കോഴിക്കോട്: പതിമൂന്നു വയസ്സു മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍ക്ക് 14 വർഷത്തിന് ശേഷം ശിക്ഷ വിധിച്ച് കോഴിക്കോട് അതിവേഗ കോടതി. മാതാവും രണ്ടാനച്ഛനുമടങ്ങുന്ന എട്ട് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാതാവിന് ഏഴ് വർഷം തടവും രണ്ടാനച്ഛനടക്കം ഏഴ് പ്രതികൾക്ക് 10 വർഷം തടവു ശിക്ഷയുമാണ് കോഴിക്കോട് അതിവേഗ കോടതി ജഡ്ജി ശ്യാംലാല്‍ വിധിച്ചത്. രണ്ട് പ്രതികളെ കോടതി വെറുതെ ട്ടു.
2006-07 കാലഘട്ടത്തിലാണ് 13 വയസ്സുകാരി പീഡനത്തിനിരയായത്. പെൺകുട്ടിയെ മാതാവിന്റെ സഹായത്തോടെ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്നും പിന്നീട് മറ്റുപ്രതികൾക്ക് കൈമാറിയെന്നായിരുന്നു കേസ്.
പ്രതികളെ പിടികൂടിയെങ്കിലും പലതവണ പ്രോസിക്യൂട്ടർമാരെ മാറ്റിയിരുന്നു. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചതും കേസിൽ കാലതാമസമുണ്ടാക്കി. ഒടുവിൽ 14 വർഷത്തിന് ശേഷമാണ് കോഴിക്കോട് അതിവേഗ കോടതി കേസിൽ വിധി പറഞ്ഞത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply