തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. അറബിക്കടലിൽ കേരള തീരത്തിനും ലക്ഷദ്വീപിനും മുകളിലായി ഒരു ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലബാർ മേഖലയിലെ ജില്ലകളിൽ 14, 15 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15 ന് കോഴിക്കോട്, വയനാട്,…
Author: .
പശ്ചിമ ബംഗാളിൽ തെരുവുകളിൽ നമസ്‌കാരം നിരോധിച്ചുകൊണ്ട് മുഖ്യമന്ത്രി സുവേന്ദു അധികാരി ഉത്തരവിട്ടു
പശ്ചിമ ബംഗാളിലെ പുതിയ മുഖ്യമന്ത്രി അധികാരമേറ്റയുടൻ തന്നെ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റാൻ തുടങ്ങി. ഒരു സാഹചര്യത്തിലും തെരുവുകളിൽ നമസ്കാരം നടത്താൻ പാടില്ല എന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പുതിയ മുഖ്യമന്ത്രി സുവേന്ദു അധികാരി അധികാരമേറ്റയുടൻ തന്നെ തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നിറവേറ്റാൻ തുടങ്ങി. സുവേന്ദു സർക്കാർ മറ്റ് സംരംഭങ്ങൾക്കൊപ്പം റോഡരികിൽ നമസ്‌കാരം നിരോധിച്ചു. തെരുവുകളിൽ പ്രാർത്ഥനകൾ ഇനി അനുവദിക്കില്ലെന്ന് പ്രസ്താവിച്ചുകൊണ്ട് ബിജെപി എംഎൽഎ അർജുൻ സിംഗ് ഇത് പ്രഖ്യാപിച്ചു. സുവേന്ദു സർക്കാർ അധികാരമേറ്റതിനുശേഷം നിരവധി കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽ ബംഗ്ലാദേശുമായുള്ള അതിർത്തിയിൽ വേലി കെട്ടുന്നതിനും റോഡുകളിലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള തീരുമാനങ്ങൾ വളരെയധികം ചർച്ച ചെയ്യപ്പെടുന്നു. കൂടാതെ, ആദ്യ മന്ത്രിസഭാ യോഗത്തിൽ നിരവധി സുപ്രധാന തീരുമാനങ്ങൾ എടുക്കുകയും ചെയ്തു. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് സുവേന്ദു സര്‍ക്കാരിന്റെ തീരുമാനങ്ങള്‍…
മുഖ്യമന്ത്രിയായി അധികാരമേറ്റയുടൻ വിജയ് നടപടിയിലേക്ക്; ആരാധനാലയങ്ങൾക്കും സ്കൂളുകൾക്കും സമീപമുള്ള 717 മദ്യശാലകൾ അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു
ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിലുള്ള 717 സർക്കാർ ഉടമസ്ഥതയിലുള്ള TASMAC മദ്യവിൽപ്പനശാലകൾ രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടാൻ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായതിനു ശേഷമുള്ള തന്റെ ആദ്യത്തെ പ്രധാന ഭരണപരമായ തീരുമാനത്തിൽ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് സമീപമുള്ള സംസ്ഥാനത്തുടനീളമുള്ള 717 സർക്കാർ ഉടമസ്ഥതയിലുള്ള മദ്യശാലകൾ അടച്ചുപൂട്ടാൻ വിജയ് ഉത്തരവിട്ടു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈ ഉത്തരവ് നടപ്പിലാക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തമിഴ്‌നാട് സ്റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷന്റെ (TASMAC) ക്ഷേത്രങ്ങൾ, പള്ളികൾ, സ്‌കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ മദ്യശാലകളും രണ്ടാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടണമെന്ന് വിജയ് പറഞ്ഞു. പൊതുതാൽപ്പര്യാർത്ഥം, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന…
യുഎസ്-ഇറാന്‍ യുദ്ധ സമയത്ത് ഇറാനിയൻ യുദ്ധ വിമാനങ്ങൾ പാക്കിസ്താന്‍ വ്യോമതാവളത്തിൽ ഒളിപ്പിച്ചുകൊണ്ട് പാക്കിസ്താന്‍ ഇരട്ടത്താപ്പ് കളിച്ചു!
യുഎസ്-ഇറാൻ യുദ്ധസമയത്ത് യുഎസ് ആക്രമണങ്ങളിൽ നിന്ന് ഇറാനെ രക്ഷിക്കാൻ പാക്കിസ്താന്‍ ഇറാനിയൻ സൈനിക വിമാനങ്ങൾ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവദിച്ചതായി റിപ്പോര്‍ട്ട്. പാക്കിസ്താന്റെ മധ്യസ്ഥ പങ്കിനെ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ചോദ്യം ചെയ്യുകയും പൂർണ്ണമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. വാഷിംഗ്ടണ്‍: ഇറാനിയൻ യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമതാവളത്തിൽ ഒളിപ്പിച്ചുകൊണ്ട് പാക്കിസ്താന്‍ ഒരു മധ്യസ്ഥനായി അഭിനയിച്ചുകൊണ്ട് ഇരട്ടത്താപ്പ് കളിച്ചു! യുഎസ്-ഇറാൻ യുദ്ധസമയത്ത് യുഎസ് ആക്രമണങ്ങളിൽ നിന്ന് ഇറാനെ രക്ഷിക്കാൻ പാക്കിസ്താന്‍ ഇറാനിയൻ സൈനിക വിമാനങ്ങൾ നൂർ ഖാൻ വ്യോമതാവളത്തിൽ പാർക്ക് ചെയ്യാൻ അനുവദിച്ചു. ഇതോടെ പാക്കിസ്താന്റെ മധ്യസ്ഥ പങ്കിനെ യുഎസ് സെനറ്റർ ലിൻഡ്സെ ഗ്രഹാം ചോദ്യം ചെയ്യുകയും പൂർണ്ണമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഏപ്രിൽ ആദ്യം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഇറാൻ പാക്കിസ്താനിലെ നൂർ ഖാൻ വ്യോമതാവളത്തിലേക്ക്…
ഭക്ഷണം പാഴാകുന്നത് കുറയ്ക്കും; പീകബോക്സുമായി ധാരണയിലെത്തി യൂണിയൻ കോപ്
ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ദുബായ്: ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാൻ നടപടിയെടുത്ത് യൂണിയൻ കോപ്. യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീകബോക്സുമായി ചേർന്നു പ്രവർത്തിക്കാൻ ഇതിനായി ധാരണയിലെത്തി. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയിലും ഭാഗമാകാൻ ഇതിലൂടെ കഴിയുമെന്നാണ് യൂണിയൻ കോപ് പ്രതീക്ഷിക്കുന്നത്. യൂണിയൻ കോപ് ബേക്കറി വിഭാഗത്തിലാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ദിവസവും പ്രവർത്തനം അവസാനിക്കുമ്പോൾ ബാക്കിയാകുന്ന നല്ല ഭക്ഷണം പീകബോക്സിലൂടെ വിലക്കിഴിവിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കും. ഉയർന്ന ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ പാഴാകാതെ കൈകാര്യം ചെയ്യാൻ ഇതിലൂടെ സാധിക്കും. “ഭക്ഷണം പാഴാകുന്നത് ഒരു പാരിസ്ഥിതിത പ്രശ്നം മാത്രമല്ല, ഒരു കാര്യക്ഷമതയുടെ പ്രശ്നം കൂടെയാണ്. ഈ പങ്കാളിത്തത്തിലൂടെ അധികം വരുന്ന ഭക്ഷണം ഒരു അവസരമാക്കി മാറ്റുകയാണ്. എങ്ങനെ ഉൽപ്പന്നങ്ങൾ മാനേജ് ചെയ്യാം, അതിലൂടെ കൂടുതൽ മൂല്യം ഉണ്ടാക്കാം എന്നിവയാണ്…
നൂൻ ഖുർആൻ ലേണിംഗിനു തുമാമയിൽ തുടക്കം
ദോഹ: ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്‌ഫോം, നൂൻ ഖുർആൻ ലേണിംഗിന് തുമാമ സോണിൽ തുടക്കമായി. CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. പണ്ഡിതനും വാഗ്‌മിയും എഴുത്തുകാരനുമായ ഫസ്‌ലുർറഹ് മാൻ കൊടുവള്ളി, ‘ഖുർആൻ ചേർത്തു പിടിക്കാം’ എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഖുർആനിന്റെ അഹ്‌ലുകാരാകാൻ (ആളുകൾ) അദ്ദേഹം ആഹ്വാനം ചെയ്തു. CIC തുമാമ സോൺ വൈസ് പ്രസിഡൻ്റ് നബീൽ പുത്തൂർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഈം അഹ്‌മദ് ഖുർആൻ പാരായണം നടത്തി. CIC…
മലപ്പുറം ജില്ലാ വിഭജനം പുതിയ സംസ്ഥാന ഭരണകൂടം നടപ്പിലാക്കണം: വെൽഫെയർ പാർട്ടി
മലപ്പുറം: ഭൂവിസ്തൃതിയും ജനസംഖ്യയും വികസന സാധ്യതയും മുൻനിർത്തി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടത് അനിവാര്യമാണ്. കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കും ജില്ലാതല ഓഫീസ് സംവിധാനങ്ങൾക്കും നിയന്ത്രിക്കാവുന്ന അവസ്ഥയിലല്ല നിലവിൽ ജില്ലയിലെ വികസനവിഭവ വിതരണങ്ങളും ക്ഷേമപദ്ധതികളുടെ നടത്തിപ്പുമുള്ളത്. പലതും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ ജില്ലാ ഓഫീസ് സംവിധാനങ്ങൾ താളംതെറ്റുകയാണ്. ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യ. ഇപ്പോഴിത് മൂന്നിരട്ടിയിലധികം വർധിച്ച് അമ്പത് ലക്ഷത്തോളമായിട്ടുണ്ട്. ഇത്രയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജില്ലാ ഭരണകൂട സംവിധാനങ്ങൾ മലപ്പുറത്തില്ല. ജില്ലാ ഭരണത്തിന് നേതൃത്വം നൽകിയ മുൻ കലക്ടർ വി.ആർ വിനോദും ഇപ്പോൾ സബ്കലക്ടർ ദിലീപ് കെ. കൈനിക്കരയും ജില്ലാ വിഭജനം ആവശ്യപ്പെട്ടത് ഈ ഭരണപരമായ പ്രതിസന്ധികൾ നേരിട്ടനുഭവിച്ചത് കൊണ്ടുകൂടിയാണ്. വെൽഫെയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മതസാമൂഹ്യ സംഘടനകളും ഈ ആവശ്യം പല പ്രാവശ്യം ഉയർത്തിയതാണ്. സംസ്ഥാനത്ത് വരാൻ പോകുന്ന…
പുതിയ സർക്കാർ പ്രവാസി ക്ഷേമത്തിനും ഊന്നൽ നൽകണം: പ്രവാസി വെൽഫെയർ ചര്‍ച്ചാ സദസ്സ്
ദോഹ: കേരളത്തിൽ പത്ത് വർഷത്തിന് ശേഷം സംഭവിച്ച ഭരണമാറ്റം പ്രവാസികൾക്കും പുതിയ പ്രതീക്ഷകൾ നൽകുന്നതാണെന്നും കഴിഞ്ഞ ഭരണ കൂടത്തിന്റെ തെറ്റുകൾ ആവർത്തിക്കാതെ ജനക്ഷേമപരമായ ഭരണം കാഴ്ചവെക്കാൻ പുതിയ സർക്കാർ ശ്രദ്ധിക്കണമെന്നും പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹൻ പറഞ്ഞു. പ്രവാസി വെൽഫെയർ തൃശൂർ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച “ജനവിധി 2026: പ്രവാസി പ്രതീക്ഷകൾ” എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസികളും പുതിയ സർക്കാരിനെ പ്രതീക്ഷയോടെ ആണ് കാണുന്നതെന്നും അവര്‍ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കണമെന്നും ചർച്ചാ സദസ്സ് അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അലി ഹസൻ അധ്യക്ഷത വഹിച്ചു. ഇൻകാസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് തോട്ടുങ്ങൽ, കരുണ ഖത്തർ പ്രതിനിധി നൗഫൽ, പ്രവാസി വെൽഫെയർ ജില്ലാ കമ്മിറ്റി അംഗം അബ്ദുൽ വാഹദ്, നടുമുറ്റം ഖത്തർ പ്രതിനിധി സഹ്‌ല എന്നിവർ സംസാരിച്ചു.…
ഇറാനിൽ നിന്ന് കടലിലൂടെ സൗദി അറേബ്യയിലേക്ക് ഒഴുകുന്ന നിഗൂഢ വസ്തു ലോകമെമ്പാടും പിരിമുറുക്കം സൃഷ്ടിച്ചു
സംഘർഷം അവസാനിപ്പിക്കാനുള്ള ഇറാന്റെ വാഗ്ദാനം ട്രംപ് നിരസിച്ചതിനെത്തുടർന്ന്, എണ്ണവില വീണ്ടും ഉയരാൻ തുടങ്ങി. അതേസമയം, ഉപഗ്രഹ ചിത്രങ്ങൾ ആശങ്ക ഉയർത്തുന്നു. ഇറാനിൽ നിന്ന് സൗദി അറേബ്യയിലേക്ക് കടലിലിലൂടെ ഒഴുകുന്ന നിഗൂഢ വസ്തുവിനെക്കുറിച്ച് വിശദീകരിക്കാൻ വിവിധ സിദ്ധാന്തങ്ങൾ മുന്നോട്ടു വയ്ക്കപ്പെടുന്നു. ഇറാൻ പ്രതിദിനം 3 ദശലക്ഷത്തിലധികം ബാരൽ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നു. ഈ ഉൽപാദനത്തിന്റെ ഭൂരിഭാഗവും ഖാർഗ് ദ്വീപിലെ പ്രധാന കയറ്റുമതി ടെർമിനൽ വഴിയാണ് കടന്നുപോകുന്നത്. ആകാശ ചിത്രങ്ങൾ കടലിലേക്ക് ഒഴുകിയതായി കാണപ്പെടുന്ന സ്ഥലം കാണിക്കുന്നു. ഇറാന്റെ സംഭരണ സൗകര്യങ്ങൾ നിറഞ്ഞൊഴുകുകയാണോ അതോ സംഘർഷത്തിനിടയിൽ ഇറാന്റെ പൈപ്പ്‌ലൈനുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇത് ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കയുമായും ഇസ്രായേലുമായും നിലനിൽക്കുന്ന സംഘർഷം കാരണം ഇറാന്റെ അസംസ്കൃത എണ്ണ സംഭരണ ശേഷി അതിവേഗം കുറഞ്ഞു. കൂടാതെ, യുഎസ് ഉപരോധം എണ്ണ ടാങ്കറുകൾ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുപോകുന്നത്…
സുവേന്ദു അധികാരി മുഖ്യമന്ത്രിയായതോടെ തന്റെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്തു!; കൊലപാതകത്തിന്റെ സൂത്രധാരൻ ഉത്തർപ്രദേശിൽ അറസ്റ്റിലായി
സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥിന്റെ കൊലപാതക കേസിൽ ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നുമുള്ള മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോൾ പ്ലാസകളിൽ നടത്തിയ യുപിഐ പേയ്‌മെന്റുകളും സിസിടിവി ദൃശ്യങ്ങളുമാണ് അക്രമികളെ കണ്ടെത്താൻ പോലീസിനെ സഹായിച്ചത്. കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് രണ്ട് ദിവസത്തിന് ശേഷം നടന്ന സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ കൊലപാതകത്തിൽ പോലീസിന് നിർണായക വഴിത്തിരിവ്. സുവേന്ദു സംസ്ഥാന മുഖ്യമന്ത്രിയായതോടെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിൽ നിന്ന് ഒരാളെയും ബിഹാറിൽ നിന്ന് രണ്ട് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. മെയ് 4 നാണ് ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. അതിൽ ബിജെപി വൻ വിജയം നേടി. മെയ് 6 ന് മുഖംമൂടി ധരിച്ച അക്രമികൾ നോർത്ത് 24 പർഗാനാസിലെ മധ്യഗ്രാമിൽ ചന്ദ്രനാഥിന്റെ എസ്‌യുവി തടഞ്ഞുനിർത്തി കൊലപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തെ ബിജെപി പ്രവർത്തകർ…
