വെള്ളിത്തിരയിലെ മായാലോകം: സിനിമ വെറുമൊരു കാഴ്ചയല്ല, അതൊരു അനുഭൂതിയാണ്!

നിർമ്മാണ കമ്പനി, കഥ, സംവിധാനം, അഭിനേതാക്കൾ, കഥാതന്തു… എല്ലാം കാലേകൂട്ടി പറഞ്ഞിട്ട്, ക്ലൈമാക്സ് മാത്രം പറയാതെ പറഞ്ഞ് നമ്മളെ വെള്ളിത്തിരയിലേക്ക് ആകർഷിക്കുന്ന ഒരു മാന്ത്രികവിദ്യയുണ്ട് സിനിമയ്ക്ക്. സാധാരണക്കാരന്റെ ഏറ്റവും വലിയ വിനോദമായ ഈ മായാലോകം കാലഘട്ടത്തിന് മുൻപേ സഞ്ചരിക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി. സിനിമ തിയേറ്റർ കഴിഞ്ഞാൽ ജീവിതത്തിൽ നമ്മൾ കേൾക്കുന്ന വേറൊരു തീയറ്റർ, ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഓപ്പറേഷൻ തിയേറ്റർ മാത്രമാണ്. കൗതുകകരമായ കാര്യം എന്തെന്നാൽ, ഇവ രണ്ടിന്റെയും പ്രവർത്തനരീതിയിൽ നല്ല സാമ്യമുണ്ട്! മിക്കവാറും കാര്യങ്ങൾ കാലേകൂട്ടി പ്രവചിച്ച്, ഫോൺ ഓഫ് ചെയ്ത്, ചുറ്റിനും ഇരിക്കുന്നത് ആരെന്നറിയാതെയാണ് രണ്ടു സ്ഥലത്തും ആളുകൾ ഇരിക്കുന്നത്. വലിയ ആരാധനാലയങ്ങളിൽ പോലും ഉണ്ടാകില്ല സിനിമ തിയേറ്ററിലെ അത്രയധികം നിശബ്ദതയും ശ്രദ്ധയും! ഇവിടെ സിനിമയെ വെറുമൊരു കലാരൂപമായി മാത്രമല്ല, സ്വന്തം ജീവിതം തൽക്കാലത്തേക്ക് മറന്ന് ആസ്വദിക്കാനുള്ള ഒരു അത്ഭുത മാധ്യമമായിട്ടാണ് ആളുകൾ കാണുന്നത്. സിനിമ…

രാജു ജോൺ മറ്റത്തിൽ (69) ഹ്യൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ പരേതരായ എം ഇ ജോൺ – മേരി ജോൺ ദമ്പതികളുടെ മകന്‍ രാജു ജോൺ (69) ഹൂസ്റ്റണിൽ നിര്യാതനായി. ഹ്യൂസ്റ്റണ്‍ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് സഭാംഗമാണ്. ചങ്ങനാശ്ശേരി മാമൂട് ഐപിസി ഹോരേബ് സഭാംഗമായിരുന്നു. സൂസമ്മ രാജുവാണ് ഭാര്യ. മക്കള്‍: ലവീന രാജു, നെവിൽ രാജു, ബിനിൽ രാജു സഹോദരങ്ങള്‍: പാസ്റ്റർ എം ജെ എബ്രഹാം (ഒക്കലഹോമ), ഗ്രേസി ചാക്കോ (ഇന്ത്യ), മേഴ്സി ജേക്കബ് (ഹുസ്റ്റൺ), ലാലി തോമസ് (ചിക്കാഗോ) തോമസ് മറ്റത്തിൽ (ഡാളസ്). സംസ്കാരം പിന്നീട്.

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും (ഒരു അവലോകനം): റവ. ഡോ. ജോസഫ് വർഗീസ്

പോപ്പ് ലിയോ പതിനാലാമൻ എഴുതിയ ആദ്യത്തെ ചാക്രിക ലേഖനമാണ്, മനോഹരമായ മാനവികത എന്നതാണ് ഈ പേരിന്റെ ലാറ്റിൻ അർത്ഥം. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഈ ചാക്രിക ലേഖനം പുറത്തിറങ്ങിയത്. കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ എഐ മനുഷ്യരാശിയുടെ മേൽ ചെലുത്തുന്ന സ്വാധീനത്തെയും, സാങ്കേതികവിദ്യയുടെ അതിപ്രസരത്തിനിടയിൽ മനുഷ്യന്റെ അന്തസ്സും ആത്മീയതയും എങ്ങനെ കാത്തുസൂക്ഷിക്കണമെന്നതും ചർച്ച ചെയ്യുന്ന ഒരു ചരിത്ര രേഖയാണിത്. ഒരു സഭയിൽ നിന്നുള്ള ആദ്യത്തെ വിശകലനവും. ചാക്രിക ലേഖനം കത്തോലിക്കാ സാമൂഹിക പഠിപ്പിക്കലിനെ ഡിജിറ്റൽ യുഗത്തിലേക്ക് ബാധകമാക്കുന്നുണ്ടെങ്കിലും, എല്ലാ മത പശ്ചാത്തലങ്ങളുമുള്ള മുഴുവൻ പ്രപഞ്ചത്തിലും ഇത് പ്രയോഗിക്കാൻ കഴിയും. ഈ രേഖയുടെ പ്രധാന തീമുകളും വാദങ്ങളും ഇവയാണ്: അൽഗോരിതങ്ങളെക്കാൾ അന്തർലീനമായ അന്തസ്: സാങ്കേതിക വിദ്യ എത്ര വളർന്നാലും ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യരെ ഒരിക്കലും യന്ത്രങ്ങൾക്ക് പകരം വയ്ക്കാൻ കഴിയില്ലെന്ന് പോപ്പ് ഓർമിപ്പിക്കുന്നു. മനുഷ്യരെ അവരുടെ ഉൽപാദനക്ഷമതയ്ക്കല്ല, മറിച്ച്…

സസ്യാഹാരത്തിൽ പേശികൾ എങ്ങനെ നിർമ്മിക്കാം?

വർഷങ്ങളായി, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകൾ, മുട്ടകൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉയർന്ന അളവിലുള്ള ഉപഭോഗവുമായി പേശി വളർത്തൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഒരു നല്ല ഡയറ്റ് പ്ലാൻ ഉപയോഗിച്ച്, ഒരാൾക്ക് അവിശ്വസനീയമായ അളവിൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പലരും കണ്ടെത്തിയിട്ടുണ്ട്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പോഷകങ്ങളുടെ ഉപയോഗം. ആയുർവേദം എന്ന് വിളിക്കപ്പെടുന്ന പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രം താരതമ്യേന പുതിയ ഈ വിഷയത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ആയുർവേദമനുസരിച്ച്, പേശികളുടെ വികസനം എന്നത് ഒരാളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക മാത്രമല്ല. ദഹനം യോജിപ്പുള്ളതും കോശങ്ങൾ ശരിയായി പോഷിപ്പിക്കപ്പെടുന്നതും ആരോഗ്യകരമായ ജീവിത ശീലങ്ങൾ സ്വീകരിക്കപ്പെടുന്നതും മനസ്സിനും ശരീരത്തിനും ഇടയിൽ സന്തുലിതാവസ്ഥ നിലനിൽക്കുന്നതും ശക്തി കൈവരിക്കുന്നു. ആയുർവേദം അനുസരിച്ച് പേശികളുടെ നിർമ്മാണം മനുഷ്യശരീരത്തെക്കുറിച്ചുള്ള ആയുർവേദ വീക്ഷണം അതിനെ ഏഴ് തരം കോശങ്ങളാൽ നിർമ്മിച്ചതായി കാണുന്നു. ഇവയിലൊന്നാണ് മസിൽ ടിഷ്യു എന്നർത്ഥം വരുന്ന മംസ. ശരിയായ…

ചരിത്ര വിജയവുമായി അധികാരത്തിൽ കയറിയ യു ഡി എഫ് സർക്കാർ: ബ്ലെസ്സൺ ഹ്യൂസ്റ്റൺ

ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം യു ഡി എഫ് അധികാരത്തിലെത്തി. 1957ലെ ഇ എം എസ് മന്ത്രിസഭ അധികാരമേറ്റിട്ട് 69 വർഷം പിന്നിടുന്നു. ആദ്യ മന്ത്രിസഭയുടെ എഴുപതാം വാർഷീകം ആഘോഷിക്കാൻ തയ്യാറെടുക്കുമ്പോൾ അതിനുള്ള ഭാഗ്യം അല്ലെങ്കിൽ അവസരം ലഭിക്കുന്നത് വി ഡി സതീശൻ സർക്കാരിന്. ഇ എം എസ് തൊട്ട് വി ഡി എസ് വരെ 24 മന്ത്രിസഭകൾ അധികാരത്തിൽ വന്നിട്ടുണ്ട്. ആദ്യ മന്ത്രിസഭയിൽ എല്ലാവരും പ്രഗത്ഭരായിരുന്നെങ്കിലും പുതുമുഖങ്ങളായിരുന്നു ഏറെപ്പേരും. ചുരുക്കം ചിലർ തിരുകൊച്ചി മന്ത്രിസഭയിൽ ഉണ്ടായിരുന്നുവെന്നതൊഴിച്ചാൽ ഭൂരിഭാഗം പേർക്കും ഭരണ പരിചയം ഒട്ടും തന്നെയില്ലായിരുന്നു. ഭരണ പരിചയം കുറവുള്ളതിനാൽ അത് പരിഹരിക്കാൻ ആദ്യ ചീഫ് സെക്രട്ടറി എൻ ഇ എസ് ആചാരിയുടെ നേതൃത്വത്തിൽ അനന്ത മേനോനെയും മലയാറ്റൂർ രാമകൃഷ്ണനെയും പോലെയുള്ള പ്രഗത്ഭരായ ഐ എ എസ്സുകാർ മന്ത്രിമാർക്ക് പ്രത്യേക ട്രെയിനിംഗ് നൽകിയിരുന്നു. ഇക്കുറിയും ഏറെ പുതുമുഖങ്ങളാണെങ്കിലും…

കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ

ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ എന്ന ജനവികാരത്തെ ഹൈക്കമാൻഡ് ഉൾക്കൊണ്ടതിൽ കേരള ജനത ആവേശ തിമിർപ്പിലാണ്. വൈകിയാണെങ്കിലും വന്ന വിവേകത്തിന് ഘടകകക്ഷികളും സന്തോഷത്തിലത്രേ. വി.ഡി സതീശനെ മുഖ്യമന്ത്രിയെന്ന നിലയിൽ കണ്ടുകൊണ്ടാണ് ജനം വോട്ടു് നൽകിയതെന്നും സതീശനെ മുഖ്യമന്ത്രിയാക്കുകയില്ലെങ്കിൽ സകലവിധ പിന്തുണയും പിൻവലിക്കുമെന്നുള്ള മുസ്ലീംലീഗിൻ്റെ കടുത്ത ശാഠ്യമാണ് ഹൈക്കമാൻഡിൻ്റെ മാറ്റത്തിനുണ്ടായ ഒരുവശം. മറുവശത്ത് ജനരോഷം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ, ഫ്‌ളക്‌സുകൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയിലേക്ക് ഉയർത്തിയില്ലെങ്കിൽ ആത്മഹത്യക്കുവരെ മുതിർന്ന ജനങ്ങളും കേരളത്തെ ഞെട്ടിച്ചു കളഞ്ഞത് അവിശ്വസനീയംപോലെ തോന്നി . യുഡി‌എഫിന് തിളക്കമാർന്ന വിജയം ലഭിക്കുന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ശഠിച്ച സതീശന് കേരള ജനത വന വാസമല്ല പട്ടാഭിഷേകം നൽകി ജനകീയനാക്കിയെന്നു തന്നെപറയാം . തകർന്ന മുന്നണിയെ കൈപിടിച്ചു നേരായ ദിശയിലേക്ക് നയിച്ച സതീശന് പിന്നീട് തിരിഞ്ഞു…

കസേരകളി കഴിഞ്ഞു; വിജയിയായി വി.ഡി. ഉപവിഷ്ടനായി; ഇനിയാണ് വെല്ലുവിളികൾ

ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത് ദിനരാത്രങ്ങൾ. മത്സരം നിയന്ത്രിച്ച റഫറി മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയെ വിജയിയായി അനായാസം പ്രഖ്യാപിക്കാമെന്ന് കരുതി. പക്ഷേ, കാഴ്ചക്കാരുടെ കയ്യടിയും കൂക്കുവിളികളും പ്രോത്സാഹനവും ആവേശവും മൂലം യഥാർഥ വിജയിയെ തന്നെ റഫറിക്ക് അവസാനം പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ വി. ഡി. വിജയിയായി. പരാജിതരായ രണ്ടുപേർ ദുഃഖഭാരം ഉള്ളിലൊതുക്കി നിരാശയോടെ ആർക്കും മുഖം കൊടുക്കാതെ നടന്നകന്നു. കസേര ഒന്നേ ഉള്ളു എന്നും അതിൽ ഒരാൾക്കേ വിജയിച്ചിരിക്കനാവൂ എന്നും മത്സരബുദ്ധിയോടെ അവർ ചിന്തിച്ചാൽ, വീണ്ടും മറ്റൊരു മത്സരത്തിന് തയ്യാറെടുക്കുന്നതിന് അവർക്ക് പ്രേരണയാകും. ഏതായാലും ഭൂരിഭാഗം കാണികളും ആഗ്രഹിച്ചയാൾ, പടയെ നയിച്ച ആൾ…

അധികാരവും ആവേശവും ആർത്തിയുമായാൽ ആവശ്യക്കാർ കൂടും (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യു ഡി എഫ് വൻ വിജയം നേടി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രവചിച്ചതുപോലെ നൂറിൽ കൂടുതൽ സീറ്റുകൾ നേടി ചരിത്ര വിജയം യു ഡി എഫ് അധികാരത്തിലെത്തിയിട്ടുണ്ട്. എന്നാൽ ഇതുവരെയും യു ഡി എഫിന് നേതൃത്വം നൽകുന്ന കോൺഗ്രസ്സിന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ ലേഖനം പുറത്ത് വരുമ്പോഴേക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് കരുതുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് മാത്രം 62 സീറ്റ് നേടി മിന്നും വിജയം നേടിയപ്പോൾ മുഖ്യമന്ത്രിയായി മൂന്ന് പേരാണ് രംഗത്ത് വന്നത്. വി ഡി സതീശൻ, രമേശ് ചെന്നിത്തല കെ സി വേണുഗോപാൽ എന്നീ മൂന്ന് പേര് വന്നതോടെ മുഖ്യ മന്ത്രി കസ്സേരക്ക് മത്സരമായി. മൂന്നുപേരെയും പിന്താങ്ങി അണികൾ രംഗത്ത് വന്നതോടെ അത് സംഘർഷ ഭരിതമായി. കോൺഗ്രസ്സ് ദേശീയ നേതൃത്വം എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി.…

സ്നേഹത്തിന്റെ തണൽമരം!; പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം

എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ… ഭൂമിയിലെ ഏറ്റവും പവിത്രമായ പദമാണ് ‘അമ്മ’. സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും പര്യായമായിട്ടാണ് ലോകം അമ്മയെ കാണുന്നത്. ദൈവത്തിന് എല്ലായിടത്തും നേരിട്ടെത്താൻ കഴിയാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന ചൊല്ല് അമ്മയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് കാട്ടിത്തരുന്നു. ഒരു കുഞ്ഞിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. മാതൃത്വം എന്നത് കേവലം ഒരു ജൈവിക പ്രക്രിയയല്ല; അതൊരു വലിയ അർപ്പണമാണ്. ഒൻപത് മാസം സ്വന്തം ജീവന്റെ അംശമായി കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ മുതൽ ഒരു സ്ത്രീ അമ്മയായി മാറുന്നു. സ്വന്തം സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനായി ജീവിക്കുന്ന അമ്മ, ത്യാഗത്തിന്റെ മകുടോദാഹരണമാണ്. ലോകത്തിലെ മറ്റേത് സ്നേഹത്തിനും പകരമായി വെക്കാൻ അമ്മയുടെ വാത്സല്യത്തിന് കഴിയില്ല. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ ഗുരു അമ്മയാണ്. ലോകത്തെ പരിചയപ്പെടുത്തുന്നതും നല്ല ശീലങ്ങൾ പകർന്നുനൽകുന്നതും അമ്മയാണ്. പ്രതിസന്ധികളിൽ തളരാതെ…

‘പൊതുജനം കഴുതയല്ല സാർ ‘ (രാജു മൈലപ്ര)

യു.ഡി.എഫിന്റെ ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണം കെട്ട വടംവലി ഈ വിജയത്തിന്റെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു. എം‌പിമാര്‍ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ, അവകാശ വാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിന്റെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്. പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്‌ക്കോ, അംബാനിക്കോ, നമ്മുടെ യൂസഫലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ…