ഐസിസി ടി20: സൂര്യകുമാർ യാദവ് ഒന്നാം സ്ഥാനം നിലനിർത്തി; ഹെയ്ൽസ് 12-ാം സ്ഥാനത്തെത്തി

ദുബായ്: ഇന്ത്യൻ മധ്യനിര ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിന് തന്റെ റേറ്റിംഗ് പോയിന്റിൽ ഇടിവ് നേരിട്ടെങ്കിലും, ബുധനാഴ്ച പുറത്തിറക്കിയ ഐസിസി ടി20 ഐ പ്ലെയർ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഐസിസി ടി 20 ലോകകപ്പിലെ സൂപ്പർ 12 ലെ മികച്ച പ്രകടനത്തിന് ശേഷം, സൂര്യകുമാർ യാദവ് പാക്കിസ്താന്റെ മുഹമ്മദ് റിസ്വാനെ താഴെയിറക്കി ടോപ്പ് ബാറ്ററായി. എന്നാൽ, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ മോശം 14 റൺസിന് ശേഷം അദ്ദേഹത്തിന്റെ റേറ്റിംഗ് പോയിന്റുകൾ 869 ൽ നിന്ന് 859 ആയി കുറഞ്ഞു. ആറ് ഇന്നിംഗ്‌സുകളിലായി 59.75 ശരാശരിയിലും 189.68 സ്‌ട്രൈക്ക് റേറ്റിലും 239 റൺസുമായി സൂര്യകുമാർ ടൂർണമെന്റ് പൂർത്തിയാക്കി. ഇംഗ്ലണ്ട് ബാറ്റർ അലക്‌സ് ഹെയ്‌ൽസ് ഇന്ത്യയ്‌ക്കെതിരെ സെമിയിൽ 47 പന്തിൽ 86* അടിച്ചു തകർത്തു, ഇത് 22 സ്ഥാനങ്ങൾ കയറി 12-ാം സ്ഥാനത്തെത്താൻ സഹായിച്ചു. 42.40 ശരാശരിയിലും രണ്ട് അർധസെഞ്ചുറികളിലും 212…

ഫിഫ ലോക കപ്പ്: വിമാനങ്ങള്‍ ദുബായ് വേൾഡ് സെന്ററിൽ നിന്ന് പുറപ്പെടും

ദുബായ്: ലോക കപ്പിനായി ഖത്തറിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഏറ്റവും കൂടുതൽ പുറപ്പെടുന്നത് ദുബായ് വേൾഡ് സെൻട്രൽ എയർപോർട്ടിൽ നിന്നായിരിക്കുമെന്ന് അധികൃതര്‍ പ്രസ്താവിച്ചു. ഇവിടെ നിന്ന് ദോഹയിലേക്കും തിരിച്ചും പ്രതിദിനം 120 ഷട്ടിൽ സർവീസുകൾ ഉണ്ടായിരിക്കും. ദുബായ് വിമാനത്താവളത്തിലെ തിരക്ക് കുറയ്ക്കാനാണ് ഷട്ടിൽ സർവീസ് വേൾഡ് സെൻട്രലിലേക്ക് മാറ്റിയത്. ഫ്ലൈ ദുബൈയും ഖത്തർ എയർവേയ്‌സും ചേർന്നാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് സർവീസുകളിൽ നിന്ന് വ്യത്യസ്തമായി, ഷട്ടിൽ സര്‍‌വീസ് നിരക്ക് കുറവാണ്. പക്ഷേ, ഖത്തറിലെത്തി മത്സരം കണ്ട് 24 മണിക്കൂറിനകം തിരിച്ചു വരാവുന്ന രീതിയിലായിരിക്കണം ടിക്കറ്റെടുക്കേണ്ടത്. ഷട്ടിൽ സർവീസിന് പുറമെ ചാർട്ടേഡ് എയർക്രാഫ്റ്റ് സർവീസുകളും നടത്താനും പദ്ധതിയുണ്ട്. ഇതോടെ വേൾഡ് സെൻട്രലിൽ തിരക്ക് മൂന്നിരട്ടിയാകും. 60 ഓളം ചെക്ക്-ഇൻ കൗണ്ടറുകളും 21 ബോർഡിംഗ് ഗേറ്റുകളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. 60 പാസ്‌പോർട്ട് കൺട്രോൾ കൗണ്ടറുകളും 10 സ്മാർട്ട് ഗേറ്റുകളുമുണ്ട്. ലോ​ക…

200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാക്വിലിൻ ഫെർണാണ്ടസിന് ജാമ്യം

ന്യൂഡൽഹി: 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി ജാക്വലിൻ ഫെർണാണ്ടസിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടും തുല്യതുകയിൽ ഒരു ആള്‍ ജാമ്യവും നൽകിയ ശേഷമാണ് ഫെർണാണ്ടസിന് ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ഇടക്കാല ജാമ്യം അവസാനിച്ചതിന് പിന്നാലെ ജാക്വലിൻ ഡൽഹി പട്യാല ഹൗസ് കോടതിയിൽ എത്തിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഓഗസ്റ്റ് 31-ന് അംഗീകരിച്ച കോടതി ഫെർണാണ്ടസിനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പലതവണ സമൻസ് അയച്ച ഫെർണാണ്ടസിനെ അനുബന്ധ കുറ്റപത്രത്തിലാണ് ആദ്യമായി പ്രതി ചേർത്തിരിക്കുന്നത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതിനാൽ നടിയെ കസ്റ്റഡിയിൽ വെയ്ക്കേണ്ട ആവശ്യമില്ലെന്ന് ജാക്വിലിനു വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു.  

ആരോഗ്യനില തൃപ്തികരമല്ല, ആശുപത്രിയിലാണ്; എല്ലാവരുടെയും പ്രാർത്ഥന വേണം: സുമ ജയറാം

മലയാളികള്‍ക്ക് ഒരു പിടി നല്ല സിനിമകള്‍ സമ്മാനിച്ച നടിയാണ് സുമ ജയറാം. ഇഷ്ടം, ക്രൈം ഫയല്‍‍, ഭര്‍ത്താവുദ്യോഗം, കുട്ടേട്ടന്‍, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴും മലയാള സിനിമാ പ്രേമികളുടെ മനസിൽ തങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണവര്‍. മമ്മൂട്ടി, മോഹൻലാല്‍, ദിലീപ് എന്നീ നടന്മാരോടൊപ്പം തിളങ്ങിയ നടിയാണ് സുമ ജയറാം. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് സുമ. ഇപ്പോഴിത ആശുപത്രി കിടക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് സുമയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘ആരോ​ഗ്യനില തൃപ്തികരമല്ല എല്ലാവരും പ്രാർഥിക്കണമെന്നായിരുന്നു’ സുമ ജയറാം സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫോട്ടോ വൈറലായതോടെ നിരവധി പേർ നടിയുടെ ആരോ​ഗ്യത്തെ കുറിച്ച് തിരക്കുന്നുണ്ട്. അടുത്തിടെയാണ് സുമയ്ക്ക് ഇരട്ട കുട്ടികൾ ജനിച്ചത്. അതും നാൽപത്തിയെട്ടാം വയസിൽ. രണ്ട് ആൺകുട്ടികളാണ് സുമയ്ക്ക് പിറന്നത്.

എറണാകുളം റവന്യൂ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 എന്നീ തിയ്യതികളില്‍ മൂത്തകുന്നത്ത്

എറണാകുളം: 33-ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26, 28, 29, 30, ഡിസംബർ 1 തീയതികളിൽ നടക്കും. മൂത്തകുന്നം എസ്എൻഎം ഹയർ സെക്കൻഡറി സ്കൂൾ മുഖ്യവേദിയാകും. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ് അനിൽകുമാർ, ഷാരോൺ പനക്കൽ, എച്ച്.എം.ഡി.പി സഭ പ്രസിഡൻ്റ് ഇ.പി സന്തോഷ്, സെക്രട്ടറി ഡി.സുനിൽകുമാർ, സ്കൂൾ മാനേജർ കെ.ജി പ്രദീപ്, പറവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ്, പ്രിൻസിപ്പാൾ പി.എസ് ജ്യോതി ലക്ഷ്മി, ഹെഡ്മിസ്ട്രസ് എം.ബി ശ്രീകല തുടങ്ങിയവർ സംസാരിച്ചു. അധ്യാപക സംഘടന പ്രതിനിധികൾ കൺവീനർമാരായും ജനപ്രതിനിധികൾ ചെയർമാൻമാരായും 17 സബ്…

തെലങ്കാനയിൽ ഭരണകക്ഷി എം‌എല്‍‌എമാര്‍ക്ക് കോഴ നല്‍കാന്‍ ശ്രമം; ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്; നവംബര്‍ 21-ന് ഹൈദരാബാദില്‍ ഹാജരാകണം

ആലപ്പുഴ: തെലങ്കാന എംഎൽഎമാർക്ക് കൈക്കൂലി നൽകി ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന കേസിൽ ഈ മാസം 21ന് ഹൈദരാബാദിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് നോട്ടീസ്. തെലങ്കാന പോലീസ് സംഘം തുഷാറിന്റെ കണിച്ച്‌കുളങ്ങരയിലെ വീട്ടില്‍ നേരിട്ടെത്തിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. നൽഗൊണ്ട എസ്പി രമാ രാജേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണിച്ചുകുളങ്ങരയിലെത്തിയത്. തുഷാറിന്റെ അഭാവത്തിൽ ഓഫീസ് സെക്രട്ടറി നോട്ടീസ് കൈപ്പറ്റി. അതേസമയം, കേസ് അന്വേഷിക്കുന്ന തെലങ്കാന പോലീസ് സംഘം കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തില്‍ തമ്പടിച്ച് തിരച്ചില്‍ നടത്തിവരികയാണ്. കേസിലെ പ്രതികളിലൊരാളായ മതപ്രഭാഷകന്‍ രാമചന്ദ്ര ഭാരതിയുമായി അടുത്ത ബന്ധമുള്ള മലയാളിയെ തിരഞ്ഞാണ് തെലുങ്കാന സംഘം കേരളത്തില്‍ തമ്പടിച്ചിരിക്കുന്നത്. ഇദ്ദേഹമാണ് തുഷാറിനെ രാമചന്ദ്ര ഭാരതിക്ക് പരിചയപ്പെടുത്തിയത്. ഭരണകക്ഷി എം എൽ എമാർക്ക് നൂറ് കോടി വാഗ്ദാനം ചെയ്ത ഒരു സംഘത്തെ തെലങ്കാന പോലീസ്…

ഭൂമി പുനഃക്രമീകരണം: 206162 അപേക്ഷകൾ പ്രോസസ്സ് ചെയ്തു; ആറ് മാസം കൂടി മിഷൻ മോഡിൽ പ്രവർത്തനം നടത്തുമെന്ന് മന്ത്രി

തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള ഭൂമി പരിവർത്തന അപേക്ഷകൾ തീർപ്പാക്കുന്നതിന് റവന്യൂ വകുപ്പ് സ്വീകരിച്ച നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ 206,162 അപേക്ഷകൾ തീർപ്പാക്കിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. അപേക്ഷകൾ തീർപ്പാക്കുന്നതിനായി സർക്കാർ നടപ്പാക്കുന്ന മിഷൻ മോഡ് ഓപ്പറേഷൻ അടുത്ത ആറുമാസത്തേക്കുകൂടി നീട്ടാൻ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആകെ ലഭിച്ച 212169 ഓഫ്‌ലൈൻ അപേക്ഷകളിൽ 194912 അപേക്ഷകൾ തീർപ്പാക്കി. ഓഫ്‌ലൈൻ അപേക്ഷകൾ തീര്‍പ്പാക്കുന്നതില്‍ 91.87 ശതമാനം പുരോഗതി കൈവരിച്ചു. കഴിഞ്ഞ ഫെബ്രുവരി മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിരുന്നു. 163171 അപേക്ഷകൾ ലഭിച്ചതിൽ 11250 എണ്ണം തീർപ്പാക്കാനായി. മുൻഗണനാ ക്രമത്തിലാണ് അപേക്ഷകൾ പരിഗണിക്കുന്നത്. സർക്കാർ ലക്ഷ്യമിട്ട രീതിയിൽ 19 റവന്യൂ ഡിവിഷണൽ ഓഫിസുകളിലെ സാധ്യമായ എല്ലാ ഓഫ് ലൈൻ അപേക്ഷകളും ഇതിനോടകം തീർപ്പാക്കിക്കഴിഞ്ഞു. ശേഷിക്കുന്ന ഏഴ് ആർഡിഒ…

ആർഎസ്എസിന്റെ ഭരണകൂട ഭീകരക്കെതിരെ വിശാല ജനാധിപത്യ സഖ്യം രൂപപ്പെടണം: അഡ്വ. ത്വാഹിർ ഹുസൈൻ

മലപ്പുറം: ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടത്തിന്റെ വംശീയ ഭീകരതക്കെതിരെ പ്രതിപക്ഷ പാർട്ടികളും രാജ്യത്തെ ജനങ്ങളും ഒരുമിച്ച് നിന്ന് വിശാല ജനാധിപത്യസഖ്യം രൂപപ്പെടുത്തേണ്ട സന്ദർഭമാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ. ത്വാഹിർ ഹുസൈൻ പറഞ്ഞു. വെൽഫെയർ പാർട്ടി കേരള ഡിസംബർ 27, 28, 29 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടക ഉൾപ്പെടെയുള്ള പല സംസ്ഥാനങ്ങളിലും അമിത് ഷായുടെ നേതൃത്വത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നിഗൂഢ ആസൂത്രണം നടക്കുന്നുണ്ട്. ഇതിനെതിരെ ഭരണഘടന മുൻനിർത്തി ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണ്. മനുവാദത്തിലൂടെ ഭരണഘടനയെ അട്ടിമറിച്ചും സിഎഎയിലൂടെ രാജ്യത്ത് രണ്ടാം കിട പൗരന്മാരെ സൃഷ്ടിച്ചും ആർഎസ്എസിന്റെ ഏകാധിപത്യം നടപ്പിലാക്കുന്നതിന് വേണ്ടിയാണ് ഹിന്ദു രാഷ്ട്ര വാദം നടത്തുന്നത്. ദളിത് – ആദിവാസി – മുസ്‌ലിം പിന്നാക്ക ജനവിഭാഗങ്ങൾ വംശീയ മുനമ്പിൽ…

ശ്രദ്ധ വധക്കേസ്: അഫ്താബിന്റെ നുണ ഡൽഹി പോലീസ് പിടികൂടിയത് ഇങ്ങനെ

ന്യൂഡൽഹി: അടുത്തിടെ അറസ്റ്റിലായ ശ്രദ്ധ വാക്കർ വധക്കേസിലെ പ്രതി അഫ്താബ് അമിൻ പൂനവല്ല അന്വേഷണത്തിന്റെ ആദ്യ ദിവസങ്ങളിൽ ഡൽഹിയിലെയും മുംബൈയിലെയും പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ശാരീരിക തെളിവുകൾ നീക്കം ചെയ്ത് ശ്രദ്ധയുടെ കൊലപാതകം മറച്ചുവെക്കാൻ അഫ്താബ് ശ്രമിച്ചിരുന്നുവെങ്കിലും, കേസിന്റെ സത്യാവസ്ഥയിലെത്താൻ പോലീസ് കണ്ടെത്തിയ ഡിജിറ്റൽ തെളിവുകൾ ധാരാളമായിരുന്നു. ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ, വഴക്കിന് ശേഷം മെയ് 22 ന് (ശ്രദ്ധ കൊല്ലപ്പെട്ടത് മെയ് 18 നാണ്) ശ്രദ്ധ വീട് വിട്ടുപോയതായി അഫ്താബ് പോലീസിനോട് പറഞ്ഞിരുന്നു. അവൾ ഫോൺ കൊണ്ടുപോവുക മാത്രമാണ് ചെയ്തതെന്നും അവളുടെ സാധനങ്ങൾ തന്റെ ഫ്ലാറ്റിൽ തന്നെ വെച്ചിരിക്കുകയായിരുന്നെന്നും അഫ്താബ് പറഞ്ഞു. ശ്രദ്ധയെ കോണ്ടാക്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്നും, അതിനുശേഷം താന്‍ ബന്ധപ്പെട്ടിട്ടില്ലെന്നുമാണ് പോലീസിനോട് പറഞ്ഞത്. എന്നാൽ, പോലീസ് ദമ്പതികളുടെ ഫോൺകോൾ രേഖകൾ പരിശോധിച്ച് ലൊക്കേഷനുകൾ അന്വേഷിച്ചപ്പോഴാണ് സത്യം പുറത്തായത്. മെയ് 26…

Australian Human Rights Commission refuses to help Hindus on Parliament opening-prayer issue

Australian Human Rights Commission (AHRC) seems to think that Australian Parliament’s denial of Hindu opening-prayer request does not appear to be covered by the Commission’s complaint handling powers. Responding to distinguished Hindu statesman Rajan Zed, who had raised this issue, Ms. Tallulah, AHRC Complaint Information Officer, wrote in an email: …it does not appear that the Commission’s Investigation and Conciliation Section can help you with this matter. It does not appear to be covered by the Commission’s complaint handling powers. Email further adds: It appears the most appropriate body with…