Ring in 2023 with lights of joy; Celebrate New Year’s Eve at Shurooq Destinations

Sharjah Investment and Development Authority (Shurooq)’s family-friendly destinations in coordination withSharjah Commerce & Tourism Development Authority are set to ring the New Year with colorful lights; from Fireworks displays to amazing dining experiences to exclusive shows, each destination has specially curated events this year. Al Majaz Waterfront Celebrating the 10th anniversary, Al Majaz Waterfront will have breathtaking 8-minute fabulous fireworks lighting up the Khalid Lagoon’s skyscapes, counting down to the newyear. The destination will also feature a special flyboard show and musical shows from 7:45 P.M. onwards. Visitors can also…

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ഷാർജ; അതിഥികളെ സ്വാ​ഗതം ചെയ്ത് ​ഗംഭീര കരിമരുന്ന് പ്രകടനവും ക്യാമ്പിംഗ് അനുഭവങ്ങളും

പുതുവർഷരാവ് ആഘോഷിക്കാൻ വർണാഭമായ വിരുന്നൊരുക്കി ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാനാവുന്നവിധം വിനോദവും സാഹസികതയും രുചിമേളങ്ങളുമെല്ലാം സമ്മേളിക്കുന്ന വിവിധ പരിപാടികളാണ് ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) കീഴിലുള്ള കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുള്ളത്. അൽ മജാസ് വാട്ടർഫ്രണ്ടിലെ കരിമരുന്ന് പ്രയോ​ഗം പുതുവർഷാഘോഷത്തിനോടൊപ്പം പത്താം വാർഷികത്തിന്റെ മേമ്പൊടി കൂടി ചേരുന്ന ​ഗംഭീരവിരുന്നാണ് ഷാർജ നിവാസികളുടെയും രുചിപ്രേമികളുടെയും പ്രിയപ്പെട്ട അൽ മജാസ് വാട്ടർഫ്രണ്ടിൽ ഇത്തവണയൊരുങ്ങുന്നത്. പത്തു മിനുറ്റോളം നീണ്ടു നിൽക്കുന്ന വർണാഭമായ കരിമരുന്ന് പ്രയോ​ഗത്തോടൊപ്പം പ്രത്യേക ഫ്ലൈബോർഡ് പ്രകടനവും സം​ഗീതപരിപാടികളും ഖാലിദ് തടാകക്കരയിലെ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. വൈകുന്നേരം 7.45 ന് തുടങ്ങുന്ന പരിപാടികളോടൊപ്പം റസ്റ്ററന്റുകളിലെ വേറിട്ട രുചികളുമാസ്വദിക്കാം. ആയിരക്കണക്കിന് സന്ദർശകർ ഒരുമിച്ചുകൂടുന്ന ഷാർജ നഗരമധ്യത്തിലുള്ള കോർണിഷിലെ പുതുവത്സര ആഘോഷം മലയാളികളടക്കമുള്ള കുടുംബസഞ്ചാരികൾക്കിടയിൽ ഏറെ പ്രസിദ്ധമാണ്. കുട്ടികൾക്കുള്ള കളിയിടങ്ങളും ജോ​ഗിങ് ട്രാക്കും ഫുട്ബോൾ ​ഗ്രൗണ്ടും പാർക്കുമടക്കം കുടുംബത്തോടൊപ്പമുള്ള ആഘോഷത്തിന് വേണ്ടതെല്ലാം ഇവിടയെുണ്ട്. അൽനൂർ ദ്വീപിലെ…

മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു

എറണാകുളം: നോർത്ത് പറവൂർ നന്ത്യാട്ടുകുന്നത്ത് സുഹൃത്തിനെ കുത്തിക്കൊന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൂട്ടുകാട് സ്വദേശി കെ എൻ ബാലചന്ദ്രനാണ് (37) മരിച്ചത്. നന്ത്യാട്ടുകുന്നം സ്വദേശി മുരളീധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തർക്കം മൂത്ത് മുരളീധരൻ ബാലചന്ദ്രനെ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്ന് സുഹൃത്ത് സിറാജ് പോലീസിനോട് പറഞ്ഞു. കുത്തേറ്റ ഉടൻ ബാലചന്ദ്രനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലചന്ദ്രന്‍റെ സുഹ‍ൃത്താണ് സിറാജ്. ഇലക്‌ട്രിക്കൽ വര്‍ക്കുകള്‍ ചെയ്തിരുന്ന മൂവരും കുടുംബത്തിൽ നിന്ന് അകന്നാണ് താമസിക്കുന്നത്. മുരളീധരന്റെ വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ മദ്യപിക്കുകയും വഴക്കിടുകയും പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളീധരൻ ബാലചന്ദ്രനെതിരെ നേരത്തെയും ആക്രമണം നടത്തിയിട്ടുണ്ട്. അന്ന് പോലീസ് കേസെടുത്തെങ്കിലും ബാലചന്ദ്രൻ പിന്നീട് പരാതി പിൻവലിച്ചു. ബാലചന്ദ്രന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍…

സുഹൃത്തുക്കളോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ഗോവയിലെത്തിയ പെണ്‍കുട്ടിയെ ഡ്രൈവർ ബലാത്സംഗം ചെയ്തു

പനാജി: അവധിക്കാലം ആഘോഷിക്കാൻ ഗോവയിലെത്തിയ പെൺകുട്ടിയെ ടെമ്പോ ട്രാവലർ ഡ്രൈവർ ബലാത്സംഗം ചെയ്തതായി പൊലീസ്. ഇയാളെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. അവധിക്ക് സുഹൃത്തുക്കളോടൊപ്പം ഗോവയിൽ എത്തിയ പെൺകുട്ടിയുടെ 10-14 സുഹൃത്തുക്കള്‍ ടെമ്പോ ട്രാവലർ വാടകയ്‌ക്കെടുക്കുകയായിരുന്നു. വിനോദസഞ്ചാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായി ആരോപിക്കപ്പെടുന്ന വാഹനത്തിന്റെ ഡ്രൈവർ ഗോവ സ്വദേശി ചന്ദ്രശേഖറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അവധി ആഘോഷിക്കാൻ ഗോവയിലെത്തിയ 10-14 യുവാക്കളുടെ സംഘത്തിലെ അംഗമാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് നോർത്ത് ഗോവ പോലീസ് സൂപ്രണ്ട് (എസ്പി) നിധിൻ വൽസൻ പറഞ്ഞു. ഗോവ ചുറ്റിക്കറങ്ങാന്‍ ടെമ്പോ ട്രാവലറുകൾ വാടകയ്ക്കെടുത്തിരുന്നു. അതില്‍ ഒരു ടെമ്പോ ട്രാവലറിന്റെ ഡ്രൈവറാണ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കേസിന്റെ അന്വേഷണത്തിനായി വനിതാ പോലീസ് സ്‌റ്റേഷനും പനാജി പോലീസ് സ്‌റ്റേഷനും ചേർന്ന് പ്രത്യേക സംഘം ഉടൻ രൂപീകരിച്ചതായും ചുരുങ്ങിയ സമയത്തിനുള്ളിൽ കുറ്റവാളിയെ പിടികൂടിയതായും നിധിൻ വത്സൻ പറഞ്ഞു.

മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം സിപി‌എം പ്രമുഖന്റെ മകള്‍ കോടികള്‍ സമ്പാദിച്ചതും അന്വേഷിക്കണെമെന്ന് വി ടി ബല്‍‌റാം

