ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യ ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത്, മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോർട്‌സ്, കല, സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവ പോലെ നിങ്ങള്‍ ഇഷ്‌ടപ്പെടുന്ന മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ഇന്ന് താല്‍പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢതരമാകും. കന്നി: ഇന്ന് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും നിങ്ങളുടെ പ്രസരിപ്പ് കെടുത്തിക്കളയുന്നതിനാല്‍ ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, ജീവിത പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, കുത്തി മുറിവേല്‍പ്പിച്ചേക്കാവുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക, എന്നിവ നിങ്ങളനുഭവിക്കുന്ന സ്വൈര്യക്കേടിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ അല്ലെങ്കില്‍ നിയമപ്രശ്‌നങ്ങളിലോ…
Day: September 22, 2023
ആകാംക്ഷയ്ക്ക് വിരാമം: തന്റെ പുതിയ ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്’ സെപ്തംബര്‍ 28-ന് റിലീസ് ചെയ്യുമെന്ന് മമ്മൂട്ടി
തന്റെ വരാനിരിക്കുന്ന പുതിയ ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ (Kannur Squad) സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തുമെന്ന് മമ്മൂട്ടി തന്നെ വ്യാഴാഴ്ച എക്സില്‍ (മുന്‍ ട്വിറ്റര്‍) കുറിച്ചു. കൂടാതെ, ചിത്രം യു/എ സർട്ടിഫിക്കറ്റോടെ സെൻസർഷിപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയതായും അദ്ദേഹം വെളിപ്പെടുത്തി. . ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘കണ്ണൂർ സ്‌ക്വാഡ്’ ഒരു ക്രൈം ത്രില്ലറാണ്. ഒരു എഎസ്‌ഐയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങ, ദീപക് പറമ്പോൾ, സജിൻ ചെറുകയിൽ, ജിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഈ ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. മുഹമ്മദ് ഷാഫിയുടെ കഥയ്ക്ക് അദ്ദേഹവും നടൻ റോണി ഡേവിഡുമായി ചേർന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഛായാഗ്രഹണം മുഹമ്മദ് റാഹിലും, സംഗീതം സുഷിൻ ശ്യാമുമാണ്. മമ്മൂട്ടിയുടെ ഹോം പ്രൊഡക്ഷൻ ബാനറായ മമ്മൂട്ടി കമ്പനിയാണ് ഇതിന്…
ടിനു പാപ്പച്ചന്റെ പുതിയ പൊളിറ്റിക്കൽ ത്രില്ലർ ‘ചാവേര്‍’ സെപ്തംബര്‍ 28ന് തിയ്യേറ്ററുകളിലെത്തും (ട്രെയ്‌ലര്‍)
ടിനു പാപ്പച്ചന്റെ ഏറ്റവും പുതിയ ചിത്രമായ ചാവേറിന്റെ ട്രെയിലർ കണ്ണൂരിൽ നടന്ന ഒരു പൊളിറ്റിക്കൽ ത്രില്ലറിനെക്കുറിച്ച് സൂചന നൽകുന്നു. ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടി സ്‌പോൺസർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതായി തോന്നുന്ന കടുംപിടുത്തക്കാരനായ അശോകനാണ് കുഞ്ചാക്കോ ബോബൻ. തനിക്ക് വേണ്ടി കീഴടങ്ങാൻ പകരക്കാരനെ കണ്ടെത്തിയില്ലെങ്കിൽ പാർട്ടിക്ക് വേണ്ടി താൻ ചെയ്തതെല്ലാം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തുന്നതാണ് ട്രെയിലറിലെ ഒരു സീനിൽ. ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ജോയ് മാത്യു രാഷ്ട്രീയ നേതാവായിട്ടാണ് എത്തുന്നത്. അർജുൻ അശോകൻ, മനോജ് കെ യു, സജിൻ ഗോപു, സംഗീത എന്നിവരും ട്രെയിലറിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തെയ്യം കലാകാരനായി ആന്റണി വർഗീസും ഏതാണ്ട് തിരിച്ചറിയാനാകാത്ത ഭാവത്തിലാണ് എത്തുന്നത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സ്റ്റൈലൈസ്ഡ് ആക്ഷൻ-ഹെവി ചിത്രങ്ങൾക്ക് പേരുകേട്ട ടിനു പാപ്പച്ചൻ ഇത്തവണ കൂടുതൽ ആക്ഷനും ത്രില്ലുകളും വാഗ്ദാനം ചെയ്യുന്നു. സാങ്കേതിക രംഗത്ത്, ഛായാഗ്രാഹകൻ ജിന്റോ…
ഡെങ്കിപ്പനി ഭീഷണിയിൽ കേരളം; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: നിപ്പ ഭീതിയെ തുടർന്ന് കേരളത്തിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്. 2013-ലും 2017-ലും ഉണ്ടായിരുന്നതുപോലെ, ഈ വർഷവും ഡെങ്കിപ്പനി ബാധയെ കുറിച്ച് ഉയർന്ന ആശങ്കകൾ ഉയര്‍ന്ന സാഹചര്യത്തിലാണ് നേരത്തെയുള്ള ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ചത്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതിനാൽ കേസുകൾ കാര്യമായി വർധിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജ് പ്രസ്താവനയിൽ പറഞ്ഞു. ഇടവിട്ടുള്ള മഴ തുടരുന്നതിനാൽ വീടുകളിലും സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും രോഗം പരത്തുന്ന കൊതുകുകളുടെ സമഗ്ര നിയന്ത്രണം തുടരണം. ഡെങ്കിപ്പനി പ്രതിരോധത്തിൽ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. പകർച്ചവ്യാധികൾ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗവും നടന്നു. തദ്ദേശസ്ഥാപനങ്ങളും ജില്ലാ ഭരണകൂടവും പരസ്പരം സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർമാർ വാർഡ് തലത്തിൽ ജില്ലാ കളക്ടർമാരുമായി സഹകരിച്ചും…
വടക്കുന്നാഥന്‍ സുരേഷ് ഗോപിയെ കൈവിട്ടിട്ടില്ല; മാധ്യമങ്ങള്‍ പടച്ചുവിടുന്നത് കള്ളക്കഥകള്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന വ്യാജ വാർത്തയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ നിയമനം സംബന്ധിച്ച് മലയാളം ചാനലുകളിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും അതിന് അര ദിവസത്തെ ആയുസ്സ് പോലുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരിക്കാൻ താരത്തെ ബോധപൂർവം ഒതുക്കുകയായിരുന്നുവെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ, സുരേഷ് ഗോപി തൃശൂരിൽ തന്നെ മത്സരിക്കുമെന്ന സൂചനയാണ് കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നൽകിയത്. പാലാക്കാരനായ ഒരു കോൺഗ്രസുകാരനാണ് വ്യാജപ്രചരണത്തിന് തുടക്കമിടുന്നതെന്നും കോൺഗ്രസ് ഏജന്റായ ഒരു റിപ്പോർട്ടറാണ് ഇത് ബ്രേക്ക് ചെയ്യുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. തൃശ്ശൂരിൽ പ്രതാപന്റെ വിജയം ഉറപ്പാക്കാൻ ഈ സംഘം ഏതറ്റം വരെയും പോകുമെന്ന് നമ്മൾ അറിയാത്തവരല്ല. ഇത്തരം വാർത്തകൾ ഇനിയും വരും. അര ദിവസം…
മാത്യു കുഴൽനാടനെതിരായ വിജിലൻസ് അന്വേഷണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്
തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയ്‌ക്കെതിരെ അടുത്തിടെ ഉത്തരവിട്ട വിജിലൻസ് അന്വേഷണത്തിൽ വിമതർ, വിസിൽ ബ്ലോവർമാർ, പ്രതിപക്ഷ നേതാക്കൾ, സ്വതന്ത്ര മാധ്യമ പ്രവർത്തകർ എന്നിവർക്കെതിരെ രാഷ്ട്രീയമായി വേട്ടയാടാൻ പിണറായി വിജയൻ സർക്കാർ ക്രമസമാധാനപാലനത്തെ അട്ടിമറിച്ചു എന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പരിസ്ഥിതി ലോല പ്രദേശമായ ഇടുക്കി ജില്ലയിൽ വാണിജ്യ കെട്ടിടം പണിയാൻ ഭൂമി അസൈൻമെന്റ് നിയമലംഘനം ഉൾപ്പെടെ വസ്തുവകകളുടെ വിൽപനയിലും രജിസ്ട്രേഷനിലും ക്രമക്കേട് കാണിച്ചു എന്ന സംശയത്തെ തുടർന്നാണ് കുഴൽനാടനെതിരെ സർക്കാർ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മകളും ഐടി കൺസൾട്ടന്റുമായ വീണയ്‌ക്കെതിരായ അഴിമതിയാരോപണത്തിന്റെ പേരിൽ പിണറായി വിജയനെ വ്യക്തിപരമായി ചൂണ്ടയിടാൻ ആവർത്തിച്ച് ശ്രമിച്ച് സർക്കാരിന്റെ കണ്ണില്‍ കരടായി കുഴൽനാടൻ ഉയർന്നുവന്നിരുന്നു. സഭയിലും പുറത്തുമുള്ള ആരോപണങ്ങളെ പിണറായി വിജയൻ ശക്തമായി നിഷേധിച്ചിരുന്നു. തന്നെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമമായാണ് അദ്ദേഹം അതിനെ കണ്ടത്. അദ്ദേഹത്തെ ലക്ഷ്യമിട്ട് പ്രതിപക്ഷ-കോർപ്പറേറ്റ് മാധ്യമങ്ങൾ ഗൂഢാലോചന നടത്തിയെന്നും…
വിവിധ സ്ഥലങ്ങളില്‍ വീട് വാടകയ്ക്കെടുത്ത് ക്ഷേത്ര മോഷണങ്ങള്‍ നടത്തിവന്നിരുന്ന മൂന്നംഗ സംഘത്തെ പിടികൂടി
കൊല്ലം: കുണ്ടറയിൽ ക്ഷേത്രത്തിൽ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച സംഘം പോലീസ് പിടിയിൽ. കണ്ണൂർ സ്വദേശി പ്രസാദ് എന്ന സലിം, ചിറയിൻകീഴ് സ്വദേശി ഹനീസ, കൊല്ലം സ്വദേശി മസ്‌ഹര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ച വിളക്കുകള്‍ പോലീസ് കണ്ടെടുത്തു. അമ്പിപ്പൊയ്കയിലെ കളരി അത്തിപ്പറമ്പിൽ ശ്രീദുർഗാ ഭദ്രാദേവി യോഗീശ്വര ക്ഷേത്രത്തിലാണ് മൂന്നംഗ സംഘം കവർച്ച നടത്തിയത്. പൂജകൾക്കായി സൂക്ഷിച്ചിരുന്ന 40ഓളം വിളക്കുകളാണ് ഇവർ മോഷ്ടിച്ചത്. ക്ഷേത്രത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മോഷ്ടാക്കളായ ഇവരെ തിരിച്ചറിഞ്ഞ് പോലീസ് അറസ്റ്റു ചെയ്തത്. മോഷണം ലക്ഷ്യമിട്ട് ഒരു മാസമായി കുണ്ടറ അമ്പിപൊയ്കയിൽ വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്നു ഇവരെന്നാണ് വിവരം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വീട് വാടകയ്‌ക്കെടുത്ത് കുറച്ച് നാൾ താമസിച്ച് മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. സലീമും ഹസീനയും ഭാര്യാഭർത്താക്കന്മാരാണ്. അതുകൊണ്ടു തന്നെ അയൽക്കാർ ഇവരെ സംശയിച്ചിരുന്നില്ല. ഇവർ താമസിച്ചിരുന്ന…
മണിപ്പൂരിലെ പുണ്യസ്ഥലം അശുദ്ധമാക്കുന്നത് മെയ്തേയ്-കുക്കി സംഘർഷത്തിന് ഇന്ധനം നൽകുന്നു
ഇംഫാൽ: മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന മെയ്തേയ്-കുക്കി സംഘർഷം മെയ്തേയ് സമൂഹം ആരാധിക്കുന്ന ഒരു പുണ്യസ്ഥലം അപമാനിക്കപ്പെട്ടതോടെ വഴിത്തിരിവിലായി. മണിപ്പൂരിലെ മെയ്തേയ് സമൂഹം ഏറെ ബഹുമാനിക്കുന്ന മൌണ്ട് താങ്‌ജിംഗ് പർവതത്തിൽ കുക്കി സമുദായത്തില്‍ പെട്ടവര്‍ കുരിശ് നാട്ടുകയും സോമി റെവല്യൂഷണറി ആർമിയുടെ പതാക ഉയർത്തുകയും ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. ഈ മാസമാദ്യം നടന്ന അപകീർത്തികരമായ സംഭവം മെയ്തേയ് കമ്മ്യൂണിറ്റിയിൽ വന്‍ പ്രതിഷേധത്തിന് വഴിയൊരുക്കി. ചുരാചന്ദ്പൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന താങ്‌ജിംഗ് പർവ്വതം മൊയ്‌റാങ്ങിന്റെ പൂർവ്വദേവതയായ താങ്‌ചിംഗിന്റെ വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഈ പർവതത്തിന് മുകളിൽ മണിപ്പൂരിൽ ഹിന്ദുക്കൾക്ക് മതപരമായ പ്രാധാന്യമുള്ള ഒരു ക്ഷേത്രമുണ്ട്. ചിത്രങ്ങളില്‍ ആ വിശുദ്ധ പർവതത്തിൽ ഒരു കുരിശിന്റെയും സോമി റെവല്യൂഷണറി ആർമിയുടെ പതാകയും കാണാം. സോമി റെവല്യൂഷണറി ആർമി മണിപ്പൂരിൽ സജീവമായ കുക്കി-സോമി കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട ഒരു തീവ്രവാദ ഗ്രൂപ്പാണ്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ആദ്യം സോഷ്യൽ…
പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രണ്ടാം വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്യും
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിനിന്റെ ഉദ്ഘാടന ഓട്ടത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ദക്ഷിണ റെയിൽവേ നടത്തുന്നത്. രാജ്യത്തെ വിവിധ റെയിൽവേ ഡിവിഷനുകൾക്കായി അനുവദിച്ചിട്ടുള്ള മറ്റ് എട്ട് ട്രെയിനുകൾക്കൊപ്പം ന്യൂഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ഞായറാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ, ഷൊർണൂർ ജംക്‌ഷൻ തൃശൂർ, എറണാകുളം ജംക്‌ഷൻ, ആലപ്പുഴ, കായംകുളം ജംക്‌ഷൻ, കൊല്ലം, തിരുവനന്തപുരം സ്‌റ്റേഷനുകളിൽ ഉദ്‌ഘാടന സർവീസിന് വൻ സ്വീകരണം നൽകുമെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു. ആദ്യ വന്ദേഭാരത് സർവീസിന്റെ ഉദ്ഘാടന വേളയിലെന്നപോലെ വിശിഷ്ടാതിഥികളുടെയും ക്ഷണിതാക്കളുടെയും നീണ്ട നിര തന്നെ റെയിൽവേ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ സാംസ്കാരിക പരിപാടികൾ ഉണ്ടായിരിക്കും. കാസർകോട് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പങ്കെടുക്കും.…
ആപ്പ് അധിഷ്‌ഠിത ഓൺലൈൻ തട്ടിപ്പുകൾ കേരളത്തില്‍ വ്യാപകം; നിരവധി പേര്‍ക്ക് പണം നഷ്ടമായി
കോഴിക്കോട്: സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. നിരവധി പേര്‍ക്ക് വന്‍ ധനനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിലൂടെ ആദായകരമായ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ സ്കീമുകളിലേക്ക് നിരവധി പേരാണ് ആകർഷിക്കപ്പെടുന്നത്. എന്നാല്‍, അവര്‍ക്കെല്ലാം ഗണ്യമായ സാമ്പത്തിക നഷ്ടം മാത്രം. ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ പോലുള്ള വിവിധ സന്ദേശമയയ്‌ക്കൽ ആപ്പുകൾ വഴി വശീകരിക്കുന്ന ജോലി ഓഫറുകൾ അയയ്‌ക്കുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രവർത്തനരീതി. ഇരകളെ വശീകരിച്ചുകഴിഞ്ഞാൽ, അവർ തട്ടിപ്പിന് ഇരയാകുകയും, അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കപ്പെടുകയും ചെയ്യും. കണ്ണൂർ ജില്ലയിൽ തട്ടിപ്പിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. കണ്ണൂർ, പയ്യന്നൂർ, കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഏഴുപേരിൽ നിന്നായി 42 ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്. ചട്ടഞ്ചാൽ, ബോവിക്കാനം, കാസർകോട്…