സാംസ്‌കാരിക സ്ഥാപനങ്ങളിലെ ദുരുഹതകൾ: കാരൂർ സോമൻ, (ചാരുംമൂടൻ)

കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ്  നടത്തിയ പ്രഖ്യാപന ങ്ങളിൽ ഒന്ന് ‘സാഹിത്യ അക്കാദമി അടക്കമുള്ള സാംസ്‌കാരിക സ്ഥാപനങ്ങളിലെ അനധികൃത നിയമനങ്ങൾ പരിശോധിക്കും, ആളുകൾക്ക് വേണ്ടി സ്ഥാപനം പ്രവർത്തിക്കേണ്ടതില്ല, സ്ഥാപനങ്ങൾക്കുവേണ്ടി ആളുകൾ പ്രവർത്തിക്കണം’. ഈ വാക്കുകൾ  ഒരു പ്രഭാതത്തുടി പ്പുപോലെ സാഹിത്യ സാംസ്‌കാരിക രംഗത്തുള്ളവർ കാണുന്നു. അടിച്ചമർത്തപ്പെട്ട എഴു ത്തുകാരന്റെ ശിരസ്സ് ഉയരട്ടെ, മനസ്സ് നിർഭയമാകട്ടെ. ഇത് കേവലം പൊള്ളയായ വാക്കുകളല്ല ഒരു സാംസ്‌കാരിക മന്ത്രിയുടെ ഹൃദയ വിശാലതയും സാംസ്‌കാരിക വീക്ഷണവുമായി കാണുന്നു. കഴിഞ്ഞ കാലങ്ങളിൽ അതുല്യ പ്രതിഭകളെ അകറ്റി നിറുത്തി രാജകീയമായ പ്രോത്സാഹനമാണ് ഒരു രാഷ്ട്രീയ പാർട്ടിക്കുവേണ്ടി കേരളത്തിലാകമാനം നടന്നത്. അനാവശ്യമായ നിരവധി നിയമനങ്ങൾ പോലെ സർക്കാർ ചിലവിൽ കൊടുത്തിട്ടുള്ള പുരസ്‌കാര, പദവികൾ പുനരന്വേഷണം നടത്തുമോ അതോ ഒരു സംസ്‌ക്കാരത്തെ കശാപ്പ് ചെയ്തവരുടെ അധീശത്വത്തിന് മുന്നിൽ നട്ടെല്ല് വളയുമോ? സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള…

കരുണാമയനായ ഒരു മനുഷ്യൻ: ഷാഹുൽ പണിക്കവീട്ടിൽ

‘കാലം സാക്ഷി’!  ‘തുറന്നിട്ട വാതിലി’ലൂടെ നോക്കൂ.. അവിടെ ഒരു ജനക്കൂട്ടത്തെ കാണുന്നില്ലേ… ഉമ്മൻചാണ്ടി അവിടെയുണ്ട്. അതായിരുന്നു 53 വർഷത്തെ അവസ്ഥ. 2023 ജൂലൈ 18ന്  നനഞ്ഞ കണ്ണുകളും ഇടറുന്ന നെഞ്ചുമായ് പെരുമഴയിലും പാതിരാത്രിയിലും പൊതു നിരത്തിൽ പതിനായിരങ്ങൾ കാത്തു നിൽക്കുന്നു. ഉമ്മൻ ചാണ്ടിയുടെ അചേതന ശരീരം ഒരുനോക്കു കാണുവാൻ…. അന്ത്യയാത്രയും ജനനിബിഡമായിരുന്നു. 1970കളിൽ ഞങ്ങൾ ഉശിരോടെ ഏറ്റു വിളിച്ച മുദ്രാവാക്യത്തിലെ ആദർശ രാഷ്ട്രീയ നായകന്മാരിൽ ഒരാൾ, കേരളം ആവേശപൂർവ്വം ഏറ്റെടുത്ത കോൺഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട വ്യക്തിത്വം വിടവാങ്ങി …എന്റെ ഹൃദയം നീറുകയായിരുന്നു. ചാറ്റൽ മഴയിലും ഉരുകുകയായിരുന്നു. ഒരു പൊതുപ്രവർത്തകനു വേണ്ടതായ പാഠങ്ങൾ തുറന്നു വച്ച ആ ജീവിതപുസ്തകത്തിൽ ഉണ്ടായിരുന്നു.  ആ ചടുലതയും എളിമയും സഹായ സന്നദ്ധതയും സംയമനവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഞാൻ മനസ്സിൽ പ്രതിഷ്ഠിച്ച പ്രിയങ്കരനായ നേതാവ് ഇനി ഇല്ല എന്ന യാഥാർത്ഥ്യത്തോട് സമരസപ്പെടുന്ന മനസ്സ്.. ജനിച്ചാൽ മരണം ഉറപ്പ് എന്ന ബോധ്യം.…

പഴയകാല മലയാള നാടക ഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ

മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൺ, യു സ് എ,  ജൂലൈ 12, 2026 നു സംഘടിപ്പിച്ച ഭാഷ സാഹിത്യ മീറ്റിങ്ങിൽ അവതരിപ്പിച്ചതാണ് ഈ വിഷയം. പഴയകാല മലയാള നാടകഗാനങ്ങൾ ഓർമ്മയുടെ ഓളങ്ങളിൽ. ഏതാനും വരികൾ മാത്രം, ഒരു വിഹഗ വീക്ഷണം, ഒരു ഓട്ടപ്രദക്ഷിണം മാത്രം.ഓർമ്മയുടെ ഓളങ്ങൾ തഴുകി തലോടുന്ന ” ആ മധുരിക്കും ഓർമ്മകളെ.. മലർമഞ്ചൽ കൊണ്ടുവരൂ..കൊണ്ടുപോകൂ ഞങ്ങളെയാ  മാഞ്ചുവട്ടിൽ…” ഒത്തിരി പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് മധുരിക്കുന്ന  പഴയകാല മനോഹരങ്ങളായ പാടിപതിഞ്ഞ നാടക ഗാന ഈരടികളിലേക്ക് ഒരു ഹ്രസ്വ യാത്ര നടത്തുകയാണ്. വിശ്വവിഖ്യാത ഡ്രമാസ്റ്റിട്ടും കവിയുമായ വില്യം ഷേക്‌സ്‌പിയർ മാത്രമല്ല പറഞ്ഞത് ” ദി വേൾഡ് ഈസ് എ സ്റ്റേജ് ആൻഡ് വിആർ ഓൾ ആക്‌ടേഴ്‌സ് ഓർ ആക്ടറെസ്സെസ്” എന്നു. മലയാളി ഉൾപ്പെടെ മറ്റനേകം സാംസ്കാരിക സാഹിത്യപ്രവർത്തകരും പറഞ്ഞിട്ടുണ്ട് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോക ജീവിതം ഒരു നാടകമാണ്. അതിൽ…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 6): ജയശങ്കര്‍ പിള്ള

