സെലീനാ ഫ്ലോറന്‍സില്‍ മടങ്ങി എത്തി. സ്ത്രീധനത്തിനും കല്ല്യാണ ചിലവിനും വേണ്ട പണമുണ്ടാക്കി ഒരു കൊല്ലത്തിനു ശേഷം നാട്ടില്‍ പോയി സേവ്യറിനെ വിവാഹം കഴിക്കാമെന്ന പ്രതീക്ഷ അവളെ ഉത്സാഹഭരിതയാക്കി. ഒരു കൊല്ലം കഠിനമായി അദ്ധ്വാനിക്കണം. നിലവിലുള്ള ജോലികൂടാതെ ഒരു നേഴ്സിങ്ങ് ഹാമില്‍കുടി പാര്‍ട്ട് ടൈംമായി അവള് പണിയെടുത്തു. ചില അവസരങ്ങളില്‍ രാത്രിയും പകലും തുടര്‍ച്ചായി ജോലിചെയ്തു. വീക്കെന്റുകളിലെ വിശ്രമസമയങ്ങള്‍ പോലും ധനമുണ്ടാക്കാന്‍ ബലികഴിച്ചു. ഈ അദ്ധ്വാനത്തിനും സഹനത്തിനും അവള് മാധുര്യം കണ്ടെത്തി. പ്രതീക്ഷകള്‍, അവ ഇനി ഒരിക്കലും ചിറകൊടിയാതിരിക്കട്ടെ. മധുരമുള്ള ഒര്‍മ്മകള്‍ അവള് സേഡ്യറുമായി വാട്സ്ആപ്പിലൂടെ അനസ്യൂതം പങ്കുവെച്ചുകൊണ്ടിരുന്നു. പെട്ടന്ന് അപ്രതീക്ഷിതമായി ചിലതൊക്കെ കേട്ടു തുടങ്ങി. ചൈനയിലെ വൂഹാനില്‍ നിന്നും അസ്സാധരണമായ ഒരു ജ്വരം. തലവേദന, പനി, ശര്ദ്ദില് തുടര്‍ന്ന് ഗുരുതരമായ ശാസ തടസ്സം! ആരും അതേപ്പറ്റി ആദ്യം ഗൌരവതരമായി ചിന്തിച്ചില്ല. മാറിമാറി വരുന്ന ഫ്ലൂവിന്റെ മറ്റൊരു മുഖമെന്നല്ലാതെ.…
Category: STORIES
കനലായി മാറിയ കരോള്‍ (ചെറുകഥ): ലാലി ജോസഫ്
ഫോണ്‍ ബെല്‍ തുടരെ അടിക്കുന്നത് കേട്ടിട്ടും എടുക്കുവാന്‍ തോന്നിയില്ല കാരണം ഇന്ന് രാത്രിയിലും ജോലിയുണ്ട് അതുകൊണ്ടു തന്നെ മന:പൂര്‍വ്വം ഫോണ്‍ എടുക്കേണ്ട എന്നു തീരുമാനിച്ചു. എന്നാല്‍ ഫോണ്‍ ബെല്‍ പിന്നേയും പിന്നേയും മുഴങ്ങിയപ്പോള്‍ ഞാന്‍ എടുത്തു. അത് എന്റെ സുഹ്യത്ത് റോസിയായിരുന്നു ‘ എടി നീ അറിഞ്ഞോ, അവള് പോയി ‘ ആര് പോയി ? നമ്മുടെ മിനി … ഉറക്കത്തിന്റെ ആലസ്യത്തോടു കൂടി ഞാന്‍ പറഞ്ഞു. ‘ആ അത് എനിക്ക് അറിയാമല്ലോ. അവള് പോകുന്ന കാര്യം എന്നോടു പറഞ്ഞിരുന്നു’ അവളുടെ അമ്മക്കു സുഖമില്ലാതെ ഇരിക്കുകയാണല്ലോ. അയ്യോ അതല്ല ഞാന്‍ പറഞ്ഞു വരുന്നത്. അവള് ഈ ലോകത്തു നിന്നു തന്നേ പോയി, അവള് ഇന്നു രാവിലെ ഇഹലോകവാസം വെടിഞ്ഞു. ഞാന്‍ ഞെട്ടി ചാടി എഴുന്നേറ്റു കൊണ്ടു ചോദിച്ചു. നീ എന്താണ് പറയുന്നത്, നമ്മുടെ മിനി മരിച്ചു…
ഫ്ലൂ (അദ്ധ്യായം 8): ജോണ്‍ ഇളമത
സേവ്യര്‍ സെലീനായെ പെണ്ണുകാണാന്‍ വന്നു. ആഘോഷമല്ലാത്ത പെണ്ണുകാണല്‍, പ്രതേൃകിച്ച് ചെറുക്കന് കൂട്ടരോ ബന്ധുക്കളോ ഇല്ലാതെ. വലിയ ഒരുക്കമില്ലാതെ ഒരു മലയോര കര്‍ഷകന്റെ മാതിരിയാണ് സേവ്യര്‍ എത്തിയത്. ഡബിള്‍ വേഷ്ടിയും അതിന്റെ കരക്കു ചേര്‍ന്ന ഒരു ചെക്ക് മുറിക്കയ്യന്‍ ഷര്‍ട്ടും, റബര്‍ ചപ്പലുമിട്ട, മേല്‍മീശ അല്പം ചെത്തിമിനുക്കി, മുടിയില്‍ ക്രീം പുരട്ടി നടുവേ പകുത്തു മെനയായി മുകളിലേക്ക് ചീകി വെച്ചിരുന്നു. ചുരുണ്ടതെന്ന് പറയാനാകില്ലങ്കിലും, നദിയുടെ ഓളങ്ങള്‍ കണക്കെ സേവ്യറിന്റെ മുടി സൂര്യനാളത്തില്‍ വെട്ടിതിളങ്ങുന്നത് സെലീനക്ക് ഇഷ്ടമായി. വാസ്തവത്തില്‍ പെണ്ണുകാണലിന് വലിയ ഒരുക്കങ്ങളൊന്നുമില്ലായിരുന്നു. പാലപ്പമോ, കരിമീന്‍ പപ്പാസോ, പഫ്സോ, കട്ലറ്റോ, കേക്കോ, ബിസ്ക്കറ്റോ ഒന്നുമില്ലാതെയാണ് സെലീനയുടെ അമ്മ കാണാന്‍ വന്ന ചറുക്കനെ സല്‍ക്കരിക്കാനൊരുക്കിയത്. പകരം പപ്പട വടയും, പഴംപൊരിയും, പരിപ്പുവടയും, പാലേറെ ഒഴിച്ച നീലഗിരി കാപ്പിയുമായിരുന്നു സെലീനായുടെ അമ്മ ഒരുക്കിയത്, അതു മതിയെന്നായിരുന്നു സെലീനായുടെ ആഗ്രഹം. തമ്മില്‍ കണ്ടതാണ്. പിന്നെ…
ഫ്ലൂ (അദ്ധ്യായം 7): ജോണ്‍ ഇളമത
മലവെള്ള പാച്ചില്‍ കഴിഞ്ഞ് ഒഴുകിപോയ അവശിഷ്ടങ്ങളുടെ ശേഷിപ്പുകളാണ് നാട്ടില്‍ സെലിനായെ സ്വാഗതം ചെയ്തത്. ഇടക്കിടെ മണ്ണും കലക്ക വെള്ളവും ഒഴുകി ഒലിച്ചുണങ്ങിയ റോഡുകള്‍, പൊട്ടിപൊളിഞ്ഞ ചെറുവീടുകള്‍, ഒടിഞ്ഞുവീണ മരങ്ങളുടെ അവശിഷ്ടങ്ങള്‍, വിനാശം വിതച്ച കൃഷിയിടങ്ങള്‍. അവിടെയൊക്കെ മലയോര കര്‍ഷകരുടെ വേര്‍പ്പിലെ ഉപ്പും കണ്ണീരും മണക്കുന്നുണ്ടന്ന് സെലീനാക്കു തോന്നി. അപ്പനും, സേവ്യര്‍ എന്ന ചെറുപ്പക്കാരനും കൂടിയാണ് സെലീനായെ എയര്‍പോര്‍ട്ടില്‍ നിന്ന് കൂട്ടാനെത്തിയത്. സേവ്യറിന്റെ കാറായിരിക്കും എന്നുതന്നെ സെലീന ഈഹിച്ചു. ആ ഊഹം ശരിയായിരുന്നു. അപ്പനതു വെളിപ്പെടുത്തി. “സേവ്യര്‍ ഈയിടെ പ്രൈവറ്റ് ടാക്സി ഓടാനായി എടുത്ത പുത്തന്‍ മാരുതി കാറാ. അതും മോള്‍ക്കു തന്നെ കന്നി ഓട്ടം.” കാര്‍ ഡ്രൈവ് ചെയ്തിരുന്ന സേവ്യര്‍ മുമ്പിലെ മിററിലൂടെ സെലീനയെ നോക്കി പുഞ്ചിരിച്ചു മൊഴിഞ്ഞു: “ഞാന്‍ അയല്‍ക്കാരോട് ടാക്സികൂലി കൈപ്പറ്റുമെന്ന് കരുതുന്നുണ്ടോ. ചേട്ടന് വിളിച്ചതു കൊണ്ടു വന്നതാ” അമ്മ പറഞ്ഞ രണ്ടാം കെട്ടുകാരനാകാന്‍…
ഫ്ലൂ (അദ്ധ്യാം – 6) : ജോണ്‍ ഇളമത
പിന്നീട് ഡേവിനെപ്പറ്റി ഒരു വിവരവുമുണ്ടായില്ല.കാലം മറവിയലേക്ക് മായിച്ചുകൊണ്ടിരുന്ന ഒരു കടംകഥ പോല സെലീനായുടെ മനസ്സില്‍ ആ ബന്ധം അലിഞ്ഞില്ലാതായി. അത് മറ്റൊരു കൂട്ടുകെട്ടിലേക്ക് ചേക്കേറാന്‍ അവള്‍ക്ക് വഴിയൊരുക്കി. ഡോക്ടര്‍ മാത്യുവും പ്രൊഫസര്‍ ക്രതീനായുമായുള്ള ആത്മബന്ധം. സെലീനയെ മിക്ക അവധി ദിനങ്ങളിലും പ്രൊഫസര്‍ ക്രതീനാ അവരുടെ വസതിയിലേക്ക് ക്ഷണിച്ചു. മിണ്ടിപറയാന്‍ ആളില്ലാതിരുന്ന ക്രതീനാക്ക് അതൊരാശ്വാസമായി. മുമ്പൊക്കെ പൂച്ചയുടെ അത്ര വലിപ്പമുള്ള ഒരു വെളുത്ത പൊമേറിയന്‍ നായയിലായിരുന്നു മക്കളില്ലാതിരുന്ന ആശ്വാസം ക്രതീനാ കണ്ടെത്തിയിരുന്നത്. ഡോക്ടര്‍ മാത്യു ഹോസ്പിറ്റലില്‍ പലപ്പോഴും തിരക്കായിരിക്കും. പ്രാഭാതത്തില്‍ ജോലിക്കുപോയി വൈകി രാത്രി പത്തും പതിനൊന്നും മണിക്ക് തിരിച്ചെത്തും വരയുള്ള എകാന്തത പ്രൊഫസര്‍ ക്രതീനായുടെ മനസ്സില്‍നിന്ന് തുത്തു തുടച്ചുകളയുന്നത് ബെന്‍സി എന്നു വിളിക്കുന്ന പെണ് പൊമോിറിയന്‍ നായ്ക്കുട്ടിയായിരുന്നു. സുന്ദരിയായ നായക്കുട്ടിയെ കെട്ടിയൊരുക്കുന്നതിലായിരുന്നു പ്രൊഫസര്‍ ക്രതീനാക്കു കമ്പം. തലയിലൊരു ചുവപ്പ് റിബണും കെട്ടി, ബെന്‍സി മിക്കപ്പോഴും ക്രതീനായുടെ ചാരെതന്നെ…
ഫ്ലൂ (അദ്ധ്യായം – അഞ്ച്): ജോണ്‍ ഇളമത
കാലചക്രമൊന്ന് കറങ്ങി. ഏഴെട്ടു വര്‍ഷങ്ങള്‍ പുനിലാവുപോലെ കടന്നു പോയി. ഇതിനിടെ പലകാര്യങ്ങളും സംഭവിച്ചു. സെലീന ഓര്‍ത്തു… ഡേവ് മെഡിസിന് പഠനം പൂര്‍ത്തിയാക്കി. അതേസമയം തന്നെ തന്റെ സഹോദരിമാരെയെല്ലാം കെട്ടിച്ചയക്കാനുള്ള എല്ലാ ഒത്താശകളും ചെയ്തു. അവരെയെല്ലാം ഒരുവിധം നല്ലനിലയില്‍ തന്നെ കല്ല്യാണം കഴിപ്പിച്ചു. വേണ്ടത്ര സ്ത്രീധനത്തിന്റേയും, പൊന്നിന്റെയും അകമ്പടിയില്‍. എല്ലാവര്ക്കും വീടിന് അധികം അകലെയല്ലാതെ കുടിയേറ്റക്കാരുടെ മക്കള്‍ തന്നെ വരന്മാരായി വന്നു. അതായിരുന്നു അപ്പന്റെ ആശ. എല്ലാം നേരെയായിരിക്കുന്നു. ഇനിയും ഡേവുമായുള്ള വിവാഹം. കാലതാമസമൊന്നും വേണ്ട. മുപ്പത് താണ്ടിയിരിക്കുന്നു. വിവാഹപ്രായം കടന്നോ എന്ന് ഇറ്റലിയില്‍ ആര്‍ക്കും ആക്ഷേപമുണ്ടായിരിക്കില്ലെങ്കിലും, ഇടക്ക് ഇടക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ അമ്മക്കതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. “മോളെ, നിനക്കൊരു കല്യണം വേണ്ടേ. മുപ്പതു കഴിഞ്ഞില്ലേ. ഇനിയിപ്പം വച്ചു താമസിപ്പിക്കേണ്ട. നാട്ടിലും ആലോചന ബുദ്ധിമുട്ടാ മുപ്പതുകഴിഞ്ഞാല്‍. എങ്കിലും നിന്റെ അപ്പനും ഞാനും ഒരു രണ്ടാം കെട്ടുകാരനെ കണ്ടുമുട്ടിയിട്ടുണ്ട്.…
ഓര്‍മ്മച്ചെപ്പു തുറക്കുമ്പോള്‍: ജോണ്‍ ഇളമത
ഇതു പണ്ടു നടന്ന കഥയാണ്, എന്റെ കൗമാരകലത്ത്. മത്തായി പുറപ്പെട്ടു പോയി. പോയതെങ്ങോട്ടാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ. തെക്കോട്ടോ, വടക്കോട്ടോ? ബോട്ടില്‍ കയറിയാല്‍ തെക്ക് ആലപ്പുഴ എത്താം. അല്ലേല്‍ വടക്കോട്ടു പേയാല്‍ കോട്ടയത്തെത്താം. അക്കാലത്ത് ആര് അതൊക്കെ അതന്വേഷിക്കാന്‍! ങാ, എങ്ങോട്ടേലും പോട്ടെ, കൊള്ളരുതാത്തവന്‍. അല്ലേലും ഇവിടെ നിന്നാ നന്നാവില്ല. അന്യ സ്ഥലത്തെങ്കിലും പോയി പെഴക്കട്ടെ. ചാക്കോയുടെ ഏഴു പെമ്പിള്ളേരുടെ താഴെയുള്ള ഏക പുത്രനാണ് മത്തായി, പീലിപ്പോസ് ചേട്ടന്റെ പൗത്രനും. അപ്പന് ചാക്കോക്കും, വല്ല്യപ്പന് പീലിപ്പോസ് ചേട്ടനും അതേപ്പറ്റി ദുഃഖമുണ്ടായില്ല, മറിച്ച് അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു, അവന് പോയി രക്ഷപ്പെടട്ടെയെന്ന്. പുറപ്പെട്ടു പോയ ചിലരൊക്കെ കോടീശ്വരരായി തിരിച്ചു വന്ന ചരിത്രം എന്റെ ഗ്രാമത്തിനുണ്ട്. പാക്കു മോഷണം നടത്തി വന്ന ഭാര്ഗ്ഗവന് ഒരു മുതലാളിയുടെ അടികൊണ്ട് രായ്ക്കുരാമാനം ഒളിച്ചോടി. പിന്നെ കാലമതു മറന്നു. ഒരു പത്തു വര്‍ഷം കഴിഞ്ഞ്…
ഫ്ലൂ (അദ്ധ്യായം – നാല്): ജോണ്‍ ഇളമത
സെലീന ഡേവിനെ കുടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത് അപ്പോഴാണ്. അവന്റെ അറിവ്. അവന്റെ എല്ലാ സംഭാഷണങ്ങളും അവള് കൗതുകത്തോടെ കേട്ടിരുന്നു. തത്വശാസ്ത്രം, തര്‍ക്കശാസ്ത്രം, സാഹിത്യം, രാഷ്ട്രീയം, ഭൂമിശാസ്ത്രം, ചരിത്രം. ചരിത്രത്തോട് ഏറെ കമ്പം തോന്നി. നാട്ടിലെ പ്ലസ് ടുവും, അല്ലങ്കില്‍ ഡിഗ്രിതന്നെ വെറും പരീക്ഷകള്‍ക്കുള്ള പഠനം തന്നെ. മനസ്സില്‍ പതിഞ്ഞു നില്‍ക്കാത്ത പഠനങ്ങള്‍ക്കെന്തര്‍ത്ഥം? അറിവ് അന്വേഷണമാണ്. അതിന് ഏറ്റവും നല്ല ഉപാധി വായന പോലെതന്നെ സഞ്ചാരവുമാണ്. പറഞ്ഞുവന്നപ്പോള്‍ ഞങ്ങള്‍ ഇരുവരും സഞ്ചാരപ്രിയരായി മാറി. കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്നത് നേരില്‍ കാണുന്നത് കൗതുകരമല്ലേ! അവധിക്കാലത്ത് ഞങ്ങള്‍ വിനോദസഞ്ചാരങ്ങള്‍ നടത്തി. ഫ്ലോറന്‍സില്‍ തന്നെ എന്തെന്തു കാഴ്ചകള്‍! മദ്ധ്യകാലഘട്ട യുറോപ്പിന്റെ ചരിത്രത്തെപ്പറ്റി ഡേവ് വാചാലനകാന്‍ കാരണം മൈക്കിള്‍ആന്‍ജലോ എന്ന മഹാശില്പിയുടെ വിശ്വവിഖ്യാതമായ ഡേവിഡിന്റെ പ്രതിമ കണ്ടു നിന്നപ്പോഴായിരുന്നു. ഫ്ലോറന്‍സിലെ ഗലേറിയാ ഡെല്‍ അക്കദിമയായിലുള്ള പ്രതിമ. വെണ്‍ക്കല്ലില്‍ കൊത്തിയ മനോഹരമായ ഒരു കവിത പോലെ…
ഫ്ലൂ (അദ്ധ്യായം – 3): ജോണ്‍ ഇളമത
കൂറേ നാളേക്ക് ഡേവിനെപ്പറ്റി ഒന്നും കേട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം അയാള്‍ സെലീനായെ ടെലഫോണില്‍ വിളിച്ചു: “ഹലോ, ഹൈ, സെലിനാ! ഒരു കാര്യം പറയണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നു. പക്ഷേ, മുമ്പും പലപ്പോഴും ചോദിക്കണമെന്ന് കരുതി നടന്നതാണ്. പക്ഷേ അന്നൊക്കെ തോന്നി അത്ര ധൃതിയില്‍ വേണ്ടാന്ന്.” “എന്താണ്?” തെല്ല് ഉദ്വേഗത്തോടെ അവള് ചോദിച്ചു. “തെളിച്ച് പറയട്ടെ, എനിക്ക് സെലീനായെ ഇഷ്ടമാണ്.” ” എന്തേ!” “അതേ, വളരെ നാളായി ആഗ്രഹിക്കുന്നു, സെലീനായുടെ സമ്മതം ചോദിക്കണമെന്ന്.” “എന്താണ് ഡേവ് ഉദ്ദേശിക്കുന്നത്!” “ഒരു മനഃസമ്മതം. അതിനുശേഷം മാന്യമായ ഒരു വിവാഹം. പ്രായപുര്‍ത്തിയായ നമ്മുക്കതിന് പരസ്പര സമ്മതം മാത്രമല്ലേ വേണ്ടൂ. നാം യൂറേപ്പില്‍ വസിക്കുന്നവരാണ്, ഇറ്റലിയില്‍.” “അതേ, അതേ, എനിക്കൊന്നും മനസ്സിലാകുന്നില്ലല്ലോ. ഒരു മുന്നറിയിപ്പുമില്ലാത്ത ഒരാലോചന. എന്തേ പെട്ടന്നിങ്ങനെ തോന്നാന്‍! കല്ല്യാണം എന്നൊക്കെ പറഞ്ഞാല്‍…….” “സെലീനാ എന്താണ് ഉദ്ദേശിക്കുന്നതെന്ന എനിക്കൂഹിക്കാന്‍ കഴിയും.…
ഫ്ലൂ (അദ്ധ്യായം – 2): ജോണ്‍ ഇളമത
ഫ്ലോറന്‍സിലെ അതിപുരാതനമായ സാന്താമറിയാ ഹോസ്പ്പിറ്റലില്‍ സെലീനാക്ക് ജോലികിട്ടിയതില്‍ സെലീനയേക്കാളേറെ സന്തോഷം പ്രകടിപ്പിച്ചയ്ജ്, അമ്മായി മദര്‍ ഏവുപ്രാസിയാമ്മയായിരുന്നു. എല്ലാം ഞാനറിഞ്ഞു, ആ ഡേവിഡ് എന്ന ചെമ്മാച്ചനില്‍ നിന്ന്. ഇനി സെലീനാ, നിന്റെ കാര്യങ്ങള്‍ എല്ലാം തന്നെ നേരെയാകും. നിന്റെ എളേത്തുങ്ങളെ എല്ലാം മാന്യമായിതന്നെ കെട്ടിച്ചയക്കണം. നിനക്കും നല്ല രീതിയില്‍ ഒരു കല്ല്യാണമൊക്കെ വേണമല്ലോ. അമ്മായിയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നിര്‍മ്മലമായ വിശുദ്ധ ജീവിതവും, സഹനവും, അര്‍പ്പണവും ആണ് ആ മനസ്സുനിറയെ. കളങ്കമില്ലാത്ത ഹൃദയം. ആരെയും സംശയിക്കാത്ത പ്രകൃതം. എന്നാല്‍ എപ്പോഴും സെലീനായൂടെ മനസ്സില്‍ ഒരേ ചോദ്യമായിരുന്നു. എന്തിനാണ് ആ ചെമ്മാച്ചന്‍ എന്റെ കാര്യത്തില്‍ ഇത താല്പര്യം കാട്ടുന്നത്! എന്നില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്! എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടായിരിക്കുമോ? അല്ലങ്കില്‍ ഒരു സന്മനസ്സിന്റെ പ്രതിഫലനമായിരിക്കുമോ. എന്തായാലും ഈ അവസരത്തില്‍ എനിക്കതാശ്രയമായി. കരകയറി എന്റെ കുടുംബത്തെ സഹായിക്കാനുള്ള ഒരു അത്താണി കണക്കെ. ഡേവ് എന്ന…