കണ്ണൂർ: കണ്ണൂർ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാ ദുരിതങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, കേന്ദ്ര സർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തുവാൻ വേണ്ടി, ലോകമെമ്പാടുമുള്ള പ്രവാസികളുടെ നേതൃത്വത്തിൽ ആരംഭിച്ചിരിക്കുന്ന ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിലിന്റെ ‘ ഗ്ലോബൽ ചെയർമാനായി, കണ്ണൂർ – തിരൂർ സ്വദേശിയായ രാജീവ് ജോസഫിനെ തിരഞ്ഞെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം വരുന്ന പ്രവാസികളുടെ വാട്സ്ആപ്പ് കൂട്ടായ്മയാണ്, ഓൺലൈൻ വോട്ടെടുപ്പിലൂടെ ഐക്യഖണ്ഡേന രാജീവ് ജോസഫിനെ തിരഞ്ഞെടുത്തത്. കണ്ണൂർ എയർപോർട്ടിൽ വിദേശ രാജ്യങ്ങളുടെ വിമാനങ്ങളും പറന്നിറങ്ങാനുള്ള അനുമതി, കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തിരമായി നടപ്പിലാക്കണമെന്നാണ് ആക്ഷൻ കൗൺസിൽ പ്രധാനമായും ആവശ്യപ്പെടുന്നത്. വടകര മുതൽ, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പ്രവാസികളെ സംഘടിപ്പിച്ചുകൊണ്ടാണ് ‘കണ്ണൂർ എയർപോർട്ട് ആക്ഷൻ കൗൺസിൽ’ രൂപീകരിച്ചിരിക്കുന്നത്. ആക്ഷൻ കൌൺസിലിന്റെ ‘നാഷണൽ കമ്മിറ്റികൾ’ വിവിധ രാജ്യങ്ങളിലും രൂപീകരിക്കാനുള്ള നടപടി ക്രമങ്ങൾ…
Category: KERALA
നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ഒരുങ്ങി
എടത്വ: നെഹ്‌റു ട്രോഫി ജലോത്സവം ഉൾപ്പടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ ജൂലൈ 17ന് ബുധനാഴ്ച 11 നും 12 നും രാവിലെ മദ്ധ്യേയുള്ള ശുഭ മൂഹൂർത്തത്തിൽ നീരണിയും. വള്ള പുരയിൽ വെച്ച് നടക്കുന്ന ചടങ്ങില്‍ വർക്കിംഗ് പ്രസിഡന്റ് ജോമോൻ ചക്കാലയിൽ അദ്ധ്യക്ഷത വഹിക്കും. തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. ശില്പി സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നീരണിയൽ ചടങ്ങ് നടക്കും. കൈനകരി യുബിസി ടീം ആണ് ഇത്തവണ തുഴയെറിയുന്നത്. ടീം അംഗങ്ങള്‍ക്ക് പങ്കായം, ഒന്നാം തുഴ, ഇടിയൻ എന്നിവ ലീഡിംഗ് ക്യാപ്റ്റൻ രാഹുൽ പ്രകാശ്, ക്യാപ്റ്റൻ പത്മകുമാര്‍ പുത്തൻപറമ്പിൽ എന്നിവർക്ക് ക്ലബ് ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ കൈമാറും. 2023 പുതുവത്സരദിനത്തിൽ നീരണിഞ്ഞ തലവടി ചുണ്ടന്റെ കന്നി പോരാട്ടമാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ. ഷിനു…
പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളം കയറി മുങ്ങി
എറണാകുളം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായി. ഇന്നലെ പെയ്ത മഴയിൽ ആലുവ ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങി. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തിൽ വെള്ളം കയറുന്നത്. പെരിയാറിലും ശക്തമായ അടിയൊഴുക്കാണ് അനുഭവപ്പെടുന്നത്. അതേസമയം, കനത്ത മഴയിൽ എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടമുണ്ടായി. കാറ്റിലും മഴയിലും മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കുമുൾപ്പെടെ തകരാർ സംഭവിച്ചു. മരങ്ങൾ കടപുഴകി വീണാണ് കൂടുതൽ നാശനഷ്ടവുമുണ്ടായത്. മഴക്കെടുതി ഉണ്ടാകാതിരിക്കാൻ ജില്ല ഭരണകൂടം വേണ്ട മുൻകരുതലകൾ സ്വീകരിച്ചിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഭരണകൂടം അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.
ശുചീകരണ തൊഴിലാളി മരിച്ച സംഭവത്തിൽ തങ്ങള്‍ക്ക് പങ്കില്ല; സര്‍ക്കാരിനേയും മേയറേയും പഴി ചാരി റെയിൽവേ
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ കനാലില്‍ ശുചീകരണത്തൊഴിലാളി മരിച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് റെയിൽവേ വ്യക്തമാക്കി. കനാലിൽ റെയിൽവേ മാലിന്യം നിക്ഷേപിക്കുന്നില്ലെന്നും കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാൻ റെയിൽവേ പരിസരത്ത് വേലി സ്ഥാപിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ ജോലിക്കിടെ തൊഴിലാളി മരിച്ച സംഭവത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി രക്ഷപ്പെടാൻ തിരുവനന്തപുരം മേയറും ഇടതുമുന്നണിയും ശ്രമിക്കുന്നതിനിടെയാണ് വസ്തുതകൾ വ്യക്തമാക്കി റെയിൽവേ രംഗത്തെത്തിയിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ഈടാക്കണം, കനാലിന് ഇരുവശവും ഫെൻസിംഗ് വേണം, സിസിടിവി ക്യാമറകൾ സ്ഥാപിക്കണം, ഖര മാലിന്യം ശേഖരിക്കാൻ നഗരത്തിൽ കേന്ദ്രം വേണമെന്നും റെയിൽവേ പറയുന്നു. റെയിൽവേ സ്റ്റേഷന് പരിസരത്തെ ടണലിലേക്ക് മാലിന്യം കയറാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും റെയിൽവേ വ്യക്തമാക്കി. അതേസമയം വേണ്ട സജ്ജീകരണങ്ങൾ ഇല്ലാതെ ശുചീകരണ തൊഴിലാളിയെ മാലിന്യം നീക്കം ചെയ്യാൻ വിട്ട അധികൃതർക്കെതിരെ ക്രിമിനൽ നടപടികൾ എടുക്കണമെന്ന വാദവും ഉയർന്നു വരുന്നുണ്ട്. അതിനിടെ,…
രാമായണ മാസം 2024: കേരളത്തിൽ ഭക്തിയുടെയും ആചാരങ്ങളുടെയും ഒരു മാസം
ഗ്രിഗോറിയൻ കലണ്ടറിൽ ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വരുന്ന ‘കർക്കിടകം’ എന്ന മലയാളം കലണ്ടർ മാസവുമായി പൊരുത്തപ്പെടുന്നതാണ് രാമായണ മാസത്തിൻ്റെ കേരളത്തിലെ പ്രധാന ആചരണം. ഈ കാലഘട്ടത്തെ ‘കർക്കിടക മാസം’ എന്നും വിളിക്കുന്നു. 2024-ൽ, കർക്കിടകത്തിൻ്റെ ആരംഭത്തോട് അനുബന്ധിച്ച് ഇന്ന് (ജൂലൈ 16 ചൊവ്വാഴ്ച) രാമായണമാസം ആരംഭിച്ച് ഓഗസ്റ്റ് 16 ഞായറാഴ്ച സമാപിക്കും. ഈ മാസം മുഴുവൻ, ഹിന്ദു കുടുംബങ്ങളും സംഘടനകളും രാമായണം (രാമായണപാരായണം) ദിവസവും വായിക്കുന്ന പവിത്രമായ ആചാരത്തിൽ ഏർപ്പെടുന്നു. .ഹിന്ദു ഇതിഹാസമായ രാമായണത്തിന് അഗാധമായ മതപരമായ പ്രാധാന്യമുള്ളതിനാൽ, ഈ പാരമ്പര്യം ഹിന്ദു വീടുകളിലും വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങളിലും വ്യാപകമാണ്. രാമായണ പാരായണത്തിന്റെ സുകൃതം നിറയുന്ന കര്‍ക്കടകമാസം ഭക്തമനസ്സുകള്‍ക്ക് ആത്മസമര്‍പ്പണത്തിന്റ പുണ്യകാലമാണ്. മനസ്സും ശരീരവും ശുദ്ധമാക്കി ഭഗവത്നാമ സങ്കീര്‍ത്തനത്തിലൂടെ ഭക്തിസാഗരത്തില്‍ ആറാടി നിര്‍വൃതിയടയുന്ന ദിനങ്ങള്‍. കര്‍ക്കടകത്തെ പഞ്ഞ കര്‍ക്കടകം എന്നാണല്ലോ പറയാറ്. തോരാതെ പെയ്യുന്ന മഴ. കൃഷി ചെയ്യാനോ…
ആദ്യകാല ഓർമകൾ പങ്കുവെച്ച് ‘ഗുരുവോരം’ സഖാഫി സംഗമം
കാരന്തൂർ: സഖാഫി ബിരുദധാരികളായ മർകസിലെ ആദ്യകാല മതവിദ്യാർഥികൾ ഏറെ കാലത്തിന് ശേഷം ഒരുമിച്ചുകൂടിയപ്പോൾ അനേകം ഓർമകളുടെയും മധുരനിമിഷങ്ങളുടെയും പങ്കുവെപ്പുവേളയായി അത്. 1985 മുതൽ 90 വരെയുള്ള ബാച്ചുകളിലെ സഖാഫികളാണ് പ്രിയഗുരുനാഥൻ സുൽത്വാനുൽ ഉലമാ കാന്തപുരം ഉസ്താദിന്റെ സാന്നിധ്യത്തിൽ ‘ഗുരുവോരം’ എന്നപേരിൽ ഒരുമിച്ചുകൂടിയത്. മർകസിന്റെ പഴയകാലം ഓർത്തും പുതിയ പദ്ധതികൾ ആവിഷ്കരിച്ചും പുരോഗമിച്ച സംഗമം കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ.അബ്ദുൽ ഹകീം അസ്ഹരി തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. അഹ്‌മദ് ബാദുഷ സഖാഫി ചന്തിരൂർ, അബ്ദുൽ കരീം സഖാഫി പേഴക്കാപ്പിള്ളി, ഇബ്‌റാഹീം സഖാഫി ചുങ്കത്തറ, മുഹമ്മദ് അലി സഖാഫി വഴിക്കടവ് ആശംസകൾ നേർന്നു. തുടർന്ന് നടന്ന വാർഷിക കൗൺസിലിന് സഖാഫി ശൂറ ചെയർമാൻ ശാഫി സഖാഫി മുണ്ടമ്പ്ര, അബ്ദുലത്വീഫ് സഖാഫി പെരുമുഖം നേതൃത്വം…
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സാഹോദര്യ സംഗമം
മലപ്പുറം: വിമൻ ജസ്റ്റിസ് മുവ്‌മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹോദര്യ സംഗമം എന്ന ശീർഷകത്തിൽ നടത്തിയ ടേബ്ൾ ടോക്ക് ശ്രദ്ധേയമായി. രാഷ്ട്രിയ സാമൂഹ്യ കലാ സാംസ്‌കാരിക മേഖലകളിലെ ഇരുപത്തഞ്ച് വനിതാ നേതാക്കളാണ് ടേബ്ൾടോക്കിൽ പങ്കെടുത്തത്. വിമൻ ജസ്റ്റിസ് മുവ്‌മെന്റിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ജാതി മത ഭേദമന്യേ എല്ലാ മനുഷ്യരും പരസ്പരം സഹോദരങ്ങളാണെന്നും വിഭജിച്ച് ഭരിക്കുക എന്ന ഫാഷിസത്തിന്റെ കുടിലതന്ത്രത്തെ മറികടക്കാനുള്ള പ്രവർത്തനങ്ങളിൽ സ്ത്രീകൾക്ക് സമൂഹത്തിൻ റോൾ വഹിക്കാനുണ്ടെന്നും വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ അഭിപ്രായപ്പെട്ടു. സതീദേവി (കോർവ സംസ്ഥാന വൈസ് പ്രസിഡണ്ട്), ജമീല ഇസ്സുദ്ദീൻ (വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട്), ആയിശാബി (വനിതാ ലീഗ്), (ഫൗസിയ മുൻസിപ്പൽ ചെയർ പേഴ്‌സൺ), ഷീല (ഫിലിം ആർടിസ്റ്റ്), മീര (ഗായിക), ജെസ്സി ചാക്കോ, നജ്‌ല, സുറുമി, ഷാബി…
മർകസ് ആർ സി എഫ് ഐ ഭിന്നശേഷി സംഗമം
കോഴിക്കോട്: മർകസ് സാമൂഹ്യക്ഷേമ മിഷൻ ആർ സി എഫ് ഐയുടെ ഭിന്നശേഷി വിദ്യാർഥി ഉന്നമന സ്കോളർഷിപ്പ് ഗുണഭോക്താക്കളുടെ വാർഷിക സംഗമം സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ലധികം ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത സംഗമം കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് അധ്യക്ഷത വഹിച്ചു. ആർ സി എഫ് ഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സി പി ഉബൈദുല്ല സഖാഫി സന്ദേശ പ്രഭാഷണം നടത്തി. ഭിന്നശേഷി വിദ്യാർഥികളുടെ പഠന സൗകര്യങ്ങളും ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച സ്കോളർഷിപ്പ് പദ്ധതിയിൽ നിലവിൽ മുന്നൂറോളം ഗുണഭോക്താക്കളുണ്ട്. പ്രാഥമിക പഠനം മുതൽ ഉന്നത വിദ്യാഭ്യാസമടക്കം ഉറപ്പുവരുത്തുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർഥികൾ പ്രൊഫഷണൽ പഠനം പൂർത്തീകരിക്കുകയും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പോടെ ഗവേഷണ പഠനം നടത്തുന്നുമുണ്ട്. മതപഠനത്തിലും അധ്യാപന മേഖലയിലും സംരംഭകത്വ…
ആമയിഴഞ്ചാന്‍ കനാലിലെ പ്ലാസ്റ്റിക് മാലിന്യം: കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് കേരള ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: ആമയിഴഞ്ചാന്‍ കനാലിലേക്ക് പ്ലാസ്റ്റിക് മാലിന്യം ഒഴുക്കുന്നതിൻ്റെ കാരണങ്ങളും, കനാലില്‍ മാലിന്യം തള്ളിയതിന് ഉത്തരവാദികളായ വ്യക്തികളെക്കുറിച്ചും, മാലിന്യം നീക്കം ചെയ്ത രീതിയും വിശദമാക്കി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം ജില്ലാ കളക്ടർ, കോർപ്പറേഷൻ, റെയിൽവേ എന്നിവരോട് ഇന്ന് (ജൂലൈ 15ന്) കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ശുചീകരണത്തൊഴിലാളി കനാലിൽ മുങ്ങിമരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ നടന്ന പ്രത്യേക സിറ്റിംഗിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് ഗോപിനാഥ് പി. എന്നിവരടങ്ങിയ ബെഞ്ചിൻ്റെ ഉത്തരവ്. കനാലിൽ കാണാതായ കേരള ശുചീകരണ തൊഴിലാളിയുടെ മൃതദേഹം നാൽപ്പത്തിയാറ് മണിക്കൂറിന് ശേഷം വീണ്ടെടുത്തു. റെയിൽവേയുടെ വസ്തുവകകൾക്കകത്തും പുറത്തും കനാലിൽ അടിഞ്ഞുകൂടിയ പാരമ്പര്യ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക കർമപദ്ധതി സമർപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളോട് കോടതി ആവശ്യപ്പെട്ടു. ബ്രഹ്മപുരം തീപിടിത്തത്തിൻ്റെ പശ്ചാത്തലത്തിൽ രജിസ്റ്റർ ചെയ്ത സ്വമേധയാ കേസെടുത്ത അമിക്കസ് ക്യൂറിക്ക് അന്നത്തെ ‘ഓപ്പറേഷൻ അനന്ത’യുടെ ഭാഗമായ…
ഹയർ സെക്കന്ററി അദ്ധ്യാപക നിയമനം വേഗത്തിലാക്കണം: കെ.എസ്.ടി.എം
മലപ്പുറം: മലബാറിലേക്ക് 138 താൽക്കാലിക അധിക പ്ലസ് വൺ ബാച്ച് അനുവദിച്ചതോടൊപ്പം തന്നെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഗവൺമെൻറ് തയ്യാറാവണമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് (കെ.എസ്.ടി.എം) മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുതുതായി ബാച്ചുകൾ അനുവദിച്ച മിക്ക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസ് റൂം അടക്കം അടിസ്ഥാന സൗകര്യത്തിന്റെ പരിമിതികളാൽ ബുദ്ധിമുട്ടുന്നവയാണ്.ഇത് ഉടൻ പരിഹരിക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ വലിയ ഭാരമാണ് ഹയർ സെക്കൻഡറി അധ്യാപകർ വഹിക്കേണ്ടി വരുന്നത്. ക്ലർക്കിനെയും പ്യൂണിനെയും അനുവദിക്കുക എന്നത് വളരെ കാലമായുള്ള ആവശ്യമാണ്. ഒഴിഞ്ഞ് കിടക്കുന്ന തസ്തികകളിലെ അധ്യാപക നിയമനം വേഗത്തിൽ ആക്കുകയും സ്ഥിരം ബാച്ചുകൾ അനുവദിച്ച് ഭാവിയിൽ പ്ലസ് വൺ അഡ്മിഷൻ സുഗമമാക്കണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇംഗ്ലീഷ് ഭാഷ വിഷയമാക്കിക്കൊണ്ടുള്ള ഉത്തരവിലൂടെ ഇംഗ്ലീഷ് അദ്ധ്യാപകരെ പുറത്താക്കുന്ന അശാസ്ത്രീയ നടപടിയിൽ നിന്നും സർക്കാർ പിന്മാറണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻറ്…
