കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ കോടതി ഈ മാസം 11 ലേക്ക് മാറ്റി. കേസിന്റെ വിചാരണ നടപടികൾ പുനരാരംഭിച്ചെങ്കിലും എട്ടാം പ്രതിയായ നടൻ ദിലീപ് ഇന്നും ഹാജരായില്ല.
സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പരിശോധിക്കാൻ ദിലീപിന് അവസരം നൽകിയിരുന്നു. ഏത് വിദഗ്ധനെ ഉപയോഗിച്ചാണ് ദൃശ്യങ്ങൾ കോടതിയിൽ വെച്ച് പരിശോധിക്കുന്നതെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ വിചാരണക്കോടതി നിർദ്ദേശിച്ചു.
ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽപ്പോയ ഒൻപതാം പ്രതി സനിൽകുമാറിന്റെ ജാമ്യാക്കാരെയും ഇന്നുവിളിച്ചു വരുത്തി. ഒരാഴ്ചക്കകം പ്രതിയെ ഹാജരാക്കിയില്ലെങ്കിൽ ജാമ്യത്തുകയായ എൺപതിനായിരം രൂപ ജാമ്യക്കാരിൽ നിന്ന് ഈടാക്കുമെന്ന് കോടതി അറിയിച്ചു. സനിൽകുമാറിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു.
കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കും.
യുവനടിയെ ആക്രമിച്ച കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply