മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകൾ സംശയത്തിന്റെ നിഴലിലാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

ആലപ്പുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ഒരു നിമിഷം പോലും ആ സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ആലപ്പുഴയിൽ പറഞ്ഞു. മുഖ്യമന്ത്രി സത്യസന്ധത തെളിയിക്കണം. അദ്ദേഹത്തിന്റെ വിദേശ യാത്രകൾ സംശയത്തിന്റെ നിഴലിലാണെന്നും ആഭ്യന്തര വകുപ്പിലും പോലീസിലും ഷാ കിരണിന്റെ പങ്ക് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്പമെങ്കിലും ധാർമിക ബോധമുണ്ടെങ്കിൽ രാജിവെക്കണം. മടിയിൽ കനമില്ലാത്തതിനഅല്‍ വഴിയിൽ പേടിക്കേണ്ടതില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്താന്‍ ഇടനിലക്കാരെ നിയോഗിച്ചതോടെ ആ വാക്കുകള്‍ അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സ്വപ്ന വെളിപ്പെടുത്തിയത് മുഖ്യമന്ത്രിക്ക് മാത്രമല്ല സി.പി.എമ്മിനും തിരിച്ചടിയാണെന്ന് കൃഷ്ണദാസ് ആരോപിച്ചു. ബിലിവേഴ്‌സ് ചര്‍ച്ച് മുഖേന പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് കോടികള്‍ കടത്തിയെന്ന വെളിപ്പെടുത്തല്‍ ഗുരുതരമാണെന്നും അതിനെ സംബന്ധിച്ചും കാര്യമായ അന്വേഷണം നടത്തണമെന്നും…

സ്വർണക്കടത്തിന്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി: ചെന്നിത്തല

ആലപ്പുഴ: കേരള മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്ത് കേസിന്റെ ക്യാപ്റ്റനായി മാറിയെന്ന് കെപിസിസി മുൻ അദ്ധ്യക്ഷന്‍ രമേശ് ചെന്നിത്തല ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ യഥാർത്ഥ പ്രതിയെ ജനങ്ങൾക്ക് മനസ്സിലായെന്നും കൃത്യമായ അന്വേഷണം ഉണ്ടായാൽ മുഖ്യമന്ത്രിക്ക് ക്ലിഫ് ഹൗസിൽ നിന്ന് നേരിട്ട് പൂജപ്പുരയിലേക്ക് മാറേണ്ടി വരുമെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തില്‍ പൊലീസ് രാജാണ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും സര്‍ക്കാറിനെതിരെ ആരെങ്കിലും ആരോപണം ഉന്നയിച്ചാല്‍ അവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും ഉപയോഗിച്ച് കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സമരം ചെയ്യുമ്പോള്‍ കെപിസിസി പ്രസിഡന്‍റിനെതിരെ കേസെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ജനാധിപത്യ സംവിധാനത്തില്‍ സമരം ചെയ്യാനുള്ള പ്രതിപക്ഷ അവകാശത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പിണറായി വിജയന്‍റെ കാലത്ത് നാട്ടില്‍ കഴിയുന്നതിനേക്കാള്‍ നല്ലത് ജയിലില്‍ കിടക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്ത് കേസ് കൃത്യമായി അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് സത്യം നിഷേധിക്കാനാവില്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മൗനം പാലിക്കുന്നതെന്നും ചെന്നിത്തല…

20 വർഷത്തിനിടെ ആരോഗ്യ മേഖലയിൽ ഗുജറാത്ത് പുതിയ ഉയരങ്ങളിലെത്തി: പ്രധാനമന്ത്രി മോദി

“ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന് ആരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചു. നഗരപ്രദേശങ്ങളിൽ 600 ദീൻ ദയാൽ ഡിസ്പെൻസറികൾ ആരംഭിച്ചു. ഇന്ന് ഗുജറാത്തിൽ സർക്കാർ ആശുപത്രികളിൽ പോലും ക്യാൻസർ പോലുള്ള രോഗങ്ങളുടെ ചികിത്സയ്ക്ക് വിപുലമായ സൗകര്യങ്ങളുണ്ട്,” പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദ്: 20 വർഷത്തിനിടെ ഗുജറാത്ത് ആരോഗ്യ മേഖലയിൽ പുതിയ ഉയരങ്ങളിലെത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  നിരാലി  മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഹെൽത്ത് സെന്ററിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് നവസാരിയിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ബിജെപി സംസ്ഥാന അധ്യക്ഷൻ സിആർ പാട്ടീൽ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. “ഈ 20 വർഷത്തിനിടയിൽ, ഗുജറാത്തിൽ നഗരങ്ങൾ മുതൽ ഗ്രാമപ്രദേശങ്ങൾ വരെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങൾക്കായി എല്ലാ തലങ്ങളിലും പ്രവർത്തിക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയിരക്കണക്കിന്…

നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യൂ: ജുമാ മസ്ജിദിൽ വന്‍ പ്രതിഷേധം

ന്യൂദൽഹി: മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്ത ബിജെപി വക്താവ് നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജുമാമസ്ജിദിന് പുറത്ത് പ്രതിഷേധം. പ്ലക്കാർഡുകളുമേന്തി നൂറുകണക്കിന് ആളുകൾ ശർമ്മയ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ചു. കുറച്ച് സമയത്തിന് ശേഷം പ്രകടനക്കാരിൽ ചിലർ സ്ഥലം വിട്ടപ്പോൾ മറ്റുള്ളവർ പ്രതിഷേധം തുടർന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി, വിവാദ പുരോഹിതൻ യതി നരസിംഹാനന്ദ് എന്നിവരുൾപ്പെടെ 31 പേർക്കെതിരെ ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും വിദ്വേഷം പ്രചരിപ്പിക്കുകയും മതവികാരം വ്രണപ്പെടുത്തുകയും ചെയ്തുവെന്നാരോപിച്ച് മുൻ ബിജെപി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ പ്രത്യേക കേസെടുക്കുകയും ചെയ്തു. സോഷ്യൽ മീഡിയ വിശകലനത്തിന് ശേഷം ബുധനാഴ്ചയാണ് രണ്ട് എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്തതെന്ന് അവർ പറഞ്ഞു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ഡൽഹി…

ആ അമ്മയുടെ അദ്ധ്വാനത്തിനും വിയര്‍പ്പിനും വിലയുണ്ടായി; മകള്‍ അഞ്‌ജന ഡോക്‌ടറായതോടെ അമ്മയ്ക്ക് സായൂജ്യം

തിരുവനന്തപുരം: ആ അമ്മയുടെ കഠിനാധ്വാനത്തിനും വിയർപ്പിനും അർഹതപ്പെട്ട ഫലം മകള്‍ ഡോക്ടറായതോടെ ലഭിച്ച സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശിനി വിനീത. ഇപ്പോള്‍ വിവരാവകാശ കമ്മീഷനില്‍ ടൈപ്പിസ്റ്റ്/ക്ലാര്‍ക്കായി ജോലി ചെയ്യുന്ന അഞ്ജനയുടെ അമ്മ വിനീത വീട്ടു ജോലികള്‍ ചെയ്‌താണ് രണ്ട് മക്കളെയും പഠിപ്പിച്ചത്. ഇളയമകള്‍ക്ക് ഒരു വയസ് പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ അവര്‍ വീട്ടു ജോലിക്കിടയിലും ഡിസിഎ പഠിച്ച് ഡിറ്റിപി സെൻ്ററുകളിലും ജോലി ചെയ്‌താണ് വിവരാവകാശ കമ്മീഷനില്‍ ജോലിക്ക് കയറിയത്. തിരുവനന്തപുരം ലോ കോളേജിന് സമീപം ബാർട്ടൺ ഹിൽ കോളനിയിലെ താമസക്കാരിയാണ് അഞ്ജന വേണു. ഇതാദ്യമായാണ് പ്രദേശത്ത് നിന്ന് ഒരാൾ ഡോക്ടറാകുന്നത്. അഞ്ജനയുടെ നേട്ടത്തിൽ കുടുംബത്തോടൊപ്പം നാട്ടുകാരും ഏറെ സന്തോഷത്തിലാണ്. പഠനത്തിൽ മിടുക്കിയായ അഞ്ജന പ്ലസ് ടുവിൽ 92 ശതമാനം മാർക്ക് നേടിയിരുന്നു. പ്രവേശന പരീക്ഷ പാസായതോടെ അമ്മയുടെ സ്വപ്നത്തിലേക്ക് ഒരടി കൂടി അടുക്കാൻ അഞ്ജനയ്ക്ക് കഴിഞ്ഞു. സെഞ്ച്വറി…

മുഖ്യമന്ത്രിയുടെ കുടുംബത്തെ ആക്രമിക്കലാണ് സ്വപ്ന സുരേഷിന്റെ ലക്ഷ്യം; കള്ളക്കഥകള്‍ക്ക് അല്പായുസ്സ് മാത്രം: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെയുള്ള സംഘടിത ആക്രമണമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിനു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും, രാഷ്ട്രീയ അസ്ഥിരതയാണ് ഗൂഢാലോചനക്ക് പിന്നിലെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു. ഗൂഢാലോചന സർക്കാർ അന്വേഷിക്കണം. മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തൽ പുറത്തുവന്ന അതേ ദിവസം തന്നെ മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നത് ഇതിന് തെളിവാണ്. സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കലാപം പടർത്തുകയാണ് ലക്ഷ്യം. കഥയുണ്ടാക്കുന്നവർക്ക് എന്തും പറയാം. ഇത്തരം സംഭവങ്ങൾക്ക് ആയുസ്സ് കുറവാണ്. പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമേയുള്ളൂ. സർക്കാരിനെ ഭരിക്കാൻ അനുവദിക്കരുത് എന്ന ഉദ്ദേശത്തോടെയാണ് വിഷയം വീണ്ടും ഉന്നയിക്കുന്നത്. സ്വപ്ന സുരേഷ് 164 പ്രകാരമുള്ള മൊഴി വെളിപ്പെടുത്തുന്നത് അസാധാരണമായ ഒരു പ്രവൃത്തിയാണ്. സ്വപ്‌ന നൽകിയ മൊഴിയിൽ വൈരുധ്യമുണ്ട്. ഓരോ…

പ്രവാചക നിന്ദക്കെതിരെ സോളിഡാരിറ്റി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

മക്കരപ്പറമ്പ്: സംഘ്പരിവാർ നേതാക്കളുടെ പ്രവാചകനിന്ദയിലും ഇസ്ലാംവിരുദ്ധ വിദ്വേഷ പ്രചാരണങ്ങളിൽ പ്രതിഷേധിച്ചും ഇസ്ലാമോഫോബിയക്കെതിരെ നിയമനിർമാണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടും സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റി മക്കരപറമ്പിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ പ്രസിഡന്റ് കെ നിസാർ, സി.എച്ച് ഇഹ്സാൻ, സി.എച്ച് അഷ്‌റഫ്, പി.കെ നിയാസ് തങ്ങൾ, ലബീബ്, അംജദ് നസീഫ്, ശാഫി, സമീദ്, സി.എച്ച് ജഅ്ഫർ എന്നിവർ നേതൃത്വം നൽകി.

എയർപോര്‍ട്ട് സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ വിദ്യാർഥികളുടെ വെള്ളിയാഴ്ച ജുമുഅ നിഷേധിക്കുന്നത് ഭരണഘടന വിരുദ്ധം: എസ്.ഐ.ഒ

എയർപോര്‍ട്ട് അതോറിറ്റിക്ക് കീഴിലുള്ള സീനിയർ സെക്കന്ററി സി.ബി.എസ്.ഇ സ്കൂള്‍ ഇസ്ലാം മത വിശ്വാസികളുടെ നിർബന്ധ കർമ്മമായ വെള്ളിയാഴ്ചയിലെ ജുമുഅ നിഷേധിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശത്തിന്റെ ലംഘനവും ഇസ്ലാമോഫോബിയയുടെ പ്രത്യക്ഷ ഉദാഹരണവുമാണെന്ന് എസ്.ഐ.ഒ അഭിപ്രായപ്പെട്ടു. ഇസ്‌ലാം മത വിശ്വാസത്തിനും ആചാരങ്ങൾക്കും ചിഹ്‌നങ്ങൾക്കുമെതിരെ നടക്കുന്ന വംശീയ ആക്രമണത്തിന്റെ തുടർച്ചയായാണ് ഈ ജുമുഅ നിഷേധത്തെയും കാണേണ്ടത്. ഒരു മതത്തോടുള്ള സ്കൂള്‍ മാനേജ്മെന്റിന്റെ പ്രകടമായ വിവേചനമാണിതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ടെന്നും എസ്. ഐ.ഒ പ്രസ്താവനയിൽ പറയുന്നു. എത്രയും പെട്ടെന്ന് സ്കൂൾ മാനേജ്‌മെന്റ് മുസ്ലിം വിദ്യാർത്ഥികളുടെ ഭരണഘടനാ അവകാശത്തെ അംഗീകരിച്ച് തെറ്റ് തിരുത്തണമെന്നും, അല്ലാത്തപക്ഷം ഭരണഘടനയിൽ വിശ്വസിക്കുന്ന മുഴുവൻ ജനാധിപത്യ വിശ്വാസികളെയും അണിനിരത്തി വൻ പ്രക്ഷോഭത്തിന് എസ്.ഐ.ഒ നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടേറിയേറ്റ് അഭിപ്രായപ്പെട്ടു. എസ്. ഐ. ഒ ജില്ലാ പ്രസിഡന്റ് അൻഫാൽ ജാൻ, സെക്രട്ടറി മുബാരിസ്.യു , ജോയിന്റ് സെക്രട്ടറിമാരായ അസ്‌ലം…

ബഫര്‍സോണ്‍ – സംരക്ഷണ കവചമൊരുക്കേണ്ടവര്‍ ജനങ്ങളെ കബളിപ്പിക്കുന്നു: അഡ്വ.വി.സി.സെബാസ്റ്റ്യന്‍

തൊടുപുഴ: അധികാരത്തിലിരിക്കുമ്പോള്‍ നിയമനിര്‍മ്മാണത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടവര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ പ്രഹസനസമരങ്ങളിലൂടെ ജനങ്ങളെ വിഢിവേഷം കെട്ടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും 2022 ജൂണ്‍ 3ലെ കോടതിവിധി ശ്രദ്ധാപൂര്‍വ്വം പഠിക്കാന്‍ ശ്രമിക്കാതെ പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് മുതലക്കണ്ണീരൊഴുക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജൂലൈ 12ന് റിവിഷന്‍ പെറ്റീഷന്‍ കൊടുത്തതുകൊണ്ട് ബഫര്‍സോണ്‍ പ്രശ്‌നത്തില്‍ പരിഹാരമുണ്ടാവില്ല. എറണാകുളത്ത് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റിയ ദുരനുഭവമായിരിക്കും സുപ്രീം കോടതി വിധിയിലൂടെ ബഫര്‍ സോണ്‍ വിഷയത്തില്‍ വരുംനാളുകളില്‍ മലയോരമേഖലയിലുണ്ടാകുന്നത്. വിധിന്യായത്തിന്റെ 10 മുതലുള്ള പേജുകളിലെ സി മുതല്‍ എഫ് വരെയുള്ള ഖണ്ഡികകളില്‍ നിന്ന് സംസ്ഥാനസര്‍ക്കാരിന് ഇടപെടലുകള്‍ നടത്താനുള്ള അവസരം സുപ്രീംകോടതി വളരെ വ്യക്തമാക്കിയിട്ടുണ്ട്. ജൂണ്‍ 3-ാം തീയതി മുതല്‍ നിലനില്‍ക്കുന്ന ഈ വിധിയെ ശാശ്വതമായി മറികടക്കാന്‍…

പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ വെടിവെച്ച് വീഴ്ത്തി ആത്മഹത്യ ചെയ്തു

കൊൽക്കത്ത : വെള്ളിയാഴ്ച കൊൽക്കത്തയിലെ ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷന് മുന്നിൽ ഒരു പോലീസുകാരൻ വിവേചനരഹിതമായി വെടിയുതിർത്തതിനെത്തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തതായും അധികൃതര്‍ വെളിപ്പെടുത്തി. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിയോഗിക്കപ്പെട്ട സി ലെപ്ച എന്ന പോലീസുകാരനാണ് തന്റെ സർവീസ് റൈഫിളിൽ നിന്ന് വിവേചനരഹിതമായി വെടിയുതിർത്തത്. ആ സമയം ആപ്പ്-ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഒരു സ്ത്രീക്ക് വെടിയേല്‍ക്കുകയും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിക്കുകയും ചെയ്തു. ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ നിന്ന് 50 മീറ്റർ അകലെയാണ് സംഭവം നടന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വെള്ളിയാഴ്ചയാണ് ലെപ്ച ഗാർഡ് ഔട്ട്‌പോസ്റ്റിൽ ജോലിയിൽ പ്രവേശിച്ചതെന്നും അവർ വെളിപ്പെടുത്തി. അഡീഷണൽ പോലീസ് കമ്മീഷണർ പ്രവീൺ കുമാർ ത്രിപാഠി, ജോയിന്റ് കമ്മീഷണർ (ട്രാഫിക്) സന്തോഷ് പാണ്ഡെ എന്നിവരുൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ലെപ്ചയുടെയും…