ആദമേ നീയെവിടെ? (കവിത) ജയൻ വർഗീസ്

“ ആദമേ, ആദമേ നീയെവിടെ ? “ ദൈവം വേദനയോടെ തിരക്കി ഘന മേഘ ഗർജ്ജന – യിടിവെട്ടു പോലെയ തെവിടെയും പൊട്ടിത്തെറിച്ചു…..! “ അറിയുന്നു ഞാൻ നീന ക്കരുതെന്നു കൽപ്പിച്ച പറുദീസാ തേൻ പഴം തിന്നോ ? “ “ അടിയനിതാ നിന്റെ തിരുമുമ്പിലെത്തുവാൻ വിറയലാ “ ണൊ – ളിവിലാണിപ്പോൾ. ഒരു നിമിഷത്തിന്റെ ലഹരി യിലവിടുത്തെ – യരുതെന്ന യാജ്ഞ മറന്നു ! തൂങ്ങി കിടക്കുന്നോ രവയവം നീ തന്നിരുന്നു? ജനുവിൻ സ്പെയർ പാർട്ടു പോലെയൊന്നവളുടെ അരയിലുമുണ്ടായിരുന്നു ! ഒരു കരി നാഗ ഡെമോൺ – സ്‌ട്രേഷനിൽ ഞങ്ങ – ളിണ ചേർന്നു നാണമറിഞ്ഞു ! അത്തി പത്രങ്ങളാൽ വസ്ത്രങ്ങൾ തുന്നിയാ പ്രത്യേക ഭാഗം മറച്ചു. മനസ്സറിഞ്ഞവിടുന്നീ – യടിയങ്ങൾക്കേകിയോ – രവയവ ദാന മഹത്വം രഹസ്യമായ്‌ വച്ചത് ശരിയല്ലാ തേൻ പഴം അരുതെന്ന…

സംസാരവും സംസ്കാരവും (കവിത): തൊടുപുഴ കെ ശങ്കർ, മുംബൈ

സംസാരം കേട്ടാലുടൻ അറിയാമൊരുത്തന്റെ സംസ്കാരം എന്തെന്നതു നിശ്ചയമസംശയം! സംസ്‌കാരമൊരുത്തർക്കും മറയ്ക്കാനാവില്ലതു സംഭാഷണത്തിൽ സ്വയം വന്നുപോമറിയാതെ! പ്രവൃത്തി കണ്ടാലുടൻ അറിയാം ഒരുത്തന്റെ പ്രവൃത്തി ചെയ്യാനുള്ള ശേഷിയും ശുഷ്കാന്തിയും! പ്രാരംഭം നന്നായിരുന്നെങ്കിലേ പിന്നീടുള്ള പ്രവൃത്തിയെല്ലാം ശുഭ ദായിയായ് ഭവിക്കുള്ളൂ! ദേശവും അവിടുത്തെ ഭാഷാപ്രയോഗമെല്ലാം ലേശവും മറയ്ക്കാതെ ഭാഷയിലുളവാകും! വിദ്യയും സംസ്കാരവും ഒത്തുപോകുമെന്നതു മിഥ്യയാണൊരിക്കലും ചേരണമെന്നില്ലല്ലോ! രക്തത്തിലൂറിച്ചേർന്ന കുടുംബ പാരമ്പര്യം വ്യക്തമായ് നിഴലിക്കും വാക്പ്രയോഗത്തിൽ നീളെ! കുടുംബ പാരമ്പര്യം പെരുമാറ്റത്തിൽ നിന്നു- മുടനേതിരിച്ചറിഞ്ഞീടുവാനാകും നൂനം! സംസാരം ശ്രോതാവിനു രസിക്കുന്നതു പോലെ കൈകാര്യം ചെയ്യാനുള്ള ചാതുരി എളുതല്ല! ഒരിക്കൽ കേട്ടാൽ പേർത്തും കേൾക്കുവാനിച്ഛിക്കും പോൽ ഉരിയാടുവാനുള്ള ചാതുരി വിരളം താൻ! ചിലർ തൻ സംഭാഷണം കേട്ടെന്നാലപ്പോൾത്തന്നെ നിലച്ചു പോകും നമ്മിലങ്കുരിച്ചൊരാ പ്രിയം! എങ്കിലും ചിലരുടെ ചാതുരിയസാമാന്യം ശങ്കിച്ചിടാതെയാരും കേട്ടുകേട്ടിരുന്നു പോം! ഭഗവാൻ ശ്രീരാമനെ ദർശിച്ച ഹനുമാൻ പോയ് സുഗ്രീവനോടു ചൊന്നാൻ “സംസ്കാര സമ്പന്നഹ”!…

കണ്ണുനീർത്തുള്ളികൾ (കവിത): ജയൻ വർഗീസ്

(മൂവാറ്റുപുഴയാറിൽ മുങ്ങിത്താണ മുത്തുകൾക്ക് ഈ കണ്ണീർക്കവിത) കരുണയില്ലാത്തൊരീ പുഴയുടെ കരയലായ് മൃദുമേനി തീരത്തടിഞ്ഞു ! പ്രിയ കുരുന്നേ, നിന്റെ ചെറുകിളി ക്കൂടിന്റെ ചിറകൊടി ഞ്ഞൊരുമിച്ച യാത്ര ! കരുതിയില്ലിതുപോലെ പിരിയുമെ ന്നച്ഛന്റെ വിരൽ തൂങ്ങി യാത്ര പോകുമ്പോൾ ഒരുമിച്ചു ചാളയിൽ തറയിലുറങ്ങിയ നിമിഷ സ്വർഗ്ഗങ്ങളിൽ പൊലും ! ചുടുനീരു തടയിട്ടോ – രമ്മ തൻ മിഴികളിൽ ഒരു സ്വപ്നമുണ്ടായിരുന്നു : വിരിയുന്ന മുകുളമായ് മക്കളീ മണ്ണിതിൽ പുളകങ്ങൾ ചാർത്തും വസന്തം ! എവിടെയെന്നറിയില്ല തകരുമാക്കൂടിന്റെ നിലവിളി കേട്ടതില്ലാരും ? പരിഭവമില്ലാതെ പടിയിറങ്ങീ നമു – ക്കൊരു ഭാരമാവാതിരിക്കാൻ ! വികസനക്കുതിരകൾ ചീറുന്നു തിരുമേനി കുറുവാന ചൊല്ലിത്തരുന്നു ! അറിയുന്നില്ലാരുമീ ഗതികെടും മനുഷ്യന്റെ ദയനീയ ജീവിത സത്യം ?

ഞാറ്റുവേലകൾ (കവിത): ജയൻ വർഗീസ്

ഘന ശ്യാമ മേഘമേ കനവുണ്ടുവോ, ഹൃദയത്തിൽ വിടരുന്ന നിനവുണ്ടുവോ ? മഴ പെയ്താൽ ചോരുന്ന കുടിലിന്നകം മനസ്സിന്റെ മാളിക ത്തറവാടുകൾ ! അകലത്ത് മഴമുകിൽ കണി കൊന്നയിൽ പൊഴിയുന്നു പ്രണയത്തിൻ മഴത്തുള്ളികൾ തിരിയിട്ടു തെളിയുന്ന നിറ വാനമേ, എന്റെ ഹൃദയത്തിൽ ഒരു തണൽ വിരിയിക്കുമോ ? ശ്രുതി ചേർന്ന് പെയ്യുമീ ഋതു ശോഭയിൽ തിരുവാതിരക്കിളി ഞാറ്റു വേലകൾ, അണ പൊട്ടിയൊഴുകുന്ന മദ മാരിയിൽ ഇണ കുരുവികൾ കുടയുന്നു കുറു ചിറകുകൾ ! പ്രണയമായ് പ്രകൃതി തൻ നിറമാറിലെ അമൃതുണ്ട് ചെടികൾ വേ – രുയിർ തേടവേ, നിറയുന്ന ഹരിതാഭ കുളിർ പോലെയെൻ വിരഹവും വീണപ്പാട്ടും അലയുന്നിതേ !

കളകളുടെ ഗാനം (കവിത): പിന്റോ കണ്ണംപള്ളി

നിന്റെ വാക്കുകൾ ഞാൻ കേട്ടു- അവയിൽ ചോദ്യങ്ങളുണ്ടായിരുന്നു; പക്ഷേ അന്വേഷണത്തിന്റെ വെളിച്ചമില്ലായിരുന്നു. അവയിൽ വിമർശനമുണ്ടായിരുന്നു; പക്ഷേ വിവേകത്തിന്റെ കരുതലില്ലായിരുന്നു. അവയിൽ ശബ്ദമുണ്ടായിരുന്നു; പക്ഷേ സത്യത്തിന്റെ സംഗീതമില്ലായിരുന്നു. നിന്റെ വാക്കുകൾ ഞാൻ വായിച്ചു, ഒരു പഴയ കഥയുടെ പ്രതിധ്വനിയെന്നു കരുതി; പക്ഷേ അപ്പോൾ ഓർമ്മയായി— ഈ ലോകത്ത് ഒരു കഥയും മറ്റൊന്നിന്റെ നിഴൽ മാത്രമല്ല. ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം നമ്മോടൊപ്പം നടക്കുന്നു; അതിലെ ആശയങ്ങളും സ്വപ്നങ്ങളും പല രൂപങ്ങളിൽ വീണ്ടും ജനിക്കുന്നു. ഒരു നദി സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ, അനുഭവങ്ങൾ സാഹിത്യത്തിലേക്ക് ഒഴുകുന്നു; പക്ഷേ ഓരോ നദിക്കും സ്വന്തം വഴിയും സ്വരവും ഉണ്ട്. സഹോദരാ, സാമ്യം കാണുന്നത് എളുപ്പമാണ്; എന്നാൽ ഓരോ സൃഷ്ടിയുടെയും ഉള്ളിൽ ഒരു വ്യത്യസ്ത ഹൃദയമിടിപ്പ് ഉണ്ട്. ഒരേ ആകാശം നോക്കിയാലും രണ്ടു കവികൾ ഒരേ കവിത എഴുതില്ല; ഒരേ മഴ നനഞ്ഞാലും രണ്ടു മനസ്സുകൾ ഒരേ…

അനശ്വരമീ അപാരത (കവിത): ജയൻ വർഗീസ്

കാല കർമ്മമേ അണയൂ ജീവിത താള രൂപമേ അണയൂ , ആദിമ തമസ്സിന്റെ നാഭിയിൽ വിരിയുന്ന താമര മലരിന്റെ ഇതളുകളായ് ! ആരുടെ മാനസ ഭാവന വിരിയിച്ച കാല രഥ ചക്ര ഘർഷണങ്ങൾ തൂവിയ ദ്രവ്യ, സമയ, യൂർജ്ജങ്ങളിൽ രൂപം ധരിച്ചീ പ്രപഞ്ച സാരം ! കോടാനുകോടി യുഗങ്ങളെ പെറ്റിട്ട രാസ ത്വരക പരമ്പരകൾ ജീവനായ് മാറി വരാനുള്ള ചിന്തയായ് ശാശ്വത ബോധ നിരാമയത്വം ! കാല മഹാ സാഗര – ത്തിലെ വേർപെട്ട കേവല തുള്ളി നിൻ വർത്തമാനം. നാളെ മടങ്ങാൻ വിളി വരുമ്പോൾ പിന്നെ നീയില്ല നീയും മഹാസമുദ്രം ! സാരമില്ലൊന്നും നശിക്കുന്നതില്ലയീ രൂപ മാറ്റത്തിന്റെ നാളെകളിൽ കേവല തുള്ളി – യലിഞ്ഞ സമുദ്രമായ് നാമും പ്രപഞ്ചത്തിൽ എന്നുമെന്നും !

എന്റെ കേരളം (വി.ഡി.എസ്. സർക്കാരിന് ഒരു അനുമോദന ഗാനം) : ജയൻ വർഗീസ്

തൂവാനത്തുമ്പികളേ, തുയിലുണരൂ …, തുയിലുണരൂ ! വരവായീ…. വരവായീ വസന്ത നർത്തകികൾ, വരവായീ ….വരവായീ സ്വതന്ത്ര ജന ഭരണം ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും പെരിയാറും പാടും നാട് ! വരി നെല്ലിൻ മണി കൊത്തി കുരുവികളീ ഗഗനത്തിൽ വരയായി, ത്തിരയായി – ട്ടൊഴുകും നാട് – എന്റെ കരളിന്റെ കുളിരായ തിരു മലയാളം ! അടിമകളായ് കഴുതകളായ്‌ അവകാശ ക്കനലുകളിൽ അടിപതറി തലമുറ വീ – ണടിയും നാട് എന്റെ ചുടുകണ്ണീരതിൽ വീണി – ട്ടേരിയും നാട് ! ഈ മണ്ണിൽ ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ ഒരു നവയുഗ ഭരണത്തിൻ കുളിരായ് വായോ എന്റെ കരളിന്റെ കനവിന്റെ കതിരായ് വായോ ! (തൂവാന…)

അമ്മയെന്ന ദൈവം (മോൻസി കൊടുമൺ)

അമ്മയെന്ന രണ്ടക്ഷരം മനസ്സിൽ നിറയുമ്പോ- ളോർക്കുന്നു ഞാനിന്നെൻ ബാല്യകാലം താരാട്ടു പാട്ടിൻ ഈണമിപ്പോഴും നെഞ്ചിൽ തുടിക്കുന്നു സ്നേഹമായി ഗദ്ഗദം തുളുമ്പു മെൻ പിഞ്ചിളം ചുണ്ടിൽ അന്നു മുത്തം തന്നു ചിരിപ്പിച്ചു നീയെന്നെ – മാറോട് ചേർത്തു പുൽകികിടത്തി താരാട്ടു പാടി യുറക്കിയില്ലേ ആശാനാം കുഞ്ചൻ്റെ ഓലയിലന്നു ഞാൻ ആദ്യാമാ മക്ഷരം കുറിച്ചനേരം നിന്നധരത്തിൽ തുളുമ്പിയ പ്രാർത്ഥനാഗീത മെപ്പോഴു മോർക്കുന്നു ഞാനനു ദിനവും ഇന്നു നീ യെന്നരികി ലില്ലെങ്കിലും ആത്മാവിൽ നിറയുന്നു സ്നേഹമായി ചാരത്തണയുന്നീശ്വരൻപോൽ ഒരോ ആപത്തിലും കാത്തിടുന്നു

മുഖ്യമന്ത്രിക്കസേര (കവിത): മോൻസി കൊടുമൺ

ഇരിക്കുവാൻ ഇടം തേടി വന്ന രാഷ്ട്രീയക്കാരനോട് കസേര ചോദിച്ചു “ഇരിക്കുവാൻ തിടുക്കമോ? എൻ്റെ കാലു നാലും ആടിയിരിക്കയാണ് മന്ത്രി ചൊല്ലി ” സാരമില്ല എനിക്കാടുന്ന കസേരയാണിഷ്ടം കാലു വാരുവാൻ എളുപ്പവുമാണല്ലോ ഇണങ്ങിയും പിണങ്ങിയും വളർന്നും പിളർന്നും പല കളി കണ്ട കസേര വീണ്ടും പൊട്ടിച്ചിരിച്ചു. വോട്ടു ചെയ്ത ജനമോ വെറും കഴുതകളാകുമ്പോൾ മറ്റൊരു വെള്ളക്കഴുകൻ കൂർത്ത നഖങ്ങളുമായി വാനത്തേരിൽ താഴ്‌ന്നിറങ്ങി ജനമോ വീണ്ടും മരക്കഴുതകൾ

അമ്മയെവിടെ? (മദേഴ്‌സ് ഡേ കവിത): ജയൻ വർഗീസ്

“ അമ്മയെവിടെ ?” വിളി കേൾക്കുമോ എന്റെ കണ്ണുനീർത്തേങ്ങൽ ചിണുങ്ങൽ ശ്രവിച്ചുവോ ? ‘ അമ്മേടെ മുത്തിന് കൊണ്ടെത്തരാൻ ’ ‘മാന – ത്തമ്പിളി പാലട തേടി മറഞ്ഞുവോ ? അമ്മേ മടങ്ങി വരൂ, എന്റെ നെഞ്ചിലെ വഹ്നിയിൽ വീണ്ടും കുളിർ മഴയായ് വരൂ ! അമ്മപ്രപഞ്ചം ചുരത്തിയ സ്നേഹമാം ഉമ്മയാണെന്റെയീ ജീവൽത്തുടിപ്പുകൾ ! അമ്മയെവിടെ.…എൻ അമ്മയെവിടെ ? x. x. x. x.xxxxxx മണ്ണിലുറങ്ങുമീ വേദനകൾ കണ്ണിൽ കണ്ണ് നീരാവുന്ന യാതനകൾ. മാതാ പിതാക്കളെ, വാത്സല്യ സാഗര മാതാ മഹികളേ, സ്നേഹക്കുടങ്ങളെ, ഒപ്പം നടന്നു വഴി പിരിഞ്ഞക്കരെ യെത്തിയ സ്വ സഹ ജീവഭാഗങ്ങളെ, സത്യ സതീർത്യരെ, മിത്രങ്ങളെ, ഗുരു സത്തമന്മാരെ വിളക്ക് മരങ്ങളെ, നിങ്ങളെ നെഞ്ചിൽ വഹിച്ചു കൊണ്ടാണെന്റെ മംഗള യാത്രയീ കാല വഴികളിൽ ! ഒന്നൊരിക്കൽക്കൂടി വന്നീടുമോ എന്നെ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു നിന്നീടുമോ?…