പാരീസ്: ഉക്രൈൻ അധിനിവേശത്തിന്റെ പേരിൽ മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധം റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കുമെന്ന് ഫ്രാൻസ് ചൊവ്വാഴ്ച പറഞ്ഞു. “റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച ഞങ്ങൾ കൊണ്ടുവരും,” ഫ്രാൻസും യൂറോപ്യൻ യൂണിയനും മറ്റുള്ളവരും റഷ്യയ്‌ക്കെതിരെ ഒരു പുതിയ റൗണ്ട് ഉപരോധം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം ധനമന്ത്രി ബ്രൂണോ ലെ മെയർ ഫ്രാൻസിൻഫോ ബ്രോഡ്‌കാസ്റ്ററിനോട് പറഞ്ഞു. ഞങ്ങൾ റഷ്യയ്‌ക്കെതിരെ സമ്പൂർണവും സാമ്പത്തികവുമായ യുദ്ധം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച, യൂറോപ്യൻ യൂണിയൻ ക്രെംലിനുമായി ബന്ധമുള്ള ഉന്നത പ്രഭുക്കന്മാരെയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വക്താവിനെയും ഉപരോധ കരിമ്പട്ടികയിൽ ചേർത്തു. പുടിൻ സഖ്യകക്ഷികളായ ഇഗോർ സെച്ചിൻ, സംസ്ഥാന എണ്ണ ഭീമൻ റോസ്നെഫ്റ്റിന്റെ തലവൻ, ട്രാൻസ്നെഫ്റ്റ് പൈപ്പ്ലൈൻ മേധാവി നിക്കോളായ് ടോക്കറേവ് എന്നിവരും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവരില്‍ പെടുന്നു. ഫോർബ്സ് കരിമ്പട്ടികയില്‍ പെടുത്തിയ റഷ്യയിലെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ പട്ടികയില്‍…
Day: March 1, 2022
ദുരിതം നിറഞ്ഞ നാല് പതിറ്റാണ്ടിനുശേഷം ചന്ദ്രന്‍ നാട്ടിലേക്ക്; പെണ്‍കുട്ടികളുടെ കല്യാണം കഴിഞ്ഞതും ഭാര്യ മരിച്ചതുംഅറിഞ്ഞില്ല
കുവൈറ്റ് സിറ്റി : 38 വര്‍ഷങ്ങള്‍ക്കുശേഷം മലയാളി പ്രവാസി നാടണഞ്ഞു. കയ്പമംഗലം കാളമുറി പടിഞ്ഞാറുഭാഗം കിളിക്കോട്ട് കൊച്ചുകുട്ടന്‍ ചന്ദ്രനാണ് ഇന്ത്യന്‍ എംബസിയുടേയും കുവൈറ്റിലെ സാമുഹ്യ പ്രവര്‍ത്തകന്‍ സലിം കൊമ്മേരിയുടെ നീണ്ട പരിശ്രമത്തിനൊടുവില്‍ നാടണഞ്ഞത്. ഹൃദയ സംബന്ധമായ അസുഖം കാരണം സ്‌പോണ്‍സരുടെ കൂടെ അദാന്‍ ആശുപതിയിലെത്തിയ ചന്ദ്രന്റെ ജീവിതകഥ അറിഞ്ഞു മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ ഇട്ട പോസ്റ്റ് കണ്ട് ചന്ദ്രനെ തിരിച്ചറിഞ്ഞ സഹോദരന്റെ മക്കള്‍ സാമുഹ്യ പ്രവര്‍ത്തകന്‍ മൊയ്തീന്‍ ഷായെ ബന്ധപ്പെടുകയും തുടര്‍ന്ന് സലിം കൊമ്മേരി വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. ആശുപത്രിയിലെത്തിയ സലിം കൊമ്മേരി നേരില്‍ കണ്ട് കാര്യങ്ങള്‍ മനസിലാക്കുകയും ചന്ദ്രന്‍ ജോലി ചെയ്യുന്ന സ്‌പോണ്‍സറെ ബന്ധപ്പെടുകയും എംബസിയെ വിവരം അറിയിക്കുകയുമായിരുന്നു. 1983ലാണ് തൃശൂര്‍ കയ്പമംഗലം സ്വദേശി ആദ്യമായി കുവൈറ്റിലെത്തുന്നത്. വഫ്ര പ്രദേശത്ത് ആട് മേയ്ക്കല്‍ ജോലിക്കായി എത്തിയ ചന്ദ്രന് ജോലിയും ചുറ്റുപാടുകളും നാട്ടുകാരുമായോ…
നോട്ടെക്ക് എക്‌സ്‌പോ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്കിടയിലെ നവ സാങ്കേതിക വൈജ്ഞാനിക മികവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും അംഗീകാരം നല്‍കുന്നതിനുമായി രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന രണ്ടാമത് നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക് -22’ ന്റെ പ്രഖ്യാപന സംഗമം സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ഡവലപ്‌മെന്റ് കമ്മീഷണറും മുന്‍ സബ് കളക്ടറുമായ പ്രേം കൃഷ്ണന്‍ ഐഎഎസ് സംഗമം ഉദ്ഘാടനം ചെയ്തു. വിജ്ഞാനമാണ് ജീവിത മുന്നേറ്റത്തിന്റെ ആധാരമെന്നും വിവര സാങ്കേതിക വിദ്യകളിലൂടെ നയിക്കപ്പെടുന്ന പുതിയ ലോകത്ത് ചെറിയ ആശയങ്ങള്‍ക്ക് പോലും വലിയ പ്രസക്തിയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനുള്ള പ്രതലമായി നോട്ടെക് മാറട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ആഫ്രിക്ക പോളിസി ജേര്‍ണലിന്റെ മാനേജിംഗ് എഡിറ്ററും മുന്‍ ബിബിസി വേള്‍ഡ് സര്‍വീസ് പ്രൊഡ്യൂസറുമായ ഡോ. മുഹമ്മദ് ജമീല്‍ യൂഷോ മുഖ്യാതിഥിയായിരുന്നു. ഹബീബ് മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ അബ്ദുല്‍ കരീം, അബ്ദുല്‍ അഹദ് എന്നിവര്‍ സംസാരിച്ചു.…
സാമ്പത്തിക യുദ്ധങ്ങൾ പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറുന്നു; ഫ്രാന്‍സിന് റഷ്യയുടെ മുന്നറിയിപ്പ്
“സാമ്പത്തിക ഉപരോധം” കൊണ്ട് മോസ്കോയെ ഭീഷണിപ്പെടുത്തിയതിന് റഷ്യയുടെ ഉയർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ഫ്രാൻസിനെ തിരിച്ചടിച്ചു. അത്തരം യുദ്ധങ്ങൾ ചരിത്രത്തിലുടനീളം പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറിയിട്ടുണ്ടെന്ന് പറഞ്ഞു. ഫ്രഞ്ച് ധനമന്ത്രി ബ്രൂണോ ലെ മെയർ റഷ്യക്കെതിരെ സമ്പൂർണ സാമ്പത്തിക യുദ്ധം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മുൻ പ്രസിഡന്റും റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്‌വദേവ് ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകിയത്. ഉക്രെയ്‌നിലെ മോസ്കോയുടെ വലിയ തോതിലുള്ള സൈനിക നടപടിയിൽ യൂറോപ്യൻ യൂണിയൻ (ഇയു) “റഷ്യൻ സമ്പദ്‌വ്യവസ്ഥയുടെ തകർച്ച കൊണ്ടുവരും” എന്ന് പറഞ്ഞിരുന്നു. “അധികാരത്തിന്റെ ധനപരവും സാമ്പത്തികവുമായ സന്തുലിതാവസ്ഥ പൂർണ്ണമായും യൂറോപ്യൻ യൂണിയന് അനുകൂലമാണ്, അത് സ്വന്തം സാമ്പത്തിക ശക്തി കണ്ടെത്താനുള്ള പ്രക്രിയയിലാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. “നിങ്ങളുടെ നാവ് സൂക്ഷിക്കുക! പറയുന്നതെന്താണെന്ന് സ്വയം മനസ്സിലാക്കുക!! മനുഷ്യ ചരിത്രത്തിൽ, സാമ്പത്തിക യുദ്ധങ്ങൾ പലപ്പോഴും യഥാർത്ഥ യുദ്ധങ്ങളായി മാറിയിട്ടുണ്ടെന്ന് മറക്കരുത്,” ദിമിത്രി…
ലുലു എക്‌സ്‌ചേഞ്ച് ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനമാരംഭിച്ചു
കുവൈറ്റ് സിറ്റി : ലുലു ഇന്റര്‍നാഷണല്‍ എക്‌സ്‌ചേഞ്ചിന്റെ 28-ാമത്തെയും 29-ാമത്തെയും ശാഖകള്‍ ഹവല്ലിയിലും റിഗയിലും പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ് മാനേജിംഗ് ഡയറക്ടര്‍ അദീബ് അഹമ്മദ് പുതിയ ബ്രാഞ്ചുകള്‍ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം കുവൈറ്റ് ത്വരിതഗതിയിലുള്ള സാന്പത്തിക വളര്‍ച്ച നേടുകയാണെന്നും ബിസിനസിന് അനുകൂലമായ മികച്ച അന്തരീക്ഷമാണ് രാജ്യത്തുള്ളതെന്നും അദീബ് അഹമ്മദ് പറഞ്ഞു. കുവൈറ്റിലുടനീളമുള്ള പ്രധാന സ്ഥലങ്ങളില്‍ തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നൂതനവും കാര്യക്ഷമവും കൂടുതല്‍ സൗകര്യപ്രദവുമായ സേവനങ്ങള്‍ ഉറപ്പുവരുത്തുന്ന കന്പനിയുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്നും ഈ വര്‍ഷത്തില്‍ നാല് ബ്രാഞ്ചുകള്‍ കൂടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോകമെന്പാടുമുള്ള അതിവേഗവും വിശ്വസനീയവുമായ പണ കൈമാറ്റവും വിദേശ വിനിമയ സേവനങ്ങളുമാണ് ലുലു എക്‌സ്‌ചേഞ്ച് വാഗ്ദാനം ചെയ്യുന്നത്. മണി എക്‌സ്‌ചേഞ്ച് മേഖലയില്‍ ഡിജിറ്റലൈസ് ചെയ്യുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ലുലു എക്‌സ്‌ചേഞ്ചെന്നും മികച്ച സാങ്കേതിക വിദ്യകള്‍ സമന്വയിപ്പിച്ച ലുലു ആപ്പുകള്‍ ഉപഭോക്താക്കള്‍ ഇരു…
കീവിലെ ഇന്ത്യന്‍ എംബസി അടച്ചു
