പല്ലുന്തിയതിന്റെ പേരില്‍ ആദിവാസി യുവാവിന് പിഎസ്‌സി സർക്കാർ ജോലി നിഷേധിച്ചതായി ആരോപണം

പാലക്കാട്: തന്റെ പല്ലുന്തിയതിന്റെ പേരില്‍ പബ്ലിക് സര്‍‌വ്വീസ് കമ്മീഷന്‍ സര്‍ക്കാര്‍ ജോലി നിഷേധിച്ചതായി ആദിവാസി യുവാവ് ആരോപിച്ചു. സോഷ്യൽ മീഡിയ ഉപയോക്താക്കൾ സംഭവത്തെക്കുറിച്ചും കേരള പിഎസ്‌സിയുടെ “ജാതിവിവേചനം”, “അശാസ്ത്രീയമായ ആചാരങ്ങൾ” എന്നിവയെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ചു. ശാരീരികവും എഴുത്തുപരവുമായ പരീക്ഷകളിൽ വിജയിച്ച അട്ടപ്പാടി സ്വദേശിയായ മുത്തുവിന് ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിലെ ബീറ്റ് ഓഫീസർ തസ്തികയിലേക്കുള്ള ജോലി നഷ്‌ടമായത് മുത്തുവിന്റെ ഉന്തിയ പല്ലുകളാണെന്നാണ് ആരോപണം. കേരള പിഎസ്‌സിയുടെ തനത് റിക്രൂട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് താൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചതെന്ന് മുത്തു പറയുന്നു. നവംബർ മൂന്നിന് നടത്തിയ എഴുത്തുപരീക്ഷയിലും തുടർന്നുള്ള ശാരീരിക പ്രകടന പരീക്ഷയിലും ആദിവാസി യുവാവ് വിജയിച്ചിരുന്നു. എന്നാൽ, മുത്തുവിന് അഭിമുഖത്തിന് ക്ഷണിച്ച കത്ത് കിട്ടിയില്ല. അധികൃതരുടെ അടുത്ത് ചെന്നപ്പോൾ, മെഡിക്കൽ സർട്ടിഫിക്കറ്റിൽ കാണിച്ച ‘കാക്ക പല്ലുകളാണ്’ ജോലി നഷ്ടമായതെന്ന് അവർ പറഞ്ഞു. പണമില്ലാത്തതിനാൽ കുടുംബത്തിന് ചികിൽസയ്ക്ക് പണം…

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണം നൽകും: വ്യവസായ മന്ത്രി പി രാജീവ്

കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങൾക്ക് (പിഎസ്‌യു) കൂടുതൽ സാമ്പത്തികവും പ്രവർത്തനപരവുമായ സ്വയംഭരണാവകാശം നൽകുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് ചൊവ്വാഴ്ച പറഞ്ഞു. വ്യവസായ വകുപ്പ് കൊച്ചിയിൽ സംഘടിപ്പിച്ച സംസ്ഥാന-കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ തമ്മിലുള്ള ബി2ബി ഉച്ചകോടി – എക്സ്പ്ലോറിംഗ് ബിസിനസ് അലയൻസ് – ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലാ സ്ഥാപനങ്ങൾ സർക്കാർ വകുപ്പുകളായി പ്രവർത്തിക്കരുത്, മത്സരാധിഷ്ഠിതവും ലാഭകരവുമായ സ്ഥാപനങ്ങളാകണമെന്നാണ് സംസ്ഥാന സർക്കാരിന്റെ കാഴ്ചപ്പാടെന്നും രാജീവ് പറഞ്ഞു. മന്ത്രാലയത്തിന്റെ ചുമതലയേറ്റ ശേഷവും സംസ്ഥാനത്തിന്റെ വ്യവസായ നയത്തിന് അന്തിമരൂപം നൽകുമ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവന്മാരുമായി സംവദിക്കാൻ തനിക്ക് അവസരങ്ങളുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താന്‍ നിരവധി ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വൈവിധ്യവത്ക്കരണവും വിപുലീകരണവും ലക്ഷ്യമിട്ട് 10,000 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്. മാസ്റ്റര്‍ പ്ലാനില്‍ 405 പദ്ധതികളാണുള്ളത്.…

2019 ലെ തെരെഞ്ഞെടുപ്പ് നിലപാട് വെൽഫെയർ പാർട്ടി എക്കാലവും തുടരണമെന്നില്ല: ഹമീദ് വാണിയമ്പലം

മലപ്പുറം: 2019ലെ പാർലമെൻ്റ് തെരെഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി കേരളത്തിൽ സ്വീകരിച്ച നിലപാട് എക്കാലവും തുടരണമെന്നില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം. വെൽഫെയർ പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷ വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ഏറ്റവും കടുത്ത ഭീഷണി സംഘ്പരിവാറിന്റെ ഹിന്ദുത്വ ഫാഷിസമാണ്. ഈ രാഷ്ട്രീയത്തെ സാമൂഹികമായും രാഷ്ട്രീയമായും സാംസ്കാരികമായും പ്രതിരോധിക്കൽ സുപ്രധാന രാഷ്ട്രീയ പ്രവർത്തനമാണ്. ഇതര സംസ്ഥാനങ്ങളിൽ സംഘ്പരിവാർ അധികാര തേരോട്ടങ്ങൾ നടത്തിയപ്പോഴും കേരളത്തിലെ ഇടതു – വലതു മുന്നണികളിൽ ഉൾപ്പെട്ട പാർട്ടികളെയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ പിന്തുണച്ചു കൊണ്ടിരുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ വിശാലമായ സംഘ് വിരുദ്ധ രാഷ്ട്രീയം മുൻ നിറുത്തി വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട് കേരളം ചർച്ച ചെയ്തതാണ്. ഫാഷിസ്റ്റ് വിരുദ്ധ രാഷ്ട്രീയത്തിന്റെ തലത്തിൽ ഇടതു വലതു മുന്നണികളും അതിലെ പാർട്ടികളും ന്യൂനതകൾ ഉള്ളപ്പോൾ തന്നെ ആശയത്തിലും…

പ്രധാനമന്ത്രി മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി മൈസൂരിൽ വാഹനാപകടത്തിൽപ്പെട്ടു

മൈസൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദി ഇന്ന് (ഡിസംബർ 27 ചൊവ്വാഴ്ച) കർണാടകയിലെ മൈസൂരുവിൽ വച്ച് അപകടത്തിൽപ്പെട്ടു. റിപ്പോർട്ടുകൾ പ്രകാരം, മൈസൂരിന്റെ പ്രാന്തപ്രദേശത്ത് കാഡ്കൊല്ല എന്ന സ്ഥലത്തിന് സമീപമാണ് അപകടമുണ്ടായത്. പ്രഹ്ലാദ് മോദി  അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.30ഓടെയാണ് അപകടം. പ്രഹ്ലാദ് മോദി മൈസൂരിൽ നിന്ന് ചാമരാജനഗറിലേക്കും ബന്ദിപ്പൂരിലേക്കും യാത്ര ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. പ്രഹ്ലാദ് മോദി ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെയെല്ലാം ജെഎസ്എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവർക്കും പ്രഥമശുശ്രൂഷയും മറ്റ് വൈദ്യപരിശോധനകളും നൽകി പ്രഹ്ലാദ് മോദിയുടെ ചെറുമകന്റെ തലയ്ക്ക് ചെറിയ പരിക്കുണ്ട്. കാറിലുണ്ടായിരുന്ന 5 പേർ പ്രഹ്ലാദ് മോദി, മകൻ മെഹുൽ മോദി, മരുമകൾ, പേരക്കുട്ടി മേനത്ത് മെഹുൽ മോദി, ഇവരുടെ ഡ്രൈവർ സത്യനാരായണൻ എന്നിവരായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മെസ്‌കീറ്റ് മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍ ക്രിസ്മസ് ആഘോഷിച്ചു

ഡാളസ്‌: മെസ്കീറ്റ്‌ മാർ ഗ്രിഗോറിയോസ്‌ ദേവാലയത്തില്‍ ഡിസംബര്‍ 25 ഞായറാഴ്ച തിരുപ്പിറവി ആഘോഷിച്ചു. രാവിലെ 7:30ന് പ്രഭാത പ്രാര്‍ത്ഥനയും, 8.30-നു തീജ്വാല ശുശ്രൂഷയും, തുടര്‍ന്ന്‌ വിശുദ്ധ കുര്‍ബാനയും റവ. ഫാ. മാര്‍ട്ടിന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്നു. വെരി റവ. വി.എം തോമസ്‌ കോര്‍ എപ്പിസ്‌കോപ്പ സഹകാര്‍മ്മികനായിരുന്നു. ക്രിസ്മസ്‌ സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ദിനമാണെന്നും, യുദ്ധങ്ങളും കലഹങ്ങളും നീങ്ങി ഈ ലോകത്തില്‍ ശാന്തിയുണ്ടാക്കുവാന്‍ എല്ലാവരും ഒത്തൊരുമിച്ച്‌ പ്രയത്നിക്കണമെന്നും മാര്‍ട്ടിന്‍ അച്ചന്‍ തന്റെ ക്രിസ്മസ്‌ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സണ്‍ഡേ സ്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി ഷോ, കരോള്‍ സംഘത്തിന്റെ ക്രിസ്മസ് പാട്ടുകള്‍, സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നുള്ള സമ്മാനങ്ങള്‍ കൈമാറല്‍, ക്രിസ്മസ്‌ ലഞ്ച്‌ എന്നിവയും ഉണ്ടായിരുന്നു. ഡേവിഡ്‌ ചെറുതോട്ടില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ ക്രിസ്മസ്‌ ആശംസാ കാര്‍ഡ്‌ ഇടവകയിലെ എല്ലാവര്‍ക്കും കിട്ടിയത്‌ മാര്‍ട്ടിന്‍ അച്ചന്‍ വായിച്ചു. അനേകം വിശ്വാസികള്‍ ഈവര്‍ഷത്തെ…

ഓമന റെജി (56) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചുവരുന്ന ചെങ്ങന്നൂര്‍ തോപ്പില്‍ തെക്കേതില്‍ കുടുംബാംഗം റെജി വി.തോമസിന്റെ (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി സൂപ്പര്‍വൈസര്‍) സഹധര്‍മ്മിണി ഓമന റെജി (56) ക്രിസ്മസ് ദിനത്തില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമ ദേവാലയാംഗമാണ്. ചെങ്ങന്നൂര്‍ വെണ്‍മണി ഷൈലാ ഭവനില്‍ ആന്റണി ചാക്കോ. അച്ചാമ്മ ദമ്പതികളുടെ പുത്രിയാണ് പരേത. സ്റ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്പിറ്റല്‍ ആന്റ് റീഹാബിലിറ്റേഷന്‍ സെന്റര്‍ നഴ്‌സിംഗ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ത്തോമാ ദേവാലയത്തിലെ സജീവാംഗമായിരുന്ന ശ്രീമതി ഓമന ഇടവക ക്വയര്‍, സേവികാസംഘം, ഇടവക മിഷന്‍ എന്നിവയിലും എക്യൂമെനിക്കല്‍ പ്രവര്‍ത്തനങ്ങളിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിരുന്നു. അടിയുറച്ച ഈശ്വരവിശ്വാസിയും ഒപ്പം കുടുംബ-സുഹൃത് ബന്ധങ്ങളില്‍ ഊഷ്മളതയും കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ഡോക്ടര്‍ രേഷ്‌ന റെജി, റോജിന്‍ റെജി എന്നിവര്‍ മക്കളാണ്. മോളി ജേക്കബ് (അറ്റ്‌ലാന്റ്), ഡോ. ഷൈല റോഷിന്‍ എന്നിവര്‍ സഹോദരങ്ങളും, ജേക്കബ് വര്‍ഗീസ് (ബിനോയി-അറ്റ്‌ലാന്റ),…

ഗൾഫിലെ ക്രിസ്ത്യൻ പ്രവാസി സമൂഹം ക്രിസ്മസ് ആഘോഷിച്ചു

ജിദ്ദ: സൗദി അറേബ്യയിലുൾപ്പെടെ മേഖലയിലുടനീളം ക്രിസ്മസ് ആഘോഷിക്കുമ്പോൾ ഗൾഫ് മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ സമൂഹം ആവേശത്തിലാണ്. പണ്ട് ചില രാജ്യങ്ങളിൽ പരസ്യമായും മറ്റു ചില രാജ്യങ്ങളിൽ സ്വകാര്യമായുമാണ് ആഘോഷം നടത്തിയിരുന്നത്. എന്നാല്‍, ‘വിഷൻ 2030’ വ്യത്യസ്ത വിശ്വാസങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നുമുള്ള കൂടുതൽ വിദേശ പ്രവാസികളെ ആകർഷിക്കുന്നു. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം അവിടത്തെ പ്രവാസികള്‍ക്ക് ഇതൊരു പുതിയ അനുഭവമാണ്. പ്രാദേശിക പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ അറബ് ന്യൂസ് ആദ്യത്തെ ക്രിസ്മസ് പതിപ്പ് പ്രത്യേകമായി പ്രാധ്യാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പുള്ളതിനെ അപേക്ഷിച്ച് സൗദി ഇത്തവണ അറേബ്യയിലെ ക്രിസ്മസ് ഷോപ്പിംഗ് വ്യത്യസ്ഥമായിരുന്നു. മതപരമായ സഹിഷ്ണുതയുടെ വർദ്ധിച്ചുവരുന്ന സംസ്കാരത്തെയും രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക പരിവർത്തനത്തിന്റെ വേഗതയും വ്യാപ്തിയും അതില്‍ പ്രതിഫലിപ്പിച്ചതായി വിവിധ അറബ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഈ വർഷം ക്രിസ്മസ് ഇനങ്ങൾ നന്നായി വിറ്റുപോകുന്നുണ്ടെന്നും സൗദി അറേബ്യയിൽ…

ഇന്നത്തെ രാശിഫലം (ഡിസംബര്‍ 27, ചൊവ്വ)

ചിങ്ങം: ഇന്ന് ജീവിതപങ്കാളിയുമായി കലഹത്തിന് സാധ്യത. അഭിപ്രായഭിന്നതകൾ നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രശ്‌നങ്ങൾ സങ്കീർണ്ണമാകുകയും കൈകാര്യം ചെയ്യാൻ കഴിയാതാവുകയും ചെയ്യും. ചീത്തപ്പേർ സമ്പാദിക്കുന്ന പ്രശ്‌നങ്ങളിൽ ഇടപെടാതിരിക്കുക. ബിസിനസ് പങ്കാളികളുമായി ഇടപെടുമ്പോൾ അതീവ ജാഗ്രത പുലർത്തുക. കന്നി: പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കും ഇന്ന് നല്ല ദിവസമാണ്. സഹപ്രവർത്തകർ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ലാഭമുണ്ടാകാൻ വലിയ സാധ്യത കാണുന്നു. രോഗം ബാധിച്ചവർക്ക് അത് സുഖപ്പെടാനുള്ള സാധ്യതയും ഉണ്ട്. തുലാം: നിങ്ങളുടെ പ്രൗഢമായ പെരുമാറ്റംകൊണ്ട് നിങ്ങൾ സുഹൃത്തുക്കളുടേയും അപരിചിതരുടെയുമൊക്കെ ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. പക്ഷെ തൊഴിലിൽ അധ്വാനത്തിനുതക്ക നേട്ടം ഉണ്ടാകുകയില്ല. തൊഴിൽസ്ഥലത്ത് കഴിവതും ഒതുങ്ങിക്കഴിയുക. അമിതാവേശം കാണിക്കാതിരിക്കുക. ദഹനവ്യവസ്ഥക്ക് പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ ചെലുത്തുക. ഒരു സാഹിത്യ രചനക്കുള്ള സാധ്യതയും കാണുന്നു. വൃശ്ചികം: സുഹൃത്തുക്കളേയും ബന്ധുക്കളേയും നിരീക്ഷിക്കുക. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും.…

ന്യൂയോര്‍ക്കില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിയെ പോലീസ് പിടികൂടി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പീഡിയാട്രീഷ്യന്‍ ഉള്‍പ്പെടെ രണ്ടുപേരെ നാലുദിവസത്തിനുള്ളില്‍ കൊലപ്പെടുത്തിയ പ്രതി 35 കാരനായ റോളണ്ട് ക്രോസിംഗ്ടണനെ പിടികൂടിയതായി ഡിസംബര്‍ 26 തിങ്കളാഴ്ച പോലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാര്‍ക്കസ് ഗാര്‍വി പാര്‍ക്കിലെ ഡോ.ബ്രൂസ് മൗറിസ് ഹെന്‍ട്രിയെ കഴുത്തറത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷ്ടിച്ച 2021 നീല മെഴ്‌സിഡസ് ബെന്‍സ് കാര്‍ ഓടിക്കുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലായത്. ചുരുങ്ങിയത് 11 കേസ്സുകളിലെങ്കിലും പ്രതിയായ ഇയാള്‍ 51 വയസ്സുള്ള ഒരാളെ ഈ മാസമാദ്യം ഈസ്റ്റ് വില്ലേജില്‍ കഴുത്തറുത്ത് കൊല്ലപ്പെടുത്തുകയും, രണ്ടുപേരെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസ്സില്‍ പോലീസ് അന്വേഷിച്ചുവരികയായിരുന്നു. ഡോക്ടര്‍ കൊല്ലപ്പെട്ട പാര്‍ക്കില്‍ നിന്നും വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ബ്രോണ്‍സ് 166സ്ട്രീറ്റില്‍ ജെറോം അവന്യൂവിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ രണ്ടു കൊലകുറ്റത്തിന് കേസ്സെടുത്തിട്ടുണ്ട്. മന്‍ഹാട്ടന്‍ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു പ്രതിയെ അറസ്റ്റു…

വാഷിംഗ്ടണിലെ നാലു ഇലക്ട്രിക് സബ്‌സ്‌റ്റേഷനുകള്‍ക്കുനേരെ ആക്രമണം; വൈദ്യുതി വിതരണം താറുമാറായി

വാഷിംഗ്ടണ്‍: വാഷിംഗ്ടണ്‍ സംസ്ഥാനം ടക്കോമയില നാലു ഇലക്ട്രിസ്റ്റി സബ് സ്‌റ്റേഷനുകള്‍ക്കു നേരെ ഡിസംബര്‍ 26ന് നടന്ന ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് കസ്റ്റമേഴ്‌സിന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ ടക്കോമയിലെ രണ്ടു പബ്ലിക്ക് യൂററിലിറ്റീസ് സബ് സ്റ്റേഷനുകള്‍ക്കു നേരെയും പുജറ്റ് സൗത്ത് എനര്‍ജി ഫസിലിറ്റിക്കു നേരെയുള്ള ആക്രമണം നടന്നതെന്ന് പിയേഴ്‌സ് കൗണ്ടി ഷെരിഫ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. പ്രതികളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ കൂട്ടിചേര്‍ത്തു. സബ് സ്റ്റേഷനുകള്‍ക്കുനേരെ നിന്നതു ഒരു സംഘടിത അക്രമണമാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വാഷിംഗ്ടണില്‍ അതിശൈത്യം അനുഭവപ്പെടുന്നതിനിടയില്‍ 14000 വീടുകള്‍, ബിസ്സിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്കാണ് വൈദ്യുതി വിതരണം നിലച്ചത്. നാലാമത്തെ അക്രമണം നടന്നത് ക്രിസ്തുമസ് ദിനത്തില്‍ സൗത്ത് പിയേഴ്‌സ് കൗണ്ടി സബ്‌സ്റ്റേഷനു നേരെയാണ്. എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളും, കൗണ്ടി അധികൃതരും, പബ്ലിക്ക് യൂട്ടിലിറ്റിയും ചേര്‍ന്ന് വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നാഷ്ണല്‍…