യെമൻ പൗരന്റെ കൊലപാതകം: വധശിക്ഷയ്‌ക്കെതിരായ മലയാളി നഴ്‌സിന്റെ ഹർജിയിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു

2017ൽ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്‌ക്കെതിരെ മലയാളി നഴ്‌സ് നിമിഷ പ്രിയ (33) നൽകിയ അപ്പീലിൽ വിധി പറയുന്നത് യെമൻ കോടതി മാറ്റിവച്ചു. ഇത് രണ്ടാം തവണയാണ് വിധി പറയുന്നത് മാറ്റിവയ്ക്കുന്നത്. ജഡ്ജി കോടതിയില്‍ എത്താതിരുന്നതിനാലാണ് ഹര്‍ജി മാറ്റിയത്. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷ 2017-ൽ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വാട്ടർ ടാങ്കിൽ തള്ളിയ കേസിലാണ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. യെമനിലെ ഒരു വിചാരണ കോടതി 2018-ൽ വധശിക്ഷ വിധിച്ചിരുന്നു. തനിക്ക് ശരിയായ നിയമസഹായം ലഭിച്ചില്ലെന്നും തലാൽ തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടി നിമിഷ പിന്നീട് ഹര്‍ജി നല്‍കുകയായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് നിമിഷപ്രിയയും ബന്ധുക്കളും വിധിക്കായി കാത്തിരുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ചതിന് പിന്നാലെ നിമിഷയുടെ വധശിക്ഷ നടപ്പാക്കണം എന്ന ആവശ്യവുമായി മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കള്‍ കോടതിക്കു മുമ്പാകെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.…

റഷ്യ-ഉക്രെയ്ന്‍ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രമന്ത്രിമാര്‍ പോകുമെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഉക്രെയ്നിലെ സ്ഥിതിഗതികൾ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച തുടർച്ചയായ രണ്ടാം ദിവസവും ഉന്നതതല യോഗം ചേർന്നു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ ഏറ്റവും പുതിയ അവസ്ഥയെക്കുറിച്ച് അദ്ദേഹം ആരാഞ്ഞു, ഉക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ അദ്ദേഹം പരിഗണിച്ചു. ഞായറാഴ്ച വൈകുന്നേരവും പ്രധാനമന്ത്രി ഉന്നതതല യോഗം നടത്തിയിരുന്നു. അതിർത്തി കടന്ന് ഇന്ത്യയിലെ ജനങ്ങൾ എത്തുന്ന ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് ചില കേന്ദ്രമന്ത്രിമാരെ അയയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി പറയപ്പെടുന്നു. കേന്ദ്രമന്ത്രിമാരായ ഹർദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, ജനറൽ വികെ സിംഗ് എന്നിവരെ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം ഏകോപിപ്പിക്കുന്നതിനുമായി ഉക്രെയ്നിലെ അയൽരാജ്യങ്ങളിലേക്ക് അയക്കും. പോളണ്ട്, ഹംഗറി, റൊമാനിയ, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇന്ത്യാ ഗവൺമെന്റിന്റെ മന്ത്രിമാർ പോകുമെന്ന് വിവരമുള്ള വൃത്തങ്ങൾ അറിയിച്ചു. ഓപ്പറേഷൻ ഗംഗയുടെ കീഴിൽ ഇതുവരെ 1400…

ഉക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് പുതിയ മാർഗനിർദേശങ്ങൾ

ന്യൂഡൽഹി:  റഷ്യയുടെ ആക്രമണത്തിൽ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും ഇന്ത്യൻ സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പ്രത്യേക വിമാനങ്ങൾ അയച്ച് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ഇന്ത്യാ ഗവൺമെന്റ് ശ്രമിക്കുന്നുണ്ടെങ്കിലും അതിൽ കാര്യമായ വിജയം കൈവരിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 15,000ത്തോളം ഇന്ത്യക്കാർ വലിയ ബുദ്ധിമുട്ടിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യ, ഉക്രെയ്ൻ, പോളണ്ട് എന്നീ രാജ്യങ്ങളിലെ സൈനികർ വിവിധ സ്ഥലങ്ങളിൽ വച്ച് അവരെ ആക്രമിക്കുന്നു. കനത്ത തണുപ്പിന് നടുവിലും ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ പൗരന്മാരെന്നാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. അതേസമയം, പ്രതിസന്ധിയിലായ ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങാനും, സമീപ സ്ഥലങ്ങളിൽ തുടരാനും ശ്രമിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പറഞ്ഞു. നേരിട്ട് അതിർത്തിയിൽ എത്തരുതെന്നും പറഞ്ഞിട്ടുണ്ട്. അയൽരാജ്യങ്ങളായ പോളണ്ട്, ഹംഗറി, സ്ലൊവാക്യ, റൊമാനിയ, മോൾഡോവ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തി കടക്കാൻ വിദ്യാർഥികൾ…

Italy agreed to supply Ukraine with military equipment and supplies in the wake of the Russian occupation

ROME – Italy s government on Monday agreed to provide military equipment and materials to Ukraine following Russia s invasion, although it did not immediately say how much. Cabinet ministers approved a decree providing for “the transfer of military means, material and equipment to the governmental authorities of Ukraine”, a spokesman for Prime Minister Mario Draghi s office said. The United States, Canada and more than a dozen European countries have so far responded to Ukrainian appeals for military equipment. The announcement is separate from Sunday s news that Italy would immediately…

വേറിട്ടൊരു തായിഫ് യാത്രയുടെ അനുഭവങ്ങളുമായി അംബാസഡര്‍ ടാലെന്റ് അക്കാഡമി

ജിദ്ദ : പ്രവാസ ജീവിതത്തിലെ ഒഴിവു ദിവസങ്ങള്‍ മാനസിക ഉല്ലാസത്തിനും സന്തോഷ നിമിഷങ്ങള്‍ തീര്‍ക്കാനും എങ്ങിനെ ഉപയോഗപ്പെടുത്താം എന്ന് തെളിയിക്കുന്നതായിരുന്നു അംബാസഡര്‍ ടാലെന്റ് അക്കാദമി നടത്തിയ തായിഫ് വിനോദ യാത്ര. ജിദ്ദയില്‍ നിന്നും 170 കിലോമീറ്റര്‍ അകലെയുള്ള സൗദിയുടെ ഗാര്‍ഡര്‍ സിറ്റി എന്നറിയപ്പെടുന്ന തായിഫിലേക്കുള്ള യാത്ര പഠന, വിനോദ യാത്രയായി. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ യാത്രയില്‍ അണി നിരന്നപ്പോള്‍ യാത്ര കൂടുതല്‍ ആനന്ദകരമാക്കാന്‍ സാധിച്ചു. തായിഫിലെ ‘വാദി മിത്‌ന’ യിലുള്ള ചരിത്ര സ്ഥലങ്ങളും കൃഷിയിടങ്ങളും സന്ദര്‍ശിച്ചു. പ്രമുഖ ഖുര്‍ആന്‍ പണ്ഡിതനായിരുന്നു അബ്ദുല്ല ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളിയില്‍ ജുമുഅ നിസ്‌കാരം കഴിഞ്ഞു തൊട്ടടുത്തുള്ള ന്ധമസ്ജിദ് ഹുനൂദ്ന്ധ, തായിഫിലെ മൃഗശാല, റുദഫ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു. യാത്രയിലുടനീളം കുട്ടികളടക്കം വിവിധ പരിപാടികള്‍ അവതരിപ്പിച്ചു. അക്ബര്‍ അല്ലിക്കല്‍, മാനു ടി.പി , ജോമോന്‍, അഷ്‌റഫ് പട്ടാരി,…

കിഴക്കമ്പലത്തെ ദീപുവിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരിക്കെന്ന്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും…

Sanctions against Russia make people life miserable; The ruble plummets sharply

MOSCOW | Western sanctions following the occupation of Ukraine caused the Russian currency ruble to fall sharply. As a result, the lives of ordinary people are becoming unbearable. The Russian currency plunged about 30% against the U.S. dollar after Western nations announced moves to block some Russian banks from the SWIFT international payment system and to restrict Russia’s use of its massive foreign currency reserves. The exchange rate later recovered ground after swift action by Russia’s central bank. But the economic squeeze got tighter when the U.S. announced more sanctions later…

ഉക്രെയ്‌ന് സഹായങ്ങളും മരുന്നും നല്‍കുമെന്ന് ഇന്ത്യ

  ന്യൂഡല്‍ഹി: യുക്രെയ്‌ന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രെയ്‌ന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഉക്രെയ്‌നിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സർക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉക്രെയിനിലെ യുദ്ധ ബാധിത രാജ്യത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൂടിയ മറ്റൊരു ഉന്നതതല യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ‘ഓപ്പറേഷൻ ഗംഗയ്ക്ക്’ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു. അവിടെയുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അതിർത്തികളിലെ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി…

ഉത്തർപ്രദേശില്‍ ഒരു കുടുംബത്തിന്റെയും നിയമവാഴ്ചയല്ല: നദ്ദ

ജൗൻപൂർ/മിർസാപൂർ: എസ്‌പി തീവ്രവാദികൾക്കും മാഫിയകൾക്കും അഭയം നൽകുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഉത്തർപ്രദേശിൽ ഇപ്പോൾ നിയമവാഴ്ചയാണ് നടക്കുന്നത്, അല്ലാതെ ഏതെങ്കിലും കുടുംബത്തിനോ വ്യക്തിക്കോ അല്ലെന്ന് പറഞ്ഞു. ജൗൻപൂരിലും മിർസാപൂരിലും ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു നദ്ദ. എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തീവ്രവാദികളെ സംരക്ഷിക്കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ കേസുകൾ പിൻവലിച്ചെന്നും എന്നാൽ 2017ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത്തരം ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിയമവാഴ്ച സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക കുടുംബത്തിന്റെയോ വ്യക്തിയുടെയോ അല്ലെന്നും നദ്ദ അവകാശപ്പെട്ടു. “ബിജെപി ഒഴികെയുള്ള ഒരു പാർട്ടിയുടെയും നേതാക്കൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡ് പൊതുജനങ്ങളിലേക്ക് എത്തിക്കാൻ അധികാരമില്ലെന്ന്” ബിജെപി അദ്ധ്യക്ഷൻ അവകാശപ്പെട്ടു. പറഞ്ഞതു ചെയ്തിരിക്കും, എന്ത് പറഞ്ഞാലും അത്…

കേരളത്തില്‍ കോവിഡ് 2010 പേര്‍ക്ക് ; തിങ്കളാഴ്ച 7 മരണം; ആകെ മരണം 65,333 ആയി

കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകേരളത്തില്‍ 2010 പേര്‍ക്ക് കുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…