യുദ്ധപെരുമഴ – തീമഴ (കവിത): എ.സി. ജോര്‍ജ്

തീ തുപ്പും വെന്തുരുകും യുദ്ധ പെരുമഴ തീമഴ യുദ്ധം ചെയ്തവനോ പോരാളി? മരിച്ചുവീണവന്‍ നിരപരാധി? മരിച്ചവർക്കിവിടെ അന്ത്യകൂദാശയില്ല വായ്ക്കരിയിടാനും പുഷ്പചക്രം ചാർത്താനുംപൊതിയാനുമാളില്ല. അവർക്കുവേണ്ടി കരയാൻ പ്രാർത്ഥിക്കാനാരുമില്ല ചീഞ്ഞളിഞ്ഞ് പുഴുവരിക്കാതെ, ആറടി മണ്ണിലലിഞ്ഞാൽ ഭാഗ്യം. ഒരൊറ്റ സ്‌ഫോടനത്തില്‍ ആറായിരം പേര്‍ മരിക്കണമെന്നവര്‍ ആഗ്രഹിച്ചത്രേ കുറ്റവാളിയോ നിരപരാധിയോ എന്നറിയണമെന്നില്ല, ചിന്തിക്കാൻ നേരമില്ല. മരിക്കാതെ പോയവര്‍ ഭാഗ്യശാലികളോ? മുറിവേറ്റ അംഗഹീനർ ജീവചവങ്ങൾ നിർഭാഗ്യർ വീണുപോയവര്‍ മരിച്ചവരുടെ കൈകളില്‍ ആശ്വാസം കണ്ടെത്തുന്നതുപോലെ ഇരുളില്‍ സ്‌ഫോടന വെളിച്ചത്തില്‍ പ്രതീക്ഷ കണ്ടെത്തുന്നതെങ്ങനെ? തീച്ചൂട് നിറഞ്ഞ ഈ സന്ധ്യയില്‍ ഞാനെന്റെ നഷ്ടലോകത്തിന്റെ തപ്ത നിശ്വാസങ്ങളെ കോര്‍ക്കാം അതുകൊണ്ട് കഴിയുമെനിക്കിന്നും ഏറ്റവും നഷ്ടസ്വപ്‌നങ്ങളെ വാര്‍ത്തെടുക്കാന്‍ ആയുധപ്പുരകളില്‍ ആണവായുധം യുദ്ധഭൂമിയില്‍ ആയുധപ്പെരുമഴതീമഴ കാലമേ.. കാലമേ.. നീ ചൊല്‍ക മാനവഹൃദയങ്ങള്‍ ദേവാലയമാകുമോ? വെടിയൊച്ചയില്‍ ക്ഷേത്ര വാതിലുകളടഞ്ഞു പള്ളിമുറ്റത്തെ കല്‍ക്കുരിശു ചരിഞ്ഞു ഒരിക്കലും കണ്ണുതുറക്കാത്ത ദൈവങ്ങളേ, തോരാത്ത കണ്ണീരിറ്റ് പ്രാർത്ഥിക്കുന്നവരെ കാണാത്ത നിങ്ങളല്ലോ…

മുത്തശ്ശി (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

മുത്തശ്ശിയായ്‌ ഞാൻ! എനിക്കുണ്ടു മക്കളും മുത്തം തരാൻ പേരകുട്ടികളും! മുത്തുകളാണവർ എന്റെയമൂല്യമാം മുത്തുകൾ, മങ്ങാത്ത പൊന്മുത്തുകൾ! പേരക്കിടാങ്ങളുണ്ടെങ്കിലൊരു വീട്ടിൽ നേരമേ പോവതറിയുകില്ല! തട്ടിയുറക്കിയും താരാട്ടു പാടിയും തൊട്ടിലിലാട്ടിയും ഞാൻ രസിപ്പൂ! ഞാനൊന്നിരുന്നെന്നാൽ തോളിൽ പിടച്ചേറി ആന കളിയ്ക്കുന്നു രണ്ടു പേരും! എന്നിട്ടതൊന്നുമേ പോരാതിരുവരും എന്നെ പിടിച്ചു കുതിരയാക്കും! നിത്യ പ്രയാണത്തിൽ മക്കളെ പോറ്റാനേ ഗത്യന്തരമില്ലാത്തക്കാലത്തിൽ, ചൊല്ലട്ടെയെൻ പിഞ്ചു മക്കളെ കൊഞ്ചിയ്ക്കാൻ തെല്ലും സമയം ലഭിച്ചതില്ല! പുത്രസൗഭാഗ്യമേ യില്ലാതെ ദുഖിപ്പൂ എത്രയോ ദമ്പതിമാരിഹത്തിൽ! സമ്പത്തും സൗഖ്യവു മെത്രയുണ്ടെങ്കിലും സന്തതിയില്ലേലതർത്ഥ ശൂന്യം! ഇന്നിതാ പേരക്കിടാങ്ങളായ് കൊഞ്ചിയ്ക്കാൻ തന്നിതാ ദൈവം അവസരവും! മുത്തുകളാണവരെന്റെ അമൂല്യമാം മുത്തുകൾ മിന്നുന്ന പൊന്മുത്തുകൾ!

നിങ്ങളെന്നെ തിരിച്ചറിയുമ്പോൾ (കവിത): ഷാഹുൽ പണിക്കവീട്ടിൽ

ശവംനാറി പൂക്കളുടെ കഴുത്തു ഞെരിക്കരുത് ശബ്ദകൂടം കൊണ്ട് ശ്മശാനമൂകത തകർക്കരുത് കുഴിമാടത്തിലെ ഇരുൾക്കാട് മുറിക്കരുത് നുണകളുടെ ഞരമ്പ് മുറിച്ച് പശ്ചാത്താപം വീഴ്ത്തരുത് നിന്ദയുടെ ക്രൂരമുന കുത്തിയൊടിച്ച് നിങ്ങൾ നിരായുധരാകരുത് എന്റെ അധ്വാനങ്ങളിലെ ചെറു പിഴവുകളിൽ പോലും പുലഭ്യം പറഞ്ഞവരാണ് നിങ്ങൾ ശരികളെ വെട്ടിനിരത്തിയവർ എന്റെ സങ്കടക്കണ്ണീരിൽ ഉല്ലാസത്തോണി തുഴഞ്ഞവർ നിങ്ങൾ എന്റെ ആകാശത്തെ നക്ഷത്രങ്ങൾ ചൂഴ്ന്നെടുത്തവർ എന്റെ ചിരി അറുത്തുമുറിച്ചവർ സ്വാസ്ഥ്യങ്ങളിൽ ഉഴുതുമറിച്ചവർ ഒറ്റപ്പെടലിന്റെ തുരുത്തിലേക്ക് നാടുകടത്തിയോർ നിങ്ങൾ വെറുപ്പിന്റെ കുറ്റിയിൽ കെട്ടിയിട്ടെന്നെ തളച്ചോർ മറവിയുടെ പുതപ്പിൽ പൊതിഞ്ഞ് ഓർമകളെ ശ്വാസംമുട്ടിച്ചു കൊന്നവർ വിസ്‌മൃതിയുടെ കയത്തിലേക്കു വലിച്ചെറിഞ്ഞവർ… നിങ്ങൾ സായുധരാകുക… മിത്ര വേഷത്തിൽ വേട്ട തുടരുക..

പ്രണയമേ നീ സത്യമാണ് (കവിത): ജയൻ വർഗീസ്

ഞാൻ പ്രണയിക്കുന്നു. എന്നെ പുണർന്നു നിൽക്കുന്ന എന്റെ പെണ്ണിനെ. അവളെ അവളാക്കുന്ന അവളുടെ മേനിയെ. ഞങ്ങൾക്ക് ശ്വസിക്കാനാവുന്ന ഈ വായുവെ. എനിക്ക് ആകർഷകമായി അനുഭവപ്പെടുന്ന അവളിലെ ജല സമൃദ്ധിയെ. അവളിലെ നിറമായ് ഭവിച്ച സസ്യ ലതാദികളെ. കാറ്റിനെ, കുളിരിനെ, മഴയെ, പുല്ലിനെ, പൂവിനെ, പുഴയെ, പുഴുവിനെ. ഇതെല്ലം എനിക്ക് വേണ്ടിയെന്ന് തിരിച്ചറിയുന്ന എന്റെ മനസ്സിനെ, ആത്മാവിനെ, ഇതെല്ലാമാകുന്ന വർത്തമാന ബോധാവസ്ഥയെ. എന്നിൽ ഈ ബോധാവസ്ഥ വന്ന് നിറയുന്നത് ഞാൻ വന്ന ഇടങ്ങളിൽ നിന്നായതിനാൽ, സ്വാഭാവികമായും ആ ഇടങ്ങളെ ഞാൻ പ്രണയിക്കുന്നു. ആത്യന്തിക വിശകലനത്തിൽ അത് പ്രപഞ്ച മനസ്സാകുന്ന പ്രപഞ്ചാത്മാവാകുന്നു എന്നതിനാൽ അതിനെ ഞാൻ പ്രണയിക്കുന്നു. എനിക്ക് മുൻപേ ഇത് തിരിച്ചറിഞ്ഞവർ അവരുടെ ഭാഷയിലെ ഏറ്റവും നല്ല പദങ്ങൾ കൊണ്ട് അതിനെ വിശേഷിപ്പിച്ചിരുന്നു. നമ്മുടെ മലയാളത്തിൽ അത് ‘ദൈവം ‘എന്നാകുന്നു. എന്നേയുള്ളു.

അമ്മയൊരു സംജ്ഞയാണ് (കവിത): സതീഷ് കളത്തില്‍

(കവിയും ഡോക്യുമെൻറേറിയാനുമായ സതീഷ് കളത്തിൽ, തൻറെ അമ്മ, അന്തരിച്ച കോമളത്തിനെകുറിച്ച് എഴുതിയ കവിത) ‘അ’, അതൊരു വെറും അക്ഷരമല്ലായിരുന്നു ഞങ്ങൾക്ക്; അതു ഞങ്ങളുടെ അമ്മയായിരുന്നു; അച്ഛനേക്കാളും ഉയരത്തിലുള്ള ഉത്തരമായിരുന്നു! അമ്മയൊരു അടയാളമായിരുന്നു ഞങ്ങൾക്ക്; അച്ഛനിറങ്ങിപ്പോയ വീടിൻറെ വിലാസമായിരുന്നു; ആവശ്യങ്ങളുടെ കാവലാളായിരുന്നു! ആപത് സന്ധികളിൽ, ആകുലചിത്തങ്ങളുടെ നടുത്തളങ്ങളിൽ ആവി പറക്കുന്ന ചക്കരക്കാപ്പിയനത്തുമായിരുന്നു; അച്ഛൻറെ കനൽമൊഴികളില്ലാത്ത കോലായയിലെ ആണത്തമുള്ള കസേരയായിരുന്നു, അമ്മ! അമ്മ പെറ്റവർ, ഞങ്ങൾ നാലുപേർ, അമ്മയുടെ കളിക്കൊഞ്ചൽ കേട്ടുവളർന്നിട്ടില്ല; അമ്മയ്ക്കു താരാട്ട് പാടുവാനറിയുമായിരുന്നില്ല; ആദിത്യനേത്രങ്ങൾ തൊടുംമുന്നേയമ്മ അനാഥമാക്കിയിറങ്ങും, പുന്നാരങ്ങളെ! അരക്കെട്ടിലേറിയ മരച്ചീനിവട്ടിയെ അന്തിവരെ പ്രണയിച്ചു നടന്നിട്ടമ്മ, ദിനവും ആധിയിലോടിയെത്തി ചുട്ടുവിളമ്പിയിരുന്നത്, ആമോദം തളർന്നുപോയ മരച്ചീനിച്ചീളുകളും അരിനുറുക്കിൻറെ ഉപ്പുമാവുമായിരുന്നു. ആർത്തി, സദാ വാ പൊളിച്ചിരിക്കുമാക്കാലത്തത് അമൃതേത്തൂട്ടായിരുന്നു, ജീവിതഭാഷയായിരുന്നു! അന്തിക്കു ചുരുളുന്ന വയറുകളുടെ വേവുകളിൽ തട്ടി, അടുക്കളയിലെ ആണിയിൽ തൂങ്ങിയാടുന്ന കയ്യിൽകൊട്ട അന്ധതമസംകൊണ്ടെന്നപ്പോലുറക്കംകൊള്ളുന്ന നേരത്തമ്മ ആളനക്കം കേക്കുന്ന മുറ്റത്തേയ്ക്കുറക്കെ തുപ്പുമായിരുന്നു!…

അതിജീവനത്തിന്റെ ആകുലതകളിൽ ഭൂമിയെൻ വാലന്റയിൻ (കവിത): ജയൻ വർഗീസ്

മഞ്ഞിന്റെ മസ്ലിൻ മനോഹര നൂപുര മഞ്ജരീ നീയെന്റെ ഭൂമി, നാണം കവിൾചോപ്പി ലാലിംഗനത്തിന്റെ ചാരുത പേറും കിനാവിൽ, എങ്ങൊയനന്തമാം കാല നിരാമയ കാതരമായിരിക്കുമ്പോൾ, നിന്നിലാണുണ്മയായ് ജീവൻ തളിർക്കുന്ന ബന്ധുര ഭ്രൂണ നികു‌ജ്ഞം ! പോകാൻ വിടില്ല ഞാൻ നിന്നെ യെൻ ജീവന്റെ ജീവനായ് ചേർത്തു പിടിക്കും ! കാലാന്തരങ്ങൾ കഴിഞ്ഞാലുമെൻ സഹ ജീവികൾക്കായി നീ വേണം. നിന്റെ മുലക്കാമ്പിൽ നിന്ന് ചുരത്തുമീ ധന്യം നുകർന്നിരിക്കുമ്പോൾ, ആരൊക്കെയോ കൊലക്കത്തി ചുഴറ്റുന്നു ക്രൂരം കുഴിച്ചു മൂടീടാൻ

ശ്വാന സംവാദം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

തെരുവിൽ മണ്ടുന്നൊരു ശ്വാനനും, പണക്കാരൻ തൻ വീട്ടിൽ വളർത്തുന്ന ശ്വാനനുമൊരു ദിനം, കണ്ടപ്പോൾ പരസ്‌പരം കൈമാറി കുശലങ്ങൾ, രണ്ടു പേരിലുമുള്ളോരന്തരം സംവാദമായ്‌! “നാമിരുവരും ശ്വാനരേലും ഞാൻ നിരത്തിലും നീയൊരു ബംഗ്ലാവിലും, കാരണമെന്തേ, ചൊല്ലൂ! മുടങ്ങാതെന്നും നിന്നെ കുളിപ്പിക്കുന്നൂ നിന്റെ മുതലാളിയേൽ ഞാനോ, വെള്ളമേ കാണാറില്ല! ചേലെഴും പാത്രത്തിൽ നീ ഭക്ഷണം കഴിക്കുമ്പോൾ ചേറെഴും നിലത്തിൽ ഞാൻ ഉച്ചിഷ്ടം ഭുജിക്കുന്നു! മഴയിൽ, വെയിലിലും, മകരത്തണുപ്പിലും മഞ്ഞിലുമെൻ ശയ്യയീ നിരത്താണല്ലോ നിത്യം! കമ്പിളി വസ്ത്രം നിന്നെയണിയിക്കുന്നൂ, ദേഹം കമ്പിച്ചു പോകും ശൈത്യ കാലമാകുകിൽ പിന്നെ! കാറിന്റെ മുൻ സീറ്റിൽ നീ, സഞ്ചരിക്കുമ്പോൾ, ഞാനോ കാതങ്ങൾ കയ്യും, കാലും കുഴഞ്ഞു നടക്കുന്നു! കാണുവോരെല്ലാം നിന്നെ, തഴുകി തലോടുമ്പോൾ കാണുമ്പോൾ തന്നെയെന്നെ കല്ലെറിഞ്ഞോടിക്കുന്നു! ജന്മത്തിലിരുവരും തുല്യർ നാമേലും ബത, ജീവിതത്തിലെന്തിത്ര വൈവിധ്യം സഹോദരാ” കാമ്യമാം സുഖ ജന്മം നേടുന്ന സുകൃതത്തിൻ കാര്യമെന്തെന്നാൽ കർമ്മ…

