ലോകത്തിലെ ഏറ്റവും പ്രശസ്തമായ മൂവി സ്ട്രീമിംഗ് സൈറ്റുകളിലൊന്നായ നെറ്റ്ഫ്ലിക്സ്, ഒക്ടോബർ പകുതിയോടെ അതിൻ്റെ “പാലസ്തീനിയൻ സ്റ്റോറീസ്” ശേഖരത്തിൽ നിന്ന് 19 സിനിമകൾ നീക്കം ചെയ്തതിന് തിരിച്ചടി നേരിടുന്നു. 2021 ഒക്ടോബറിൽ സമാരംഭിച്ച ശേഖരത്തിൽ, ആഗോള സിനിമയിൽ പലസ്തീനിയൻ ശബ്ദങ്ങൾ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിട്ടുള്ള ഫലസ്തീനിയൻ സംവിധായകരുടെയും വിവരണങ്ങളുടെയും 32 സിനിമകൾ അവതരിപ്പിക്കുന്നു. മഹ്ദി ഫ്ലീഫെലിൻ്റെ “എ മാൻ റിട്ടേൺഡ്”, ആൻമേരി ജാസിറിൻ്റെ “ലൈക്ക് 20 ഇംപോസിബിൾസ്”, മെയ് ഒഡെയുടെ “ദി ക്രോസിംഗ്” തുടങ്ങിയ അവാർഡ് നേടിയ കൃതികൾ ഇതിൽ ഉൾപ്പെടുന്നു. 2002 ലെ കാൻ ജൂറി പ്രൈസ് നേടിയ “ഡിവൈന്‍ ഇന്റര്‍വെന്‍ഷന്‍,” “സാൾട്ട് ഓഫ് ദി സീ”, “3000 നൈറ്റ്സ്” എന്നിവയുൾപ്പെടെ നിരവധി സിനിമകൾ നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യുന്നത് നിർത്തി. അടിസ്ഥാന സൗകര്യ നാശത്തിനും 42,000-ത്തിലധികം സിവിലിയൻ മരണങ്ങൾക്കും കാരണമായ ഗാസയ്‌ക്കെതിരായ ഇസ്രായേൽ യുദ്ധത്തിനിടയിൽ ഫലസ്തീൻ പ്രാതിനിധ്യത്തിന് തടസ്സമാകുമെന്നതിനാൽ…
Category: CINEMA
‘പ്രണയത്തിന്റെ നീരാഴിയിൽ’: എഐ വീഡിയോ സോങ്ങ് റിലീസ് ചെയ്തു
തൃശ്ശൂർ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിലൂടെ ചിത്രീകരിച്ച വീഡിയോ സോങ്ങ്, ‘പ്രണയത്തിന്റെ നീരാഴിയിൽ’ യൂട്യൂബിൽ റിലീസ് ചെയ്തു. മലയാളത്തിൽ ആദ്യമായി, ഒരു പ്രമേയത്തെ ആസ്പദമാക്കി, ഒരു എഐ മോഡൽ (അവതാർ) അഭിനയിച്ചിരിക്കുന്ന ഈ ആൽബത്തിന്റെ മുഴുവൻ വീഡിയോയും ഓഡിയോയും പൂർണ്ണമായും ജനറേറ്റ് ചെയ്തത് എഐയിലാണ്. സേവ്യർ എന്ന കഥാപാത്രം തന്റെ പ്രണയിനി സാറയെ കാണുവാൻ ദൂരെദേശത്തുനിന്നും ബൈക്കിൽ പുറപ്പെട്ടു വരുന്നതും യാത്രയ്ക്കിടെ സേവ്യറിന്റെ മനസ്സിലൂടെ കടന്നുവരുന്ന സാറയെകുറിച്ചുള്ള ഓർമ്മകളുമാണ് ആൽബത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. സേവ്യറിനെ നേരിട്ട് കാണിക്കാതെ പിൻദൃശ്യങ്ങളിലൂടെയാണ് അവതരിപ്പിക്കുന്നത്. ‘ക്ലാര ക്ലെമെന്റ്’ എന്ന അവതാർ ആണ് സാറയെ അവതരിപ്പിക്കുന്നത്. കടൽതീര ദൃശ്യങ്ങളിലൂടെയാണ് സാറയോടുള്ള സേവ്യറിന്റെ പ്രണയം ചിത്രീകരിച്ചിരിക്കുന്നത്. കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ പാട്ടെഴുത്തും എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. കേരള വാർത്ത ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച, സതീഷ് കളത്തിലിന്റെ ‘പ്രണയാരവത്തിന്റെ പുല്ലാങ്കുഴൽ’ എന്ന കവിതയുടെ ഗാനാവിഷ്‌ക്കാരമാണ് ഈ ആൽബം. വരികൾക്ക് സംഗീതം നല്‍കിയതും…
ലൈംഗികാതിക്രമക്കേസിൽ നടൻ സിദ്ദിഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി നീട്ടി; രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും
ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖിന് അനുവദിച്ച ഇടക്കാല മുൻകൂർ ജാമ്യം സുപ്രീം കോടതി ചൊവ്വാഴ്ച (ഒക്‌ടോബർ 22, 2024) നീട്ടി. സിദ്ദിഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന കേരളാ പോലീസിൻ്റെ റിപ്പോർട്ടിൽ പ്രതികരണം അറിയിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകൻ വി.ഗിരി നൽകിയ അപേക്ഷയെ തുടർന്നാണ് ജസ്റ്റിസ് ബേല ത്രിവേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കുന്നത്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് (എസ്ഐടി) സഹകരിക്കാൻ സിദ്ദിഖ് തയ്യാറല്ലെന്ന് മുതിർന്ന അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞു. ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് മലയാള സിനിമാ വ്യവസായത്തിലെ “ഞെട്ടിപ്പിക്കുന്നതും വ്യാപകവുമായ” ലൈംഗികാതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്തുവന്നതിനു ശേഷം കേരളത്തിലുടനീളം രജിസ്റ്റർ ചെയ്ത 30 ലധികം എഫ്ഐആറുകളാണ് എസ്ഐടി ഇപ്പോൾ അന്വേഷിക്കുന്നത് . സ്ത്രീകൾ അഭിമുഖീകരിക്കുന്ന പൊതുപ്രശ്‌നമാണ് സിനിമയിലേക്കുള്ള പ്രവേശനത്തിനും സിനിമയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾക്കുമായി സ്ത്രീകളോട് ഉന്നയിക്കുന്ന ലൈംഗിക…
ലൈംഗികാതിക്രമ കേസ്: നടന്‍ ജയസൂര്യ ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകും
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ നടന്‍ ജയസൂര്യ ഇന്ന് ചോദ്യം ചെയ്യലിന് പൊലിസ് സ്റ്റേഷനില്‍ ഹാജരായേക്കും. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. തിരുവനന്തപുരം കന്‍റോണ്‍മെൻ്റ് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് ജയസൂര്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. ജയസൂര്യ ദുരുദ്ദേശത്തോടെ ഫ്‌ളാറ്റിലേയ്ക്ക് ക്ഷണിച്ചതായും യുവതി ആരോപിക്കുന്നു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളായതിനാൽ അറസ്റ്റ് ഉണ്ടാവില്ലെന്ന പൊലീസിന്‍റെ മറുപടി പരിഗണിച്ച് ജയസൂര്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. ഇന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ പത്ത് മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ…
ഡോ. സൈനുദീൻ പട്ടാഴി സിനിമാ രംഗത്തും
പ്രശസ്ത ശാസ്ത്ര, പരിസ്ഥിതി ശാസ്ത്രജ്ഞൻ ഡോ. സൈനുദീൻ പട്ടാഴി ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണ് “സ്വച്ഛന്ദമൃത്യു.” ദേശീയ അവാർഡ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ഒക്ടോബർ അവസാന വാരം എല്ലാ തിയേറ്ററുകളിലും റിലീസ് ചെയ്യും. ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി, ജയകുമാർ, കോട്ടയം സോമരാജ്, ഖുറേഷി ആലപ്പുഴ, അഷ്റഫ് നജ്മൂദ്ദീൻ, ശ്രീകല ശ്യാം കുമാർ, മോളി കണ്ണമാലി, ശയന ചന്ദ്രൻ, അർച്ചന, ധന്യ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം കുമാർ നിർവഹിക്കുന്നു. സുധിന്‍ലാല്‍, നജ്മൂദ്ദീൻ, ഷാൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും എഴുതുന്നു. ജൊഫി തരകൻ, ഷഹീറ നസീർ എന്നിവരുടെ വരികൾക്ക് നിഖിൽ മോഹൻ, നവനീത് എന്നിവർ…
മുൻ ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലക്ക് ജാമ്യം അനുവദിച്ചു
എറണാകുളം: മുൻ ഭാര്യയുടെ പരാതിയെ തുടർന്ന് കടവന്ത്ര പോലീസ് അറസ്റ്റു ചെയ്ത നടൻ ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. ഐപിസി 354 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചതിനും ഐപിസി 406 പ്രകാരം മുൻ പങ്കാളിയുമായുള്ള കരാർ ലംഘനത്തിനും ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം നടൻ ബാലയ്‌ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ബാലക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമൂഹ മാധ്യമങ്ങളിലൂടെ ബാലയും മുൻ ഭാര്യയും നേരത്തെ വാദ പ്രതിവാദങ്ങൾ നടത്തിയിരുന്നു. സമൂഹ മാധ്യമത്തിലൂടെ മകളുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ബാല നടത്തിയിരുന്നു. ബാലക്കെതിരെ ഇരുവരുടെയും പ്രായപൂർത്തിയാകാത്ത മകളും ബാലയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മുൻ ഭാര്യ നിയമപരമായി ബാലക്കെതിരെ പരാതി നൽകിയത്. ഇന്ന് പുലർച്ചെ എറണാകുളം കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ബാബ സിദ്ദിഖിയുടെ കൊലപാതകം: നടന്‍ സൽമാന്‍ ഖാന്റെ സുരക്ഷ ശക്തമാക്കി
ബാബ സിദ്ദിഖിയുടെ കൊലപാതകത്തിന് ശേഷം ബോളിവുഡ് നടന്‍ സൽമാൻ ഖാൻ്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. കാരണം ഈ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തു. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്, തൽക്കാലം അദ്ദേഹത്തെ കാണരുതെന്ന് അദ്ദേഹത്തിൻ്റെ കുടുംബം അടുത്ത ആളുകളോട് അഭ്യർത്ഥിച്ചു. സിദ്ദിഖും സൽമാനും തമ്മിൽ അഗാധമായ സൗഹൃദമുണ്ടായിരുന്നു, ഈ സംഭവത്തിന് ശേഷം അത് പുതിയ വഴിത്തിരിവിലാണ്. മുംബൈ: ബാബാ സിദ്ദിഖിയുടെ കൊലപാതകം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. ഈ കൊലപാതകത്തിന് ശേഷം ലോറൻസ് ബിഷ്‌ണോയി സംഘത്തിൻ്റെ പേര് പുറത്ത് വന്നതോടെ സൽമാൻ ഖാൻ്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ജനത്തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നതിൽ നിന്ന് സൽമാനെ വിലക്കിയിട്ടുണ്ട്. ഇതുകൂടാതെ, സൽമാനെ കാണാൻ തൽക്കാലം ആരും വരരുതെന്ന് ഖാൻ കുടുംബം തങ്ങളുടെ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പ്രത്യേക അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം…
നടിക്കെതിരായ വാട്സ്‌ആപ്പ് രേഖകള്‍ ഇന്ന് നടൻ സിദ്ദീഖ് പോലീസിന് കൈമാറും
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമിലാണ് ഹാജരാകേണ്ടത്. കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിൽ നിന്ന് അന്വേഷണ സംഘം പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു. നടിക്കെതിരായി കൈയിലുണ്ടെന്ന് സിദ്ദീഖ് അവകാശപ്പെട്ടിരുന്ന വാട്സ്ആപ്പ് രേഖകൾ ഇന്ന് ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന വിവര ശേഖരണത്തിൽ യുവനടിയുടെ പരാതിയിൽപ്പറയുന്ന കാര്യങ്ങളെ സിദ്ദീഖ് പൂർണമായി തള്ളിയിരുന്നു. നടിയെ ജീവിതത്തിൽ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് തിരുവനന്തപുരം നിള തിയറ്ററിലെ പ്രിവ്യൂ ഷോയിലായിരുന്നുവെന്നുമാണ് സിദ്ദീഖ് മൊഴി നൽകിയത്. ബലാത്സംഗം നടന്നെന്ന് പരാതിയിൽ പറയുന്ന മാസ്‌കോട്ട് ഹോട്ടലിൽ വച്ച് കണ്ടിട്ടില്ലെന്നും വാദിച്ചിട്ടുണ്ട്. നടിക്കെതിരായ വാട്‌സ്ആപ്പ് ചാറ്റുകൾ കൈയിലുണ്ടെന്നും സിദ്ദീഖ് അറിയിച്ചിരുന്നു. നേരത്തെ നടന്ന ചോദ്യം ചെയ്യലിൽ സിദ്ദീഖിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു വിട്ടയയ്ക്കുകയാണ് അന്വേഷണസംഘം…
സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവർക്കെതിരെ കേസ്
കൊച്ചി: യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ സിനിമ നടിമാരായ സ്വാസിക, ബീന ആന്റണി എന്നിവര്‍ക്കും നടനും ബീനാ ആന്റണിയുടെ ഭര്‍ത്താവുമായ മനോജിനുമെതിരെ കേസ്. നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി. പ്രമുഖ നടന്മാര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച നടിയാണ് താരങ്ങള്‍ക്കെതിരെ പരാതി നല്‍കിയത്. ബീന ആന്റണി ഒന്നാംപ്രതിയും, ഭർത്താവ് മനോജ് രണ്ടാം പ്രതിയും, സ്വാസിക മൂന്നാം പ്രതിയുമാണ്. പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുളള പരാമർശം നടത്തിയെന്നാണ് നടിയുടെ പരാതി. ഈ പരാതിയിന്മേലാണ് പൊലീസിന്റെ നടപടി. ജാമ്യം ലഭിക്കാവുന്ന വകുപ്പാണിത്. ബീന ആന്‍റണിയുടെ ഭര്‍ത്താവ് മനോജിന്‍റെ ഒരു വീഡിയോയ്ക്ക് മറുപടിയായി ബീന ആന്‍റണിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിൽ ആലുവ സ്വദേശിയായ നടി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ബീന ആന്‍റണിയും പരസ്യ പ്രതികരണം നടത്തിയിരുന്നു. 33 വര്‍ഷമായി താന്‍…
‘തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖം മറയേക്കണ്ട ആവശ്യമില്ല; മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കണമെന്ന് പ്രയാഗ മാര്‍ട്ടിനോട് താന്‍ പറഞ്ഞു: സാബു മോന്‍
കൊച്ചി: ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ പങ്കെടുത്ത താരങ്ങളില്‍ പ്രയാഗയുടെ പേരും ഉള്‍പ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് പൊലീസ് വിളിപ്പിച്ചത് പ്രകാരം ലഹരി കേസില്‍ ചോദ്യം ചെയ്യലിന് പ്രയാഗ മാര്‍ട്ടില്‍ എത്തിയത്. ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം പ്രയാഗ മറുപടിയും പറഞ്ഞിരുന്നു. പ്രയാഗയ്‌ക്കൊപ്പം നടന്‍ സാബു മോനും എത്തിയിരുന്നു. പ്രയാഗയ്ക്ക് നിയമസഹായം നല്‍കുന്നതിന് വേണ്ടിയാണ് താന്‍ എത്തിയതെന്ന് സാബുമോന്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍ പ്രയാഗ മാര്‍ട്ടിന് നിയമസഹായം നല്‍കിയതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളാണ് സാബു മോന് നേരെ വന്നത്. ഇപ്പോഴിതാ വിമര്‍ശനങ്ങളെ എല്ലാം തള്ളിയിരിക്കുകയാണ് സാബു മോന്‍. പ്രയാഗയ്‌ക്കൊപ്പം വന്നതിനെ കുറിച്ചും സാബുമോന്‍ പറയുന്നു. സാബുമോന്റെ വാക്കുകള്‍: ‘തെറ്റ് ചെയ്യാത്തിടത്തോളം മുഖം മറച്ച് ഓടിരക്ഷപ്പെടരുതെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്നും പ്രയാഗയോട് താനാണ് പറഞ്ഞത്. രജനീകാന്തിനൊപ്പം അഭിനയിച്ച വേട്ടൈയാന്റെ റിലീസിനിടെ നടി പ്രയാഗ മാര്‍ട്ടിനെ സഹായിച്ചതെന്തിനെന്ന്…
