Myanmar court has sentenced Suu Kyi to five years in prison on corruption charges

BANGKOK — A court in military-ruled Myanmar convicted the country’s former leader Aung San Suu Kyi of corruption and sentenced her to five years in prison Wednesday in the first of several corruption cases against her. Suu Kyi, who was ousted by an army takeover last year, had denied the allegation that she had accepted gold and hundreds of thousands of dollars given her as a bribe by a top political colleague. Her supporters and independent legal experts consider her prosecution an unjust move to discredit Suu Kyi and legitimize…

Google will remove users’ names and information out of respect for their privacy

OAKLAND, Calif.: Google of Alphabet Inc (GOOGL.O) has begun to process enjoy requests for people to remove search results that include their home addresses, phone numbers, and email accounts, the latest change in its position on personal privacy and access to information. The world’s most used internet search tool said on Wednesday that the expansion of its removal policies globally followed growing demand from users and evolving norms about the threat posed by easy access to contact details. “Research has told us there’s a larger amount of personally identifiable information…

പാക്കിസ്താനിലെ ബോംബാക്രമണം: ചാവേര്‍ ബോംബായത് 30 കാരിയും വിദ്യാസമ്പന്നയുമായ അദ്ധ്യാപിക

ഇസ്ലാമാബാദ്: പാക്കിസ്താനിലെ കറാച്ചിയിൽ ചൈനീസ് പൗരന്മാരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത് ബുര്‍ഖ ധരിച്ച ഒരു സ്ത്രീയായിരുന്നു എന്ന വാര്‍ത്ത പുറത്തുവന്നതിനു പിറകെ, അത് ഒരു വിദ്യാസമ്പന്നയും രണ്ടു കുട്ടികളുടെ അമ്മയുമായ ഷാരി ബലോച്ച് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു. ബലൂച് ലിബറേഷൻ ആർമിയുടെ (ബി‌എൽ‌എ) ഈ ആദ്യ വനിതാ ആക്രമണകാരി രണ്ടു വർഷം മുമ്പ് മാത്രമാണ് സംഘടനയിൽ ചേർന്നതെന്ന് പറയപ്പെടുന്നു. അതിനുശേഷം അവൾ ഈ ദൗത്യത്തിനായി സ്വയം തയ്യാറെടുക്കാൻ തുടങ്ങി. ഈ സംഭവത്തിന് ശേഷം ഭർത്താവ് ഭാര്യയുടെ ജോലിയിൽ അഭിമാനം പ്രകടിപ്പിച്ചതായും വിവരമുണ്ട്. ഇന്നലെ, അതായത് ചൊവ്വാഴ്ച, കറാച്ചി യൂണിവേഴ്സിറ്റിക്ക് സമീപം ബുർഖ ധരിച്ച ഒരു സ്ത്രീ സ്വയം പൊട്ടിത്തെറിക്കുകയും, മൂന്നു ചൈനീസ് പൗരന്മാർ ഉൾപ്പെടെ 4 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കറാച്ചിയിലെ ഫിദായീൻ ആക്രമണകാരി ഷാരി ബലോച്ച് വളരെ വിദ്യാസമ്പന്നയും രണ്ട് കുട്ടികളുടെ…

പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാം

റിയാദ്: വിദേശത്തു താമസിക്കുന്ന പ്രവാസി കുടുബാംഗങ്ങള്‍ക്കും നോര്‍ക്കയിലും പ്രവാസി ക്ഷേമനിധിയിലും അംഗത്വമെടുക്കാമെന്ന് നോര്‍ക്കയുടെയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെയും പ്രതിനിധികള്‍ പറഞ്ഞു. അപേക്ഷകര്‍ അതാത് രാജ്യങ്ങളില്‍ ഫാമിലി വിസയോടുകൂടി ആറ് മാസത്തിലധികം താമസിക്കുന്നവരായിരിക്കണം. ഇവര്‍ ഏതെങ്കിലും തൊഴില്‍ വിസയിലായിരിക്കണമെന്ന നിബന്ധനയില്ലെന്നും ‘കോഴിക്കോടന്‍സ്’ സംഘടിപ്പിച്ച നോര്‍ക്ക റൂട്‌സ് – പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ബോധവല്‍ക്കരണ വെബിനാറില്‍ പങ്കെടുത്തു സംസാരിക്കവെ ഇവര്‍ വ്യക്തമാക്കി. കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ ഹര്‍ഷാദ് ഫറോക്ക് അധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ഒട്ടേറെ കാര്യങ്ങള്‍ നോര്‍ക്ക വഴിയും പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് മുഖേനയും നടന്നു വരുന്നുണ്ട്. നോര്‍ക്ക ഇന്‍ഷുറന്‍സ് പരിരക്ഷ, പുനരധിവാസം ലക്ഷ്യമിട്ടുള്ള പ്രവാസി ഭദ്രത, വെല്‍ഫെയര്‍ ബോര്‍ഡ് നടപ്പാക്കിയ അറുപത് വയസ്സ് കഴിഞ്ഞവര്‍ക്കുള്ള ക്ഷേമനിധി പെന്‍ഷന്‍, ചികിത്സ – വിവാഹ സഹായങ്ങള്‍ തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ് . പതിനെട്ട് വയസ്സുമുതല്‍ അറുപത് വയസ്സുവരെയുള്ള ഏതൊരു പ്രവാസിക്കും…

ഒമാനില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി

മസ്‌കറ്റ്: രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവരെ പെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കിക്കൊണ്ട് ഒമാന്‍ സൂപ്രീം കൗണ്‍സില്‍ ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തെ കോവിഡ് അവലോകന സുപ്രീം കമ്മിറ്റി യോഗം ചേര്‍ന്നാണ് രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം പെരുന്നാള്‍ നമസ്‌കാരത്തിനു കൂടുതല്‍ പേരെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചത്. 12 വയസിനു താഴെയുള്ള കുട്ടികള്‍ക്കും വാക്‌സിന്‍ സ്വീകരിക്കാതെ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. പള്ളികളില്‍ ആണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിച്ചിരിക്കണം. എന്നാല്‍ തുറന്ന സ്ഥലത്താണ് നമസ്‌കാരം നടക്കുന്നതെങ്കില്‍ മാസ്‌ക് ധരിക്കണമെന്നില്ല. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കും. കോവിഡ് ഇപ്പോഴും പൂര്‍ണമായും മാറാത്ത സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കണം. ഹസ്തദാനവും ആലിംഗനം എന്നിവ ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കാന്‍ ശ്രമിക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം മറക്കാന്‍ ശ്രമിക്കണം. ഈ ശീലങ്ങള്‍ എല്ലാവരും പാലിക്കണമെന്ന്…

ഇരയുടെ പേര് വെളിപ്പെടുത്തിയ വിവാദ വീഡിയോ പിന്‍വലിച്ച് വിജയ് ബാബു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ നിര്‍മാതാവും നടനുമായ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ പിന്‍വലിച്ചു. താനാണ് ഇരയെന്നും അതുകൊണ്ട് പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയാണെന്നും പറഞ്ഞാണ് വിജയ് ബാബു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവില്‍ ഇരയുടെ പേര് പറഞ്ഞത്. ചൊവ്വാഴ്ച രാത്രി വൈകിയാണ് വിശദീകരണവുമായി വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ഈ വിശദീകരണത്തിനിടയിലാണ് പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയത്. പെണ്‍കുട്ടിയല്ല താനാണ് ശരിക്കുള്ള ഇരയെന്നാണ് വിജയ് ബാബു വിശദീകരണത്തില്‍ പറയാന്‍ ശ്രമിച്ചത്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതാണ് നടന് പുതിയ കുരുക്കായി മാറിയിരിക്കുന്നത്. 400 മെസേജുകളുടെ സ്‌ക്രീന്‍ ഷോട്ട് തന്റെ കൈവശമുണ്ടെന്നും നടന്‍ പറഞ്ഞിരുന്നു. ഫൈറ്റ് ചെയ്യാന്‍ തയാറാണെന്നും പരാതിക്കാരിയുടെ മെസേജുകള്‍ തന്റെ കൈവശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തിയതിനെത്തുടര്‍ന്ന് പുതിയ ഒരു കേസ് കൂടി വിജയ് ബാബുവിനെതിരേ…

കോഴിക്കോട് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗല്ല രോഗബാധ സ്ഥിരീകരിച്ചു. പുതിയാപ്പയില്‍ ആറു വയസുള്ള കുട്ടിക്കാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും രോഗ വ്യാപനമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഷിഗല്ല വയറിളക്ക രോഗങ്ങളുടെ പ്രധാന കാരണമാണ് ഷിഗല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. കൂടുതലും കുട്ടികളെയാണ് രോഗം ബാധിക്കുന്നത്. ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് മലിന ജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ്. രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്. എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. മഴ മൂലം മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗല്ല വയറിളക്കത്തിന് കാരണം. കഠിനമായ…

കോട്ടയം തീക്കോയിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം: ഈരാറ്റുപേട്ട തീക്കോയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. തീക്കോയി സ്വദേശി സുനിഷ് ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലോടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് 400 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. ഉടന്‍തന്നെ സുനീഷിനെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു

കേരള കലാകേന്ദ്രം സ്ത്രീരത്ന-കമലാസുരയ്യ പുരസ്കാര സമർപ്പണം ഏപ്രിൽ 28-ന്

തിരുവനന്തപുരം: വിവിധ മേഖലകളിലെ പ്രമുഖരായ വനിതകളെ ആദരിക്കുന്നതിനായി കേരള കലാകേന്ദ്രം ഏർപ്പെടുത്തിയ സ്ത്രീരത്ന പുരസ്കാരങ്ങളും നവാഗത എഴുത്തുകാരികൾക്ക് ആയി ഏർപ്പെടുത്തിയ കമലാ സുരയ്യ ചെറുകഥാ അവാർഡുകളും ഏപ്രിൽ 28ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് സമ്മാനിക്കും. ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് സീനിയർ സയന്റിസ്റ്റ് ഡോ. ആർ എസ് ജയശ്രീ, റീജിയണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ്‌താൽമോളജി സൂപ്രണ്ട് ഡോ. ചിത്ര രാഘവൻ, കവിയും കഥാകൃത്തും നോവലിസ്റ്റും കോളമിസ്റ്റുമായ ശ്രീമതി ബൃന്ദാ പുനലൂർ, അബുദാബി പ്രസ്റ്റീജ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശ്രീമതി റോഷിനി റോബിന്‍സണ്‍ എന്നിവരെ സ്ത്രീരത്ന അവാർഡുകൾ നൽകി ആദരിക്കും. 10000 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന 2022ലെ കമലാ സുരയ്യ ചെറുകഥാ അവാർഡ് സുധ തെക്കെമഠത്തിൽ, സ്പെഷ്യൽ ജൂറി അവാർഡ് ആർ നന്ദിതാ കുറുപ്പ്, സുജാത ശിവൻ, റീന…

ഇന്ധന നികുതി: പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണാജനകമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കര്‍ണാടക പോലുള്ള സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറച്ചെങ്കില്‍ അവര്‍ക്കു മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു. കേരളം അടക്കമുള്ള ആറു സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഇത്തരം പരാമര്‍ശത്തില്‍ പ്രതിഷേധമുണ്ട്. ബന്ധപ്പെട്ട വേദികളില്‍ ഇക്കാര്യം അറിയിക്കും. കേന്ദ്ര സെസ് നിരക്ക് അടിക്കടി കൂട്ടികൊണ്ടിരിക്കുന്നു. 2017ല്‍ ഒമ്പതു രൂപയായിരുന്ന സെസ് ഇപ്പോള്‍ 31 രൂപയായി. ഇതൊന്നും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നില്ല. പെട്രോള്‍, ഡീസല്‍ വിലക്കയറ്റം നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രിക്കും ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ടെങ്കില്‍ സെസും നികുതിയും കേന്ദ്രം കുറയ്ക്കണം. മാത്രമല്ല നിയമപരമായി ഇത്രയേറെ സെസ് പിരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. പ്രധാനമന്ത്രി പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇന്ധനനികുതിയുടെ പേരില്‍ പിരിക്കുന്ന 42 ശതമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കുന്നുവെന്ന പരാമര്‍ശം ശരിയല്ല. കേരളത്തെ…