ന്യൂഡൽഹി: ഏത് വാക്സിൻ വിതരണം ചെയ്യണമെന്നും സ്വീകരിക്കണമെന്നും സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാൻ കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചു. അടിയന്തര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾ സർക്കാർ അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.
ലോകത്ത് ഒന്നിലധികം വാക്സിനുകൾ ലഭ്യമായ എല്ലാ രാജ്യങ്ങളിലും, ഏത് വാക്സിനുകൾ തിരഞ്ഞെടുക്കണമെന്ന് ദേശീയ സർക്കാരുകൾ തീരുമാനിക്കുന്നു. ഇതേ പാത പിന്തുടരാനാണ് ഇന്ത്യ ഉദ്ദേശിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിനായി സിറം ഇൻസ്റ്റിറ്റ്യൂറ്റിന്റെ കൊവിഷീൽഡ് വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഒരു വാക്സിനെതിരെ ചിലർ പ്രചാരണങ്ങൾ അഴിച്ചു വിട്ടിരുന്നു. കൊവിഷീൽഡ് വാക്സിൻ തന്നെ ആവശ്യപ്പെടുമെന്ന് കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ നിലപാടെടുത്തതായി ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത്തരം പിടിവാശികൾ അസ്ഥാനത്താക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply