ഉക്രെയ്നിലേക്ക് സ്‌മാർട്ട് ബോംബ് കിറ്റുകൾ അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നതായി റിപ്പോർട്ട്

വാഷിംഗ്ടണ്‍: മാർഗനിർദേശം ആവശ്യമില്ലാത്ത, വ്യോമായുധങ്ങളെ സ്‌മാർട്ട് ബോംബുകളാക്കി മാറ്റുന്ന, ഇലക്ട്രോണിക് ഉപകരണങ്ങൾ യുക്രെയ്‌നിന് നൽകാൻ അമേരിക്ക പദ്ധതിയിടുന്നതായി റിപ്പോർട്ട്. യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റാണ് ബുധനാഴ്ച ഈ വിവരം റിപ്പോർട്ട് ചെയ്തത്. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ഉയർന്ന കൃത്യതയോടെ റഷ്യൻ സൈനിക സ്ഥാനങ്ങളെ ലക്ഷ്യമിടാൻ കഴിയുന്ന ഉപകരണങ്ങൾ ഉക്രെയിനിലേക്ക് അയക്കുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കിറ്റുകളിൽ കൃത്യതയ്ക്കായി ഗ്ലോബൽ പൊസിഷനിംഗ് ഉപകരണങ്ങൾ സംയോജിപ്പിക്കുകയും വിവിധ ആയുധങ്ങളിലേക്ക് ഘടിപ്പിക്കുകയും ചെയ്യാം. ജോയിന്റ് ഡയറക്ട് അറ്റാക്ക് മ്യൂണീഷൻ അല്ലെങ്കിൽ ജെഡിഎഎം എന്നാണ് പെന്റഗൺ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്. ഉക്രെയ്‌നിന്റെ കൈവശമുള്ള ഏത് പ്രത്യേക സംവിധാനങ്ങളാണ് ഇത്തരം ഉപകരണങ്ങള്‍ക്ക് യോജിക്കുക എന്ന് റിപ്പോർട്ട് വ്യക്തമാക്കിയിട്ടില്ല. ബൈഡനോ അദ്ദേഹത്തിന്റെ ഏതെങ്കിലും ഉന്നത ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളോ ജെ‌ഡി‌എ‌എമ്മുകളെ ഉക്രെയ്‌നിലേക്ക് മാറ്റുന്നതിന് അംഗീകാരം നൽകിയിട്ടുണ്ടോ എന്നും വ്യക്തമല്ല. 2,000 പൗണ്ട് വരെ…

ഫോമാ വിമൻസ് ഫോറം പ്രവര്‍ത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു

2022-24 ലെ FOMAA വിമന്‍സ് ഫോറം പ്രവർത്തനങ്ങള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഡിസംബർ 3-ന് ചിക്കാഗോ സെന്റ് മേരീസ് ചർച്ച് ഹാളിൽ വച്ച് നടത്തപ്പെട്ട ചടങ്ങിൽ വിമൻസ് ഫോറം ചെയർപേഴ്‌സൺ സുജ ഔസോയും നാല് വനിതാ പ്രതിനിധികളും വനിതാ ഫോറം അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ഉത്ഘാടന സന്ദേശത്തിൽ, വെസ്റ്റേൺ റീജിയണിലെ വാലി മലയാളി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിൽ നിന്നുള്ള വിമൻസ് ഫോറം ചെയർ ശ്രീമതി.സുജ ഔസോ, നമ്മുടെ വനിതകൾക്കു വേണ്ടി മികച്ച പ്രോജക്‌റ്റുകൾക്കായി കഴിവുറ്റതും സജീവവുമായ ഏഴ് അംഗങ്ങളുടെ ഈ ടീമിനെക്കുറിച്ചു അഭിമാനമുണ്ടെന്ന് പറഞ്ഞു, ഇനിയും കൂടുതൽ വനിതകൾ മുന്നോട്ടു കടന്നു വരണമെന്നും സമൂഹത്തിന് നിങ്ങളുടെ വിലയേറിയ സേവനം ആവശ്യമുണ്ടെന്നും ഓർമിപ്പിച്ചു. ലോകത്തെങ്ങും അടിച്ചമർത്തപ്പെടുന്ന സ്ത്രീയുടെ ശബ്ദമാവുവാൻ നമുക്കോരോരുത്തർക്കും കഴിയണമെന്നും നമ്മുടെ ചിന്തകളിലും പ്രവർത്തനങ്ങളിലും അവർക്കുവേണ്ടി എന്തൊക്കെ ചെയ്യാമെന്ന് സമൂഹത്തിനു കാട്ടിക്കൊടുക്കണമെന്നും…

പതിനാറുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മിസ്സിസിപ്പി : പതിനാറുകാരിയെ പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ മിസ്സിസിപ്പി പാര്‍ച്ച്മാന്‍ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി. പത്തു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തു നടപ്പാക്കുന്ന 2ാ മത്തെ വധശിക്ഷയാണിത്.തോമസ് എഡ്വിന്‍ ലോഡന്‍ (58). 2000ല്‍ ആണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2001 മുതല്‍ വധശിക്ഷക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുകയായിരുന്നു തോമസ് . സംഭവത്തെ കുറിച്ചു പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ.. 2000 ജൂണ്‍ 22 ന് കടയില്‍ നിന്നു ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 16 കാരിയായ ലീസാ മേരി ഗ്രോയുടെ വണ്ടിയുടെ ടയര്‍ വഴിയില്‍ വച്ചു പഞ്ചറായി. അതേ സമയം ആ വഴിവന്ന തോമസ് എഡ്‌വിന്‍ ടയര്‍ മാറ്റുന്നതിന് സഹായിക്കാമെന്ന് പറഞ്ഞു പെണ്‍കുട്ടിയെ തന്റെ സ്വന്തം വാനിലേക്ക് മാറ്റി. വാനില്‍ കയറിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു കഴുത്തുഞെരിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി…

സ്ഥാനമൊഴിയുന്ന ഒറിഗണ്‍ ഗവര്‍ണര്‍ 17 പ്രതികളുടെ വധശിക്ഷ ഒഴിവാക്കി

ഒറിഗണ്‍ : മാരകമായ വിഷം കുത്തിവച്ചു പ്രതികളെ വധശിക്ഷക്കു വിധേയമാക്കുന്നത് അധാര്‍മ്മികമാണെന്നു പ്രഖ്യാപിച്ചു സംസ്ഥാന ഗവര്‍ണര്‍ പദവിയില്‍ നിന്നു വിരമിക്കുന്ന കേറ്റ് ബ്രൗൺ സംസ്ഥാനത്തു വധശിക്ഷക്ക് വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന ആകെയുള്ള 17 പേരുടേയും വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവു (പരോളില്ലാതെ) ശിക്ഷക്ക് ഉത്തരവിറക്കി ചരിത്രം കുറിച്ചു.ഇതു സംബന്ധിച്ചുള്ള ഉത്തരവില്‍ ഡിസംബര്‍ 14 ബുധനാഴ്ചയാണ് ഗവര്‍ണര്‍ ഒപ്പുവച്ചത്. 2015 ല്‍ ഗവര്‍ണര്‍ പദവി ഏറ്റെടുത്തതിനുശേഷം വധശിക്ഷക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു കേറ്റ് ബ്രൗൺ.  എന്നാല്‍ സംസ്ഥാനത്ത് വധശിക്ഷ നിയമം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. 1984 ല്‍ സംസ്ഥാനത്തു വധശിക്ഷ നിയമം നിലവില്‍ വന്ന ശേഷം 1996 വരെ ഇതു നടപ്പാക്കിയിരുന്നില്ല. ഗവര്‍ണറില്‍ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ചു 17 പേരുടെ വധശിക്ഷ ഒഴിവാക്കുമ്പോള്‍ തന്നെ പ്രതികളുടെ ക്രൂരതക്ക് വിധേയമായി ജീവന്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു. വധശിക്ഷക്ക് വിധിക്കപ്പെട്ടു വര്‍ഷങ്ങളോളം…

ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു ഡാലസിൽ സ്വീകരണം

ഡാളസ് : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ്പായി, പുതുതായി സ്‌ഥാനമേറ്റ മാർ. ജോയ് ആലപ്പാട്ടിനു ഡാളസ് സെന്റ്. തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഡിസംബർ 11 നു ഞായറാഴ്ച സ്വീകരണം നൽകി. മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ജാഥയിൽ ഇടവകയിലെ ആബാലവൃത്തം ജനങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ സഹകാർമികൻ ആയിരുന്നു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാലപ്പതും വാർഷികം ആഘോഷിക്കുന്ന ദമ്പതികൾക്ക് മെമന്റോ നൽകി ആദരിച്ചു. ആധ്യാത്മികതയിൽ അടിയുറച്ചുള്ള ജീവിതത്തിന്റെ പ്രാധാന്യത്തെകുറിച്ച് വിശ്വാസികളെ അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ. ആലപ്പാട്ട് എടുത്തുപറഞ്ഞു. അതോടൊപ്പം ഏവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും നേർന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ പര്യവസാനിച്ചു. സ്വീകരണ സമ്മേളനം വിജയകരമാക്കുവാൻ വികാരി…

മോശയുടെ വഴികള്‍ (അവതാരിക): ഡോ. കെ. ആര്‍. ടോണി

സാംസി കൊടുമണ്‍ മലയാളത്തില്‍ തുടക്കക്കാരനല്ല. ‘രാത്രി വണ്ടിയുടെ കാവല്‍ക്കാരന്‍’ ‘യിസ്മായേലിന്‍റെസങ്കീര്‍ത്തനം’ തുടങ്ങിയ ചെറുകഥകളും ‘പ്രവാസികളുടെ ഒന്നാം പുസ്തകം’ എന്ന നോവലും മറ്റും പ്രസിദ്ധീകരിച്ച് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞ ആളാണ്. ന്യൂയോര്‍ക്കിലാണു വാസം. പ്രവാസിയെഴുത്തുകാര്‍ക്ക് പല കാരണങ്ങള്‍ക്കൊണ്ട് ഈയിടെയായി കൂടുതല്‍ മൈലേജ്കിട്ടുന്നുണ്ട്. അതിലൊന്ന് മലയാളത്തില്‍ അധികം പഴക്കമില്ലാത്ത പ്രത്യേക സാഹിത്യ ശാഖയായി അംഗീകാരം നേടിക്കഴിഞ്ഞു എന്നതാണ്. മറ്റൊന്ന് നവമാധ്യമ സാങ്കേതികയുടെ വളര്‍ച്ചയോട് പുസ്തക വിപണീവത്കൃതമായ പുതിയോരു ആഗോള മലയാളി വായനക്കാരനുണ്ടായി എന്നതാണ്. ഒരുപക്ഷേ ബന്യാമീന്‍റെ ‘ആടു ജീവിയത’ത്തോട് അതു സംഭവിച്ചു. അതു ജനപ്രീയം കൂടിയായി. പ്രവാസത്തെ അധികരിച്ച് ധാരാളം സിനിമകള്‍ ഉണ്ടായി. സാംസിയുടെ ഈ കൃതിക്കും നല്ല സ്വീകാര്യത കിട്ടും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അമേരിക്കന്‍ പ്രവാസി മലയാള സാഹിത്യത്തെപ്പറ്റി വളരെയധികം പഠനങ്ങള്‍ വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ അറേബ്യന്‍ മലയാള സാഹിത്യത്തെപ്പറ്റി ധാരാളം പഠനങ്ങള്‍ വന്നീട്ടുണ്ട്. പ്രവാസ സാഹിത്യത്തിലെ…

പതിന്നാല് വര്‍ഷം മുമ്പ് ഇന്ന്: 14 വർഷം മുമ്പ് യു എസ് പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന് നേരെ ഇറാഖി പത്രപ്രവർത്തകൻ ഷൂ എറിഞ്ഞപ്പോൾ

2008 ഡിസംബർ 14-ന്, ബാഗ്ദാദിലെ ഒരു പത്രസമ്മേളനത്തിൽ ഒരു ഇറാഖി പത്രപ്രവർത്തകൻ തന്റെ രണ്ട് ഷൂവുകളും അന്നത്തെ അമേരിക്കൻ പ്രസിഡന്റായിരുന്ന ജോർജ്ജ് ബുഷിന് നേരെ എറിഞ്ഞത് ലോകം ഞെട്ടലോടെയാണ് കണ്ടത്. ജോര്‍ജ്ജ് ബുഷ് പെട്ടെന്ന് തെന്നിമാറിയതുകൊണ്ട് ഷൂ അദ്ദേഹത്തിന്റെ ദേഹത്ത് പതിച്ചില്ല. സുരക്ഷാ ഗാര്‍ഡുകള്‍ കസ്റ്റഡിയിലെടുത്തപ്പോൾ അൽ-സെയ്ദിക്ക് പരിക്കേറ്റു, തടങ്കലിൽ വെച്ച് പീഡിപ്പിക്കപ്പെട്ടു. ഒരു ഇറാഖി മ്യൂസിയത്തിൽ ഷൂസ് പ്രദര്‍ശിപ്പിക്കണമെന്ന് മിഡിൽ ഈസ്റ്റിൽ ഉടനീളം ആഹ്വാനങ്ങളുണ്ടായിരുന്നു. എന്നാൽ, പിന്നീട് യുഎസും ഇറാഖി സുരക്ഷാ സേനയും ഷൂസ് നശിപ്പിച്ചു. ലോകമെമ്പാടുമുള്ള രാഷ്ട്രീയ പ്രതിഷേധത്തിന് സമാനമായ നിരവധി സംഭവങ്ങൾക്ക് അൽ-സെയ്ദിയുടെ ഷൂ എറിയല്‍ പ്രചോദനമായി. തന്റെ പ്രവൃത്തിക്ക് സെയ്ദിയെ ഒരു ധീര നായകനായി ചിത്രീകരിക്കപ്പെട്ടു. സംഭവത്തെ തുടർന്നുള്ള വിചാരണയില്‍ ഇറാഖി ബാർ അസോസിയേഷനാണ് അൽ സെയ്ദിയെ പ്രതിനിധീകരിച്ചത്. 2009 ഫെബ്രുവരി 20-ന് ഇറാഖിലെ സെൻട്രൽ ക്രിമിനൽ കോടതിയിൽ അൽ-സെയ്ദിയുടെ വിചാരണയ്ക്ക്…

ലോസ് ആഞ്ജലസിലെ വർണ്ണരാവിൽ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ചയുടെ 300 എപ്പിസോഡ് ആഘോഷം

ഉള്ളടക്കത്തിലെ വൈവിധ്യവും , അസാധാരണ അവതരണ മികവും, മികച്ച ഒരു സംഘം മാധ്യമ പ്രവർത്തകരുടെ അർപ്പണ ബോധം കൊണ്ടും അമേരിക്കയിൽ നിന്നുള്ള ഏറ്റവും മികച്ച മലയാളം ടെലിവിഷൻ പരിപാടിയായി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഏഷ്യാനെറ്റ് ന്യൂസ് അമേരിക്ക ഈ ആഴ്ച്ച 300 എപ്പിസോഡ് പൂർത്തിയാക്കിയത്തിന്റ ആഘോഷം ലോസ് ആഞ്ജലസിൽ നടന്നു. ലോസ് ആഞ്ജലസിലെ സെരിട്ടോസ് പെർഫോമൻസ് ആർട്സ് സെൻററിലെ വർണശബളമായ, പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു ആഘോഷങ്ങൾ. സെരിട്ടോസ് സിറ്റി മേയർ ചങ് വോ, പ്രശസ്ത സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ചലച്ചിത്ര സംവിധായകൻ സിദ്ദിഖ്, പ്രശസ്ത നടി ഗീത എന്നിവർ മുഖ്യാതിഥികളായിരുന്നു. അമേരിക്കയിലെ എല്ലാ പ്രധാന വാർത്തകളും, വിശേഷങ്ങളും, വിശകലനങ്ങളും സമഗ്രമായി അവതരിപ്പിച്ച് പ്രേക്ഷകരുടെ ജനപ്രിയ പരിപാടിയായി മാറിയ അമേരിക്ക ഈ ആഴ്ച 300 എപ്പിസോഡ് എന്ന സുവർണ്ണ നാഴികക്കല്ല് പിന്നിട്ടു കഴിഞ്ഞത് അഭിമാനാർഹമാണെന്ന് ചടങ്ങിന് നേതൃത്വം നൽകിയ ഏഷ്യാനെറ്റ് ന്യൂസ്…

