തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയുടെയും ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യയുടെയും പശ്ചാത്തലത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ഥാനം ഒഴിയുമെന്ന് സൂചന. താന്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് കേന്ദ്രനേതൃത്വത്തിനോട് കോടിയേരി പറഞ്ഞുവെന്നാണ് അറിയുന്നത്. മകനെതിരായി ഉയര്‍ന്നിരിക്കുന്ന ലൈംഗിക വിവാദം വ്യക്തിപരമെങ്കിലും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാതിരിക്കാന്‍ താന്‍ മാറിനില്‍ക്കാമെന്നാണ് കോടിയേരി അറിയിച്ചത്. എന്നാല്‍ മാറിനില്‍ക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇന്ന് രാവിലെ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലും ഇക്കാര്യം ചര്‍ച്ച ചെയ്തെന്നാണ് വിവരം. ഇപ്പോള്‍ മാറിനിന്നാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം.
എന്നാൽ പാർട്ടിയെ പ്രതിരോധത്തിലാകുന്ന സാഹചര്യത്തിൽ മാറി നിൽക്കാമെന്നാണ് കോടിയേരിയുടെ നിലപാട്. എ.കെ.ജി സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റിലും കോടിയേരി ഈ നിലപാട് ആവർത്തിക്കാൻ സാധ്യതയെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
മാറിനിന്നാൽ ആരോപണം ശരിയാണെന്ന് വയ്ക്കുന്നതിന് തുല്യമാകും. അതുകൊണ്ട് കോടിയേരിയുടെ നിലപാട് പാർട്ടി എങ്ങനെ എടുക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും മുന്നോട്ടുളള ഭാവി നിർണയിക്കുക.
അതേസമയം ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്. നാളെ സംസ്ഥാന സമിതിയും ചേരും. ഈ രണ്ട് യോഗങ്ങളിലും കോടിയേരി വിഷയം ഉന്നയിക്കുമെന്നാണ് സൂചന. ആന്തൂര്‍ നഗരസഭാ വിവാദവും സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രധാന ചര്‍ച്ചയാവും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply