ബീജിംഗ്: കോവിഡ് രോഗികളെക്കുറിച്ചുള്ള വിവരങ്ങൾ ചൈന മറച്ചുവെച്ചതായി റിപ്പോർട്ട്. വുഹാനിൽ രോഗം പടർന്നുപിടിച്ച ആദ്യ ദിവസങ്ങളിൽ ചൈന രോഗികളുടെ എണ്ണം കുറച്ച് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. ഹ്യൂബെ പ്രൊവിൻഷ്യൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്ന് ചോർന്ന രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളത്.
ഹുബെ പ്രവിശ്യയിലെ പ്രാദേശിക ആരോഗ്യ അതോറിറ്റികള്‍ പുറത്തു വിട്ട കണക്ക് പ്രകാരം ഫെബ്രുവരി 10 നുള്ളില്‍ ആകെ 5,918 പുതിയ കേസുകളാണ് പുറത്തു വന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലധികമാണ് യഥാര്‍ത്ഥ കണക്കെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഇത് ചൈന ഒരിക്കലും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് വൈറസ് ബാധയെ ചൈനീസ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച്ച വന്നതായി വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. കോവിഡ് വൈറസ് ഉത്ഭവം കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചൈന രോഗികളുടെ കണക്കുകള്‍ മറച്ചു വച്ചതായുള്ള രേഖകള്‍ പുറത്തു വന്നത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply