ഡോ. ജെയിംസ് കോട്ടൂരിന്റെ വേര്‍പാടില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി

ആറു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്തും സഭാ നവീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗങ്ങളിലെ അധാര്‍മ്മികതയും ചൂഷണങ്ങള്‍ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ നിര്യാണത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാല്യകാലം മുതല്‍ ക്‌നാനായ സമൂഹവുമായി അടുത്തിടപഴകിയിട്ടുള്ള അദ്ദേഹം കാനായുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായിരുന്നു. സംഘടനയുടെ സമ്മേളനങ്ങളില്‍ ഉത്ഘാടകനായും മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്. ശ്രേഷ്ഠമായ ക്രൈസ്തവ വീക്ഷണങ്ങളും, ഉദാത്തമായ മാനുഷീക മൂല്യങ്ങളും പുരോഗമന സാമൂഹ്യ ആശയങ്ങളേയും താലോലിക്കുന്ന കാനായുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനൊപ്പം, പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഡോ. ജെയിംസ് കോട്ടൂര്‍ പ്രകടിപ്പിച്ച താത്പര്യവും, സ്വീകരിച്ച നടപടികളും, പ്രത്യേക പ്രശംസയും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ കറന്റ്സ്, ചര്‍ച്ച് സിറ്റിസണ്‍സ് വോയ്‌സ്, ആത്മായ ശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന വംശയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രസിദ്ധീകരിച്ച…

ഡോ. ജെയിംസ് കോട്ടൂര്‍ ഇനി ഓര്‍മ്മയില്‍: ചാക്കോ കളരിക്കൽ

അഗാധ പണ്ഡിതനും ചിന്തകനും എഴുത്തുകാരനും വാഗ്മിയുമെല്ലാമായ ഡോ. ജെയിംസ് കോട്ടൂർ (89) മാർച്ച് 27-ന് എറണാകുളം തമ്മനത്ത് നിര്യാതനായ വിവരം വളരെ വേദനയോടെയാണ് അറിഞ്ഞത്. 1934-ല്‍ കോട്ടയം ജില്ലയിൽ ജനിച്ച അദ്ദേഹം ഭാര്യ ആഗ്നസിനോടൊപ്പം എറണാകുളത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. അവര്‍ക്ക് നാലു മക്കളുണ്ട്. അദ്ദേഹം 1964-ല്‍ റോമിലെ ഉർബാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദവും ഇൻറ്റർനാഷണൽ സോഷ്യൽ ഇൻസ്റ്റിട്യൂഷനിൽ നിന്ന് സാമൂഹ്യശാസ്ത്രത്തിൽ ഡിപ്ലോമയും 1966-ൽ അമേരിക്കയിലുള്ള മർക്കെറ്റ് (Marquette) യൂണിവേഴ്സിറ്റിയിൽ നിന്ന് പത്രപ്രവർത്തനത്തിൽ (Journalism) ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം മിഷിഗൺ, ഒഹായോ, കൊളറാഡോ എന്നീ അമേരിക്കൻ സംസ്ഥാനങ്ങളിലുള്ള കത്തോലിക്കാ പ്രസിദ്ധീകരണങ്ങളിൽ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. 1967 മുതൽ 1975 വരെ ചെന്നയിൽ നിന്നും പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന അതിപുരാതന പ്രതിവാര ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ന്യൂ ലീഡറിന്റെ (New Leader) പത്രാധിപരായിരുന്നു. കൂടാതെ, അന്താരാഷ്ട്ര പ്രസിദ്ധീകരണമായ ഇന്ത്യൻ കറന്റ്സിന്റെ (Indian…

കെ ജി ജനാർദ്ദനനു കെഎച്ച്‌എന്‍‌എയുടെ അന്ത്യാഞ്ജലി

ഹ്യൂസ്റ്റൺ: ന്യൂയോർക്കിൽ അന്തരിച്ച ഗോവിന്ദൻ ജനാർദ്ദനനു ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തതായി കെ എച് എൻ എ പ്രസിഡന്റ് ജി ക പിള്ള, ജനറൽ സെക്രട്ടറി സുരേഷ് നായർ, ട്രഷറർ ബാഹുലേയൻ രാഘവൻ എന്നിവർ അറിയിച്ചു. കെഎച്എൻഎയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു എപ്പോഴും സുസ്മേരവദനനായി മാത്രം കണ്ടിട്ടുള്ള ന്യൂയോർക്കിലെ ഏറ്റവും അടുപ്പക്കാരനായ സുഹൃത്ത് കെ ജി ജനാർദ്ദനൻ എന്ന് ജി കെ പിള്ള അനുസ്മരിച്ചു. കെഎച്ച്‌എന്‍‌എയുടേയും ശ്രീ നാരായണ അസോസിയേഷന്റെയും രൂപീകരണത്തിലും വളർച്ചയിലും മുഖ്യ പങ്കുവഹിച്ചിട്ടുള്ള ജനാർദ്ദനന്റെ നിര്യാണം അമേരിക്കയിലെ ഹൈന്ദവ സംഘടനകൾക്ക് കനത്ത നഷ്ടമാണ് വരുത്തിയതെന്നു ജികെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ സന്തപ്ത കുടുംബത്തെ തന്റെ അനുശോചനം അറിയിക്കുന്നതായും അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും ഒപ്പം അദ്ദേഹത്തിന്റെ ആത്മാവ് വിഷ്ണുപാദം പൂകാൻ പ്രാർഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായിരുന്ന ജനാർദ്ദനൻ ന്യൂയോർക്കിലെത്തിയിട്ടു…

കെ.ജി. ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ കണ്ണീർ പൂക്കൾ

ന്യൂയോർക്ക് : വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും അസോസിയേഷന്റെ അൻപത് വർഷക്കാലം തുടർച്ചയായി പ്രസിഡന്റ് മുതൽ നിരവധി സ്ഥാനങ്ങൾ വഹിക്കുകയും അസോസിയേഷന്റെ പുരോഗതിക്ക് വേണ്ടി തന്റെ കഴിവുകൾ വിനിയോഗികയും ചെയ്തിരുന്ന കെ ഗോവിന്ദൻ ജനാർദ്ദനൻ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ മാർഗദർശി കൂടിയായിരുന്നു. അദ്ദേഹം ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറി ആയും പ്രവർത്തിച്ചു വരികയായിരുന്നു. കെ. ജി . ജനാർദ്ദനന് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ കണ്ണീർ പൂക്കൾ. ന്യൂയോര്‍ക്ക് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഏജന്റ് എന്ന നിലയില്‍ വര്‍ഷങ്ങളോളമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം അമേരിക്കയിലെ മറ്റു പല സാമൂഹ്യ സാംസ്ക്കാരിക സംഘടനകളിലും സജീവമായിരുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ ഏവർക്കും സുപരിചിതനാണ് കെ ജി. ഈ കഴിഞ്ഞ ഓണാഘോഷത്തിൽ അസോസിയേഷന് നൽകിയ സംഭവനകളെ മാനിച്ച് അദ്ദേഹത്തെ ആദരിച്ചിരുന്നു. അത്രത്തോളം വിലപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അസോസിയേഷന്. എന്നും അസോസിയെഷന്റെ ഉയർച്ചക്ക് വേണ്ടി…

ഇന്ന് മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ജന്മവാര്‍ഷികം (അനുസ്മരണം)

1921 ജൂൺ 28-ന്, ശ്രദ്ധേയനായ നേതാവും രാഷ്ട്രതന്ത്രജ്ഞനുമായ പി.വി. നരസിംഹ റാവു, ബ്രിട്ടീഷ് ഇന്ത്യയിലെ പഴയ നാട്ടുരാജ്യമായ ഹൈദരാബാദിലെ ലക്‌നേപള്ളി പട്ടണത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ജന്മവാർഷികത്തെ (ജൂണ്‍ 28) അനുസ്മരിക്കുന്ന ഈ വേളയിൽ, ഇന്ത്യൻ രാഷ്ട്രീയത്തിലും ഭരണത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഈ സ്വാധീനശക്തിയുടെ ജീവിതത്തെയും പാരമ്പര്യത്തെയും കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. പി വി നരസിംഹ റാവു എന്നറിയപ്പെടുന്ന പാമുലപര്‍ട്ടി വെങ്കട നരസിംഹ റാവു അസാധാരണമായ ബുദ്ധിശക്തിയും രാഷ്ട്രീയ ചാതുര്യവും ഉള്ള ഒരു വ്യക്തിയായിരുന്നു. ഇന്നത്തെ തെലങ്കാന സംസ്ഥാനത്തിലെ വംഗര ഗ്രാമത്തിലെ ഒരു എളിയ കർഷക കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വെല്ലുവിളികൾ നേരിട്ടെങ്കിലും, റാവുവിന്റെ നിശ്ചയദാർഢ്യവും വിജ്ഞാനദാഹവും അദ്ദേഹത്തെ ഉയരങ്ങളിലെത്തിച്ചു. റാവുവിന്റെ അക്കാദമിക് യാത്ര അദ്ദേഹത്തിന്റെ മിടുക്കിന്റെ തെളിവായിരുന്നു. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം അവിടെ നിയമം, സാമ്പത്തിക ശാസ്ത്രം, രാഷ്ട്രീയം തുടങ്ങി…

ഡോ. റോഡ്നി മോഗിൻ്റെ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൺ അനുശോചനം രേഖപ്പെടുത്തി

യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്, ഓസ്റ്റിൻ കാമ്പസ്സിൽ മലയാളം വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ച് മലയാള സാഹിത്യത്തിനും, ഭാഷാ ചരിത്രത്തിനും, അമേരിക്കൻ മണ്ണിൽ ഉന്നത സ്ഥാനം ഉണ്ടാക്കാൻ അക്ഷീണ പരിശ്രമം ചെയ്ത പ്രൊഫ. ഡോ. റോഡ്നി മോഗിൻെറ നിര്യാണത്തിൽ ഫൊക്കാന ടെക്സാസ് റീജിയൻ്റെ വൈസ് പ്രസിഡൻ്റ് സന്തോഷ് ഐപ്പിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അനുശോചിച്ചു. അന്ധതയുടെ ബലഹീനതകൾ മാറ്റിവച്ച്, മലയാളത്തിലും സംസ്കൃതതിലും പ്രാവീണ്യം നേടി മലയാള ഭാഷയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിച്ച ശ്രേഷ്ഠ വ്യക്തിത്വമാണ് കടന്നുപോയത് എന്ന് യോഗം അഭിപ്രായപ്പെട്ടു. അനുശോചന യോഗത്തിൽ ഫൊക്കാന ട്രസ്റ്റി ബോർഡ് സെക്രട്ടറി ഏബ്രഹാം ഈപ്പൻ, ഫൗണ്ടേഷൻ ചെയർമാൻ എറിക് മാത്യൂ, നാഷണൽ വിമൻസ് ഫോറം വൈസ് ചെയർ ഫാൻസിമോൾ പള്ളാത്തുമഠം, ആൻഡ്രൂസ് ജേക്കബ്, ജോജി ജോസഫ് (മാഗ് പ്രസിഡണ്ട്),റോയി മാത്യു തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ശ്രീ. ജോസഫ് പുലിക്കുന്നേൽ എന്ന വിപ്ലവകാരിയുടെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ സ്മരണയിൽ!

കോളേജ് അദ്ധ്യാപകൻ, രാഷ്ട്രീയ പ്രവർത്തകൻ, സെനറ്റ് അംഗം, സമുദായ സ്‌നേഹി, മനുഷ്യ സ്‌നേഹി, വാഗ്മി, സുവിശേഷ പണ്ഡിതൻ, സുവിശേഷ പരിഭാഷകൻ, പ്രസാധകൻ, ഗ്രന്ഥകാരൻ, സാഹിത്യ വിമർശകൻ, സഭാ വിമർശകൻ, മതദ്രോഹി, സഭാ ശത്രു, എന്തിനും മടിക്കാത്ത കേരളത്തിലെ അതിശക്തമായ കത്തോലിക്കാ സഭാ മേധാവികൾക്കെതിരെ പടവാളേന്തിയ ഒറ്റയാൻ പോരാളി-ഇതെല്ലാമായിരുന്നു അഞ്ചു വർഷം മുമ്പ് ഇന്നേ ദിവസം നമ്മോടു എന്നേക്കുമായി വിടപറഞ്ഞ ശ്രീ. ജോസഫ് പുലിക്കുന്നേൽ. ജർമ്മനിയുടെ നിർഭയനായ മതപരിഷ്ക്കർത്താവായ മാർട്ടിൻ ലൂഥറും അയർലണ്ടിൻറെ നിർഭയ സാഹിത്യകാരനായ ജോർജ് ബെർണാർഡ് ഷായും സമജ്ഞസമായി സമ്മേളിച്ച വ്യക്തിത്വത്തിൻറെ ഉടമയായിരുന്നു ശ്രീ പുലിക്കുന്നേൽ എന്ന് കരുതുന്നതിൽ പതിരില്ല. “കേരള ചരിത്രത്തിൽ ശ്രീ. പുലിക്കുന്നേൽ നേടിയ സ്ഥാനം ഇവിടുത്തെ ക്രിസ്തുമതത്തിൽ പൗരോഹിത്യം വരുത്തിക്കൂട്ടിയ അധാർമ്മികതയേയും അക്രൈസ്തവതയെയും പ്രതിരോധിക്കാനും ദുരീകരിക്കാനുമുള്ള അദ്ദേഹത്തിൻറെ ഏകാന്ത പ്രവർത്തനങ്ങളുടെയും ഫലമാണ്,” മലയാളത്തിൻറെ മഹോന്നത സാംസ്ക്കാരിക താരമായിരുന്ന ഡോ. സുകുമാർ അഴിക്കോട്,…

സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിന് ഫൊക്കാനയുടെ പ്രണാമം

ഫൊക്കാനയുടെ സ്വന്തം സാഹിത്യകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. മിക്ക ഫൊക്കാന കൺവെൻഷനുകളിലെ സാഹിത്യ സമ്മേളനത്തിലെ നിറസാനിധ്യവും ഫൊക്കാനയുടെ മുഖമുദ്രയായ ഭാഷക്ക് ഒരു ഡോളർ തുടങ്ങി ഫൊക്കാനയുടെ സാഹിത്യമുഖവും, ന്യൂജെൻ എഴുത്തുകാരുനും, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സതീഷ് പയ്യന്നൂരിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 1963 പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് അദ്ദേഹം ജനിച്ചത്. കാഞ്ഞങ്ങാട് നെഹ്രു കോളേജിലും തുടർന്ന് പയ്യന്നൂർ കോളേജിലുമായിരുന്നു പഠനം. കോളേജ് പഠനകാലത്ത് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ആദ്യത്തെ ക്യാമ്പസ് പത്രമായ ‘ക്യാമ്പസ് ടൈംസി’ന് നേതൃത്വം നൽകി. പഠനശേഷം എസ്.ബി.ഐ.യില്‍ ഉദ്യോഗസ്ഥനായി. കാസർകോട് ‘ഈയാഴ്ച’ വാരികയുടെ എഡിറ്ററായും പ്രവർത്തിച്ചു. പേരമരം, ഫോട്ടോ തുടങ്ങിയ കഥാസമാഹാരങ്ങളും ദൈവപ്പുര, മഞ്ഞ സൂര്യന്റെ നാളുകൾ, കുടമണികൾ കിലുങ്ങിയ രാവിൽ…

ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ മാധവൻ ബി നായർ അനുശോചിച്ചു

ന്യൂജെഴ്സി: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാന്‍സിസ് തടത്തിലിന്റെ നിര്യാണത്തിൽ ‘നാമം’, വേൾഡ് ഹിന്ദു പാർലമെന്റ് എന്നീ സംഘടനകളുടെ ചെയർമാനും ഫൊക്കാന മുൻ പ്രസിഡന്റുമായ മാധവൻ ബി നായർ അനുശോചിച്ചു. കർമ്മ പഥത്തിൽ സജീവമായിരിക്കേ അൻപതിരണ്ടാം വയസിൽ അകാലത്തിൽ പൊലിഞ്ഞ ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം അമേരിക്കയിലെ പ്രവാസി മാധ്യമ ലോകത്ത് തീരാനഷ്ടവും വേദനയുമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അദ്ദേഹം അനുശോചന കുറിപ്പിൽ പറഞ്ഞു. ഇതിനു മുന്‍പ് നിരവധി തവണ മരണത്തില്‍ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുള്ള വ്യക്തിയാണ് ഫ്രാന്‍സിസ് തടത്തില്‍. രക്താര്‍ബുധം പിടിപെട്ടതിനെത്തുടര്‍ന്ന് ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അദ്ദേഹം മനോധൈര്യം ഒന്നുകൊണ്ടു മാത്രം അസുഖത്തെ തോല്‍പ്പിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്ന അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു. 27 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ഫ്രാന്‍സിസ് തടത്തില്‍ 2006 ജനുവരിയിൽ അമേരിക്കയിലേക്കു കുടിയേറിയതു മുതൽ മാധ്യമ…

ഫൊക്കാന അസോ. സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി എൽസി ജെയിംസിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ

ന്യൂജേഴ്‌സി: ഫൊക്കാനയുടെ അസോസിയേറ്റ് സെക്രെട്ടറി ജോയി ചാക്കപ്പന്റെ സഹോദരി അന്തരിച്ച എൽസി ജെയിംസിന്റെ വേർപാടിൽ ഫൊക്കാന നേതൃത്വം ആദരാഞ്ജലികൾ അർപ്പിച്ചു. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ആയിരുന്ന എൽസിയുടെ ആകസ്മിക നിര്യാണം തന്നെ ഏറെ ദുഃഖിപ്പിച്ചുവെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ജോയി ചാക്കപ്പന്റെ സഹോദരിയെ കാണാൻ ഏറെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെങ്കിലും രോഗത്തിന്റെ ഗൗരവവും സർജറിക്കുള്ള തയ്യാറെടുപ്പും നടന്നു വരുന്നതിനാൽ സന്ദർശനം മാറ്റി വയ്ക്കുകയായിരുന്നു. താൻ ഇപ്പോൾ കേരളത്തിലായതിനാൽ അവർക്ക് അശ്രുപൂജയർപ്പിക്കാനായി പോകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാക്കപ്പന്റെ സഹോദരി എൽസിയുടെ വേർപാടിൽ ദുഃഖിക്കുന്ന ഭർത്താവ് ജെയിംസിനെയും മകളെയും അമേരിക്കയിൽ മടങ്ങി എത്തിയ ശേഷം താനും ഫൊക്കാനയിലെ ടീം അംഗങ്ങളും സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജോയി ചാക്കപ്പന്റെ കുടുംബത്തിനുണ്ടായ രണ്ടാമത്തെ വേദനയാണ് സഹോദരിയുടെ മരണത്തിലൂടെ…