ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത് തൻ്റെ വരാനിരിക്കുന്ന ചിത്രമായ ‘എമർജൻസി’ റിലീസ് വൈകുന്നതിൽ പ്രതികരിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ 1975ലെ അടിയന്തരാവസ്ഥയെ കേന്ദ്രീകരിച്ചുള്ള ഈ ചിത്രം വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. ചില ഗ്രൂപ്പുകൾ കങ്കണ ചരിത്രത്തെ വളച്ചൊടിച്ചെന്നും സിഖുകാരെ മോശമായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചു. മറ്റു ചിലർ സിനിമ നിരോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച (സെപ്റ്റംബർ 16) ഒരു ചാനലിലിനു നല്കിയ അഭിമുഖത്തില്‍ സിനിമയുടെ റിലീസ് മാറ്റിവച്ചതിലുള്ള നിരാശ കങ്കണ പ്രകടിപ്പിച്ചു. “ഇത് മനപ്പൂർവ്വം മറച്ചുവെച്ച നമ്മുടെ ചരിത്രമാണ്. ഇതിനെക്കുറിച്ച് ഞങ്ങളോട് പറയുന്നില്ല. ഭലേ ലോഗോ കാ സമാന നഹി ഹൈ,” അവര്‍ പറഞ്ഞു. തൻ്റെ ചിത്രം റിലീസിന് തയ്യാറാണെന്നും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്സി) പരിശോധനയിൽ വിജയിച്ചിട്ടുണ്ടെന്നും കങ്കണ സ്ഥിരീകരിച്ചു. “എൻ്റെ സിനിമ റിലീസിന് തയ്യാറാണ്. അതിന് സെൻസർ ബോർഡിൻ്റെ സർട്ടിഫിക്കേഷൻ ലഭിച്ചു.…
Category: CINEMA
ഹേമ കമ്മീഷന് റിപ്പോര്‍ട്ട്: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്കി ഡബ്ല്യുസിസി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ‘സ്വകാര്യ മൊഴികള്‍’ റിപ്പോര്‍ട്ടര്‍ ടി വി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതിയുമായി വിമെന്‍ ഇന്‍ സിനിമാ കളക്ടീവ് (ഡബ്ല്യു സി സി) അംഗങ്ങള്‍ മുഖ്യമന്ത്രിക്ക് തുറന്ന് കത്തെഴുതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സ്വകാര്യമായ മൊഴികള്‍ റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ സംപ്രേക്ഷണം ചെയ്യുന്നതായും, സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിന്റെ പൂര്‍ണരൂപം: ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്കിയ മൊഴികള്‍ ഇപ്പോള്‍ സ്പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ…
ഹേമ കമ്മറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ ‘പവർ ഗ്രൂപ്പ്’ തിരിച്ചറിയണം: ഫെഫ്ക
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശമുള്ള മലയാള സിനിമാ വ്യവസായത്തിലെ 15 അംഗ ‘പവർ ഗ്രൂപ്പിനെ’ കണ്ടെത്തണമെന്ന് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ആവശ്യപ്പെട്ടു. ‘പവർ ഗ്രൂപ്പ്/മാഫിയ’ എന്ന് വിളിക്കപ്പെടുന്നവരെ തിരിച്ചറിയാനുള്ള നിയമപരമായ വഴികൾ സംഘടന അന്വേഷിക്കുകയാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ വ്യാഴാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള മറ്റെല്ലാ പേരുകളും വെളിപ്പെടുത്താതിരിക്കണമെങ്കിൽ 15 അംഗങ്ങളുടെയും പേരുകൾ വെളിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘത്തിന് സിനിമാ വ്യവസായത്തെ മുഴുവൻ നിയന്ത്രിക്കുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. “ഇത്തരം ഒരു ‘പവർ ഗ്രൂപ്പ്/മാഫിയ’യുടെ ആഖ്യാനം നിക്ഷിപ്ത താൽപ്പര്യങ്ങളുള്ള ഒരു സാക്ഷി വഴിയാണ് കമ്മിറ്റിക്ക് മുന്നിൽ അവതരിപ്പിച്ചത്. സമിതി റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ചകളിലും ഇതേ ആഖ്യാനം തുടരുന്നു. പദങ്ങൾ ഒരു രൂപകമായി ഉപയോഗിച്ചു, അവ അങ്ങനെ തന്നെ തുടരുന്നു എന്നതാണ് ഞങ്ങളുടെ വിശകലനം. ഒരു വ്യക്തിക്ക് വ്യവസായത്തിൽ…
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദങ്ങൾക്കിടയിൽ ഡബ്ല്യുസിസി അംഗങ്ങൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി) പ്രതിനിധികൾ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും മോശമായ പെരുമാറ്റവും സംബന്ധിച്ച ആശങ്കകൾ പരിഹരിക്കാനാണ് യോഗം ലക്ഷ്യമിടുന്നത്. നടിമാരായ രേവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, ഫിലിം എഡിറ്റർ ബീനാ പോൾ വേണുഗോപാൽ എന്നിവരും ഡബ്ല്യുസിസിയിലെ പ്രമുഖരും സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയിരുന്നു. അവരുടെ സാന്നിധ്യം പ്രശ്നങ്ങളുടെ ഗൗരവം അടിവരയിടുന്നു. കഴിഞ്ഞ മാസം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ തിരുത്തിയ പതിപ്പ് പരസ്യമാക്കിയിരുന്നു. മലയാള സിനിമാ മേഖലയിലെ വനിതാ പ്രൊഫഷണലുകളോടുള്ള പീഡനം, ചൂഷണം, മോശം പെരുമാറ്റം എന്നിവയുടെ ഞെട്ടിക്കുന്ന വിവരണങ്ങൾ റിപ്പോർട്ട് വെളിപ്പെടുത്തി. സാക്ഷികളുടെയും പ്രതികളുടെയും പേരുവിവരങ്ങൾ തിരുത്തി പ്രസിദ്ധീകരിച്ച 235 പേജുള്ള റിപ്പോർട്ട്, മലയാള…
ചരിത്രത്തെ പുളകം കൊള്ളിച്ച അമ്പത്തിമൂന്ന് വർഷങ്ങൾ
എറണാകുളം ബോട്ടുജെട്ടിക്ക് സമീപം “അനുഭവങ്ങൾ പാളിച്ചകൾ “എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നു. ചുറ്റും കൂടി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ഇടയിൽ ഗവണ്മെന്റ് ലോ കോളേജിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമുണ്ട്. കക്ഷിക്ക് സംവിധായകൻ കെ.എസ്. സേതുമാധവനെ ഒന്നു കാണണം. പക്ഷേ സെക്യൂരിറ്റിക്കാർ ഒട്ടും സമ്മതിക്കുന്നില്ല. ഷൂട്ടിംഗിന്റെ മൂന്നാം ദിവസം പയ്യന്റെ ഈ തുടർച്ചയായ നിൽപ്പ് കണ്ട് സെക്യൂരിറ്റിക്കാരന് അല്പം ദയ തോന്നി ആളെ സംവിധായകനെ കാണാൻ അനുവദിച്ചു. താൻ എൽ.എൽ.ബിക്ക് പഠിക്കുകയാണെന്നും സിനിമയിൽ അഭിനയിക്കാൻ വളരെ താല്പര്യമുണ്ടെന്നും പറ്റിയെങ്കിൽ ഈ സിനിമയിൽ തന്നെ ഒരു ചെറിയ റോളെങ്കിലും തരണമെന്നും ഉള്ള പതിവ് ആവശ്യം കേട്ട് സേതുമാധവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…. “അനിയൻ ആദ്യം പഠിച്ച് നല്ലൊരു വക്കീലാകാൻ നോക്ക്. അതു കഴിഞ്ഞിട്ട് മതി സിനിമാ അഭിനയമൊക്കെ തുടങ്ങാൻ” പെട്ടെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ വന്നു പറഞ്ഞു … “സർ ഷോട്ട് റെഡി ….”…
സംവിധായകന് വികെ പ്രകാശിനെതിരായുള്ള ലൈംഗികാതിക്രമ കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: ലൈംഗീകാതിക്രമ കേസില്‍ യുവതിയായ തിരക്കഥാകൃത്തിന്റെ പരാതിയില്‍ സംവിധായകന് വി കെ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തനിക്കെതിരെ ഉയരുന്ന പരാതിക്ക് പിന്നില്‍ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണെന്നാണ് വി.കെ പ്രകാശിന്റെ ആരോപണം. സംവിധായകന് കഥാ ചര്‍ച്ചയ്ക്ക് വേണ്ടി വിളിച്ചു വരുത്തിയ ശേഷം ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ചെന്നായിരുന്നു യുവതി പരാതിപ്പെട്ടത്. സംഭവം നടക്കുന്നത് 2 വര്‍ഷം മുന്‍പ് കൊല്ലത്തുവച്ചായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കേസില്‍ ജസ്റ്റിസ് സി എസ് ഡയസാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതേസമയം, മറ്റൊരു ബലാത്സംഗക്കേസില്‍ പ്രതിയായ അഭിഭാഷക അസോസിയേഷന് നേതാവ് വി.എസ്.ചന്ദ്രശേഖറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് ഉത്തരവ് പറയും. മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങിയവര്‍ക്കെതിരെ കേസ് കൊടുത്ത ആലുവ സ്വദേശിനിയായ നടി തന്നെയാണ് അഭിഭാഷകനെതിരെയും പരാതി നല്‍കിയത്. ഹര്‍ജിയില്‍ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്…
തൊഴിൽ കരാർ ഉറപ്പും പെരുമാറ്റച്ചട്ടവും വേണം; മലയാള സിനിമയ്ക്ക് ഡബ്ല്യുസിസിയുടെ നിര്‍ദ്ദേശം
കൊച്ചി: മലയാള സിനിമയിലെ പെരുമാറ്റച്ചട്ടം സംബന്ധിച്ച് പുതിയ മാർഗനിർദേശങ്ങളുമായി വിമൻ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). സിനിമയിലെ എല്ലാ ജോലികൾക്കും കൃത്യമായ കരാർ കൊണ്ടുവരണമെന്ന് ഡബ്ല്യു സി സി ആവശ്യപ്പെട്ടു. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമം തടയുന്ന നിയമം എല്ലാ കരാറിലും ഉൾപ്പെടുത്തണം. കരാർ ലംഘനങ്ങളെക്കുറിച്ച് പരാതിപ്പെടാനുള്ള അവകാശം വേണമെന്നും ഡബ്ല്യുസിസി നിർദേശിച്ചു. ലൈംഗികാതിക്രമം തടയുന്നതിനുള്ള വ്യവസ്ഥകൾ കരാറിൻ്റെ ഭാഗമാക്കണമെന്നും സംഘടന ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു. പ്രതിഫലവും നിബന്ധനകളും കാലാവധിയും ക്രെഡിറ്റുകളും കരാറിൽ വ്യക്തമാക്കണമെന്ന് നിർദേശത്തിൽ പറയുന്നു. ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകൾ ഉണ്ടാകണം. കരാർ ലംഘനം റിപ്പോർട്ട് ചെയ്യാനുള്ള അവകാശം വേണം. താത്ക്കാലിക ജീവനക്കാർക്കും കരാറുകൾ വേണം. സിനിമയുടെ പേരും തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങളും വെളിപ്പെടുത്തണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെടുന്നുണ്ട്. തൊഴിലിടത്തെ ലിംഗ സമത്വത്തിനായി സര്‍ക്കാരും സംഘടനകളും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്നും സിനിമ വ്യവസായത്തെ ഒരുമിച്ച് പുനര്‍നിര്‍മിക്കാമെന്നും നേരത്തെ…
ആശുപത്രികളിൽ സിനിമാ ചിത്രീകരണം നിരോധിച്ച് മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ സിനിമകളുടെ ചിത്രീകരണം നിരോധിച്ച് മനുഷ്യാവകാശ കമ്മീഷന് ഉത്തരവിറക്കി. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദ് ഫാസിൽ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് സമിതി താലൂക്ക് ആശുപത്രി സൂപ്രണ്ടിന് മുന്നറിയിപ്പ് നൽകി. ഈ സംഭവവുമായി ബന്ധപ്പെട്ട് എല്ലാ സർക്കാർ ആശുപത്രിയിലെയും സൂപ്രണ്ടുമാർക്കാവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് കമ്മീഷൻ സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടറോട് ആവശ്യപ്പെടുകയും ചെയ്തു. അത്യാഹിത വിഭാഗം പോലെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സംവിധാനങ്ങളുടെ പ്രവർത്തനത്തിന് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം തടസ്സമുണ്ടാക്കുന്നുവെന്ന് പരാതികൾ ഉയർന്നിരുന്നു. ഈ വിഷയങ്ങളെല്ലാം പരിഗണിച്ചാണ് സർക്കാർ ആശുപത്രികളിലെ സിനിമാ ചിത്രീകരണം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരിക്കുന്നത്. അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് സമർപ്പിച്ച റിപ്പോർട്ടിൽ ഷൂട്ടിംഗ് തിരക്കുകൾക്കിടയിലും രോഗികൾക്ക് പരിചരണം നൽകിയിരുന്നതായി പറയുന്നുണ്ട്. എന്നാൽ, സർക്കാർ ആശുപത്രികൾ…
നടൻ ജയസൂര്യക്കെതിരെ പരാതി നല്കിയ നടി തൊടുപുഴ സ്റ്റേഷനിലെത്തി രഹസ്യ മൊഴി നൽകി
തൊടുപുഴ: നടൻ ജയസൂര്യയ്ക്കെതിരായ ലൈംഗികാതിക്രമക്കേസിലെ പരാതിക്കാരിയായ നടി പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. ‘പിഗ്മാൻ’ എന്ന സിനിമയുടെ ചിത്രീകരണ സ്ഥലത്തുവെച്ചാണ് ജയസൂര്യ തന്നെ അപമാനിച്ചതെന്ന പരാതി നല്കിയ നടിയാണ് തൊടുപുഴ പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകിയത്. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിന് കൈമാറുകയും, നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്മാൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് നടൻ ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. സിനിമയുടെ ലൊക്കേഷനിൽ വച്ച് ജയസൂര്യ തന്നെ കടന്നുപിടിച്ചെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ചുമതലയുള്ള ഐജി പൂങ്കുഴലിക്ക് നടി മൊഴി നൽകിയത്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ കരമന പോലീസ് സംഭവത്തിൽ കേസെടുക്കുകയും ഇതിന്റെ എഫ്ഐആർ തൊടുപുഴ പോലീസിന് കൈമാറുകയും ചെയ്തിരുന്നു. നേരത്തെ ആലുവ സ്വദേശിനിയായ നടിയും നടൻ ജയസൂര്യക്കെതിരെ ആരോപണവുമായി എത്തിയിരുന്നു.…
നിവിന്‍ പോളിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം പൊളിച്ചടുക്കി വിനീത് ശ്രീനിവാസന്
കൊച്ചി: നടൻ നിവിൻ പോളിക്കെതിരായ പീഡനാരോപണം കളവാണെന്ന് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. പീഡനം നടന്നതായി ആരോപിക്കുന്ന ദിവസം നിവിൻ തന്റെയൊപ്പമുണ്ടായിരുന്നുവെന്നും, അന്ന് എടുത്ത ചിത്രങ്ങൾ തന്റെ കൈയ്യിലുണ്ടെന്നും, അതു തന്നെ പരാതി വ്യാജമാണെന്ന് തെളിയിക്കാമെന്നും വിനീത് പറഞ്ഞു. 2023 ഡിസംബർ 14ന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന സിനിമയുടെ സെറ്റിൽ നിവിൻ ഉണ്ടായിരുന്നുവെന്നും 15ന് പുലർച്ചെ മൂന്ന് മണി വരെ നിവിൻ തന്നോടൊപ്പമുണ്ടായിരുന്നുവെന്നും വിനീത് പറഞ്ഞു. സത്യാവസ്ഥ ഉടന്‍ പുറത്തുവരണമെന്നും വിനീത് പറഞ്ഞു. “എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗണ്‍ പ്ലാസയില്‍ ഉണ്ടായിരുന്നു. ക്രൗണ്‍ പ്ലാസയില്‍ പുലര്‍ച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാര്‍മ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിന്‍ പോയത് ഇതില്‍ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തില്‍ ആയിരുന്നു,” വിനീത് ശ്രീനിവാസന് പറഞ്ഞു. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത്…