മുൻ ഡാളസ് മേയറും ബ്രോഡ്കാസ്റ്ററുമായ വെസ് വൈസിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് അനുശോചിച്ചു

ഡാലസ്: മുൻ ഡാളസ് മേയറും ബ്രോഡ്കാസ്റ്ററുമായ വെസ് വൈസ് (94) അന്തരിച്ചു. വൈസ് 1971 മുതൽ 1976 വരെ മേയറായി സേവനമനുഷ്ഠിച്ചു. പ്രസിഡന്റ് കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ സഹ-രചയിതാവ് കൂടിയാണ് അദ്ദേഹം. 1970 കളിൽ ഡാലസിന്റെ മേയറായി വെസ് വൈസ് സേവനമനുഷ്ഠിക്കുകയും വളരെ വർഷക്കാലം സ്പോർട്സ് ബ്രോഡ്കാസ്റ്ററായി പ്രവർത്തിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ വേർപാട് ഡാലസ് നിവാസികൾക്കും മാധ്യമ രംഗത്തിന് ആകമാനവും ഒരു തീരാനഷ്ടമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡൻറ് സിജു വി. ജോർജ് സെക്രട്ടറി സാം മാത്യു ബോർഡ് ചെയര്മാന് ബിജിലി ജോർജ് എന്നിവർ സംയുക്തമായി പുറത്തിറക്കിയ അനുശോചന സന്ദേശത്തിൽ അറിയിച്ചു.  

ന്യൂയോർക്ക് മലയാളി അസോസിയേഷൻ (നൈമാ) ഫാമിലി നൈറ്റ് ഡിസംബർ 30-ന്

ന്യൂയോർക്ക്: ന്യൂയോർക്ക് കേന്ദ്രമായി യുവജനങ്ങളുടെ നേത്യത്വത്തിൽ പ്രവർത്തിക്കുന്ന ന്യൂയോർക്ക്‌ മലയാളി അസോസിയേഷന്റെ വാർഷിക കുടുംബ സംഗമവും ബാൻങ്കറ്റ് നൈറ്റും ഡിസംബർ 30 – ന് ഏൽമോണ്ട് സെന്റ് വിൻസെന്റ് ഡിപാൾ സീറോ മലങ്കര കാത്തലിക് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. പുതുതലമുറയ്ക്ക് ഏറെ പ്രാധാന്യം നൽകി പ്രവർത്തിക്കുന്ന നൈമ ചുരുങ്ങിയ കാലയളവിനുള്ളിൽ അനേകം പേർ ആസോസിയഷനിൽ മെംബർ ആകുകയും, മറ്റുള്ള സംഘടനകളിൽ നിന്നും വ്യത്യസ്തമായ പല പ്രോഗ്രാമുകൾ നടത്തുകയും അമേരിക്കയിൽ തന്നെ അറിയപ്പെടുന്ന ഒരു അസോസിയേഷൻ ആയി മാറുകയും ചെയ്തു. ഹോണറബിൾ ലെജിസ്ലേറ്റർ ഡോക്ടർ ആനി പോൾ, ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് മുഖ്യ അതിഥികളായി പങ്കെടുക്കുന്ന ഫാമിലി നൈറ്റിൽ കൂടാതെ കലാ സംസ്‌കാരിക മേഖലകളിൽ പ്രവർത്തിക്കുന്ന പല പ്രെമുഖരും പങ്കെടുക്കും. മാജിക് ഷോ, ഡാൻസ്, അമേരിക്കയിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യ തുടങ്ങി വിവിധ…