ഹൃദയത്തിന്‍ അള്‍ത്താരയില്‍ (കവിത): എ.സി. ജോര്‍ജ്

ലോകരെ..മാലോകരെ..അറിഞ്ഞോ..അറിവിന്‍..കേദാരമാം..വാര്‍ത്ത കണ്ണിനു കര്‍പ്പൂരമായി തേന്മഴയായി പൂന്തെന്നലായ്.. കാതിന് ഇമ്പമാം..മാധുര്യ..ദിവ്യ ശ്രുതിയായി.. പാടിടാം.. ഒരു പരിപാവന സുവിശേഷ ഗാനം.. അഖിലലോക..ജനത്തിനും രക്ഷ പകരാനായി.. ബെതലഹമിലെ കാലിത്തൊഴുത്തില്‍ പിറന്നൊരു പൊന്നുണ്ണി മാനവ ഹൃദയങ്ങളെ ആനന്ദ സാഗരത്തിലാറാടിക്കും വാര്‍ത്ത ഹൃദയ കവാടങ്ങള്‍ മലര്‍ക്കെ തുറക്കാം തുറന്നിടാം.. ഹൃദയ വിശുദ്ധിയോടെ ആലപിക്കാം..സ്‌നേഹഗാനം.. താളം പിടിക്കാം..തമ്പൊരു മീട്ടാം..ഈ തിരുപ്പിറവിയില്‍ ദരിദ്രരില്‍ ദരിദ്രനായി കാലിത്തൊഴുത്തില്‍ പിറന്നൊരു ഉണ്ണിയേശുവിനെ വാരിപ്പുണര്‍ന്നു നമിച്ചിടാം.. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് ശാന്തിയും സമാധാനവും ആശംസിച്ചു ആര്‍ത്തുപാടാം ആനന്ദ സന്തോഷദായകഗീതം ലോകം മുഴുവന്‍ രക്ഷപകരാന്‍ ഭൂമിയില്‍.. മനുഷ്യനായി അവതരിച്ച ദൈവപുത്രനാം ഉണ്ണിയേശുവിനെ ആകാശവീഥിയിലെ മിന്നും നക്ഷത്രങ്ങളോടൊപ്പം പ്രകാശമാം ശോഭിതമാം..മനസ്സോടെ നമുക്ക് പാടാം പാടി സ്തുതിക്കാം പാടി പാടി കുമ്പിട്ട് സ്തുതിക്കാം നിരന്തരം അങ്ങയുടെ രാജ്യം വരേണമേ.. ശാന്തി..സമാധാന.. രാജ്യം മാത്രം.. വരേണമേ.. ദൈവദൂതര്‍ക്കൊപ്പം..ആട്ടിടയര്‍ക്കൊപ്പം.. പൊന്നുണ്ണിയെ തേടിവന്ന..രാജാക്കള്‍ക്കൊപ്പം അഖില ലോകര്‍ക്കൊപ്പം ഉച്ചൈസ്തരം പാടിടാം ഹൃദയത്തിന്‍ അള്‍ത്താരയില്‍…

