ഇടുക്കി: മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് ഭക്ഷിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി മാങ്കുളം സ്വദേശിയായ വിനോദും സംഘവുമാണ് കെണിയിൽ കുടുങ്ങിയ ആറ് വയസുള്ള പുലിയെ കൊന്ന് കറിവെച്ച് ഭക്ഷിച്ചത്.
സംഭവത്തിൽ മാങ്കുളം സ്വദേശികളായ മുനിപാറ വിനോദ്, ബേസില്‍, വി.പി. കുര്യാക്കോസ്, സി.എസ്. ബിനു, സലി കുഞ്ഞപ്പന്, വടക്കും ചാലില്‍ വിന്‍സന്റ് എന്നിവരാണ് അറസ്റ്റിലായത്. വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്നാണ് പുലിയെ കെണിവച്ച് പിടിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. പുലിയെ കൊന്നു മാംസം സംഘാംഗങ്ങള്‍ വീതിച്ചെടുക്കുകയായിരുന്നു. തുടർന്ന് പുലിയുടെ തോലുരിച്ച് പത്തുകിലോയോളം ഇറച്ചിയെടുത്ത് കറിയാക്കി എന്നാണ് വനം വകുപ്പ് പറയുന്നത്. വിൽപ്പനക്കായി മാറ്റി വെച്ചിരുന്ന പുലിയുടെ തോലും പല്ലും നഖവും മറ്റു അവശിഷ്ടങ്ങളും കറിയും വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply