ദോഹ (ഖത്തര്‍): മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തങ്ങളുടെ സർക്കാർ “ഇടപെടില്ല” എന്ന് താലിബാൻ, അഫ്ഗാനിസ്ഥാന് ആവശ്യമായ സഹായം നൽകുന്നത് പുനരാരംഭിക്കാൻ അന്താരാഷ്ട്ര സംഘടനകളോട് ആവശ്യപ്പെട്ടു. ഓഗസ്റ്റിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷം മിക്ക അന്താരാഷ്ട്ര സംഘടനകളും അഫ്ഗാനിസ്ഥാനിലേക്കുള്ള അവരുടെ സഹായം നിർത്തിയതിനാൽ, പുതിയ ഭരണാധികാരികൾ നേരിടുന്ന വെല്ലുവിളികൾ താലിബാന്‍ പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദ് സമ്മതിച്ചു. അഫ്ഗാൻ സെൻട്രൽ ബാങ്കിന്റെ 9.5 ബില്യൺ ഡോളറിന്റെ ആസ്തിയും അമേരിക്ക കണ്ടുകെട്ടി. സ്വത്തുക്കൾ വിട്ടുനൽകാൻ താലിബാൻ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു, എന്നാൽ വാഷിംഗ്ടൺ ആ അഭ്യര്‍ത്ഥന നിരസിച്ചു. കാബൂളിലെ പുതിയ സർക്കാർ ആദ്യം അന്താരാഷ്ട്ര നിയമസാധുത നേടണമെന്നാണ് യു എസ് പറയുന്നത്. “ഞങ്ങൾ ഞങ്ങളുടെ പ്രശ്‌നങ്ങളിൽ മുങ്ങിക്കൊണ്ടിരിക്കുകയാണ്, ദൈവത്തിന്റെ സഹായത്താൽ ഞങ്ങളുടെ ആളുകളെ ദുരിതങ്ങളിൽ നിന്നും പ്രയാസങ്ങളിൽ നിന്നും കരകയറ്റാനുള്ള ശക്തി നേടാൻ ഞങ്ങൾ ശ്രമിക്കുന്നു,” പ്രധാനമന്ത്രി ശനിയാഴ്ച…