വിവിധ സ്ഥാപനങ്ങളില്‍ നിന്ന് ഇന്ത്യ 60 കോടി കോവിഡ് വാക്സിന് ഓർഡർ നൽകിയതായി റിപ്പോർട്ട്. യുഎസ് ആസ്ഥാനമായുള്ള ഡ്യൂക്ക് ഗ്ലോബൽ ഹെൽത്ത് ഇന്നൊവേഷൻ സെന്ററാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കോവിഡ് വാക്സിൻ ഏറ്റവുമധികം ആവശ്യപ്പെടുന്ന രാജ്യമാണ് ഇന്ത്യ.
80 ദശലക്ഷം ഡോസ് കോവിഡ് വാക്സിൻ ഓര്‍ഡര്‍ നല്കിയ അമേരിക്കയാണ് ഒന്നാമത്. 160 ദശലക്ഷം അധിക വാക്സിനുകൾ യുഎസ് ഇപ്പോൾ ആവശ്യപ്പെടും. 100 കോടി ഡോസ് അധികമായി ഇന്ത്യ ആവശ്യപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ ആവശ്യമാണെന്നാണ് കണക്കാക്കപ്പെടുന്നത്.
പുനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറം ഇന്‍സ്റ്റിറ്റിയൂട്ട്, അഹമ്മദാബാദ് ആസ്ഥാനമായ സൈഡസ് കാഡില്ല, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് എന്നിവയുടെ വാക്സിനുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പരീക്ഷിക്കുന്നത്. റഷ്യയുടെ സ്ഫുട്നിക് വാക്സിനും രാജ്യത്ത് പരീക്ഷിക്കുന്നുണ്ട്.
വികസിത രാജ്യങ്ങളും, ഇടത്തരം രാജ്യങ്ങളും ചേര്‍ന്ന് 380 കോടി കോവിഡ് വാക്സിന് ഡോസിന് ഇതുവരെ ഓര്‍ഡര്‍ ചെയ്തതായാണ് കണക്ക്. ഇത് 500 കോടിയിലേക്ക് ഉടന്‍ ഉയരും.
അതേസമയം ആദ്യ ഘട്ടത്തില്‍ മുപ്പത് കോടിയോളം പേര്‍ക്ക് ഇന്ത്യയില്‍ വാക്സിന് നല്‍കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply