സംസ്ഥാന ചരിത്രത്തിലാദ്യമായി വിജിലന്‍സ് തലവനായി ഐജിയെ അവരോധിച്ചു; അമ്പരപ്പോടെ ഐപിഎസ് ഉദ്യോഗസ്ഥർ

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഡിജിപി റാങ്കിലുള്ള വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് ഐജിയെ നിയമിച്ചതിൽ ഐപിഎസുകാർക്ക് അതൃപ്തി. എഡിജിപി എംആർ അജിത്കുമാറിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നും മാറ്റി. വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിനെ ഡയറക്ടറായി തിങ്കളാഴ്ച രാത്രി സർക്കാർ നിയമിച്ചിരുന്നു. സ്വപ്നയുടെ ആദ്യ വെളിപ്പെടുത്തലിന്റെ പിറ്റേന്ന് സ്വപ്നയുടെ പങ്കാളിയും സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതിയുമായ സരിത്തിനെ വിജിലൻസ് സംഘം ഫ്ലാറ്റിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നു.

ഈ നടപടി സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അജിത് കുമാറിനെ മാറ്റിയതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഡിജിപി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് വിജിലൻസ് ഡയറക്ടർക്ക് കേഡർ തസ്തികയുണ്ട്. സാധാരണ എ.ഡി.ജി.പിമാരെയാണ് ഈ തസ്തികയിലേക്ക് സാധാരണയായി നിയമിക്കുന്നതെങ്കിലും ഡി.ജി.പി സ്ഥാനത്തേക്ക് ഐ.ജിയെ നിയമിച്ചത് അസാധാരണ നടപടിയാണെന്നാണ് ഐ.പി.എസുകാരുടെ ഇടയിലെ ചർച്ച. സർക്കിൾ ഇൻസ്പെക്ടറെ ഡിവൈഎസ്പിയായും എസ്പിയായും നിയമിച്ചതിന് സമാനമായ നീക്കമാണിതെന്ന് ഐപിഎസുകാരിൽ ഒരാൾ പറഞ്ഞു.

സംസ്ഥാന പൊലീസില്‍ നിലവില്‍ നാല് ഡി.ജി.പിമാരുണ്ട്. പൊലീസ് മേധാവി അനില്‍കാന്തിനു പുറമേ ടോമിന്‍ ജെ.തച്ചങ്കിരി, ഫയര്‍ഫോഴ്‌സ് മേധാവി ബി.സന്ധ്യ, ജയില്‍ മേധാവി സുധേഷ്‌കുമാര്‍ എന്നിവര്‍ ഡി.ജി.പി തസ്‌തികയിലുള്ളവരാണ്. ഇതില്‍ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടോമിന്‍ ജെ തച്ചങ്കരിയാകട്ടെ താരതമ്യേന അപ്രധാന തസ്‌തികയായ മനുഷ്യാവകാശ കമ്മിഷന്‍ ഡി.ജി.പിയാണ്. അദ്ദേഹത്തെ നേരത്തേ പൊലീസ് മേധാവി സ്ഥാനത്തേക്ക് സര്‍ക്കാര്‍ പരിഗണിച്ചിരുന്നതുമാണ്.

എന്നിട്ടും അദ്ദേഹം തഴയപ്പെട്ടെന്നാണ് ആക്ഷേപം. 11 എ.ഡി.ജിപിമാരാണ് സംസ്ഥാന പൊലീസിലുള്ളത്. ആനന്തകൃഷ്‌ണന്‍, പദ്‌മകുമാര്‍, ഷേക്ക് ദര്‍വേഷ് സാഹിബ്, സഞ്ജീവ്കുമാര്‍ പട്‌ജോഷി, ടി.കെ.വിനോദ്‌ കുമാർ, യോഗേഷ് ഗുപ്‌ത, മനോജ് എബ്രഹാം, എസ്.ശ്രീജിത്, എം.ആര്‍.അജിത്കുമാര്‍, വിജയ് സാക്കറേ, ബല്‍റാംകുമാര്‍ ഉപാദ്ധ്യായ എന്നിവരാണ് എ.ഡി.ജി.പിമാര്‍. പൊലീസ് മേധാവി അനില്‍കാന്ത് ജനുവരിയില്‍ വിരമിക്കേണ്ടതായിരുന്നെങ്കിലും അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയതിനെ തുടര്‍ന്നാണ് ആനന്തകൃഷ്‌ണന് ഡി.ജിപിയായി സ്ഥാന കയറ്റം ലഭിക്കാത്തത്.

ഒരു എ.ഡി.ജി.പിയെ സ്ഥാനത്തു നിന്നു മാറ്റുമ്പോള്‍ സ്വാഭാവികമായും 11 എ.ഡി.ജി.പിമാരില്‍ ഒരാളെ പരിഗണിക്കാമായിരുന്നെന്നും ഐ.പി.എസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ഈ 15 സീനിയര്‍ ഉദ്യോഗസ്ഥരെ മറികടന്നാണ് ഡി.ജി.പി റാങ്കിലുള്ള വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഒരു ഐ.ജിയെ നിയമിച്ചിരിക്കുന്നത്. താത്കാലിക ചുതമലയാണെങ്കില്‍ പോലും ഏതെങ്കിലും എ.ഡി.ജി.പിക്കോ ഡി.ജി.പിക്കോ അധിക ചുമതലയായി അതു നല്‍കാമായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അതെല്ലാം അവഗണിച്ചുള്ള വിജിലന്‍സ് ഡയറക്‌ടർ നിയമനമാണ് ഐ.പി.എസ് വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. 2016ല്‍ പിണറായി വിജയന്‍ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോള്‍ അന്ന് പൊലീസ് മേധാവിയായിരുന്ന ടി.പി.സെന്‍കുമാറിനെ നീക്കി പകരം ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവിയാക്കി നിയമിച്ചിരുന്നു. സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് നേടി വീണ്ടും പൊലീസ് മേധാവിയായി തിരികെയെത്തിയപ്പോള്‍ ലോക്‌നാഥ് ബഹ്‌റയ്ക്ക് വിജിലന്‍സ് ഡയറക്‌ടറായാണ് അന്ന് സര്‍ക്കാര്‍ നിയമനം നല്‍കിയതെന്നതും ഈ പശ്ചാത്തലത്തില്‍ പ്രസക്തമാണ്.

അതിനിടെ സര്‍ക്കാരിന്‍റെ അറിവില്ലാതെ സ്വമേധേയ സരിത്തിനെ കസ്റ്റഡിയില്‍ എടുക്കുകയും ഫോണ്‍ പിടിച്ചെടുക്കുകയുമൊക്കെ ചെയ്യാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ സ്വമേധായ നിര്‍ദേശിക്കുമോ എന്നൊരു സംശയം പലരും ഉന്നയിക്കുന്നുണ്ട്. വിരട്ടലാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചതെങ്കിലും ഫലത്തില്‍ ഇത് സര്‍ക്കാരിനു നാണക്കേടായി. ഇതില്‍ നിന്ന് എങ്ങനെ കരകയറാം എന്ന് സര്‍ക്കാര്‍ ആലോചിച്ചിരിക്കുമ്പോഴാണ് വിജിലന്‍സ് ഡയറക്‌ടറും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാക്കറേയും.

തനിക്ക് 56 വാട്‌സ്ആപ്പ് കോളുകൾ വന്നതായാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ബ്രോക്കർ ഷാജ് കിരണുമായി വിജിലൻസ് ഡയറക്ടർ എം.ആർ.അജിത്കുമാറിന് ബന്ധമുണ്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് വിജിലൻസ് ഡയറക്ടറെ പുറത്താക്കി നാശനഷ്ടം നിയന്ത്രിക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, ഷാജ് കിരണുമായി അടുപ്പമുണ്ടെന്ന് വെളിപ്പെടുത്തി സ്വപ്നയെ വിളിച്ച എഡിജിപി വിജയ് സാക്കറെ സർക്കാർ പുറത്താക്കിയില്ല. വിജയ് സാക്കറിക്കെതിരെ നടപടിയെടുക്കാനാണ് സർക്കാർ ആദ്യം ആലോചിച്ചിരുന്നതെങ്കിലും ഇപ്പോൾ പരിഗണിക്കുന്നില്ലെന്നാണു സൂചന.

Print Friendly, PDF & Email

Leave a Comment

More News