അമ്മ മരിച്ചതിന്റെ അഞ്ചാം ദിനം മകൻ കുഴഞ്ഞ് വീണ് മരിച്ചു

എടത്വാ: മരിയാപുരം പുന്നപ്ര വടക്കേറ്റം കുഞ്ഞച്ചൻ്റെ മകൻ ഡൊമിനിക്ക് ജോസഫ് (ജോജിമോൻ – 53) ആണ് അമ്മ മരിച്ചതിന്റെ നാലാം ദിനം കുഴഞ്ഞ് വീണ് മരിച്ചത്. മാതാവ് മരിയാപുരം പുന്നപ്ര (വടക്കേറ്റം) കുഞ്ഞച്ചൻ്റെ ഭാര്യ അന്നമ്മ ജോസഫ് (തങ്കമ്മ – 75) കഴിഞ്ഞ ശനിയാഴ്ചയാണ് മരണമടഞ്ഞത് .പരേത മങ്കൊമ്പ് തെക്കേക്കര മഠത്തിക്കളത്തിൽ കുടുംബാംഗമായിരുന്നു. മാതാവിന്റെ ആകസ്മിക മരണത്തേത്തുടർന്ന് വീട്ടിലെത്തിയ ജോജിമോൻ തിങ്കളാഴ്ച വൈകിട്ട് നടന്ന സംസ്കാര ചടങ്ങുകൾക്കു ശേഷം തുടർന്നുള്ള അടിയന്തിര കർമ്മങ്ങൾക്ക് വേണ്ടിയുള്ള പ്രവർത്തനത്തിലായിരുന്നു.  ബുധനാഴ്‌ച ഉച്ചയോടുകൂടി വീട്ടിൽ കുഴഞ്ഞ് വീണ ജോജിമോനേ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം ഏപ്രിൽ 11ന് ഉച്ചയ്ക്ക് 3ന്എടത്വാ സെൻ്റ് ജോർജ് ഫൊറോനാ പള്ളിയിൽ നടക്കും. ഇദ്ദേഹം ദീർഘ വർഷങ്ങളായി കോയമ്പത്തൂരിൽ ജേനസിസ് എൻജിനീയറിംഗ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ത്രിശൂർ കണ്ടശ്ശാംകടവ് മാങ്ങൻ കുടുംബാംഗമായ ജാൻസിയാണ് ഭാര്യ. ഷാരോൺ,ഷെറിൻ,…

പെരുന്നാള്‍ നന്മകള്‍ പകരാനുള്ള ദിനം; ആഘോഷം തിന്മകള്‍ക്ക് വഴിമാറരുത്: ഗ്രാന്‍ഡ് മുഫ്തി

നോളജ് സിറ്റി: ഗ്രാന്‍ഡായി ഇന്ത്യന്‍ ഗ്രാന്‍ഡ് മസ്ജിദ് ജാമിഉല്‍ ഫുതൂഹിലെ ഈദുല്‍ ഫിത്വ്ര്‍ ആഘോഷം. രാവിലെ എട്ടിന് നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ നന്മകള്‍ പരസ്പരം പകരാനുള്ള ദിനമാണെന്നും മദ്യപാനം പോലുള്ള സാമൂഹിക തിന്മകള്‍ക്ക് ആഘോഷം വഴിമാറരുതെന്നും എന്നും അദ്ദേഹം പെരുന്നാള്‍ ദിന സന്ദേശ പ്രഭാഷണത്തില്‍ പറഞ്ഞു. മനുഷ്യരെല്ലാവരും പരസ്പരം സ്‌നേഹിക്കണം. സ്‌നേഹവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കാനുള്ള അവസരമാണ് പെരുന്നാളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരും അശരണരുമായവര്‍ക്ക് കരുണ ചെയ്യണമെന്നും അഹങ്കാരം കാണിക്കാനുള്ളതല്ല അധികാരം എന്നുമാണ് തക്ബീര്‍ ധ്വനികള്‍ നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു. ഭീകരതയും തീവ്രവാദവും പാടില്ലെന്നത് കൂടിയാണ് അല്ലാഹു അക്ബര്‍ എന്ന തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. എം എല്‍ എമാരായ അഡ്വ. പി ടി എ റഹീം, ടി സിദ്ദീഖ്,…

അറുപതോളം സഹോദര സമുദായാംഗങ്ങൾ പങ്കെടുത്ത് ശ്രദ്ധേയമായി വടക്കാങ്ങരയിലെ ഈദ്ഗാഹ്

വടക്കാങ്ങര : ഈസ്റ്റ് ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഈദ്ഗാഹ് ജന പങ്കാളിത്തം കൊണ്ടും സംഘടനാ മികവ് കൊണ്ടും ശ്രദ്ധേയമായി. സ്ത്രീകളും പുരുഷൻമാരും കുട്ടികളും അടക്കം ആയിരത്തിലധികം പേർ പങ്കെടുത്തതിന് പുറമെ പ്രത്യേകം ക്ഷണിക്കപ്പെട്ട അറുപതോളം സഹോദര സമുദായാംഗങ്ങളും ഈദ്ഗാഹിൽ പങ്കെടുത്തു. രാവിലെ 7:30 ന് ആരംഭിച്ച പെരുന്നാൾ നമസ്കാരവും ഖുത്വുബയും ഇവർക്കൊരു പുതിയ അനുഭവമായിരുന്നു. മഹല്ല് ഖതീബ് ടി.എം ശരീഫ് മൗലവി പെരുന്നാൾ നമസ്കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി പ്രാദേശിക ഘടകവും മഹല്ല് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ സി.പി കുഞ്ഞാലൻ കുട്ടി, കെ അബ്ദുറഹ്മാൻ, യു.പി മുഹമ്മദ് ഹാജി, അനസ് കരുവാട്ടിൽ എന്നിവർ ഈദ് സന്ദേശം നൽകി. ശിവദാസൻ, വേലായുധൻ, നിഷ, ദാക്ഷായണി തുടങ്ങിയവർ അവരുടെ…

സോളിഡാരിറ്റി പെരുന്നാൾ ഹദിയ നൽകി

മക്കരപ്പറമ്പ് :ഏരിയയിലെ വിവിധ പള്ളികളിലെ ഇമാമുമാർക്ക് സോളിഡാരിറ്റിയുടെ പെരുന്നാൾ ഹദിയ കൈമാറി. സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ വടക്കാങ്ങര, സെക്രട്ടറി അഷ്റഫ് സി.എച്ച്, സമീദ് സി.എച്ച്, ജാബിർ പടിഞ്ഞാറ്റുമുറി, നിസാർ പാറടി, സമീഹ് സി.എച്ച്, അബ്ദുറഹ്മാൻ മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പെരുന്നാൾ സന്ദേശം

വിശ്വാസികൾക്ക് സന്തോഷത്തിന്റെയും ആത്മീയ വിശുദ്ധിയുടെയും വേളയാണ് ചെറിയ പെരുന്നാൾ. വ്രതമനുഷ്ഠിച്ചും സത്കർമങ്ങൾ ചെയ്തും ലളിത ജീവിതം നയിച്ചുമാണ് വിശ്വാസികൾ  പെരുന്നാൾ ആഘോഷിക്കുന്നത്. ചുറ്റുമുള്ളവർക്ക് ഉപകാരം ചെയ്തും ധാർമിക പരിധി ലംഘിക്കാതെയുമാവണം പെരുന്നാൾ  ആഘോഷിക്കേണ്ടത്. കുടുംബങ്ങൾക്കും അയൽവാസികൾക്കും ഒപ്പം ഒത്തു ചേർന്ന് പരസ്പരം സന്തോഷങ്ങൾ പങ്കു വെച്ച്, പ്രയാസമനുഭവിക്കുന്നവർക്ക് സന്തോഷത്തിന്റെ കൈനീട്ടങ്ങൾ കൈമാറി പരസ്പര ഐക്യത്തിന്റെയും സന്ദേശം പകരാനുള്ളതാവണം നമ്മുടെ ഈദുൽ ഫിത്ർ. ആശംസകൾ കൈമാറുന്നതോടൊപ്പം നമ്മുടെ സഹജീവികളും നമ്മെപ്പോലെ സന്തോഷിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്താൻ നാം പ്രത്യേകം ശ്രദ്ധിക്കണം. വിശുദ്ധ റമസാനിൽ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവിക സ്മരണയും ജീവിതത്തിലാകെ തുടരുമെന്ന  ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ സന്തോഷങ്ങളിൽ പ്രധാനം. മറ്റുള്ളവർക്ക് ഉപദ്രവമാവുന്ന പ്രവർത്തികൾ നമ്മിൽ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകൾക്കും തെറ്റുകൾക്കും  നിയമലംഘനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തിൽ പാലിക്കുകയും വേണം.  പുതു വസ്ത്രങ്ങൾ…

ചാലിയാർ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ത്വരിതപ്പെടുത്തി പ്രതിക്ക് മാതൃകാ പരമായ ശിക്ഷ ഉറപ്പാക്കണം – വിമൻ ജസ്റ്റിസ് മൂവ്മെന്റ്

എടവണ്ണപ്പാറ: ചാലിയാറിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെ ഉടൻ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും മാതൃകാപരമായ ശിക്ഷ നടപ്പിലാക്കണമെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി പറഞ്ഞു. കുടുംബവുമായി ചർച്ച നടത്തി കേസിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാനും സംഘടനയുടെ എല്ലാ വിധ സഹകരണങ്ങളും ഉറപ്പ് നൽകുന്നതിനുമായി എത്തിയതായിരുന്നു അവർ. കേസിൽ പ്രതിയായ കരാട്ടെ അധ്യാപകനെതിരെ നേരത്തേ പോക്സോ കേസ് ഉണ്ടായിരുന്നതും നിലവിൽ പല ഭാഗത്ത് നിന്നും അയാൾക്കെതിരെ പരാതികൾ ഉയരുന്നതും ഗൗരവതരമായി കാണേണ്ടതാണ്. പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കിലും നിലവിൽ ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ കുടുംബത്തിന് പ്രതീക്ഷയുണ്ട്. പ്രതി വലിയ രാഷ്ട്രീയസ്വാധീനവും ബന്ധബലവും ഉള്ള വ്യക്തിയും മുൻകേസിൽ നിന്ന് തലയൂരിയ ചരിത്രമുള്ളത് കൊണ്ടും ഈ കേസിൽ നീതിയുടെ പക്ഷത്ത് നിൽക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്. പെൺകുട്ടിക്കും കുടുംബത്തിനും നീതി…

രാജീവ് ചന്ദ്രശേഖറിൻ്റെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലം പരിശോധിക്കാൻ CBDT യോട് ഇസി ആവശ്യപ്പെട്ടു

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നൽകിയിട്ടുള്ള വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേട് ഉണ്ടോയെന്ന് പരിശോധിക്കാൻ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിനോട് (CBDT) തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസി) ആവശ്യപ്പെട്ടു. ചന്ദ്രശേഖർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പൊരുത്തക്കേട് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ വസ്‌തുതകൾ തെറ്റായി അവതരിപ്പിച്ചുവെന്ന് യു.ഡി.എഫിന് പിന്നാലെ എൽ.ഡി.എഫും ആരോപിച്ചു. സമർപ്പിച്ച വിവരമനുസരിച്ച്, മന്ത്രിയുടെ നികുതി വിധേയമായ വരുമാനം 2018-19 സാമ്പത്തിക വർഷത്തിൽ 10.83 കോടി രൂപയിൽ നിന്ന് 2022-23 ൽ ഏകദേശം 5.59 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ 2018-19ൽ 10.8 കോടി രൂപയും 2019-20ൽ 4.48 കോടി രൂപയും 2020-21ൽ 17.51 ​​ലക്ഷം രൂപയും 2021-22ൽ 680 രൂപയും 2022-23ൽ 5.59 ലക്ഷം…

‘ദി കേരള സ്റ്റോറി’: താമരശ്ശേരി രൂപത ഏപ്രിൽ 12 ന് വിവാദ ചിത്രം പ്രദർശിപ്പിക്കും

കോഴിക്കോട്: ഇടുക്കി രൂപതയ്ക്ക് ശേഷം സീറോ മലബാർ കത്തോലിക്കാ സഭയുടെ താമരശ്ശേരി രൂപത വിവാദ ചിത്രമായ ‘ദി കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നു. താമരശ്ശേരി രൂപതയിലെ കേരള കാത്തലിക് യൂത്ത് മൂവ്‌മെൻ്റ് (കെസിവൈഎം) യൂണിറ്റ് മുൻകൈയെടുത്ത് ഏപ്രിൽ 12 വെള്ളിയാഴ്ച വിദ്യാർത്ഥികൾക്കായി ‘സുവിശേഷോത്സവം’ എന്ന് പേരിട്ടിരിക്കുന്ന അവധിക്കാല ക്ലാസുകളിൽ ചിത്രം പ്രദർശിപ്പിക്കും. “ഇടുക്കി രൂപതയ്‌ക്കെതിരായ നിക്ഷിപ്ത താൽപ്പര്യങ്ങൾ നടത്തുന്ന ആക്രമണത്തെ ചെറുക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രതിഷേധങ്ങള്‍ നടത്തിയിട്ട് കാര്യമില്ല. അത് നിരോധിക്കപ്പെട്ട സിനിമയല്ല. കൂടാതെ, OTT പ്ലാറ്റ്‌ഫോമുകളിലും ഇത് സൗജന്യമായി ലഭ്യമാണ്, ”താമരശ്ശേരി രൂപത KCYM ഡയറക്ടർ ഫാ. ജോർജ് വെള്ളക്കാക്കുടിയിൽ പറഞ്ഞു. “വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് സിനിമ പ്രദർശിപ്പിക്കുക, ചില അപകടങ്ങളെക്കുറിച്ച് കുട്ടികൾക്ക് മുന്നറിയിപ്പ് നൽകുകയും അവർ പ്രണയത്തിലാകുമ്പോൾ ജാഗ്രത പാലിക്കുകയും ചെയ്യുക” എന്ന് ഫാ. വെള്ളക്കക്കുടിയിൽ പറഞ്ഞു. ‘ലവ് ജിഹാദ്’ “ഞങ്ങൾ ഇസ്ലാമിനെതിരെയല്ല. എന്നാൽ,…

ക്ഷേമ പെൻഷൻ അവകാശമല്ല, ഔദാര്യമാണ്: കേരള സർക്കാർ

എറണാകുളം: കേരള സര്‍ക്കാരിന്റെ ക്ഷേമ പെൻഷൻ അവകാശമല്ലെന്നും മറിച്ച് സർക്കാർ നൽകുന്ന ഔദാര്യത്തിൻ്റെ അടയാളമാണെന്നും പിണറായി സർക്കാർ ഹൈക്കോടതിയിൽ. ക്ഷേമ പെൻഷൻ വിതരണം നിർത്തിവച്ചതുമായി ബന്ധപ്പെട്ട കേസിന് മറുപടിയായാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ക്ഷേമ പെൻഷൻ നിയമപരമായ അവകാശമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ക്ഷേമ പെൻഷനുകൾ വിതരണം ചെയ്യുന്നത് സർക്കാരിൻ്റെ വിവേചനാധികാരം മാത്രമാണെന്നും, നിയമം അനുശാസിക്കുന്നതല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ക്ഷേമ പെൻഷൻ സഹായമായി വാഗ്ദാനം ചെയ്യുന്നുണ്ടെന്നും നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷനായി അതിനെ വ്യാഖ്യാനിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു. ക്ഷേമ പെൻഷൻ വിതരണം നിലച്ചതിനെച്ചൊല്ലിയുള്ള ആശങ്കകൾ വർധിക്കുകയും ജോസഫ് എന്ന വ്യക്തി ജീവനൊടുക്കിയ ദാരുണ സംഭവത്തിലേക്ക് നയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കാരിൻ്റെ പ്രതികരണം. ഈ സംഭവത്തിന് ശേഷം ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിൽ, പെൻഷൻ കുടിശ്ശിക ആറുമാസത്തിലധികമാണ്.

കോളേജ് വിദ്യാര്‍ത്ഥി സിദ്ധാർത്ഥിൻ്റെ മരണം: സിബിഐയെ സഹായിക്കാൻ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കേരള ഹൈക്കോടതിയുടെ നിർദ്ദേശം

വയനാട്: സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേന്ദ്ര അന്വേഷണ ഏജൻസിക്ക് (സി.ബി.ഐ) ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും കേരള ഹൈക്കോടതി നിർദ്ദേശം നൽകി. അന്വേഷണം സിബിഐ ഏറ്റെടുക്കുമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിർദേശം. സിബിഐയുടെ ഡൽഹി യൂണിറ്റ് അന്വേഷണത്തിന് നേതൃത്വം നൽകിയതോടെ അന്വേഷണത്തിന് പൊലീസ് സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മൊഴിയെടുക്കാൻ സിദ്ധാർത്ഥിൻ്റെ പിതാവിനെ സിബിഐ വയനാട്ടിലേക്ക് വിളിപ്പിച്ചിരുന്നു. സി.ബി.ഐ.യുടെ താത്കാലിക ക്യാമ്പിൽ ഒരു മണിക്കൂറോളം നടപടികൾ നീണ്ടു. അടുത്തിടെ, കേസുമായി ബന്ധപ്പെട്ട എഫ്ഐആർ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പോലീസ് എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്ന 20 പേരെ കൂടാതെ സിബിഐ ഒരാളെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തു. സി.ബി.ഐയുടെ അന്വേഷണത്തിന് പുറമെ ദേശീയ മനുഷ്യാവകാശ കമ്മീഷനും (എൻ.എച്ച്.ആർ.സി) സിദ്ധാർത്ഥിൻ്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മീഷനിൽ നിന്നുള്ള സംഘം വയനാട്ടിൽ എത്തി പൂക്കോട് വെറ്ററിനറി കോളേജിൽ സിറ്റിങ് നടത്താൻ…