നിർത്തുവിൻ ഈ രക്തദാഹിയാം യുദ്ധ താണ്ഡവം (കവിത): എ.സി. ജോർജ്

ചുടു ചോരകൾ ചിന്നിച്ചിതറും രണാങ്കണത്തിൽ ഉയർന്നുപൊങ്ങും നശീകരണ റോക്കറ്റ് ബോംബുകളാൽ തീപിടിച്ച് തകർന്നടിയും കോട്ടകൾ കൊത്തളങ്ങൾ ദേഹം ചിന്നിച്ചിതറി കഷണം കഷണമായി വേർപെട്ട മാനവർ തല തകർന്ന, കൈകളും വേർപെട്ടു ചുടു ചോരയിൽ പിടഞ്ഞു സ്പന്ദിക്കുന്ന മനുഷ്യ മാംസ പിണ്ഡങ്ങൾ പാതി ജീവനുമായി പിടയുന്ന മനുഷ്യജന്മങ്ങൾ തകർന്നടിഞ്ഞ കെട്ടിട കൂമ്പാരത്തിനുള്ളിൽ കുടുങ്ങിയ ചോരയും നീരും മനസ്സുമുള്ള പച്ച മനുഷ്യജന്മങ്ങൾ അന്തരീക്ഷമാകെ മലിന വിഷ വാതകപ്പൊടിപടലങ്ങൾ നിറയും പൂക തുപ്പി ചീറിപ്പായും മിലിട്ടറി ടാങ്കർകളിൽ നിന്നുയരുന്ന തീപാറും വെടിയുണ്ടകൾ നിഷ്ക്കരുണം ചുട്ടു തള്ളുന്നു സാധാരണക്കാരാം യുദ്ധമരണഭീതിയിൽ കഴിയുന്ന ജനത്തെ സ്ത്രീജന കൊച്ചുപിച്ചു കുരുന്നുകൾകൊപ്പം ജനത്തെയാകെ കശാപ്പ്ചെയ്തു ചെഞ്ചോരയിൽ മുക്കിയൊഴുക്കും ഹൃദയവും മനസ്സും മരവിക്കാത്ത, മരിക്കാത്ത ലോകജനമേ കേൾക്കുന്നില്ലേ നിങ്ങൾ ചുടു ചോരയാൽ പിടയുന്ന ആ മനുഷ്യ ജന്മങ്ങളുടെ കരളലിയിക്കുന്ന ആർത്തനാദങ്ങൾ ജാതി മത വർഗ്ഗ ഗോത്ര രാഷ്ട്ര വൈവിധ്യമില്ലാതെ…

ആഗ്‌നേയാസ്ത്രങ്ങൾ അലറുമ്പോൾ (കവിത): ജയൻ വർഗീസ്

യുദ്ധങ്ങളുടെ ചോരപ്പുഴകൾ ഒഴുകി ചുവന്ന ഭൂമി മഹായുദ്ധങ്ങളിൽ തകർന്നടിഞ്ഞ മനുഷ്യ മോഹങ്ങളുടെ ചുടലക്കളം ചിറകറ്റു വീഴുന്ന ചിതാഗ്നിയിൽ നിന്ന് പറന്നുയരുന്ന ഫീനിക്സ് പക്ഷി. വീണ്ടും വീണ്ടും നെഞ്ചു പിളർത്തുന്ന ആഗ്നേയാസ്ത്രങ്ങളുടെ സീൽക്കാരങ്ങൾ. സംസ്ക്കാരത്തിന്റെ ചാവ് നിലങ്ങളിൽ തകർന്നടിയുന്ന തലമുറകൾ ! ആറടി മണ്ണിനുള്ള അവകാശ തർക്കത്തിൽ ആധി പിടിക്കുന്ന മനുഷ്യ പുത്രാ, അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ സംഗീതം. നിന്റെ നെറ്റിയിൽ അവർ ചാർത്തിച്ച ആധുനികതയുടെ അടയാള മമുദ്ര 666 ! ആധുനിക ശാസ്ത്രം നിന്റെ അമ്മാച്ചൻ. അവൻ തന്നെയോ അന്തിക്രിസ്തു? അണിയിക്കപ്പെടുന്ന അടയാള മുദ്രകളിൽ അഴിഞ്ഞു വീഴുന്ന ദൈവീകത. നിനക്ക് നിന്നെ നഷ്ടമാവുന്നു ! മതത്തിന് വേണ്ടി മനുഷ്യനെ കൊല്ലുന്ന മര മണ്ടൻ നീ തന്നെയല്ലേ? അപരന്റെ നെഞ്ചിൻ കൂടിൽ കുറുകുന്ന കുഞ്ഞു കിളിയുടെ മൃദു മൊഴിയാവട്ടെ നിന്റെ…

യുദ്ധം (കവിത): ജോണ്‍ ഇളമത

യുദ്ധം, ഭയാനകം തീതുപ്പി മനുഷ്യകുരുതി നടത്തും യുദ്ധം, ഭയാനകം! യുദ്ധം പരാജയം ആരും ജയിക്കാത്ത കരുക്ഷേത്രം, യുദ്ധം! പകയുടെ വിദ്വേഷം പുകഞ്ഞു ചിതയായ്‌ കത്തിയമരുമീ യുദ്ധം! ഭൂമിയൊരു സ്വര്‍ഗ്ഗം- മതുനരകമാക്കും യുദ്ധമൊരു മിഥ്യ! ഒരമ്മപ്പെറ്റ മക്കള്‍ ഇരുന്നു വാങ്ങുന്ന യുദ്ധം സാര്‍ത്ഥതയുടെ സര്‍പ്പം! അഹന്തപെരുകി ആ യുദ്ധം കരുതി ആത്മഹത്യയൊരു യുദ്ധം! നിരപരാധികള്‍ നിര്‍ദ്ദയം മരിച്ചു വീഴും നരകമൊരു യുദ്ധം! വികലംഗര്‍, വിധവകള്‍, സകലതും പോയവര്‍ വിതുമ്പും ദുഖമാണ്‌, യുദ്ധം! അപരന്റെ ദുഃഖത്തില്‍ അര്‍മാതം പൂകുന്ന വെറിയുടെ ക്രൂരമുഖമീ യുദ്ധം!

കൃഷ്ണ കുചേല സംഗമം (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

ദ്വാരകാ നാഥൻ ശ്രീകൃഷ്ണന്റെ ഗോപുര ദ്വാരത്തിലേവരും നോക്കി നിൽക്കെ, ഓലക്കുടചൂടി വന്ന കുചേലനെ ഓടക്കുഴൽ നാഥൻ സ്വീകരിച്ചു! ഒട്ടേറെക്കാലം താൻ കാണാൻ കൊതിച്ചൊരാ ഓമൽ സതീർത്ഥ്യനെ കണ്ട നേരം, ഓടക്കുഴൽ സദാ പുൽകും കരങ്ങളാൽ ഓടിച്ചെന്നാമോദമാശ്ലേഷിച്ചു! ആലിംഗനം ചെയ്തു നിൽക്കുന്ന വേളയിൽ ബാല്യത്തിന്നോർമ്മകളോടിയെത്തി! “പണ്ടു ഗുരുകുലം തന്നിൽ കഴിഞ്ഞതും ഉണ്ടതുമൊന്നിച്ചുറങ്ങിയതും, ഒരു നാൾ വിറകിനായ് പോകെ, മഴയത്തു ഒരു വൃക്ഷച്ചോട്ടിലാ രാത്രിയാകെ, നമ്മളിരുന്നതും ഗുരുവന്നടുത്ത നാൾ നമ്മളേം കൂട്ടി മടങ്ങിയതും, അന്നു ഗുരുപത്നി നാമിരുവർക്കുമായ് തന്നോരവൽ താനേ ഭക്ഷിച്ചതും”, ശക്തിസ്വരൂപനാം കൃഷ്ണനെ കണ്ടപ്പോൾ ഭക്തകുചേലനിന്നോർമ്മ വന്നു! “കണ്ടില്ലതിൽപ്പിന്നെ യെങ്കിലും പിന്നീടും കാണുവാൻ കാത്തു കൊതിച്ചിരുന്നു. ഇല്ല വന്നില്ലതിനുള്ളോരവസരം ഇന്നു കൈവന്നതു കൃഷ്ണകൃപ! കണ്ണനു നൽകുവാൻ പത്നി സുശീല, തൻ കയ്യിലേൽപ്പിച്ചോരവൽ പൊതിയിൽ, കല്ലും നെല്ലുമേറെ യുണ്ടെന്നാലും കണ്ണൻ തെല്ലും ഗണിക്കാതെ കൈക്കലാക്കി”! ഒരു പിടി സ്വാദാർന്നു ഭക്ഷിച്ചുടൻ…

ശിശിരം (കവിത): ജയ് പിള്ള

ഇലകൊഴിയുന്നൊരു ശിശിരമാണിപ്പോൾ നമുക്കൊത്തു കൂടുവാൻ നേരമില്ലൊട്ടും, ജീവിത വീഥിയിലെ മലരും, ഫലങ്ങളും, തേടുന്ന വേളയിൽ, സ്വയം വേരറ്റു പോയൊരാ വടവൃക്ഷമാണ് നാം ചില്ലകളിൽ ഇടതൂർന്നു നിന്നൊരാ പച്ചപ്പു നാമറിയാതെ നിറം മങ്ങി വീണതും അതുകണ്ടു ചുളിവീണ ഇലകൾ ചിരിച്ചതും അന്തിയ്ക്കു ചേക്കേറി കൂടണഞ്ഞൊരാ ചെറുകിളികൾ,നമ്മിൽ നിന്ന് എങ്ങോ പറന്നതും ഋതുഭേദ ഭാവങ്ങൾ മാറുന്ന വേളയിൽ മണ്ണിൽ മുളച്ചോരാ നൂതന ചിന്തകൾ ദശവർഷകാലത്തെ പിൻനടത്തിൽ എവിടെയോ ഇടറിയ നുകം വച്ച വാക്കുകൾ ഒരു കരിനാളമായ് മനസ്സിൽ എരിയുന്നു ഇപ്പോഴും ഇലകൊഴിഞ്ഞുണങ്ങിയ മരച്ചില്ലയിൽ ഒരു വിറയാർന്ന ശബ്ദമായ് തെറ്റിന്റെ പേക്കൂത്തുകൾ പല്ലിളിക്കുമ്പോൾ ഒരു മാത്ര പോലുമൊരു കേഴ്‌വി യ് കാത്തു നിൽക്കാതെ നാം പിൻതിരിയുന്നു നിറം വച്ച ശിശിരമായ് ഒരു നിശബ്ദത മാത്രം പകലിനു കൂട്ടായ് പിറക്കുന്നു ….

മാവേലി വന്നേ! (ഹാസ്യ കവിത): ജോൺ ഇളമത

മാവേലി എത്തി തിരുവോണ നാളിൽ പാതാള എയർലൈൻസിൽ വന്നിറങ്ങി ! പണ്ടത്തെ മാതിരി ഒന്നുമല്ല ഓലക്കുടയില്ല, കുടവയറില്ല മാറിൽ സ്വർണ്ണപതക്കമില്ല മുടിയൊക്കെ ഡൈ ചെയ്തു ത്രിപീസു സൂട്ടിൽ കാലിൽ തിളങ്ങുന്ന ഷൂസുമായി മാവേലിഎത്തി തിരുവോണ നാളിൽ! വന്ന വഴിക്കു ബാറിൽ കേറി രണ്ടെണ്ണം വിട്ടു മാവേലി പണ്ടത്തെ മാതിരി ഒന്നുമല്ല തട്ടിപ്പും, വെട്ടിപ്പും എവിടെയുമങ്ങനെ! കള്ളവുമുണ്ട്, ചതിയുമുണ്ട് വഞ്ചന ഏറെയുമുണ്ടു പ്രജകൾ, പൊളിവചനത്തിൻ വക്താക്കൾ! കാലത്തിനൊത്തു പ്രജകൾ മാറി മാറ്റം വരട്ടേ, ഓണത്തിന് കാണം വിറ്റിനി ഓണം വേണ്ട കച്ചവടത്തിന് ആക്കം കൂട്ടി മാറ്റം വരട്ടെ, ഇനി ഓണത്തിന് !

കള്ളൻ പോലീസ് (കവിത): ജയൻ വർഗീസ്

കള്ളൻ ഒളിക്കുന്നു, പോലീസ് പകയ്ക്കുന്നു. കള്ളൻ വിരട്ടുന്നു, പോലീസ് ഭയക്കുന്നു. പോലീസ് ചിരിക്കുന്നു, കള്ളൻ കലക്കുന്നു. ഉരുട്ടുലക്കകൾ ക്രൂരമായി ചിരിക്കുമ്പോൾ കണ്ടുനിൽക്കും കഴുതയുടെ മണ്ടയില്ലാ തലയ്ക്ക് കിഴുക്ക്. കള്ളൻപോലീസ് കളിയിലിവിടെ കള്ളനാര്? പോലീസാര്? സൂചന: മാധ്യമ വേട്ട

പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്

കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…

അകക്കണ്ണ് (കവിത)

ദൈവം ദൃഷ്ടിഗോചരമോ..? ആത്മാവ് ദൃഷ്ടിഗോചരമോ..? കാറ്റ് ദൃഷ്ടിഗോചരമോ..? ശബ്ദം ദൃഷ്ടിഗോചരമോ..? മണം ദൃഷ്ടിഗോചരമോ..? രസം ദൃഷ്ടിഗോചരമോ..? അല്ല…അല്ല…അല്ല..! സ്വർഗം, നരകം, പാതാളം! ഈ- ത്രിലോക വീഥികളിൽ കിടക്കുന്നുവോ, ത്രിലോക പഥികർ തൻ- സഞ്ചാര ഭാണ്ഡങ്ങൾ..? അറിയില്ല… ചിന്തകൾ അലയുകയാണ്… ഒടുവിൽ, അറിവിൻറെ അതിരുകളും ഭേദിച്ച് അങ്ങ്, ചക്രവാളത്തിലെത്തിയപ്പോൾ അവിടെ തെളിഞ്ഞു നില്ക്കുന്നു, അറിവിൻറെ ആ മഹാസമുദ്രം..! പിരിച്ചെഴുതുന്ന പഞ്ചേന്ദ്രിയ- സമവാക്യങ്ങളെ കോർത്തിണക്കുന്ന- സമുദ്രമത്രേ, അത്..! നാമധേയം, ആറാം ഇന്ദ്രിയം..! അതാണത്രേ, ഈ അകക്കണ്ണ്..!

പുതു വർഷമേ വരൂ! (കവിത)

വർഷമേ വരൂ!പുതു വർഷമേ വരൂ!രോമ ഹർഷരായല്ലോ നിന്നെ കാത്തു നിൽക്കുന്നു ഞങ്ങൾ! ആർഷ ഭാരത ഭൂവിൽ പിറന്ന മക്കൾ ഞങ്ങൾ വർഷിക്ക നീണാൾ സമാധാനവും പ്രശാന്തിയും! കന്മഷം ലവലേശ മേശാതെ നിരന്തരം നന്മകൾ വർഷിക്കുന്ന വർഷമായിരിക്കട്ടെ! നമ്മളേവരും കാത്തിരുന്നൊരീ പുതു വർഷം നമ്മളിൽ സൗഹാർദ്ദവും സ്നേഹവും വളർത്തട്ടെ! കഴിഞ്ഞു നാമേവരു മൊന്നുപോലൈക്യത്തോടെ കഴിഞ്ഞ വർഷം, കണ്ടൂ നല്ലതും പൊല്ലാത്തതും! കഴിയുന്നു നാമെന്തു സംഭവിക്കിലുമെങ്ങും കുഴഞ്ഞു വീഴാതടി പതറാതൊരിക്കലും! ഒന്നിനുമൊരുത്തർക്കും കാത്തു നിന്നിടാതല്ലൊ ഒന്നിനു പിന്നൊന്നായി കടന്നു പോണു കാലം! നേട്ടമെന്നു നാമാദ്യം കരുതും ചിലതെന്നാൽ കോട്ടമായ് തീരാം ദുഃഖ ദായിയായ് മാറാം നാളെ! ആശകൾ പെരുകുമ്പോൾ പെരുകും പ്രതീക്ഷകൾ ആശ്വസിക്കുന്നു നാളെയണിയും പൂവും കായും! സ്വപ്ന സൗധങ്ങൾ തീർപ്പൂ സർവ്വരും സർവ്വസ്വവും സ്വന്തമാക്കീടാമെന്ന വ്യാമോഹം വളർത്തുന്നു! ജീവിതം ക്ഷണികമാ ണതുപോൽ ദുർല്ലഭവും ജീവിക്കാനറിയാതെ വ്യർഥമാക്കിയ നാളും, ഓരോരോ…