പാലക്കാട്: ഇ.പി.ജയരാജനെതിരായ പി.ജയരാജന്റെ അഴിമതിയാരോപണങ്ങൾ ചർച്ചയാകുമ്പോൾ നേതാക്കളുടെ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്താൻ സി.പി.എം തയ്യാറാകുമോയെന്ന് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബൽറാമിന്റെ പരിഹാസം. ബൽറാമിന്‍റെ കുറിപ്പ് ഒരു പ്രമുഖന്റെ മകളോട് ഒരു ടിവി ഇന്റർവ്യൂവിൽ ചോദ്യം ചോദിക്കുന്നുണ്ട്, താങ്കൾക്ക് 100 കോടിയിൽപ്പരം രൂപയുടെ സ്വത്തുണ്ടെന്ന് ആക്ഷേപമുണ്ടല്ലോ എന്ന്. പ്രമുഖ മകൾ പറയുന്ന മറുപടി ഏയ് അത്രയ്ക്കൊന്നുമില്ല, അതിന്റെ പകുതി പോലും ഇല്ല എന്നാണ്. ശ്രദ്ധിക്കുക, അതിന്റെ പത്തിലൊന്ന് പോലുമില്ലെന്നോ നൂറിലൊന്ന് പോലുമില്ലെന്നോ അല്ല മറുപടി എന്ന്! മണ്ടനും ഗുണ്ടയും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾക്കൊപ്പം ഈ പ്രമുഖ കുടുംബത്തിന്റെ സ്വത്ത് സമ്പാദനത്തേക്കുറിച്ചുകൂടി അന്വേഷിക്കാൻ സിപിഎം തയ്യാറാവുമോ?  

വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് നാളെ മലപ്പുറത്ത് തുടക്കം

മലപ്പുറം: വെൽഫെയർ പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഡിസം 27 ന് (നാളെ) രാവിലെ 10 മണിക്ക് മലപ്പുറം താജ് ആഡിറ്റോറിയത്തിൽ (പി.സി. ഹംസ – തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) നടക്കുന്ന പ്രതിനിധി സമ്മേളനം വെൽഫെയർ പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സുബ്രഹ്മണി അറുമുഖം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന സമ്മേളനം ജനറൽ കൺവീനർ റസാഖ് പാലേരി വാർത്താക്കുറിപ്പിൽ പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് ഹമീദ് വാണിയമ്പലം ഉദ്ഘാടന പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും. നാലുവർഷത്തെ സംഘടനാ റിപ്പോർട്ടും രാഷ്ട്രീയ നയരേഖയും അവതിരിപ്പിച്ച് ചർച്ച ചെയ്യും. ഡിസംബർ 27, 28, 29 തീയതികളിലായി പ്രതിനിധി സമ്മേളനം, മലപ്പുറം ജില്ലയിലെ പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലി, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും. ഡിസംബർ 29- ന് വൈകു. 3 മണിക്ക് നടക്കുന്ന പ്രകടനത്തിലും 5 മണിക്ക് വലിയങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും…

സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധിഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി

ജീവകാരുണ്യ പ്രവർത്തന രംഗത്ത് പുതിയ ചരിത്രം രചിച്ചു മുന്നേറുന്ന എടത്വ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ കസ്തൂർബാ ഗാന്ധി ഭവനിൽ മതമൈത്രി ക്രിസ്തുമസ് സംഗമവും ജീവകാരുണ്യ പ്രവർത്തനവും നടത്തി. സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി റവ.ഫാദർ സി.ബി വില്യംസിൻ്റെ പ്രാർത്ഥനയോടു കൂടി ആണ് സംഘം പുറപ്പെട്ടത്. ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ജനകീയ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള ആമുഖ പ്രഭാഷണം നടത്തി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര കല്ലുമല മാർ ബസേലിയോസ് ഐ.ടി.ഐ മാനേജർ ബിനു തങ്കച്ചൻ ക്രിസ്തുമസ് സന്ദേശം നല്‍കി. പത്മാലയം കെ. ദേവകിയമ്മ കേക്ക് മുറിച്ച് ക്രിസ്തുമസ് ആഘോഷം ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ സെക്രട്ടറി സജീവ്…

പ്രധാനമന്ത്രി മോദി ഉക്രേനിയൻ പ്രസിഡന്റ് സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ പ്രധാനമന്ത്രിക്ക് വിജയകരമായ ജി 20 പ്രസിഡൻസിക്ക് ആശംസകൾ നേരുന്നതായി പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ട്വീറ്റ് ചെയ്തു. റഷ്യ അഴിച്ചുവിട്ട തന്റെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ പരാമർശിച്ച്, ജി 20 ലാണ് താൻ സമാധാന സൂത്രവാക്യം ആരംഭിച്ചതെന്നും അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം താൻ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും പ്രധാനമന്ത്രി മോദിയോട് സെലൻസ്‌കി നന്ദി പറഞ്ഞു. “ഞാൻ പ്രധാനമന്ത്രി മോദിയുമായി ഒരു ഫോൺ കോൾ നടത്തി, വിജയകരമായ ജി 20 പ്രസിഡന്റ് സ്ഥാനം ലഭിച്ചതില്‍ ആശംസ അറിയിച്ചു. ഈ പ്ലാറ്റ്‌ഫോമിലാണ് ഞാൻ സമാധാന സൂത്രവാക്യം പ്രഖ്യാപിച്ചത്, ഇപ്പോൾ അത് നടപ്പിലാക്കുന്നതിൽ ഇന്ത്യയുടെ പങ്കാളിത്തം ഞാൻ പ്രതീക്ഷിക്കുന്നു. യുഎന്നിലെ മാനുഷിക സഹായത്തിനും പിന്തുണയ്ക്കും ഞാൻ നന്ദി പറഞ്ഞു,” ഉക്രേനിയൻ പ്രസിഡന്റ് ട്വീറ്റ് ചെയ്തു റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൈവ് ചർച്ചകൾ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്‌? നിനച്ചിരിക്കാത്ത നേരത്ത്‌ പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന്‌ ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്‌. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച്‌ ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ്‌ ഭൂമിയിലേക്കയയ്ക്കുന്നത്‌. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന്‌ ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടിയത്‌. അതും പരിചയപ്പെടുത്തിയത്‌ റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…

ക്രിസ്മസ് രാവില്‍ കമല ഹാരിസിന്റെ വീടിന്റെ സമീപം എത്തിയത് മൂന്ന് ബസ് നിറയെ അനധികൃത കുടിയേറ്റക്കാര്‍

വാഷിംഗ്ടണ്‍: ക്രിസ്മസ് തലേന്ന് യു എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ വീടിനു സമീപം അപ്രതീക്ഷിതമായി എത്തിയത് 130 കുടിയേറ്റക്കാരേയും വഹിച്ചുള്ള മൂന്ന് ബസ്സുകള്‍. മുപ്പത്തിയാറു മണിക്കൂര്‍ അതികഠിനമായ തണുപ്പിനെ അതിജീവിച്ചാണ് ബസ്സുകളിലെ യാത്രക്കാര്‍ ഇവിടെ എത്തിചേര്‍ന്നത്. ടെക്‌സസ്സില്‍ നിന്നും ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരം അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോര്‍ക്കിലേക്ക് ബസ്സില്‍ കയറ്റി അയയ്ക്കുകയാണ് പതിവ്. ടെക്‌സസ് ഡിവിഷന്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ന്യൂയോര്‍ക്കിലേക്ക് കയറ്റി അയച്ച മൂന്ന് ബസ്സിലെ യാത്രക്കാരാണ് വഴിയില്‍ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് വാഷിംഗ്ടണിലേക്ക് എത്തിയത്. ഇവരെ പ്രതീക്ഷിച്ചു നിന്നിരുന്ന വളണ്ടിയര്‍മാര്‍ വാഷിംഗ്ടണില്‍ എത്തിയ, ശരിയായ വസ്ത്രം പോലും അതിശൈത്യത്തെ അതിജീവിക്കുവാന്‍ ഇല്ലാതിരുന്ന ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും, ഫൂഡുകളും നല്‍കിയതെന്ന് മൈഗ്രന്റ് സോളിഡാരിറ്റി മൂച്ചല്‍ എയ്ഡ് നെറ്റ് വര്‍ക്ക് ഓര്‍ഗനൈസര്‍ മാധവി ബായ് പറഞ്ഞു. 20 ഡിഗ്രിയില്‍ താഴെയായിരുന്നു ഇവിടത്തെ താപനില. രാഷ്്ട്രീയ…