ക്രിസ്തീയ ജീവിതത്തിൽ ആത്മപരിശോധനയ്ക്കുള്ള സമയമാണ് വലിയ നോമ്പുകാലം!!: ഫിലിപ്പ് മാരേട്ട്

ക്രിസ്തീയ ജീവിതത്തിൽ വിശ്വാസിയുടെ ആത്മപരിശോധനയ്ക്കുള്ള സമയമാണ് വലിയ നോമ്പുകാലം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. കാരണം ആത്മീയമായ പരിശോധന എന്നത് മിക്കപ്പോഴും, മറ്റുള്ളവരുടെ വിശ്വാസത്തെ പരീക്ഷിക്കാൻ നമ്മൾ തയ്യാറാകുന്നു. എന്നാൽ നമ്മൾ മറ്റുള്ളവരെ പരീക്ഷിക്കുന്നതിന് മുമ്പ് നാം സ്വയം പരിശോധിക്കേണ്ടതുണ്ട്. അതുപോലെ തന്നെ നമ്മൾ യേശുക്രിസ്തുവിൻ്റെ സൂക്ഷ്മപരിശോധനയ്ക്കും കീഴടങ്ങണം. ഇതിനെയാണ് ആത്മീയപരിശോധന എന്ന് വിളിക്കുന്നത്. അങ്ങനെ നാം ആരാണെന്നും ദൈവം ആരാണെന്നും ചിന്തിക്കാനുള്ള അവസരംകൂടി നമുക്ക് ലഭിക്കുന്നു. അതുപോലെ ഈ “ആഷ് ബുധൻ മുതൽ ഈസ്റ്റർ വരെയുള്ള 40 പ്രവൃത്തിദിനങ്ങൾ ” അനുതാപത്തിൻ്റെയും, ആത്മപരിശോധനയുടെയും, ഉപവാസത്തിൻ്റെയും, വിചിന്തനത്തിൻ്റെയും, മാനസാന്തരത്തിൻ്റെയും, സമയംകൂടിയാണ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തെ പുനഃക്രമീകരിക്കാനുള്ള അവസരം കൂടിയാണ് ഈ വലിയ നോമ്പുകാലം അർത്ഥമാക്കുന്നത്. ആത്മപരിശോധനയുടെ ലക്ഷ്യം എന്താണ്?. ആത്മപരിശോധനയുടെ ലക്ഷ്യങ്ങളിലൊന്ന് വൈകാരിക അവബോധം നേടുക എന്നതാണ്. കൂടാതെ ഒരു വ്യക്തി തങ്ങളെത്തന്നെയും അവരുടെ പെരുമാറ്റത്തെയും വിശകലനം ചെയ്യുന്നു.…

വാലന്റൈന്‍സ് ഡേ, പ്രണയദിനവും മലയാളികളും (ചില ശിഥില ചിന്തകള്‍): എ.സി. ജോര്‍ജ്ജ്

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധനമുറകളുമായി പ്രണയഗോദയിലെത്തുന്ന കാമുകി കാമുകന്മാര്‍ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിതരായോ കഴിയുന്ന കാമുകീ കാമുകന്മാര്‍ക്കും ഓര്‍ക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ടസ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നല്‍കുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റു വാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നര്‍മ്മത്തില്‍ചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവര്‍ണ്ണ നര്‍മ്മ മര്‍മ്മ ശകലങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്‍റെ ലക്ഷ്യം. പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക് സമുദ്രത്തേക്കാള്‍ ആഴമുള്ളതും അറ്റ്ലാന്‍റിക് സമുദ്രത്തേക്കാള്‍ പരന്നതും വിസ്തീര്‍ണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു…

അമേരിക്ക ഭരിക്കാന്‍ വൃദ്ധന്മാരോ? (ലേഖനം): ബ്ലസ്സന്‍ ഹ്യൂസ്റ്റണ്‍

2024-ല്‍ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശാസ്ത്ര ആണവ ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡൻറ് എന്നതുതന്നെ. ലോകം ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട്‌ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡന്റെയും കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പയുടെയും. ലോകം നിയന്ത്രിക്കുന്ന ഭരണാധികാരിയുടെ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പെങ്കിൽ ലോകത്തേറ്റവും കൂടുതൽ അനുയായികൾ ഉള്ള മത നേതാവിന്റെ തിരഞ്ഞെടുപ്പാണ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇക്കുറി അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുന്നു എന്നത് ഏകദേശ ധാരണയായി എന്നുവേണം പറയാൻ. 2020 ലെ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും വരാനുള്ള സാധ്യതാണ് ഈ പ്രാവശ്യവും എന്നുതന്നെ പറയാം. നിലവിലെ പ്രസിഡൻറ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പും തമ്മിലായിരുന്നു അന്ന് മത്സരിച്ചിരുന്നതെങ്കിൽ അവർ…

എം എസ് സ്വാമിനാഥന്‍ – ഇന്ത്യയുടെ ഹരിത വിപ്ലവത്തിന്റെ പിതാവ്

പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും നീങ്ങിയ നാടിനെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് കൊണ്ടുവന്നത് എം എസ് സ്വാമിനാഥനാണ്. ഇന്ത്യൻ ഹരിതവിപ്ലവത്തിൻ്റെ പിതാവും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ എം എസ് സ്വാമിനാഥന് ഭാരതരത്നം നല്‍കി ആദരിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്. 1960കളില്‍ ദാരിദ്ര്യത്തിൻ്റെ ഏറ്റവും മോശമായ രൂപമായ പട്ടിണിയിലേക്ക് രാജ്യം നീങ്ങിയപ്പോള്‍ ദുരിതകാലത്തിന് അറുതി വരുത്തി, വിശപ്പിൻ്റെ കാഠിന്യത്തിൽ നിന്ന് കൈപിടിച്ചുയർത്തി രാജ്യത്തെ കാർഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച ഹരിത വിപ്ലവ നായകനാണ് എം.എസ്.സ്വാമിനാഥൻ. നാടിന്‍റെ പട്ടിണി മാറ്റാന്‍ കൈമെയ് മറന്ന് അധ്വാനിക്കുന്ന കര്‍ഷകര്‍ക്ക് പട്ടിണിയില്‍ നിന്ന് മോചനം എങ്ങനെ സാധ്യമാക്കുമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന ഗവേഷകനായിരുന്നു എം എസ് സ്വാമിനാഥന്‍. അതിന്‍റെ ഉത്തരമായിരുന്നു ഇന്ത്യയുടെ ഹരിത വിപ്ലവം. 1925 ഓഗസ്റ്റ് 7ന് തമിഴ്‌നാട്ടിലെ കുംഭകോണത്ത് ജനിച്ച് കേരളത്തിലെ കുട്ടനാട്ടില്‍ വളര്‍ന്ന സ്വാമിനാഥന്‍ ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്‌ടറായിരുന്ന നാളുകളാണ് ഇന്ത്യന്‍ കാര്‍ഷിക…

ലോക ക്യാൻസർ ദിനം 2024: ക്യാൻസർ തടയാനും നിയന്ത്രിക്കാനും കഴിയും

എല്ലാ വർഷവും ഫെബ്രുവരി 4 ന് ആചരിക്കുന്ന ലോക ക്യാന്‍സർ ദിനം, ക്യാൻസർ, പ്രതിരോധം, കണ്ടെത്തൽ, ചികിത്സ എന്നിവയെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനുള്ള ഒരു ആഗോള വേദിയായി വർത്തിക്കുന്നു. യൂണിയൻ ഫോർ ഇൻ്റർനാഷണൽ ക്യാന്‍സർ കൺട്രോളിൻ്റെ (Union for International Cancer Control) നേതൃത്വത്തിൽ, 2008-ലെ ലോക ക്യാന്‍സര്‍ പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷ്യങ്ങളുമായി ഈ ദിനം യോജിക്കുന്നു. പ്രതിരോധവും നിയന്ത്രണ തന്ത്രങ്ങളും: ക്യാൻസർ ഒരു അനിവാര്യതയല്ല; പ്രതിരോധം, സ്ക്രീനിംഗ്, നേരത്തെയുള്ള കണ്ടെത്തൽ, ചികിത്സ, സാന്ത്വന പരിചരണം എന്നിവ ഉൾപ്പെടുന്ന തെളിവ് അടിസ്ഥാനമാക്കിയുള്ള തന്ത്രങ്ങളിലൂടെ ഇത് തടയാനും നിയന്ത്രിക്കാനും കഴിയും. ക്യാൻസറിനുള്ള പ്രധാന പരിഷ്ക്കരിക്കാവുന്ന അപകട ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു: പുകയില ഉപയോഗം കുറഞ്ഞ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ഹാനികരമായ മദ്യ ഉപഭോഗം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം കൂടാതെ, എച്ച്‌പിവി (സെർവിക്കൽ ക്യാൻസറുമായി ബന്ധപ്പെട്ടത്), ഹെപ്പറ്റൈറ്റിസ് ബി, സി…

യോസെമെറ്റി നാഷണൽ പാർക്ക് (യാത്രാവിവരണം): സന്തോഷ് പിള്ള

കാലിഫോർണിയയിലെ, സാൻ ഹൊസെയിൽ നിന്നും ജൂലൈ മാസത്തിലെ ഒരു മധ്യാഹ്നത്തിൽ മൂന്നര മണിക്കൂർ യാത്ര ചെയ്യേണ്ട, യോസെമെറ്റി നാഷണൽ പാർക്കിലേക്ക് ഞങ്ങൾ യാത്ര പുറപ്പെട്ടു. ഒരുമണിക്കൂർ യാത്ര കഴിഞ്ഞപ്പോൾ പാതക്കിരുവശവും നിരനിരയായി നിലനിൽക്കുന്ന തവിട്ടു നിറത്തിലുള്ള മൊട്ട കുന്നുകൾ കാണാറായി. എന്തുകൊണ്ടായിരിക്കും വൃക്ഷ ലതാതികൾ ഒന്നും തന്നെ ഈ കുന്നുകളിൽ വളരാത്തത്? പുഴകളും മലകളും പർവ്വതങ്ങളുമുള്ള ഈപ്രദേശത്തിന്റെ ചരിത്രം അറിയാനായി വിവര സാങ്കേതിക ജാലകത്തിൽ പരതിനോക്കി. നാനൂറ് മൈൽ നീളത്തിലും അമ്പതു മൈൽ വീതിയിലും തെക്ക് വടക്കായി നീണ്ട് കിടക്കുന്ന കാലിഫോർണിയയിലെ സിയേറ നെവാദ പർവ്വത നിരകളിലെ അത്യാകർഷകമായ വിനോദ സഞ്ചാരകേന്ദ്രമാണ് യൊസെമെറ്റി നാഷണൽപാർക്ക്. നൂറ് മില്ല്യൺ (പത്തു കോടി) വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ അന്തർഭാഗത്ത് ഗ്രാനൈറ്റ് പാറകൾ രൂപപ്പെട്ടു. അഞ്ചു മില്ല്യൺ വർഷങ്ങൾക്കു മുമ്പ് ഗ്രാനൈറ്റ് പാറകൾക്കടിയിൽ സ്ഥിതിചെയ്തിരുന്ന പ്ലേറ്റുകൾ നീങ്ങാൻ തുടങ്ങുകയും ഗ്രാനൈറ്റിനെ ഭൂമിക്ക്…

തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ ചില ചരിത്ര സ്മാരകങ്ങള്‍

പുലകേശിൻ രണ്ടാമൻ ചക്രവർത്തി, ഹർഷവർദ്ധൻ ചക്രവർത്തി, ദാഹിർ രാജാവ് എന്നിവരുടെ പതനത്തിനുശേഷം, ഇന്ത്യയിൽ വിദേശ ആക്രമണങ്ങൾ വർദ്ധിച്ചതായും, ഇത് ഉത്തരേന്ത്യയിലെ നിരവധി സ്ഥലങ്ങൾ നശിപ്പിക്കപ്പെടുന്നതിന് കാരണമായതായും പറയപ്പെടുന്നു. ഈ കാലയളവിൽ, ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു, വിദേശ ആക്രമണകാരികൾ അവരുടെ സ്വന്തം വിശ്വാസത്തിൻ്റെ ഘടനകൾ സ്ഥാപിച്ചു, ഇത് തുടർച്ചയായ വിവാദങ്ങൾക്ക് കാരണമായി. ഇന്ത്യയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന 10 സ്മാരകങ്ങളുടെ സംക്ഷിപ്ത രൂപം: 1. താജ്മഹൽ (Taj Mahal) ലോകത്തിലെ ഏറ്റവും പ്രശസ്തമായ നിർമിതികളിൽ ഒന്നായ താജ്മഹൽ പ്രണയത്തിൻ്റെയും വാസ്തുവിദ്യാ വൈഭവത്തിൻ്റെയും തെളിവായി നിലകൊള്ളുന്നു. എന്നിരുന്നാലും, അതിൻ്റെ ശാന്തമായ സൗന്ദര്യത്തിന് താഴെ മതപരവും സാംസ്കാരികവുമായ സംവാദങ്ങളിൽ വേരൂന്നിയ ഒരു വിവാദ ചരിത്രമുണ്ട്. ഹിന്ദു അവകാശവാദമനുസരിച്ച്, താജ്മഹൽ ഒരു ശവകുടീരം മാത്രമായിരുന്നില്ല, യഥാർത്ഥത്തിൽ തേജോ മഹാലയ എന്നറിയപ്പെടുന്ന വിശാലമായ കോട്ടയും കൊട്ടാര സമുച്ചയവുമായിരുന്നു. അതിൻ്റെ പരിസരത്ത് ഹിന്ദു ദേവതയായ ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു…

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടില്‍ – സിറോ മലബാർ സഭയുടെ സമാധാനത്തിന്റെ ദൂതൻ

സിറോ മലബാർ സഭയിൽ പുതിയ സഭാ തലവൻ വന്നു. ബിഷപ്പ് മാർ റാഫേൽ തട്ടിൽ സഭയുടെ തലവനായി അഭിഷിക്തനുമായി. സൗമ്യനും സരസനും പ്രാസംഗികനുമായ വ്യക്തിത്വത്തിന്റെ ഉടമയാണ് മാർ തട്ടിൽ. സഭയിലുള്ളവരോടൊപ്പം സഭയെ സ്നേഹിക്കുന്നവരും ഏറെ പ്രതിക്ഷയോടെയാണ് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിനെ കാണുന്നത്. കാരണം അത്രക്ക് കലുഷിതമായ ഒരവസ്ഥ നിലനിൽക്കുന്ന സമയത്താണ് അദ്ദേഹത്തെ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ കൂടിയാണ് സഭ കടന്നുപോകുന്നത്. ഭൂമിയിടപാടിൽ വെന്തുരുകിക്കൊണ്ടിരിന്നപ്പോഴാണ് ഏകികൃത കുർബ്ബാന വിഷയത്തിൽസഭ മറ്റൊരു പ്രതിസന്ധിയിലേക്ക് വീഴുന്നത്. വറചട്ടിയിൽ നിന്ന് എരിതീയിൽ എന്നപോലെയായിരുന്നു സിറോ മലബാർ സഭ. ഈ രണ്ട് വിഷയങ്ങളും സഭയെ പ്രീതിസന്ധിയിൽ നിന്ന് പ്രതിസന്ധിയിലേക്ക് നയിച്ചു എന്നതാണ് സത്യം. ഇതുപോലൊരു പ്രതിസന്ധി സിറോ മലബാർ സഭയിൽ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം. ഭൂമിയിടപാടിൽ സഭ നേതൃത്വം കോടതി കയറിയപ്പോൾ ഏകികൃത കുർബ്ബാന വിഷയത്തിൽ ഉണ്ടായ തർക്കത്തിൽ അവരുടെ ആസ്ഥാന…

പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികൾ: കാരൂര്‍ സോമന്‍, ചാരുംമൂട്‌

ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി താലോലിച്ച്‌ ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട്‌ ചേര്‍ന്നു ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. മുന്തിരിവള്ളിയും അത്തിവൃക്ഷവും നീരൊഴുക്കുമുള്ള ഇസ്രായേല്‍ രാജ്യത്ത്‌ അധികാരവും സമ്പത്തുമുപയോഗിച്ച്‌ (ബി.സി. 922 – 90) ല്‍ ലോകാത്ഭുതമായ യെരുശലേം ദേവാലയം ശലോമോന്‍ രാജാവ്‌ നിര്‍മ്മിച്ചു. അത്‌ ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൗരോഹിത്യ പ്രേരണയാല്‍ നിര്‍മ്മിച്ചതായിരുന്നു. സ്വര്‍ണ്ണം നിറഞ്ഞ ആ ദേവാലയത്തെ പല സാമ്രാജ്യങ്ങളും ആക്രമിച്ച്‌ കൊള്ള ചെയ്തിട്ടുണ്ട്‌. ഇന്ന്‌ അതിന്റെ അവശിഷ്ടമായുള്ളത്‌ ഒരു മതിലാണ്‌. ലോകമെങ്ങുമുള്ള യഹൂദര്‍ വന്ന്‌ അതില്‍ തലതല്ലി പ്രാര്‍ത്ഥിക്കുന്നത്‌ കാണാം. നഷ്ടപ്പെട്ട ദേവാലയം പുനരുദ്ധരിക്കാന്‍ അവര്‍ ഒരു വസന്തകാലം നോക്കിയിരിക്കുന്നു. “ശാലോം” എന്നാല്‍ സമാധാനം എന്നാണ്‌. മതരാജ്യമായ ഇസ്രായേലില്‍ മാത്രമല്ല ഇറാന്‍, പാക്കിസ്ഥാന്‍ അങ്ങനെ പല മത രാജ്യങ്ങളിലും സമാധാനമില്ല. അസമാധാനത്തിന്‌ കാരണം ജാതി മത രാഷ്ട്രീയ കൂട്ടുകെട്ടുകളാണ്‌. രാമന്റെ അയോദ്ധ്യ ക്ഷേത്രം തിളങ്ങുന്ന…

ആധുനിക ലോകത്തിൽ ആത്മീയതയുടെയും, മതത്തിൻ്റെയും പ്രാധാന്യങ്ങളും അവയുടെ കാഴ്ചപ്പാടുകളും!!

ആധുനിക ലോകത്തിലെ ആത്മീയതയുടെയും, മതത്തിൻ്റെയും, പ്രാധാന്യങ്ങളെപറ്റിയും, അവയുടെ ആധുനീക കാഴ്ചപ്പാടുകളെപറ്റിയും, നമ്മൾ ഏറെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്ന് നമ്മൾ ജീവിക്കുന്നത് വർദ്ധിച്ചുവരുന്ന ബഹു-സാംസ്കാരിക, ബഹു-വിശ്വാസ ലോകത്താണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ കുറെ വർഷങ്ങളായിട്ട് മതത്തിൻ്റെയും, ആത്മീയതയുടെയും, ആശയങ്ങളെല്ലാം അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. അഥവാ ഇവയുടെ അർത്ഥങ്ങളെല്ലാം ഭാഗികമായി, വികസിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ സാമൂഹികവും, സാംസ്കാരികവും, മതപരവുമായ, അന്തരീഷത്തിൽ വ്യക്തിപരമായ ആത്മീയ പ്രകടനങ്ങൾ പോലും വികസിക്കുന്നു. എന്നിരുന്നാലും മതത്തെപറ്റിയും, ആത്മീയതയെപറ്റിയും, സംസാരിക്കാനോ ഇവയുടെ ആശയങ്ങൾ ശാസ്ത്രീയമായി പഠിക്കാനോ കഴിയണമെങ്കിൽ, ഈ പദങ്ങളുടെ യഥാർത്ഥ പ്രവർത്തനപരമായ നിർവചനങ്ങൾ നമ്മൾ മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ട് മതപരവും ആത്മീയവുമായ പാതകൾ തമ്മിൽ നിർവചിക്കുന്ന ചില വ്യത്യാസങ്ങൾ സൂക്ഷ്മമായി പരിശോധിച്ചുകൊണ്ട് കാര്യങ്ങൾ വ്യക്തമാക്കാൻ ശ്രമിക്കാം. ആത്മീയതയും, മതവും, പല കാര്യങ്ങളിലും സമാനമാണെങ്കിലും പവിത്രമായത് മതത്തിൻ്റെയും ആത്മീയതയുടെയും കാതലാണ്. അതുകൊണ്ടുതന്നെ മതവും, ആത്മീയതയും, മാനസികമായി ഉപയോഗിക്കുന്ന ക്ഷേമം, സമൂഹം, അർത്ഥം, പ്രത്യാശ,…