കോട്ടയം ക്ലബ് ഓണാഘോഷം വർണാഭമായി

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കു സമാപനം കുറിച്ചുകൊണ്ട് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോട്ടയം ക്ലബിന്റെ ഈ വർഷത്തെ ഓണാഘോഷം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ 9 നു ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടു കൂടി സ്റ്റാഫോർഡിലുള്ള മാഗിനെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ആഘോഷ പരിപാടികൾ മൂന്നു മണിക്കൂർ നീണ്ടു നിന്നു. മാവേലി തമ്പുരാനെ ചെണ്ടമേളത്തിന്റെ അകമ്പടിയോടു കൂടി എതിരേറ്റു. കേരളത്തിനെ മണ്ണിൽ പോലും ഓണാഘോഷം കേവലം ചടങ്ങു മാത്രമായി ചുരുങ്ങിയ ഈ കാലത്ത് പ്രവാസികൾ അതിന്റെ തനിമ നിലനിർത്തിക്കൊണ്ടു വിദേശ രാജ്യങ്ങളിലും പ്രത്യേകിച്ച് അമേരിക്കയിലും ഓണം ആഘോഷിക്കുന്നത് അഭിമാനമുളവാക്കുന്നതാണെന്ന് മാവേലി തമ്പുരാൻ ഓണ സന്ദേശത്തിൽ പറഞ്ഞു. തുടർന്ന് മാവേലിയും വിശിഷ്ഠ വ്യക്തികളും ക്ലബ് ഭാരവാഹികളും ചേർന്ന് നിലവിളക്കു കൊളുത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ബാബു ചാക്കോയുടെ അദ്ധ്യക്ഷതയിൽ കൂടിയായ…

ഡോ. ജോസഫ് മാർത്തോമ്മാ – പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവ്

ഹൂസ്റ്റൺ/മാരാമൺ: പൗരസ്ത്യ പൈതൃകവും നവീകരണ ദർശനങ്ങളും കൂട്ടി യോജിപ്പിച്ച സഭാ പിതാവായിരുന്നു ഡോ. ജോസഫ് മാർത്തോമ്മായെന്നു രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ പി ജെ കുര്യൻ പ്രസ്താവിച്ചു. ലോക രാഷ്ട്രങ്ങളിലും ആഗോള ക്രൈസ്തവ സഭകളിലും അന്തർദേശീയ അനുരഞ്ജന പ്രവാചക ധർമ്മം അദ്ദേഹം നിർവഹിച്ചു .സുറിയാനി ഭാഷയുടെ മാധുര്യം ഉൾക്കൊണ്ട് തദ്ദേശീയ ഭാഷകളിലും സംസ്കാരത്തിലും വേരൂന്നിയ ആരാധനാ രീതികൾ അദ്ദേഹം നിലനിർത്തി മലങ്കര ഹെറിറ്റേജ് സ്റ്റഡി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാരാമൺ റിട്രീറ്റ് സെന്ററിൽ നടന്ന ജോസഫ് മാർത്തോമ്മാ അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ വികാരി ജനറൽ വെരി. റവ. ടി കെ മാത്യു അധ്യക്ഷത വഹിച്ചു. അഡ്വ. സുരേഷ് കോശി മുഖ്യ പ്രഭാഷണം നടത്തി. റവ ലാൽ ചെറിയാൻ , റവ. ഡോ. ഐപ്പ് ജോസഫ് , റവ. ഡോ. എ സി തോമസ് ,തോമസ്…

ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലി അർപ്പിച്ച് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക

അകാലത്തിൽ വേർപിരിഞ്ഞ പ്രിയ സഹപ്രവർത്തകൻ ഫ്രാൻസിസ് തടത്തിലിന് ബാഷ്‌പാഞ്ജലിയുമായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക. കേരളത്തിൽ വിവിധ പ്രസ് ക്ലബുകളിലും ഇവിടെ വന്ന ശേഷം ഇന്ത്യ പ്രസ് ക്ലബിലും ദീർഘകാലമായി അംഗമായ ഫ്രാൻസിസിന്റെ വേർപാട് നികത്താനാവാത്തതാണെന്നു പ്രസ് ക്ലബ് ഭാരവാഹികളും അംഗങ്ങളും ചൂണ്ടിക്കാട്ടി. അകാലത്തിലുള്ള ഈ വിടപറയൽ പ്രഗത്ഭനായ ഒരു പത്രപ്രവർത്തകനെയാണ് അമേരിക്കൻ മലയാളികൾക്ക് നഷ്ടമാക്കിയത്. മാധ്യമ രംഗത്തു അദ്ദേഹം കൈവയ്ക്കാത്ത മേഖലകളില്ല. അവിടെയെല്ലാം മുന്നണിയിൽ എത്താൻ കഴിഞ്ഞ അപൂർവം ചില പത്രപ്രവർത്തകരിലൊരാളാണ് ഫ്രാൻസിസ് തടത്തിൽ. അദ്ദേഹവുമായി ഒരിക്കലെങ്കിലും ബന്ധപ്പെടാത്ത അമേരിക്കൻ മലയാളികൾ ചുരുക്കമാണ്. അദ്ദേഹത്തിന്റെ പേന അമേരിക്കൻ മലയാളികളുടെ ജീവിതം ചിത്രീകരിച്ചു. കോവിഡ് കാലത്ത് അതിന്റെ പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്ക്-ന്യൂജേഴ്‌സി മേഖലയിലെ ദുരന്ത കഥ ലോകത്തെ അറിയിച്ചത് ഫ്രാൻസിസിന്റെ തൂലികയാണ്. ഇത്ര കുറഞ്ഞ ജീവിതത്തിനിടയിൽ മറ്റുള്ളവരെ ഇത്രയേറെ സ്വാധീനിച്ച വ്യക്തികൾ ചുരുക്കം. സ്വന്തമായി…

ദൈവത്തിന്റെ സ്വന്തം നാട് (ഓട്ടംതുള്ളല്‍)

കേട്ടില്ലെങ്കില്‍ കേട്ടോ! നമ്മുടെ നാട്ടില്‍ നടക്കും നരഹത്യയുടെ നാറും കഥകള്‍ കേട്ടോ! നരബലിയങ്ങനെ നരഭോജനമങ്ങനെ! കേട്ടവര്‍, കേട്ടവര്‍ ഓടിക്കൂടി സാക്ഷര കേരള- ജനതകള്‍ ഞെട്ടി ഇല്ലില്ലിങ്ങനെ ഒന്ന് കേട്ടിട്ടിതുവരെയന്നു- ജനം! പാവപ്പെട്ടവര്‍ ലോട്ടറി വിറ്റു നടന്നവര്‍ അരചാണ്‍ വയറിന് മുറവിളികൂട്ടി നടന്നൊരു നാരികളെ വെട്ടിമുറിച്ച് കറി ചട്ടീലാക്കീന്നൊരു കഥ! ഭക്തികള്‍ മൂത്തൊരു കൂട്ടര്‍! കുട്ടിച്ചോറാക്കി കട്ടു മുടിച്ചു കലി കയറും നരബലിയുടെ നാടോ! നമ്മുടെ നാട്! എന്തൊരു മാറ്റം നാട്ടില്‍! കള്ളും, കഞ്ചാവും പെണ്‍വാണിഭവും തട്ടിപ്പും, വെട്ടിപ്പും കൊട്ട്വേഷനുമങ്ങനെ! കള്ളനു കൂട്ട്, കള്ളന്‍! കുരുടന്റെ കണ്ണു ചുഴിഞ്ഞെടുക്കും ചതിയന്മാരെവിടയുമങ്ങനെ! ചതിയുടെ ചുഴിയില്‍ വീണു പിടഞ്ഞു ഗതികെട്ടൊരു ജീവിതമങ്ങനെ! എന്തിനു പറയട്ടിവിടെ സുന്ദരമെന്ന് വിദശികള്‍ വശേഷിപ്പിച്ചൊരു ദൈവത്തിന്‍ സ്വന്തം നാട്- നശിച്ചു നാറാണക്കല്ലായ്!

