സംവരണം തകർക്കാനുള്ള ആർ എസ് എസ് നീക്കം ചെറുത്തു തോൽപ്പിക്കണം: റസാഖ് പാലേരി

മലപ്പുറം : എസി എസ്ടി വിഭാഗങ്ങളുടെ സംവരണാവകാശങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ നീക്കമാണ് രാജ്യത്തു നടന്നു കൊണ്ടിരിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വെൽഫെയർ പാർട്ടി ചാലിയാർ പഞ്ചായത്തിലെ അകംമ്പാടത്ത് സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണവും ഭൂസമര പോരാളി ബിന്ദു വൈലാശ്ശേരിക്കും സഹപ്രവർത്തകർക്കും ഉള്ള സ്വീകരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതികൾ ഈ നീക്കത്തെ പിന്തുണക്കുന്നത് നിരാശാജനകമാണ്. ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക നീതിയും അവകാശങ്ങളും റദ്ദ് ചെയ്യാനുള്ള നീക്കങ്ങൾ നീതിപീഠങ്ങൾ അവസാനിപ്പിക്കണം. നേരത്തെ നടപ്പിലാക്കിയ OBC വിഭാഗത്തിന്റെ സംവരണത്തിൽ ക്രിമിലയർ റദ്ദ് ചെയ്യണം. Sc ST സംവരണത്തിൽ ക്രീമിലർ ഏർപ്പെടുത്താനുള്ള നീക്കം അവസാനിപ്പിക്കണം. മഹാത്മാ അയ്യങ്കാളിയുടെ നവോത്ഥന പോരാട്ടങ്ങൾക്ക് തുടച്ച ഉണ്ടാക്കാൻ പുതിയ കേരളത്തിന് സാധ്യമായിട്ടില്ല. ഭൂമിയുടെ അവകാശങ്ങൾക്ക് വേണ്ടി നിരവധി പോരാട്ടങ്ങൾ നടക്കുന്ന കേരളത്തിൽ സമഗ്ര ഭൂപരിഷ്ക്കരണത്തിന് സർക്കാർ തയ്യാറാകണം. കുത്തകകൾ…

നടൻ മുകേഷ് എംഎല്‍എ സ്ഥാനം രാജി വെക്കണം: വനിതാ ആക്റ്റിവിസ്റ്റുകള്‍

കൊച്ചി: നടൻ മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ ആക്ടിവിസ്റ്റുകളുടെ കൂട്ടായ്മ രംഗത്ത്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കണമെന്ന് വനിതാ സംഘടനാ പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നൂറോളം വനിതാ പ്രവർത്തകരാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുന്നത്. സാറാ ജോസഫ്, കെ അജിത, ഏലിയാമ്മ വിജയൻ, കെ ആർ മീര, മേഴ്‌സി അലക്‌സാണ്ടർ, ഡോ രേഖ രാജ്, വി പി സുഹ്‌റ, ഡോ സോണിയ ജോർജ്, വിജി പെണ്‍കൂട്ട്, ഡോ സി എസ് ചന്ദ്രിക, ഡോ കെ ജി താര, ബിനിത തമ്പി, ഡോ എ കെ ജയശ്രീ, കെ എ ബീന തുടങ്ങി നൂറോളം പേരാണ് സംയുക്ത പ്രസ്താവനയിലൂടെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. സംയുക്ത പ്രസ്താവനയുടെ പൂര്‍ണ രൂപം: കേരളത്തിലെ 100 സ്ത്രീപക്ഷ പ്രവർത്തകർ ഒപ്പിട്ട സംയുക്ത…

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രതികളുടെ പേരുകൾ വെളിപ്പെടുത്തണം: ഫെഫ്ക

കൊച്ചി: മലയാള ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ അന്വേഷിച്ച കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ കുറ്റവാളികളായവരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താൻ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. റിപ്പോർട്ടിനെ “മലയാള സിനിമയുടെ ചരിത്രത്തിലെ സുപ്രധാന രേഖ” എന്ന് വിശേഷിപ്പിച്ചുകൊണ്ട്, 21 ട്രേഡ് യൂണിയനുകളുടെ കൂട്ടായ്മ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഭവങ്ങൾ ഗൗരവമായി കാണുന്നു എന്ന് ബുധനാഴ്ച പറഞ്ഞു. റിപ്പോർട്ട് പരസ്യമാക്കിയതിന് ശേഷം ഫെഡറേഷൻ മൗനം പാലിച്ചു എന്ന ആരോപണത്തിൽ, “വൈകാരികവും അപക്വവുമായ പ്രതികരണം” നൽകാൻ ആഗ്രഹിക്കുന്നില്ലെന്നും വിശദമായി പഠിച്ച ശേഷം അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നുവെന്നും ഫെഡറേഷൻ പറഞ്ഞു. ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന ഒരു വ്യക്തിയെയും പിന്തുണയ്ക്കില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ വിശകലനവുമായാണ് ഫെഡറേഷൻ പുറത്തുവരുന്നത്. ഇതിന് അന്തിമരൂപം നൽകാൻ സെപ്റ്റംബർ 2 മുതൽ 4 വരെ കൊച്ചിയിൽ…

ഷിരൂരിൽ ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചില്‍ നടത്തും; അർജുൻ്റെ കുടുംബം സിദ്ധരാമയ്യയെ കണ്ടു

കർണാടകയിലെ ഷിരൂരിൽ ഉരുൾപൊട്ടലിൽ കാണാതായ അർജുൻ്റെ കുടുംബം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടു. അർജുൻ്റെ ഭാര്യാ സഹോദരൻ ജിതിനാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയത്. ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ നടത്തുമെന്ന് സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് നിർദേശം നൽകുമെന്ന് കർണാടക മുഖ്യമന്ത്രി അറിയിച്ചു. എം കെ രാഘവൻ എംപിയും കുടുംബത്തോടൊപ്പമുണ്ടായിരുന്നു. തിരച്ചില്‍ നടത്താന്‍ ഡൈവിംഗിന് അനുമതി കിട്ടുന്നില്ലെന്നും, ഡ്രഡ്ജിംഗ് മെഷീൻ എത്തിച്ച് മണ്ണ് നീക്കിയാലേ തിരച്ചിൽ സാധ്യമാകൂവെന്നും അർജുൻ്റെ വീട് സന്ദർശിച്ച ശേഷം മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെ പറഞ്ഞു. ഗംഗാവലി നദിയിൽ അർജുനെ തേടി പലതവണ മുങ്ങിത്തപ്പിയ ആളാണ് മാൽപെ. ലോറിയില്‍ മരം കെട്ടിയ കയർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സംഘം കണ്ടെടുത്തെങ്കിലും അർജുനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ജൂലൈ 16നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അർജുനെ കാണാതായത്. പിന്നാലെ, അർജുനെ കണ്ടെത്താൻ…

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ല; ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഭീഷണിയൊന്നുമുണ്ടാകുകയില്ല: ഇ. ശ്രീധരൻ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് ആവശ്യമില്ലെന്ന് മെട്രോമാൻ ഇ ശ്രീധരൻ അഭിപ്രായപ്പെട്ടു. മുല്ലപ്പെരിയാർ റിസർവോയറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിർമിക്കണമെന്നും, അവിടെ വെള്ളം ശേഖരിക്കാൻ ചെറിയ അണക്കെട്ടുകൾ നിർമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. തുരങ്കം നിർമിച്ചാൽ മുല്ലപ്പെരിയാറിന് ഒരു ഭീഷണിയുമുണ്ടാകില്ല. ഇത് ശക്തിപ്പെടുത്തിയാൽ 50 വർഷത്തേക്ക് ഒരു ഭീഷണിയും ഉണ്ടാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിലേക്ക് നാല് കിലോമീറ്റർ നീളത്തിലും ആറ് മീറ്റർ വീതിയിലും തുരങ്കം നിർമിക്കാമെന്ന് നിര്‍ദ്ദേശിച്ച അദ്ദേഹം, അണക്കെട്ട് നിർമാണം ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി. ജലനിരപ്പ് 100 അടിയായി നിജപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ നിർദേശം തമിഴ്‌നാടും കേന്ദ്രവും ഉടൻ അംഗീകരിക്കുമെന്നും സുപ്രീം കോടതിക്ക് എതിർപ്പുണ്ടാകുകയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് ഉരുൾപൊട്ടലിന് ശേഷം മുല്ലപ്പെരിയാറിൻ്റെ സുരക്ഷയെ കുറിച്ച് ചർച്ചകൾ നടന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷൻ ചെയ്യണമെന്ന ആവശ്യം ശക്തമായി ഉയർന്നിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ പരമാവധി സംഭരണശേഷി 152 അടിയും അനുവദനീയമായ…

വയനാട് ഉരുള്‍പൊട്ടലില്‍ മരണപ്പെട്ടവരുടെ ഡിഎൻഎ പരിശോധന തുടരുന്നു; ഇന്ന് 36 പേരെ തിരിച്ചറിഞ്ഞു

മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ച 36 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. 17 മൃതദേഹങ്ങളും 56 ശരീരഭാഗങ്ങളും ഉൾപ്പെടെ ആകെ 73 സാമ്പിളുകൾ ബന്ധുക്കളിൽ നിന്ന് ലഭിച്ച ഡിഎൻഎ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു. പരിശോധനയിൽ ഒരാളുടെ ഒന്നിലധികം ശരീരഭാഗങ്ങൾ കണ്ടെടുത്തതായി സ്ഥിരീകരിച്ചു. കണ്ണൂർ ഫൊണിക്സ് സയൻസ് ലബോറട്ടറിയിലായിരുന്നു പരിശോധന. ഉരുൾപൊട്ടൽ ദുരന്തത്തെത്തുടർന്ന്, അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും സംസ്കരിക്കുന്നതിനും ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും പ്രത്യേക തിരിച്ചറിയൽ നമ്പറുകൾ ഉപയോഗിച്ച് സംസ്‌കരിച്ചു. ഡിഎൻഎ ഫലങ്ങളിലൂടെ തിരിച്ചറിഞ്ഞ 36 പേരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിച്ചിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും വിട്ടുനൽകണമെന്ന് അവകാശവാദം ഉന്നയിക്കുന്നവർ സബ്…

ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകാൻ കഴിയാത്ത സ്ഥാപനങ്ങൾക്ക് നിലനിൽക്കാൻ ആകില്ല

കോഴിക്കോട്: ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന രൂപത്തിൽ ലോക വിദ്യാഭ്യാസ ക്രമം പരിവർത്തിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗുണമേന്മ ലക്ഷ്യമാക്കി വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സംവിധാനങ്ങളും പുനക്രമീകരിച്ചില്ലെങ്കിൽ മനുഷ്യ വിഭവശേഷിയുടെവികസനം സാധ്യമാകാതെ വരുമെന്ന് കാലിക്കറ്റ് യൂണി വേഴ്സിറ്റി ഭാഷാ സാഹിത്യ വിഭാഗം ഡീൻ ഡോ മൊയ്തീൻ കുട്ടി അഭിപ്രായപ്പെട്ടു. ഉന്നത വിദ്യാദ്യാസം വിപണിയിൽ വില കൊടുത്തു വാങ്ങുന്ന ഉത്പന്നമാകുമ്പോൾ ഗുണ മേന്മയുള്ള വിദ്യാഭ്യാസം നല്കാൻ കഴിയാത്ത സ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ടി വരും. വിദ്യാഭ്യാസം ഗുണമേന്മയുള്ള ലോകം ജ്ഞാന സമൂഹത്തെ സൃഷ്ടിക്കുവാൻ ധൃതിപ്പെടുന്ന കാലഘട്ടത്തിൽ പിന്നോട്ട് അടിച്ചാൽ രാജ്യത്തിനു പുരോഗതി പ്രാപിക്കാൻ ആകില്ലെന്നുമദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ കോളേജുകളിലെ പ്രിൻസിപ്പൽ മാർക്കും കോഡിനേറ്റർ മാർക്കും മാനേജ്മെന്റിനും വേണ്ടി സിജി സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2024 ആഗസ്റ്റ് 26 ന് കോഴിക്കോട് സിജി ക്യാമ്പസിൽ വച്ച്…

നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: 2016-ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് തന്നെ ബലാത്സംഗം ചെയ്‌തെന്ന് മുതിർന്ന നടനും അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്‌സ് (അമ്മ) മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ യുവതി ആരോപിച്ചതിനെ തുടർന്ന് തിരുവനന്തപുരം മ്യൂസിയം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. യുവതിയെ അനധികൃതമായി തടങ്കലിൽ വച്ചു ഭീഷണിപ്പെടുത്തിയതിനും സിദ്ദിഖിനെതിരെ കേസെടുത്തിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്‌ദാനം ചെയ്‌തായിരുന്നു പീഢനമെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. മുന്‍പും നടി ഈ ആരോപണം സാമൂഹ്യ മാധ്യമങ്ങളിലടക്കം പങ്കുവെച്ചിരുന്നു. എന്നാല്‍, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ വീണ്ടും നടി ആരോപണം ഉന്നയിച്ചതോടെയാണ് താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സിദ്ദിഖ് രാജിവെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്നല്ല തന്‍റെ ഈ വെളിപ്പെടുത്തലെന്നും, തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യാൻ ശ്രമിച്ച സിദ്ദിഖ് അടക്കമുള്ള നിരവധി പേരെ കുറിച്ച് 2019 മുതൽ…

ഹേമ കമ്മിറ്റി റിപ്പോർട്ട്: അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് – വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്

മലപ്പുറം: ഹേമ കമ്മിറ്റി റിപ്പോർട്ട് നാലര വർഷം മറച്ചു വെച്ചത് സർക്കാറിന്റെ ഗുരുതര കുറ്റകൃത്യമാണ്. ഇപ്പോൾ റിപ്പോർട്ട് പുറത്ത് വന്നിട്ടും അതിൽ വ്യക്തമായ അന്വേഷണം നടത്താതെ സർക്കാർ വേട്ടക്കാരൊടൊപ്പം നിൽക്കുകയാണെന്ന് വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ പറഞ്ഞു. ഇരകൾ കൊടുത്ത മൊഴികളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിൽ കേസെടുക്കാത്തത് ക്രിമിനൽ കുറ്റമാണ്. ഏത് മേഖലയിലായാലും സ്ത്രീകൾ വിവേചനം നേരിടുന്നു, ഇതവസാനിപ്പിക്കണം. സ്ത്രീകൾക്ക് അനുകൂലമാണ് എന്ന് പറയുമ്പോഴും, തൊഴിലിടങ്ങളിൽ ഏറ്റവും കൂടുതൽ ചൂഷണത്തിനും ലൈംഗിക അതിക്രമങ്ങൾക്കും ഇന്ന് സ്ത്രീകൾ ഇരയായികൊണ്ടിരിക്കുകയാണ്. ഇതവസാനിപ്പിക്കുന്നത് വരെ വിമൻ ജസ്റ്റിസ് നീതിക്കുവേണ്ടി തെരുവിലുണ്ടാകുമെന്നും പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണ കമ്മീഷനല്ല, നിയമനടപടിയാണ് വേണ്ടത് എന്നാവശ്യപ്പെട്ടുകൊണ്ട് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച എസ്പി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ജില്ലാ പ്രസിഡണ്ട്…

ടീം വെൽഫെയർ’ പ്രവർത്തകർക്ക് സ്നേഹാദരം

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ സന്നദ്ധ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്ത ‘ടീം വെൽഫെയർ’ അംഗങ്ങളെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നാളെ (28 ആഗസ്റ്റ്‌ 2025) ആദരിക്കും. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി മുഖ്യാതിഥിയായി പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി, ടീം വെൽഫെയർ സംസ്ഥാന ക്യാപ്റ്റൻ സാദിഖ് ഉളിയിൽ മറ്റ് സംസ്ഥാന ജില്ലാ നേതാക്കൾ നാളെ 4.30ന് മലപ്പുറം ടൗൺഹാളിൽ വച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കും.