നന്ദിദിന വാടാമലരുകള്‍ (കവിത): എ.സി. ജോര്‍ജ്

നന്ദി എങ്ങനെ എപ്പോള്‍ ചൊല്ലേണ്ടുന്നറിയില്ല നന്ദി ഹീനരാം ജന്മങ്ങളോടു പൊറുക്ക നീ ഈരേഴു ലോക സര്‍വ്വചരാചരങ്ങളും.. സൃഷ്ടി സ്ഥിതി സംരക്ഷക മൂര്‍ത്തീ ഭവാനും സര്‍വ്വലോക മാനവ ഹൃദയാന്തരാളങ്ങളില്‍ നിറയും നന്ദിയുടെ സുഗന്ധപൂരിതമാം വാടാമലരുകള്‍ എന്നും എന്നെന്നും അംഗുലി കൂപ്പിയര്‍പ്പിക്കട്ടെ സര്‍വ്വജ്ഞാനം ഈശ്വര പാദാരവിന്ദങ്ങളില്‍ എന്നുടെ അസ്ഥിത്വത്തിന്‌ ആധാരമാം. ഭൂമിദേവിക്കും സര്‍വ്വ ചരാചരങ്ങള്‍ക്കും എന്നുമേ നന്ദി എന്നെന്നും നിറവോടെ..നന്ദി നന്ദിതന്‍ സിന്ദൂര..കര്‍പ്പൂര..പരിമളം ചൊരിയട്ടെ സ്നേഹ സാഗരത്തില്‍ ഈ നന്ദി ദിന നറു മലര്‍ പാവന പ്രവാഹം ചൊരിയട്ടെ നിത്യേന നിത്യേന തേന്‍ മലര്‍ച്ചെണ്ടുകളായി പ്രാണശ്വാസം നല്‍കിയ ഈശ്വരന്‍ എന്നപോല്‍ താനെന്ന ജന്മത്തെ മാതാവിന്‍ ഉദരത്തില്‍ അര്‍പ്പിച്ചുരുവാക്കിയ പിതാവിനും ആ ജന്മത്തെ പത്ത്‌ മാസം ചുമന്ന മാതാവിനും തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്‌ ജന്മങ്ങള്‍ക്ക്‌ മാതാപിതാ ഗുരുക്കളെ നിങ്ങള്‍ തന്‍ പാദാരവിന്ദങ്ങളില്‍ അര്‍പ്പിക്കട്ടെ നന്ദിയുടെ ആയിരമായിരം പുഷ്പക ചെണ്ടുകള്‍ ഈശ്വരനേകിയ പൈതലാം…

വാദപ്രതിവാദങ്ങള്‍ (കവിത): എ.സി. ജോര്‍ജ്

ഞങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം നിങ്ങള്‍ക്കു അന്ധവിശ്വാസങ്ങള്‍ നിങ്ങള്‍ തന്‍ വിശ്വാസങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അന്ധവിശ്വാസങ്ങള്‍ ഞങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ നിങ്ങള്‍ തന്‍ ആചാരങ്ങളെല്ലാം ഞങ്ങള്‍ക്ക്‌ അനാചാര ദുരാചാരങ്ങള്‍ ഞങ്ങള്‍ തന്‍ ദൈവങ്ങളോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ നിങ്ങള്‍ തന്‍ ദൈവങ്ങളോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ പുച്ഛമാണ്‌ ഞങ്ങള്‍ തന്‍ ആരാധനാമൂര്‍ത്തിയോട്‌ നിങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ നിങ്ങള്‍ തന്നെ ആരാധനാമൂര്‍ത്തിയോട്‌ ഞങ്ങള്‍ക്ക്‌ വെറുപ്പാണ്‌ കലിപ്പാണ്‌ ഞങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു ഞങ്ങളും പാര്‍ശ്വവര്‍ത്തികളും.. നിങ്ങളുടെ മാര്‍ഗമാണ്‌ ശരിയെന്നു നിങ്ങളും പാര്‍ശ്വവര്‍ത്തികളും.. ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന്‌ ഞങ്ങള്‍ നിങ്ങള്‍ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്‌, ഞങ്ങള്‍ ഭീകരരെന്ന്‌ മറിച്ച്‌ അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാര്‍ഗ്ഗമാണ്‌ ഭീകരത, നിങ്ങളാണ്‌ ഭീകരര്‍ ഞങ്ങള്‍ തന്‍ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം.. ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത…