ഡോ. പി.വി. ചെറിയാന്റെ നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷന്‍റെ അനുശോചനം

ബഹ്റൈന്‍: ബഹ്റൈനിലെ പ്രവാസി മലയാളികളുടെ ഹൃദയങ്ങള്‍ കീഴടക്കിയ ജനകീയ ഡോക്റ്ററായി ഏറെക്കാലം സേവനമനുഷ്ടിച്ച ഡോ. പി.വി ചെറിയാന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ബഹ്‌റൈനിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ സേവനവും, ബഹ്‌റൈന്‍ ഭരണാധികാരികളുമായിട്ടുള്ള അദ്ദേഹത്തിന്റെ ശക്തമായ ബന്ധവും സാമൂഹിക സേവനത്തിനായി ഉപയോഗിച്ച വ്യക്തിത്വം. ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍, ഇന്ത്യന്‍ ക്ലബ് ഭരണാധികാരി തുടങ്ങി നിരവധി സംഘടനകളെയും പ്രസ്ഥാനങ്ങളെയും മുന്നില്‍ നിന്ന് നയിച്ച ഡോക്റ്റര്‍ ഏറ്റവും ഒടുവില്‍ ബഹ്‌റൈന്‍ ക്യാന്‍സര്‍ സെന്റര്‍ എന്ന സംഘടനക്കു രൂപം നല്‍കി നിരവധി ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം നല്‍കി. കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈന്‍റെ ആരംഭകാലം മുതൽ സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. അസോസിയേഷൻ സംഘടിപ്പിച്ച വിവിധ സാമൂഹിക, സാംസ്കാരിക പരിപാടികളിലും മെഡിക്കൽ ക്യാമ്പുകളിലും അദ്ദേഹത്തിന്റെ നിറസാന്നിധ്യം സംഘടനയ്ക്ക് വലിയ പ്രചോദനമായിരുന്നു. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തനങ്ങളുടെ മികവ്…

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണി ആൻ പിള്ളൈയുടെ നിര്യാണത്തിൽ ഫൊക്കാനയുടെ കണ്ണീർ പൂക്കൾ.

ഫൊക്കാന മുൻ പ്രസിഡന്റ് ഡോ. പാർത്ഥസാരഥി പിള്ളൈയുടെ സഹധർമ്മിണിയും അമേരിക്കൻ ഇന്ത്യക്കാരുടെ   സാമുഖ്യ സാംസ്‌കാരിക മേഘലയിൽ നിറസാനിധ്യവും ആയിരുന്ന   ആൻ പിള്ളൈ നിര്യാതയായി. ആൻ പിള്ളൈയുടെ  നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ. മറ്റുള്ളവരെ സഹായിക്കുന്നതിലും നിരവധി സംഘടനകളിൽ നേതൃത്വം നൽകിയും സാമൂഹിക പ്രവർത്തനം നടത്തിയ ആൻ പിള്ളൈ KAGW, FOKANA, FIA, NCAIA and NFIA തുടങ്ങിയ സംഘടനകളിൽ സജീവ സാനിദ്യമായിരുന്നു. ആൻ പിള്ളൈ നേതൃത്വ പാടവത്തിന്റെ ഭലമായും കൂടെയാണ് ഇന്ത്യ ഗവൺമെൻറ് മായി സഹകരിച്ചു   U.S. ഗവൺമെൻറ് CGFNS ഇന്ത്യയിൽ ആരംഭിക്കുന്നത്. ഈ ചരിത്ര തീരുമാനമാണ് ഇന്ത്യൻ നഴ്‌സുമാർക്ക്‌ വളരെ അധികം ചാൻസുകൾ അമേരിക്കയിൽ ലഭിക്കുകയും ഇന്ത്യൻ സമൂഹത്തിന് അമേരിക്കയിൽ നിരവധി  ജോലികൾ  ലഭിക്കുവാനും ഇടയായി. സമൂഹത്തിൽ നിരവധി  സ്ത്രികൾക്ക്‌ മാതൃകകാട്ടിയ    സാമുഖ്യ പ്രവർത്തനത്തോടൊപ്പം നല്ല ഒരു അമ്മയായും അമ്മുമ്മയായും തിളങ്ങിയ…

“ഓർമ്മപ്പൂക്കൾ” – ചിരിയുടെ വെളിച്ചം മായാതെ, ഓർമ്മകളിൽ ഇന്നും ജീവിക്കുന്ന എന്റെ ‘കുഞ്ചാച്ച’: സണ്ണി മാളിയേക്കൽ

വേർപാടിന്റെ കനൽവഴികളിലൂടെ കാലം പതിനൊന്ന് വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചിരിക്കുന്നു. എങ്കിലും, പ്രിയപ്പെട്ടവർ വിട്ടുപിരിയുമ്പോൾ അവശേഷിപ്പിക്കുന്ന സ്നേഹത്തിന്റെ സുഗന്ധം ഒരിത്തിരി പോലും മങ്ങാതെ മനസ്സിൽ തന്നെയുണ്ട്. പരേതനായ മാളിയേക്കൽ സ്കറിയ എന്ന എന്റെ പ്രിയപ്പെട്ട ‘കുഞ്ചാച്ച’ ഓർമ്മയായിട്ട് ഇന്നേക്ക് 11 വർഷങ്ങൾ പൂർത്തിയാവുകയാണ്. വീട്ടിലെ വിളിപ്പേര് കുഞ്ഞുമോൻ എന്നായിരുന്നെങ്കിലും എനിക്കദ്ദേഹം ജീവശ്വാസം പോലെ പ്രിയപ്പെട്ട എന്റെ സ്വന്തം കുഞ്ചാച്ചയായിരുന്നു. ഓരോ നിമിഷവും അദ്ദേഹം എന്റെ കൂടെത്തന്നെയുണ്ടെന്ന വിശ്വാസമാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. 1953 നവംബർ 26-ന് കിഴക്കമ്പലത്തിനടുത്ത് എരുമത്തലയിൽ പരേതനായ മാളിയേക്കൽ പൈലോയുടെയും ലീലാമ്മയുടെയും മകനായാണ് കുഞ്ചാച്ചയുടെ ജനനം. ചെറുപ്പകാലം മുതലേ എഴുത്തിലും വായനയിലും അതീവ താല്പര്യം പുലർത്തിയിരുന്ന അദ്ദേഹം ഒരു നല്ല പ്രതിഭയായിരുന്നു. ബാലജനസഖ്യത്തിന്റെ കൈയെഴുത്ത് മാസികയിൽ കുഞ്ചാച്ച എഴുതിയ ‘ഞാൻ കണ്ട അപകടം’ എന്ന ചെറുകഥയ്ക്ക് മലയാള മനോരമയുടെ “ബാലസാഹിത്യ” അവാർഡ് ലഭിച്ചതൊക്കെ ഇന്നും അഭിമാനത്തോടെ…

ജോര്‍ജ് മണ്ണിക്കരോട്ട്: കേരള ലിറ്റററി അസ്സോസിയേഷൻ ഓഫ് ഡാളസ്, അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നു

ഡാളസ് : പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ കേരള ലിറ്റററി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ്‌ ) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ ഭാഷാ സ്നേഹികളെയും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദർശന മനയത്തു ശശി പറഞ്ഞു.

അമേരിക്കയിലെ ആധുനിക മലയാള സാഹിത്യ ചരിത്രകാരന് ലാനയുടെ ആദരാഞ്ജലികൾ!!

പ്രശസ്ത മലയാള സാഹിത്യ ചരിത്രകാരൻ ശ്രീ. ജോർജ് മണ്ണി കരോട്ടിന്റെ നിര്യാണത്തിൽ ലാനയുടെ അനുശോചനം. ശ്രീ മണ്ണിക്കരോട്ടിന്റെ നിര്യാണത്തിലൂടെ ലാനയ്ക്ക് നഷ്ടമാകുന്നത് ഒരു കുടുംബാംഗം, സുഹൃത്ത്, അതിലേറെ ലാനാ പ്രവർത്തനങ്ങളിൽ തുടക്കം മുതൽ പങ്കാളിയുംമയിരുന്ന ഒരു സാരഥിയുംമാണ്. 1998-2000, 2013-15 എന്നീ രണ്ട് പ്രവർത്തന കാലയളവിൽ ലാനയുടെ വൈസ് പ്രസിഡണ്ട് ആയിരുന്ന ശ്രീ ജോർജ് മണ്ണിക്കാരോട്ട് ഈ രണ്ടു കാലഘട്ടങ്ങളിലും ശക്തവും സൗമ്യവും മായ പ്രവർത്തനങ്ങളാൽ ലാനയെ സമ്പന്നമാക്കി. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ,ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന 392 പേജുകൾ ഉള്ള പുസ്തകം. ഈ പുസ്തകത്തിന്റെ പൂർത്തീകരണത്തിനായി അദ്ദേഹം അമേരിക്കയുടെ ഓരോ…

ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ ഐ പി സി എൻ ടി ഡാളസ് അനുശോചനം രേഖപ്പെടുത്തി

ഡാളസ്: പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ജോർജ് മണ്ണിക്കരോട്ട് ന്റെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായി ഐ പി സി എൻ ടി പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ. അദ്ദേഹത്തിന്റെ വിയോഗം അമേരിക്കയിലെ മലയാളി സമൂഹത്തിന് വലിയൊരു നഷ്ടമാണ്. തന്റെ അക്ഷരങ്ങളിലൂടെയും വ്യത്യസ്തമായ രചനാശൈലിയിലൂടെയും വായനക്കാരുടെ മനസ്സിൽ അദ്ദേഹം എന്നും ജീവിക്കും. ഒരു വഴി കാട്ടി, നല്ല സുഹൃത്ത് അങ്ങനെ നല്ല ഓർമ്മക്ക് മുൻപിൽ ഒരു പിടി പുഷ്പങ്ങൾ അർപ്പിക്കുന്നതായും അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

റെനിൽ രാധാകൃഷ്ണന്റെ വിയോഗം: കെ.എച്ച്.എൻ.എയ്ക്ക് തീരാനഷ്ടം

വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിനും കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) കുടുംബത്തിനും വലിയ ദുഃഖമായി, സംഘടനയുടെ നേതൃത്വ നിരയിൽ സജീവ പ്രവർത്തകനുമായിരുന്ന റെനിൽ രാധാകൃഷ്ണൻ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം KHNA പ്രവർത്തകരെയും സുഹൃത്തുക്കളെയും ആഴത്തിൽ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. സംഘടനയുടെ വളർച്ചയ്ക്കും പ്രവർത്തന വിപുലീകരണത്തിനുമായി വർഷങ്ങളായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചിരുന്ന റെനിൽ രാധാകൃഷ്ണൻ, സമർപ്പണബോധവും സൗഹൃദപരമായ വ്യക്തിത്വവും കൊണ്ട് ഏവരുടെയും സ്നേഹവും ആദരവും നേടിയ നേതാവായിരുന്നു. പ്രത്യേകിച്ച് 2015-ൽ ഡാളസിൽ ശ്രീ ടി എൻ നായരുടെ നേതൃത്വത്തിൽ നടന്ന KHNA കൺവെൻഷന്റെ കൺവെൻഷൻ ചെയർമാനായി അദ്ദേഹം കാഴ്ചവെച്ച നേതൃപാടവവും സംഘാടക മികവും KHNAയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ അധ്യായങ്ങളിലൊന്നായി എന്നും ഓർമ്മിക്കപ്പെടും. ആ കൺവെൻഷന്റെ വിജയത്തിനും സംഘടനയുടെ ദേശീയ തലത്തിലുള്ള വളർച്ചയ്ക്കും അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്കുവഹിച്ചു. KHNAയ്ക്കു വേണ്ടി പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണൻ അനുശോചന സന്ദേശത്തിൽ…

അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങ് അനുസ്മരണ സമ്മേളനം ഡാളസിൽ

ഡാളസ്: മെയ് 11 തിങ്കളാഴ്ച ടെക്സാസിലെ സ്വവസതിയിൽ വച്ച് ഹൃദയസ്‌തംഭനത്തെ തുടർന്ന് അന്തരിച്ച അമേരിക്കൻ ഗായകൻ ഗ്രേഡി ലോങ്ങിൻ്റെ വിയോഗത്തോടെ അനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഡാളസിൽ വെച്ച് നടക്കും. മെയ് 19 ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിക്ക് അലൻ പട്ടണത്തിലുള്ള കോട്ടൺവുഡ് ക്രീക്ക് ചർച്ച് (1015 Sam Rayburn Tollway, Allen, TX 75013) ആരാധനാലയത്തിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. കിഴക്കൻ, പാശ്ചാത്യ സംഗീത ശൈലികളുടെ സംയോജനത്തിന് ഒരു പ്രത്യേക തിളക്കം നൽകിക്കൊണ്ട് സംഗീത ലോകത്ത് അദ്ദേഹം ചെയ്ത സംഭാവനകളെ പ്രസ്തുത യോഗത്തിലുടെ സമൂഹത്തിലെ വിവിധ വ്യക്തികൾ സ്മരിക്കും. സംഗീതാഭുരിചിയുള്ള കുടുംബ പശ്ചാത്തലത്തിൽ വളർത്തപ്പെട്ട കലാകാരൻ അമേരിക്കൻ സംഗീതത്തിന്റെയും ലോക സംഗീതത്തിന്റെയും പല വിഭാഗങ്ങളും തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടതായി കണ്ടെത്തി. സൂപ്പർ വൈറൽ ഹിറ്റ് ആയ “ആയിരം കണ്ണുമായി” എന്ന ഒറ്റ ഗാനത്തിലൂടെയും മലയാളികളുടെ ഇടയിൽ പ്രശസ്തനായിരുന്നു.…

മാർ ജേക്കബ് തൂങ്കുഴിയുടെ നിര്യാണത്തിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് അനുശോചനം രേഖപ്പെടുത്തി

ചിക്കാഗോ: തൃശൂർ അതിരൂപതയുടെ ആർച്ച് ബിഷച്ച് മാർ ജേക്കബ്ബ് തുങ്കുഴി പിതാവിൻ്റെ നിര്യാണത്തിൽ ചിക്കാഗോ രൂപതാ മെത്രാൻ മാർ ജോയി ആലപ്പാട്ട് ആകാധമായ ദുഖം രേഘപ്പെടുത്തി. 1930-ൽ പാലാ വിളക്കുമാടത്ത് കർഷക കുടുംബത്തിലാണ് തുങ്കുഴി പിതാവിൻ്റെ ജനനം. കുടുംബം പിന്നിട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറി. തൃശൂർ അതിരൂപതാ ആർച്ച് ബിഷപ്പ് ആകുന്നതിനു മുമ്പ് അദ്ദേഹം മാനന്തവാടി രുപതായുടെ പ്രഥമ ബിഷപ്പ് , താരേശേരി രൂപതാ ബിഷപ്പ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ജീവൻ ടിവിയുടെ സ്ഥാപക ചെർമാനായിരുന്ന അദ്ദേഹം ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന ക്രിസ്തുദാസി സന്യാസിനി സമൂഹത്തിൻ്റെയും ചീച്ചി ആസ്ഥാനമായ സിസ്‌റ്റേഴ്സ് ഓഫ് സെൻ്റ് ജോസഫ് ദ വർക്കർ ഭക്ത സമൂഹത്തിൻ്റെയും സ്ഥാപകൻ കൂടിയാണ്. അഭിവന്ദ്യ മാർ ജോക്കബ്ബ് തൂങ്കുഴി പിതാവ് ജീവിത വിശുദ്ധിയും ലാളിത്യവും ജീവിതത്തിൽ കാത്തുസൂക്ഷിച്ച മഹത് വ്യക്തിയാണെന്ന് മാർ ജോയി…

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റ് നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു

ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസിന്റെ മാതാവും പ്രയാറ്റുകുന്നേൽ കുട്ടപ്പന്റെ (സംസ്‌സ്ഥാന വോളിബോൾ താരവും KSRTC ഓഫീസറുമായിരുന്ന )സഹധർമ്മണി മേരി തോമസ് (അമ്മണി 80 ) കേരളത്തിൽ നിര്യാതയായി. കലൂർ തേലമണ്ണിൽ കുടുബാംഗമാണ്. വളരെ വളരെക്കാലം ചിക്കാഗോയിൽ താമസിച്ചിരുന്ന മേരി തോമസ് കുറച്ചു കാലമായി കേരളത്തിൽ വിശ്രമ ജീവിതം നയിച്ച് വരുകയായിരുന്നു. മക്കൾ : പ്രീത , പ്രിൻസ് , പ്രദീപ് , പ്രവീൺ (ഫൊക്കാന ) മരുമക്കൾ : ജോസ് പെരിഞ്ചേരി,അനിത പുല്ലാട്ടു , മിറ്റ്സി പീരുമേട് ,സുനു ഇടക്കാടെത്തു പുത്തൻ വീട്ടിൽ (എല്ലാവരും US ആണ് ) കൊച്ചുമക്കൾ :ടിന്റു & റീഗൻ ,ടിജോ & ആർച്ചന , നിധിൻ & മേഴ്‌സി ,നാഥൻ ,മായാ ,ഷോൺ ,റയാൻ ,റോഹിൻ , റൂബിൻ കൊച്ചുമക്കൾ :സ്റ്റീവൻ ,സ്റ്റാൻലി ,സോഫി ,ലൂക്ക് ,ഐറിസ്. പൊതുദര്‍ശനം…