മലപ്പുറം: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള CPM ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉജ്വല വിജയം അതാണ് സൂചിപ്പിക്കുന്നത്. നിലമ്പൂരിൽ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗ്ഗീയ പ്രചാരണം CPM നടത്തിയെങ്കിലും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ നേടിയ ഇരുപതിനായിരം വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റെ ഭാഗമാണ്. യു.ഡി.എഫിൻ്റെ ഭൂരിപക്ഷവും അൻവറിൻ്റെ വോട്ടും ചേരുമ്പോൾ ഇടത് സർക്കാരിനെതിരെ എത്ര ആഴത്തിൽ ജനവികാരം ഉണ്ടെന്ന് മനസ്സിലാക്കാം. വെൽഫെയർ പാർട്ടിയെ മുൻനിർത്തി CPM നടത്തിയ ദുഷ്ട…
Day: June 24, 2025
മാധ്യമങ്ങളെയും പത്ര സ്വാതന്ത്ര്യത്തേയും ചങ്ങലക്കിട്ട ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലം!
1975-ൽ ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മാധ്യമങ്ങളുടെ മേൽ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. 200-ലധികം പത്രപ്രവർത്തകരെ ജയിലിലടച്ചു, ഏജൻസികളെ ലയിപ്പിച്ചു, സെൻസർഷിപ്പ് ഏർപ്പെടുത്തി. പത്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു, ഓഫീസുകൾ റെയ്ഡ് ചെയ്തു, മുഖസ്തുതി നിർബന്ധപൂർവ്വം ദേശസ്‌നേഹമാക്കി. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ് (1975) ഇന്ദിരാഗാന്ധിയുടെ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. ഈ കാലയളവിൽ, മാധ്യമങ്ങളെയും അവര്‍ നിയന്ത്രിക്കാൻ ശ്രമിച്ചു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി, പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, വാർത്താ ഏജൻസികളെ ബലമായി ലയിപ്പിച്ചു. ഈ രീതിയിൽ, ഇന്ദിരാഗാന്ധിയുടെ സർക്കാർ പൊതുചർച്ചകളെ നിയന്ത്രിക്കാൻ ശ്രമിച്ചു. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ദിരാഗാന്ധിയുടെ ശുപാർശ പ്രകാരം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം 200-ലധികം പത്രപ്രവർത്തകരെയും ജയിലിലടച്ചു. സർക്കാർ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ വിസമ്മതിച്ച പത്രപ്രവർത്തകരായിരുന്നു അവർ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഓഫ്…
എയർ ഇന്ത്യ വിമാനാപകടം ഇന്ത്യയിൽ അന്വേഷിക്കും; ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയയ്ക്കില്ല: സിവിൽ വ്യോമയാന മന്ത്രി
എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യയിൽ തന്നെ നടത്തുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ തുടരും, വിദേശത്തേക്ക് കൊണ്ടുപോകില്ല. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട ബ്ലാക്ക് ബോക്‌സ് ഇന്ത്യയിൽ പൂർണ്ണമായും അന്വേഷണത്തിലാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു ചൊവ്വാഴ്ച വ്യക്തമാക്കി. ബ്ലാക്ക് ബോക്‌സ് വിശകലനത്തിനായി വിദേശത്തേക്ക് അയയ്ക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറക്കുന്നതിനിടെ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന ഉടനെ വിമാനം ഒരു ഹോസ്റ്റലിൽ ഇടിച്ചുകയറി 270 പേർ മരിച്ചു. ഇതിൽ 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്നു. അപകടത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി…
ഖത്തറിന് നേരെ ഇറാനിയൻ മിസൈൽ ആക്രമണം; ദോഹ മാളിൽ പരിഭ്രാന്തി
ഖത്തറിലെ യുഎസ് താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയ വാർത്ത ദോഹയിൽ പരിഭ്രാന്തി പരത്തി. ഒരു വൈറലായ വീഡിയോയിൽ, ഷോപ്പിംഗ് മാളിൽ നിന്ന് ആളുകൾ ഓടിപ്പോകുന്നത് കാണാം. ദോഹ (ഖത്തര്‍): തിങ്കളാഴ്ച ഖത്തർ തലസ്ഥാനമായ ദോഹയിൽ യുഎസ് സൈനിക താവളമായ അൽ-ഉദൈദ് വ്യോമതാവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചപ്പോൾ പരിഭ്രാന്തി പരന്നു. ഈ ആക്രമണത്തിന് ശേഷം, ദോഹയിലെ വില്ലാജിയോ മാളിൽ നിന്നുള്ള ഒരു വീഡിയോയില്‍ ആളുകൾ പരിഭ്രാന്തരായി മാളിൽ നിന്ന് പുറത്തേക്ക് ഓടുന്നത് കാണാം. ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക അടുത്തിടെ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ആക്രമണം നടത്തിയതെന്ന് ഇറാന്റെ സ്റ്റേറ്റ് ടെലിവിഷൻ ചാനൽ സ്ഥിരീകരിച്ചു. ഖത്തറിലെ യുഎസ് അൽ-ഉദൈദ് വ്യോമതാവളത്തെ ഇറാൻ നേരിട്ട് ലക്ഷ്യം വച്ചു. ഈ നീക്കം ഗൾഫ് മേഖലയിലെ സംഘർഷങ്ങൾ കൂടുതൽ രൂക്ഷമാക്കി. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ,…
നക്ഷത്ര ഫലം (24-06-2025 ചൊവ്വ)
ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാരണം ഇന്ന് അത്ഭുതങ്ങള്‍ പ്രതീക്ഷിക്കാം. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. പൈതൃക സ്വത്തും ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. കന്നി: ഇന്ന് മികച്ച ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ നിങ്ങൾ ദിവസം ആരംഭിക്കുക. സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണയും ഇന്ന് നിങ്ങൾക്ക് ലഭിക്കും. വിദേശത്തേക്ക് പോകാനിരിക്കുന്നവർക്ക് ഉത്തമമായ ദിനം. തുലാം: നിങ്ങളിന്ന് വാക്കുകളെ സൂക്ഷിക്കണം. മുന്‍കോപം നിയന്ത്രിക്കണം. ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം നൽകും. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാമെന്നതുകൊണ്ട് ശ്രദ്ധ ചെലുത്തുക. വൃശ്ചികം: ഉത്തരവാദിത്തങ്ങളുടെ ഭാണ്ഡങ്ങള്‍ മനസില്‍ നിന്നും ഇറക്കിവയ്‌ക്കുക.…
എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിതയുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു; വൈകീട്ട് നാലു മണിയോടെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും
തിരുവനന്തപുരം: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനാപകടത്തില്‍ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചു. രാവിലെ ഏഴ് മണിയോടെ മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. നിരവധി സർക്കാർ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിയിരുന്നു. 11 മണിയോടെ രഞ്ജിത പഠിച്ച പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് വൈകിട്ട് നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിൻ്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യുപി സ്‌കൂളിന് ഇന്ന് (ജൂണ്‍ 24 ചൊവ്വാഴ്‌ച) ജില്ലാ കലക്‌ടര്‍ എസ് പ്രേം കൃഷ്‌ണന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിത ജി നായർ യുകെയില്‍ നഴ്‌സായി ജോലി ചെയ്‌തുവരികയായിരുന്നു. കോഴഞ്ചേരി താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന രഞ്ജിത സർക്കാർ ജോലിയിൽ നിന്നും അവധി എടുത്താണ് വിദേശത്ത് ജോലിക്ക്…
ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം
അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തൽതാരം എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസ്സിന് മുകളിലുള്ള…
എല്‍ഡിഎഫിനെ തറപറ്റിച്ച് നിലമ്പൂരില്‍ യു ഡി എഫ് ആധിപത്യം സ്ഥാപിച്ചു
മലപ്പുറം: ഒൻപത് വർഷത്തിന് ശേഷം നിലമ്പൂരിലെ ഉപതെരഞ്ഞെടുപ്പിലൂടെ എല്‍ ഡി എഫിനെ തറ പറ്റിച്ച് യു ഡി എഫ് നേടിയ വിജയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഊർജ്ജവും എൽഡിഎഫിന് മുന്നറിയിപ്പും നൽകും. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് സിറ്റിംഗ് സീറ്റ് നഷ്ടപ്പെടുന്നത് ഇതാദ്യമാണ്. നേരത്തെ, മൂന്ന് സീറ്റുകൾ യുഡിഎഫ് നേടിയിരുന്നു. ചേലക്കര സിപിഎം നിലനിർത്തിയിരുന്നു, എന്നാൽ നിലമ്പൂരിലെ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടത് കനത്ത തിരിച്ചടിയായി. ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ആകെ 1,75,989 വോട്ടുകൾ പോൾ ചെയ്തു. ഷൗക്കത്തിന് 77,737 വോട്ടുകളും എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി വി അൻവറിന് 19,970 വോട്ടുകളും ലഭിച്ചു. എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജ് 8,648 വോട്ടുകളുമായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എസ്ഡിപിഐക്ക്…
ചെങ്ങന്നൂർ അസോസിയേഷൻ’ ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം
ഫിലഡൽഫിയ: ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന ‘ചെങ്ങന്നൂർ അസോസിയേഷന്റെ’ (CAP) പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു. ഷിബു വർഗീസ് കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉത്ഘാടനകർമ്മം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. പ്രോഗ്രാമിന്റെ MC…
മന്ത്ര ദ്വിതീയ കൺവെൻഷനു നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു
നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ജൂലൈ 3 മുതൽ 6 വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവെൻഷ (ശിവോഹം 2025 ) നു അരങ്ങുണരുമ്പോൾ അത് ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തൻ നാളുകളിലേക്കുള്ള ചുവടു വയ്പുകൾ ആയി തീരുന്നു .സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാ പരവുമായ ചോദനകളെ തൊട്ടുണർത്തുന്ന അസംഖ്യം വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കും . പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കൺവെൻഷനിൽ ,ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ ,ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ,ഡോ ശ്രീനാഥ് കാര്യാട്ട് ,മോഹൻജി,.മണ്ണടി ഹരി എന്നിവർ കൺവെൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും. മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ശ്രീ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ കലാമണ്ഡലം…