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എംബസി അടച്ചതായി റിപ്പോര്‍ട്ട്. എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കു നീങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ അധിനിവേശം രൂക്ഷമായ സാഹചര്യത്തിലാണ് എംബസി അടച്ചത്. കീവിലുള്ള ഇന്ത്യക്കാര്‍ പൂര്‍ണമായി നഗരം വിട്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് എംബസി അടച്ചതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ ഏര്‍പ്പെടുത്തും: വിദേശകാര്യ സെക്രട്ടറി
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈനില്‍നിന്ന് സമീപരാജ്യങ്ങളിലേക്കെത്തി ചേര്‍ന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാന്‍ അടുത്ത മൂന്നുദിവസം 26 വിമാനസര്‍വീസുകള്‍ നടത്തുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ള മാധ്യമങ്ങളോടു പറഞ്ഞു. യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റൊമാനിയയിലെ ബുക്കാറെസ്റ്റ്, ഹംഗറിയിലെ ബുഡാപെസ്റ്റ് വിമാനത്താവളങ്ങളെ കൂടാതെ പോളണ്ടിലെയും സ്ലോവാകിലെയും വിമാനത്താവളങ്ങളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ച സമയത്ത് ഇരുപതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ ഉണ്ടായിരുന്നെന്നാണ് കണക്കാക്കിയിരുന്നത്. ഇതില്‍ ഏകദേശം 12,000 പേര്‍ അതായത് അറുപതു ശതമാനം പേര്‍ മടങ്ങിയെത്തിയെന്നും ശൃംഗ്ള കൂട്ടിച്ചേര്‍ത്തു.. ബാക്കിയുള്ള നാല്‍പ്പതു ശതമാനം പേരില്‍, പകുതിയാളുകള്‍ ഖര്‍ക്കീവ്, സുമി മേഖലയിലാണ്. ബാക്കിയുള്ള പകുതിപ്പേര്‍ യുക്രൈന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലെത്തിച്ചേരുകയോ അല്ലെങ്കില്‍ അവിടേക്കുള്ള യാത്രയിലോ ആണ്.…
കീവ് വിടണമെന്ന എംബസി അറിയിപ്പ് ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി; ഇന്ന് നാട്ടിലെത്തിയത് 53 മലയാളി വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും ഉടന്‍ കീവ് വിടണമെന്ന ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ് മലയാളികള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു.ലഭ്യമായ ട്രെയിന്‍ സര്‍വീസുകളെയോ മറ്റേതെങ്കിലും ഗതാഗത സംവിധാനങ്ങളെയോ ആശ്രയിക്കാനാണ് നിര്‍ദേശം. ഈ അറിയിപ്പിനനുസരിച്ച് നീങ്ങണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതേസമയം, ഇന്ന് മടങ്ങിയെത്തിയത് മലയാളി വിദ്യാര്‍ത്ഥികള്‍ 53 പേരാണ്. ഉക്രെയിനില്‍നിന്ന് 53 മലയാളി വിദ്യാര്‍ഥികള്‍കൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡല്‍ഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാര്‍ഥികളുടെ ആകെ എണ്ണം 184 ആയി.
കേരളത്തില്‍ ചൊവ്വാഴ്ച 2,846 കോവിഡ് രോഗികളും 2 മരണങ്ങളും; ആകെ മരണം 65,501 ആയി
കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
ക്വാറിയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മുങ്ങിമരിച്ചു
തൃശൂര്‍: സ്വകാര്യ ക്വാറിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. മണ്ണുത്തി വെറ്ററിനറി കോളജ് വിദ്യാര്‍ഥി മലപ്പുറം സ്വദേശി ദുല്‍ഫിക്കര്‍ (22) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം. കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ദുല്‍ഫിക്കര്‍ മുങ്ങിപ്പോകുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ മുങ്ങള്‍ വിദഗ്ധരാണ് മൃതദേഹം പുറത്തെത്തിച്ചത്. മണ്ണുത്തി വെറ്ററിനറി കോളജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായിരുന്നു ദുള്‍ഫിക്കര്‍.