ഡോ. പൽപ്പുവും ശ്രീ നാരായണ ഗുരുവും ആത്മീയ ദർശനവും സാമൂഹിക നവോത്ഥാനവും കൈകോർത്തപ്പോൾ ശ്രീ നാരായണ ഗുരുവിന്റെ ജീവിതത്തെ പഠനവിഷയമാക്കുമ്പോൾ ഒരു കാര്യം വ്യക്തമാണ്,അദ്ദേഹം മഹത്തായ ഒരു ആത്മീയ ഗുരു മാത്രമായിരുന്നില്ല; സമൂഹത്തിന്റെ വേദനയെ സ്വന്തം വേദനയായി ഏറ്റെടുത്ത ഒരു മഹത്തായ മനുഷ്യസ്നേഹിയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആത്മീയ ദർശനം ഒരു സംഘടിത സാമൂഹിക പ്രസ്ഥാനമായി വളരുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു ഡോ. പത്മനാഭൻ പൽപ്പു, പൊതുവെ ഡോ. പൽപ്പു എന്നറിയപ്പെടുന്ന സാമൂഹികപരിഷ്കർത്താവ്. കേരള നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരുവും ഡോ. പൽപ്പുവും തമ്മിലുള്ള ബന്ധം ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ല. അത് ഒരു മഹത്തായ ദൗത്യത്തിനുവേണ്ടി ഒരുമിച്ച രണ്ട് വ്യക്തിത്വങ്ങളുടെ സഹകരണമായിരുന്നു. ഒരാളുടെ കൈയിൽ ആത്മീയ ദർശനവും മറ്റൊരാളുടെ കൈയിൽ സാമൂഹിക-ഭരണപരമായ അനുഭവവും ഉണ്ടായിരുന്നു. ഈ രണ്ട് ശക്തികൾ ഒന്നിച്ചുചേർന്നപ്പോൾ കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങളുടെ ചരിത്രത്തിൽ പുതിയ അധ്യായം ആരംഭിച്ചു.സാമൂഹിക…

വന്ദേമാതരത്തിന്റെ ചരിത്ര പശ്ചാത്തലം: സണ്ണി മാളിയേക്കല്‍

1870-കളിൽ ബങ്കിം ചന്ദ്ര ചതോപാധ്യായ ആണ് വന്ദേമാതരം രചിച്ചത്. പിന്നീട് 1882-ൽ അദ്ദേഹത്തിന്റെ ‘ആനന്ദമഠം’ എന്ന പ്രശസ്തമായ ബംഗാളി നോവലിൽ ഈ ഗാനം ഉൾപ്പെടുത്തി. ​നോവലിന്റെ പശ്ചാത്തലം: പതിനെട്ടാം നൂറ്റാണ്ടിലെ ‘സന്യാസി കലാപ’ത്തിന്റെ (Sannyasi Rebellion) പശ്ചാത്തലത്തിലാണ് ഈ നോവൽ എഴുതപ്പെട്ടത്. ബ്രിട്ടീഷ് ഭരണാധികാരികൾക്കും അവർക്ക് ഒത്താശ ചെയ്യുന്ന മുസ്ലിം നവാബിനും എതിരെ സന്യാസിമാർ നടത്തുന്ന പോരാട്ടമാണ് ഇതിന്റെ ഇതിവൃത്തം. ​സ്വാതന്ത്ര്യ സമരം: 1905-ലെ ബംഗാൾ വിഭജന കാലത്ത് ബ്രിട്ടീഷുകാർക്കെതിരെയുള്ള പ്രധാന സമരഗീതമായി വന്ദേമാതരം മാറി. ജാതി-മത ഭേദമന്യേ അന്ന് ജനങ്ങൾ ഇത് ഏറ്റുചൊല്ലി. പ്രധാന രാഷ്ട്രീയ-മതപരമായ എതിർപ്പുകൾ (Political & Religious Issues) ​ചില വിഭാഗങ്ങൾ വന്ദേമാതരത്തെ പൂർണ്ണമായി ഉൾക്കൊള്ളാൻ വിമുഖത കാണിക്കുന്നതിനും, ചില ഭാഗങ്ങൾ മാറ്റണം എന്ന് പറയുന്നതിനും പിന്നിൽ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്: വിഗ്രഹാരാധനയും മതപരമായ വിശ്വാസങ്ങളും (The Religious Aspect) ​ഗാനത്തിന്റെ…

ഇന്നത്തെ ദിവ്യബലിയില്‍ വീണ്ടും വീണ്ടും കേട്ട ഒരു സംഖ്യ ‘പന്ത്രണ്ട്’; അതില്‍ നിന്നാണ് ഈ ചിന്തയുടെ തുടക്കം

പന്ത്രണ്ടിന്‍റെ ഓര്‍മ്മകള്‍.. ഇന്ന് ജൂലൈ പന്ത്രണ്ട്, ഞായറാഴ്ച, പതിവുപോലെ രാവിലത്തെ ദിവ്യബലിയില്‍ പങ്കെടുക്കുവാന്‍ ഞാന്‍ എന്‍റെ ഇടവകയായ കൊപ്പേല്‍ സെന്‍റ് അല്‍ഫോന്‍സാ കാത്തോലിക്കാ ദേവാലയത്തിലെത്തി. ഞായറാഴ്ച പതിവുപോലെ മൂന്ന് തിരുവചന വായനകളുണ്ടായിരുന്നു. ആദ്യ വായന ജോഷ്വായുടെ പുസ്തകം 4ാം അദ്ധ്യായം ഒന്ന് മുതന്‍ പതിനൊന്ന് വരെയായിരുന്നു. അതില്‍ കര്‍ത്താവ് ജോഷ്വയോട്, ഇസ്രയേലിന്‍റെ പന്ത്രണ്ട് ഗോത്രങ്ങളില്‍ നിന്ന് പന്ത്രണ്ട് പേരെ തിരഞ്ഞെടുക്കുവാനും ജോര്‍ദ്ദാന്‍ നദിയില്‍ നിന്ന് പന്ത്രണ്ട് കല്ലുകള്‍ എടുത്ത് സ്മാരകമായി സ്ഥാപിക്കാനും കല്പിക്കുന്നു. ഈ ചെറിയ ഭാഗത്ത്തന്നെ ‘പന്ത്രണ്ട്’ എന്ന സംഖ്യ അഞ്ച് പ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്നു. രണ്ടാമത്തെ വായന വെളിപാട് 21: 9 21 ആയിരുന്നു. പുതിയ ജറുശലേമിനെ കുറിച്ചുള്ള ഈ ഭാഗത്തും പന്ത്രണ്ട് കവാടങ്ങള്‍, പന്ത്രണ്ട് മാലാഖമാര്‍, പന്ത്രണ്ട് അടിത്തറകള്‍, തുടങ്ങി ‘പന്ത്രണ്ട്’ എന്ന സംഖ്യ പലവട്ടം പരാമര്‍ശിക്കപ്പെടുന്നു. തുടര്‍ന്ന്സുവിശേഷ വായന മത്തായി 10: 1…

അമേരിക്കയിലെ നീണ്ട വേനലവധി (ഭാഗം 2); കുട്ടികളുടെ സ്വാതന്ത്ര്യമോ, മാതാപിതാക്കളുടെ ആശങ്കയോ?: പിന്റോ കണ്ണംപള്ളി

ഇന്നത്തെ കുട്ടികളാണ് നാളത്തെ ശാസ്ത്രജ്ഞരും അധ്യാപകരും ഡോക്ടർമാരും എഞ്ചിനീയർമാരും സംരംഭകരും കായികതാരങ്ങളും ഭരണാധികാരികളും ജനപ്രതിനിധികളും സമൂഹനേതാക്കളും. അതുകൊണ്ട് വേനലവധിയെ ഒരു ഇടവേളയായി മാത്രമല്ല, ഭാവിയെ രൂപപ്പെടുത്തുന്ന ഒരു നിക്ഷേപകാലമായി കാണാൻ മാതാപിതാക്കളും അധ്യാപകരും സാമൂഹിക സംഘടനകളും ഒരുമിച്ച് മുന്നോട്ടുവരേണ്ട സമയമാണിത്. ഇന്ന് അവർക്ക് നാം നൽകുന്ന ചെറിയ പ്രചോദനങ്ങൾ നാളെയുടെ വലിയ നേട്ടങ്ങൾക്ക് വഴിതെളിച്ചേക്കാം. വേനലവധിക്കാലത്ത് കൈവരിക്കേണ്ട ലക്ഷ്യങ്ങൾ ഉൾപ്പെടുത്തി കുട്ടികളെ ഒരു “Summer Bucket List” തയ്യാറാക്കാൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കണം. എന്തെല്ലാം പഠിക്കണം, ഏത് പുസ്തകങ്ങൾ വായിക്കണം, എത്ര പുതിയ സ്ഥലങ്ങൾ സന്ദർശിക്കണം, എത്ര മണിക്കൂർ സാമൂഹിക സേവനം ചെയ്യണം, എന്ത് പുതിയ കഴിവുകൾ നേടണം, ഏതെല്ലാം കുടുംബ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങൾ മുൻകൂട്ടി എഴുതിവയ്ക്കുകയും അവ പൂർത്തിയാക്കുകയും ചെയ്യുന്നത് കുട്ടികളിൽ ലക്ഷ്യബോധവും ആസൂത്രണശേഷിയും സമയനിയന്ത്രണവും സ്വയംപര്യാപ്തതയും വളർത്തും. കുട്ടികൾക്ക് സാമ്പത്തിക അച്ചടക്കവും ജീവിതനൈപുണ്യങ്ങളും…

ശ്രീ നാരായണ ഗുരു നവോത്ഥാനത്തിന്റെ മഹാഗുരു (ഭാഗം – 5) ജയശങ്കര്‍ പിള്ള

യോഗസാധനയുടെ വഴിയിൽ നിന്ന് സാമൂഹിക ആത്മീയതയിലേക്ക് ഗുരുവിന്റെ ദർശനത്തിന്റെ രൂപീകരണത്തിൽ “തൈക്കാട് അയ്യാവു സ്വാമി”കളുടെ സ്വാധീനം ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ വളർച്ചയെക്കുറിച്ച് പഠിക്കുമ്പോൾ, അദ്ദേഹത്തിന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തികളിൽ ചരിത്രപരമായി ശ്രദ്ധേയമായ പേരാണ് തൈക്കാട് അയ്യാവു സ്വാമികൾ . ഗുരുവിന്റെ ജീവിതത്തിലെ ആത്മീയ അന്വേഷണഘട്ടത്തെ മനസ്സിലാക്കാൻ അയ്യാവു സ്വാമികളുടെ പങ്ക് അറിയേണ്ടത് അനിവാര്യമാണ്. എന്നാൽ ഈ വിഷയത്തിൽ ലഭ്യമായ ചരിത്രരേഖകൾ പരിമിതമാണെന്നതും ഓർക്കേണ്ടതാണ്. അതിനാൽ, ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളും ഗവേഷകർ പങ്കുവെച്ച വിലയിരുത്തലുകളും അടിസ്ഥാനമാക്കിയാണ് ഈ ബന്ധത്തെ മനസ്സിലാക്കേണ്ടത്. കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, തൈക്കാട് അയ്യാവു സ്വാമികൾ എന്നിവരെ പല ഗവേഷകരും ഒരു ആത്മീയധാരയുടെ മൂന്ന് പ്രധാന കണ്ണികളായി കാണുന്നു. മൂന്നുപേരും ഒരേ ആശയങ്ങൾ പങ്കുവെച്ചിരുന്നില്ലെങ്കിലും, മനുഷ്യന്റെ ആത്മീയ ഉന്നമനം, യോഗസാധന, ജാതിവിവേചനത്തോടുള്ള വിമർശനം, വ്യക്തിപരമായ ആത്മാന്വേഷണം എന്നിവയിൽ അവർ…

കരുണ പ്രസംഗിക്കുകയും വിദ്വേഷം പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍; നഴ്സുമാരുടെ സമരവും മുഖം തിരിക്കുന്ന സഭയും: വിന്‍സെന്റ് ഇമ്മാനുവല്‍

തൃശൂര്‍ ജൂബിലി മിഷന്‍-അമല ആശുപത്രികളിലെ നഴ്സുമാരുടെ സമരം 113 ദിവസം പിന്നിടുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് സമരത്തോടുള്ള തൃശൂര്‍ അതിരൂപത അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നിഷേധാത്മക നിലാപാടായിരുന്നു. കേരളത്തില്‍ നഴ്സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്നത് ജൂബിലിയിലും അമലയിലുമാണെന്നായിരുന്നു ബിഷപ്പിന്റെ പ്രതികരണം. സമരം തികച്ചും അനാവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം 800-ലധികം ബെഡുകളുള്ള വലിയ ആശുപത്രികള്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കാന്‍ നിയമപരമായി ബാധ്യസ്ഥരായ ഇവര്‍ ഇവിടെ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക്് നല്‍കുന്ന ശമ്പളത്തെയാണ് പൊതുവായ ശമ്പളമെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. യഥാര്‍ത്ഥത്തില്‍ 300 ബെഡില്‍ താഴെയുള്ള ആശുപത്രികള്‍ പോലും നിലവില്‍ ജൂബിലിക്കും അമലയ്ക്കും തുല്യമോ അതില്‍ കൂടുതലോ ആയ ശമ്പളം നല്‍കുന്നുണ്ട്. ന്യായമായ വേതനം ആവശ്യപ്പെട്ടുള്ള സമരത്തെ മുസ്ലിം-ക്രൈസ്തവ ലഹളയാക്കി ചിത്രീകരിക്കാനും അണിയറയില്‍ നീക്കം നടന്നു. സമരം ചെയ്യുന്ന നഴ്‌സുമാരില്‍ 90…

ഭൂമിക്ക് മതമില്ല, നിയമത്തിനോ? (ലേഖനം): സണ്ണി മാളിയേക്കല്‍, ഡാളസ്, ടെക്സസ്

കേരളത്തിലെ മതാഷ്ഠിത ഭൂനിയമങ്ങളിലെ നൂലാമാലകൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥയും ഏകീകൃത ഭൂനിയമം നടപ്പിൽ വരേണ്ടതിന്റെ ആവശ്യകതയും……. മാറുന്ന കാലവും മാറാത്ത നിയമങ്ങളും കേരളം സാമൂഹികമായും സാമ്പത്തികമായും ഒരുപാട് മുന്നോട്ട് പോയെങ്കിലും, നമ്മുടെ ഭൂനിയമങ്ങളും പിന്തുടർച്ചാവകാശങ്ങളും ഇപ്പോഴും സങ്കീർണ്ണമായ ചില പഴയകാല സമുദായിക ചട്ടക്കൂടുകളിലാണ് തങ്ങിനിൽക്കുന്നത്. ഭൂമി എന്ന പ്രകൃതിവിഭവത്തിന് മതമില്ല, അത് എല്ലാവർക്കും ഒരേപോലെയാണ് ഫലം തരുന്നത്. എന്നാൽ, ആ ഭൂമിയുടെ ഉടമസ്ഥാവകാശവും കൈമാറ്റവും വിൽപത്രവുമെല്ലാം വന്നെത്തുമ്പോൾ ഇവിടെ നിയമങ്ങൾ മനുഷ്യന്റെ ജാതിയും മതവും നോക്കി വഴിപിരിയുന്നു. സാധാരണക്കാരെ ദശകങ്ങളോളം കോടതിക്കയറ്റുന്ന വലിയൊരു പ്രതിസന്ധിയായി ഇത് ഇന്ന് മാറിയിരിക്കുകയാണ്. മരുമക്കത്തായത്തിന്റെ നിഴലുകൾ കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം നിയമം മൂലം നിർത്തലാക്കിയിട്ട് പതിറ്റാണ്ടുകളായി. നായർ, ഈഴവ തുടങ്ങിയ പ്രമുഖ സമുദായങ്ങൾ മക്കത്തായത്തിലേക്ക് മാറിയെങ്കിലും, പഴയ ‘തറവാട് വക’ സ്വത്തുക്കളുടെ അവകാശത്തർക്കങ്ങൾ ഇപ്പോഴും പൂർണ്ണമായി അവസാനിച്ചിട്ടില്ല.…