തിരുവനന്തപുരം: കാലാവസ്ഥാ പ്രവചന മാതൃകകൾ കൂടുതൽ സമകാലികവും ലൊക്കേഷൻ-നിർദ്ദിഷ്ടവും കൃത്യവുമാക്കേണ്ടതിൻ്റെ ആവശ്യകത മുഖ്യമന്ത്രി പിണറായി വിജയന് ഊന്നിപ്പറഞ്ഞു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി), സെൻട്രൽ വാട്ടർ കമ്മീഷനും (സിഡബ്ല്യുസി) ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും (ജിഎസ്ഐ) കേരള സർക്കാരിന് കനത്ത മഴയ്ക്കുള്ള സാധ്യതയെക്കുറിച്ച് വേണ്ടത്ര മുന്നറിയിപ്പ് നൽകിയിരുന്നോ എന്ന ചോദ്യത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അഭിപ്രായത്തിന് രാഷ്ട്രീയ പ്രാധാന്യമുണ്ട്. വയനാട്ടിലെ വിനാശകരമായ മണ്ണിടിച്ചിലും തുടര്ന്നു നടന്ന ദാരുണമായ സംഭവവും ഒഴിവാക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിനും പ്രസക്തിയേറുന്നു. ആഗോള കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത്, ഒരു പ്രത്യേക പ്രദേശത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ വെള്ളപ്പൊക്കമുണ്ടാക്കുന്ന മേഘവിസ്ഫോടനങ്ങളും തീവ്രമായ മഴയും പ്രവചിക്കാൻ വെല്ലുവിളിയാണെന്ന് ഓഗസ്റ്റ് 3 ന് ഒരു വാർത്താ സമ്മേളനത്തിൽ അദ്ദേഹം സമ്മതിച്ചു. എന്നിരുന്നാലും, ആവർത്തിച്ചുള്ള പ്രകൃതി ദുരന്തങ്ങൾ രാജ്യത്തിൻ്റെ കാലാവസ്ഥാ പ്രവചന സംവിധാനങ്ങളെ നവീകരിക്കേണ്ടതിൻ്റെ ആവശ്യകതയെ അടിവരയിടുന്നു. ദുരന്തബാധിതരായ വയനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിൽ…
Category: KERALA
വേണ്ടത്ര മുന്നറിയിപ്പുകൾ നൽകിയില്ലെങ്കിലും സർക്കാർ മുൻകരുതൽ എടുത്തിരുന്നു: എംബി രാജേഷ്
കൊച്ചി: ജൂലൈ 29 ന് വയനാട്ടിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകിയിരുന്നില്ലെങ്കിലും, രണ്ട് വൻതോതിലുള്ള ഉരുൾപൊട്ടൽ മേഖലയിൽ നാശം വിതയ്ക്കുന്നതിന് മുമ്പ് മേപ്പാടി പഞ്ചായത്ത് 150 ഓളം പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ഓഗസ്റ്റ് ഒന്നിന് വയനാട്ടിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇവരുടെ സുരക്ഷ സ്ഥിരീകരിച്ചതായി രാജേഷ് പറഞ്ഞു. “എന്താണ് സംഭവിച്ചത്, ഇന്ത്യൻ കാലാവസ്ഥാ വകുപ്പും (ഐഎംഡി) ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (ജിഎസ്ഐ) പുറപ്പെടുവിച്ച അലേർട്ടുകൾ ഒരിക്കലും ഇത്രയും വലിയ ദുരന്തം പ്രവചിച്ചില്ല. 115 മില്ലീമീറ്ററിനും 204 മില്ലീമീറ്ററിനും ഇടയിൽ മഴ പെയ്യുമെന്നായിരുന്നു ഐഎംഡി നൽകിയ മുന്നറിയിപ്പ്. ആദ്യം യെല്ലോ അലർട്ടും പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ ഓറഞ്ച് അലർട്ടുമായിരുന്നു. എന്നാൽ, ഐഎംഡി പ്രവചിച്ചതിലും 200% കൂടുതലാണ് ഞങ്ങൾക്ക് ലഭിച്ച…
പ്രകൃതി ദുരന്തം ബാക്കിവെച്ച വയനാട് ഭൂമിയിൽ കാരുണ്യ സ്പർശമായി ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്
ഉറ്റവരും ഉടയവരും നഷ്ടപ്പെട്ട് തീരാ വേദനയിൽ കഴിയുന്ന വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കുവാൻ ബീലീവേഴ്സ് ഈസ്റ്റേൺ ചർച്ച്. വയനാട്ടില് പ്രകൃതി ദുരന്തം ഉണ്ടായതിന് ശേഷം മണിക്കൂറുകൾക്കുള്ളിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ വൈദ്യ സംഘത്തിന്റെ നേതൃത്വത്തില് സേവനവും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്നു.രക്ഷാ പ്രവർത്തനം നടത്തുന്നവർക്കും സർക്കാർ സംവിധാനങ്ങൾക്കും സാധ്യമായ എല്ലാ സഹായങ്ങളും അടിയന്തിരമായി ചെയ്യണമെന്ന് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ഡോ.സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് എപ്പിസ്ക്കോപ്പയുടെ നിർദ്ദേശത്തെ തുടർന്ന് കേരളത്തിലെ എല്ലാ ഇടവകകളിലും ആഗസ്റ്റ് 4ന് വിശുദ്ധ കുർബാന മധ്യേ വയനാടിന് വേണ്ടിയുള്ള സമൂഹ പ്രാർത്ഥന നടക്കും.അതോടൊപ്പം അവരുടെ പുനരധിവാസത്തിനും മുൻപോട്ടുള്ള ജീവിതത്തിനും ആശ്വാസമാകുവാൻ പ്രത്യേക സ്തോത്രകാഴ്ച സമാഹരിക്കും.സമാഹരിക്കുന്ന തുക നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം. നിരണം സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച്…
വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്; നമ്മൾ ഈ ദുരിതങ്ങളെ അതിജീവിക്കും
ദുരിതബാധിതർക്കുള്ള സഹായം ഔദാര്യമല്ല, ആശ്വാസവും സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തവും ചേർത്ത് നിർത്തലുമാണ്. സമ്പന്നരോ ദരിദ്രരോ എന്ന വിവേചനം ഇല്ലാതെ, മതജാതി കക്ഷരാഷ്ട്രീയമോ വിശ്വാസമോ വിശ്വാസമില്ലായ്മയോ എന്ന വേർതിരിവുകൾ ഇല്ലാതെ ദുരന്തം എല്ലാവരെയും ബാധിക്കുന്നതും നിസ്സഹായത തീർക്കുന്നതുമാണ്. ദിവസങ്ങളായി നമ്മുടെ ജീവിതന്തരീക്ഷം ദുഃഖസാന്ദ്രമാണ്.. വയനാട് ദുരന്തം നമ്മുടെയെല്ലാം ഹൃദയം കീറിമുറിക്കുന്നുണ്ട്, മഴ സംഹാരതാണ്ഡവമാടിയ ഒരൊറ്റ രാത്രി കൊണ്ട് ഉരുൾപൊട്ടി പ്രളയം തീർത്ത് എല്ലാം തകിടം മറിഞ്ഞു. ഒരമ്മയുടെ കരഞ്ഞുകൊണ്ടുള്ള സംസാരം ദൃശ്യമാധ്യമങ്ങളിൽ കാണാനിടയായി കൊടും കാട്ടിൽ കാട്ടാനക്കൊപ്പം കഴിഞ്ഞ സമയം, പുലർച്ചെ ആരൊക്കെയോ രക്ഷക്കെത്തുന്നു! ദുരന്ത ഭൂമിയിൽ സ്വന്തം വീട്ടുകാരെയും അയൽക്കാരെയും തിരയുന്ന മനുഷ്യർ, തന്റെ അമ്മയെ തോളിൽ ഇട്ടു, പക്ഷെ മകളും സഹോദരിയും സഹോദരനും ഒക്കെ കണ്മുന്നിലൂടെ ഒഴുകിപോകുന്ന, നിലവിളിക്കാൻ പോലുമാവാത്ത അവസ്ഥ! തലേ ദിവസം വരെ സ്കൂളിൽ ഉണ്ടായിരുന്ന 18 വർഷമായി മുണ്ടക്കൈ പ്രദേശത്ത് കുട്ടികൾക്കും…
വയനാടിന് കൈത്താങ്ങായി ഒഐസിസി
തിരുവനന്തപുരം: കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരൻ്റെ നിർദേശപ്രകാരം വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസ പദ്ധതികളിൽ ഒഐസിസി ഇൻകാസ് പ്രവർത്തകരും പങ്കാളികളാകും. വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനോടൊപ്പം ഭവന നിർമ്മാണത്തിന് പ്രാധാന്യം നൽകും. ഒഐസിസി യുഎഇ, കുവൈറ്റ്, അൽഹാസ, യുഎസ്എ, ദുബായ്, ഖത്തർ, ഒമാൻ, ജർമനി, സൗദി, ബഹ്റൈൻ, കാനഡ, അയർലെൻഡ്, ഖത്തർ, ഇറ്റലി, ഓസ്ട്രേലിയ തുടങ്ങിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു കഴിഞ്ഞു. സാമ്പത്തിക സഹായത്തിൻ്റെ ആദ്യ ഗഡു പല കമ്മിറ്റികളും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇൻകാസ് യുഎഇയുടെ നേതൃത്വത്തിൽ 10 വീടുകൾ നിർമിച്ചു നൽകും. അഞ്ച് ലക്ഷം രൂപ ആദ്യ ഗഡുവായി വിതരണം ചെയ്യും. ഒഐസിസി കുവൈറ്റ് അഞ്ച് ലക്ഷം, ഇൻകാസ് ഒമാൻ നാഷണൽ കമ്മിറ്റി ഏഴു ലക്ഷം, ഒഐസിസി അൽഹസാ, മക്കാ കമ്മിറ്റികൾ ഭവന പദ്ധതി എന്നിവയും പ്രഖ്യാപിച്ചു കഴിഞ്ഞു. നാട്ടിലുള്ള ഒഐസിസി പ്രവർത്തകർ കെപിസിസിയുമായും വയനാട് ഡിസിസിയുമായി…
സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം
മാവേലിക്കര: കല്ലുമല എംബി ഐടിഐ സൗജന്യ തൊഴിൽ പരിശീലന പരിപാടി സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഐടിഐ ചെയർമാൻ ഫാ. അജി കെ. തോമസ് ഉദ്ഘാടനം ചെയ്തു. മാനേജർ ബിനു തങ്കച്ചൻ അധ്യക്ഷനായി. എംബി ഐടിഐ ചാപ്പൽ സഹവികാരി ഫാ. ജോൺ എ ജോൺ, പുതിയകാവ് സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെക്രട്ടറി വി.ടി. ഷൈൻ മോൻ, ഐടിഐ സെക്രട്ടറി ജോർജ് ജോൺ, ട്രഷറർ മാത്യു ജോൺ പ്ലാക്കാട്ട്, പ്രിൻസിപ്പൽ കെ. കെ. കുര്യൻ, അധ്യാപക പ്രതിനിധി ഡി. ജോൺ വിദ്യാസാഗർ, വിദ്യാർഥി പ്രതിനിധികളായ മുബഷീർ, അഭിഷേക് ശങ്കർ എന്നിവർ പ്രസംഗിച്ചു.
നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു.
നീരേറ്റുപുറം : വയനാട് പ്രകൃതിദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് പമ്പ ജലോത്സവ സമിതിയുടെയും നീരേറ്റുപുറം പമ്പാ ബോട്ട് റേസ് ക്ലബിന്റെയും നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും മെഴുകുതിരി തെളിയിച്ചു അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. തിരുവല്ല മുൻസിപ്പൽ കൗൺസിൽ അംഗം ശ്രീനിവാസ് പുറയാറ്റ് അനുശോചന സന്ദേശം നല്കി. തുടർന്ന് നടന്ന ചടങ്ങിൽ ജലോത്സവ സമിതി വൈസ് പ്രസിഡന്റ് രാജശേഖരൻ നായർ അദ്ധ്യക്ഷം വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ് ഉദ്ഘാടനം ചെയ്തു. അനിൽ സി. ഉഷസ്, സെക്രട്ടറി പുന്നൂസ് ജോസഫ്, തോമസ് വർഗീസ്, സജി കൂടാരത്തിൽ, ഡോ. ജോൺസൺ വി ഇടിക്കുള, സന്തോഷ് ചാത്തങ്കരി, ബിനു ജോർജ്, ചെറിയാൻ പൂവക്കാട്, ഓമനക്കുട്ടൻ എംജി, അഞ്ചുകൊച്ചേരി എന്നിവർ പ്രസംഗിച്ചു. സാധ്യമായ സഹായങ്ങൾ വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ദുരിത ബാധിത പ്രദേശങ്ങളില് എത്തിക്കാൻ തീരുമാനിച്ചതായി സെക്രട്ടറി പുന്നൂസ് ജോസഫ് അറിയിച്ചു.
ശഹീദ് ഇസ്മായീൽ ഹനിയ്യ ഐക്യദാർഢ്യ പ്രകടനം നടത്തി സോളിഡാരിറ്റി SIO കൊച്ചി സിറ്റി ഘടകം
കൊച്ചി: പലസ്തീൻ വിമോചന പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വത്തിൽ അഭിവാദ്യമർപ്പിച്ച് SIO, സോളിഡാരിറ്റി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ പ്രകടനം സംഘടിപ്പിച്ചു. ഇസ്മായിൽ ഹനിയ്യയുടെ രക്തസാക്ഷിത്വം വിമോചന പോരാട്ടങ്ങൾക്ക് ഊർജം പകരുമെന്ന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റി പ്രസിഡന്റ് ജമാൽ അസ്ഹരി പറഞ്ഞു. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി, sio പ്രസിഡന്റ് ഫുആദ് പി. എസ് എന്നിവർ സംസാരിച്ചു. പ്രകടനത്തിനു സോളിഡാരിറ്റി കൊച്ചി സിറ്റി ജനറൽ സെക്രട്ടറി അസ്ലം പള്ളുരുത്തി, sio സെക്രട്ടറി ആദിൽ ആഷിഖ് എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു മുന്നോടിയായി ഇസ്മായിൽ ഹനിയ്യയ്ക്ക് വേണ്ടി മയ്യിത്ത് നമസ്കാരവും നടന്നു.
നാലാം ദിനവും സജീവസാന്നിധ്യമായി ടീം വെൽഫെയർ
നിലമ്പൂർ : നാലാം ദിനവും ടീം വെൽഫെയർ വളണ്ടിയർമാർ ബോഡി കണ്ടെത്തുന്ന തിരച്ചിലിലും ജില്ലാ ആശുപത്രിയിലെ ബോഡി പരിചരണത്തിലും സജീവമായ പങ്കാളിത്തം വഹിച്ചു. മമ്പാട് ഒടായിക്കൽ ഭാഗങ്ങളിൽ ഫയർ റെസ്ക്യു സംഘത്തോടൊപ്പം വോട്ടിറക്കി തിരച്ചിൽ നടത്തി. സർക്കാർ സംവിധാനങ്ങളോടുകൂടി സഹകരിച്ചാണ് ടീം വെൽഫെയർ വളണ്ടിയർമാർ രക്ഷാപ്രവർത്തനം നടത്തിയത്. പോത്തുകല്ലിലും നിലമ്പൂരിലും സർവീസ് സെന്ററും ആംബുലൻസ് സർവീസുകളും ഉപയോഗപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ക്രോഡീകരിച്ചത്. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി സഫീർ ഷാ, മുനീബ് കാരക്കുന്ന്, ആരിഫ് ചുണ്ടയിൽ, ശാക്കിർ മോങ്ങം, ഫായിസ് എളമ്പിലാക്കോട്, റെജീന ഇരുമ്പിളിയം, ഹസീന വഹാബ്, ബന്നാ മുതുവല്ലൂർ , സി എം അസീസ്, ഫസൽ തിരൂർക്കാട്, മജീദ് ചാലിയാർ, സവാദ് മൂലപാടം എന്നിവർ നേതൃത്വം നൽകി.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന് മർകസ് ഓ ഖാലിദ് ഇംഗ്ലീഷ് സ്കൂൾ
കാരന്തൂർ: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിനായി മർകസ് പ്രഖ്യാപിച്ച ആദ്യഘട്ട ദുരിതാശ്വാസ പാക്കേജിന് കരുത്തുപകർന്ന് ചൊക്ലിയിലെ മർകസ് ഓ ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ. ഉരുൾപൊട്ടലും താഴ്ന്നപ്രദേശങ്ങളിൽ വെള്ളംകയറിയതും മൂലം ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും കഴിയുന്ന വയനാടിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള ജനങ്ങളുടെ ക്ഷേമത്തിനായാണ് സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ചേർന്ന് സ്വരൂപിച്ച വസ്തുക്കൾ ഉപയോഗപ്പെടുത്തുക. സ്കൂൾ അധികൃതർ ശേഖരിച്ച വസ്ത്രങ്ങൾ, പായ, ഭക്ഷ്യവസ്തുക്കൾ, ബ്ലാങ്കറ്റുകൾ, വീട്ടുപകരണങ്ങൾ, നിത്യോപയോഗ സാമഗ്രികൾ എന്നിവ മർകസ് സെൻട്രൽ ക്യാമ്പസിലെ കളക്ഷൻ പോയിനിലെത്തിച്ചു. ഇവിടെനിന്ന് സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേക്ക് ആവശ്യാനുസരണം കൈമാറും. മർകസ് സാരഥി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ നിർദേശത്തെ തുടർന്നാണ് വിവിധയിടങ്ങളിലെ മർകസ് സ്ഥാപനങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. കളക്ഷൻ ഏകോപനത്തിന് വി എം റശീദ് സഖാഫി, കെ കെ ഷമീം, ഹൈദർ നൂറാനി,…