സാമൂഹ്യ മാധ്യമങ്ങളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ (ലേഖനം)

ശ്രീദേവി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് പ്രേമാഭിഷേകം എന്ന സിനിമയിലെ, “നീലവാന ചോലയിൽ, നീന്തിടുന്ന ചന്ദ്രികേ, ഞാൻ രചിച്ച കവിതകൾ നിന്റെ മിഴിയിൽ കണ്ടുഞാൻ” എന്ന ഗാനരംഗമാണ്. വളരെ ഹൃദ്യമായ ശ്രീദേവിയുടെ അഭിനയം. “ദേവി ശ്രീദേവി തേടിവരുന്നു ഞാൻ നിൻ ദേവാലയ വാതിൽ തേടി വരുന്നു ഞാൻ” എന്ന മറ്റൊരു ഗാനവും ഇപ്പോൾ അറുപതിനോടടുത്ത വയസ്സുകളിൽ എത്തിനിൽക്കുന്നവർ ഓർക്കുവാൻ സാദ്ധ്യതയുണ്ട്. ശ്രീയെന്നാൽ ഐശ്വര്യം, ദേവിയെന്നാലോ? ഭഗവൽ സ്വരൂപത്തിൻ്റെ സ്ത്രൈണ ഭാവം ഉൾകൊണ്ട രൂപം. സമ്പൽ സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യുന്ന ലക്ഷ്മി ഭാവമായി സങ്കല്പിക്കാം. അപ്പോൾ ശ്രീദേവി എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് കണ്ടാൽ സംശയിക്കേണ്ട കാര്യം ഇല്ല. പക്ഷെ ആളുടെ ചിത്രം ഫേസ്ബുക്ക് പേജിൽ കൊടുത്തിട്ടില്ല, പകരം മനോഹരമായ ഒരു പുഷ്പമാണ് പ്രൊഫയിൽ ചിത്രം. അതൊരല്പം ആശങ്ക ഉളവാക്കുന്നു, എങ്കിലും, കുലീനയായ ഒരു…

ട്വീറ്റ് ചെയ്തതിന് സൗദി അറേബ്യ യുഎസ് പൗരന് 16 വർഷം ശിക്ഷ വിധിച്ചു

ഫ്ലോറിഡ: അമേരിക്കയിലായിരിക്കെ അയച്ച ട്വീറ്റുകളുടെ പേരിൽ ഒരു അമേരിക്കൻ പൗരനെ സൗദി അറേബ്യയിൽ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും 16 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തതായി അദ്ദേഹത്തിന്റെ മകൻ ചൊവ്വാഴ്ച പറഞ്ഞു. ഫ്ലോറിഡയിൽ താമസിക്കുന്ന റിട്ടയേർഡ് പ്രോജക്ട് മാനേജരായ 72 കാരനായ സാദ് ഇബ്രാഹിം അൽമാദിയെ കഴിഞ്ഞ നവംബറിലാണ് സൗദിയിലുള്ള കുടുംബത്തെ സന്ദർശിക്കുന്നതിനിടെ അറസ്റ്റ് ചെയ്യുകയും ഈ മാസം ആദ്യം ശിക്ഷ വിധിക്കുകയും ചെയ്തതെന്ന് മകൻ ഇബ്രാഹിം വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. അൽമാദിക്ക് ഇരട്ട പൗരത്വം(യു എസ് – സൗദി) ഉണ്ട്. സൗദി അധികൃതരിൽ നിന്ന് ഉടൻ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അൽമാദിയുടെ ശിക്ഷ ചൊവ്വാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഡപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ വാഷിംഗ്ടണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ സ്ഥിരീകരിച്ചു. റിയാദിലെയും വാഷിംഗ്ടൺ ഡിസിയിലെയും ചാനലുകളിലൂടെ സൗദി ഗവൺമെന്റിന്റെ മുതിർന്ന തലങ്ങളിൽ ഞങ്ങളുടെ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്നും, അത് തുടരുമെന്നും…

മാഗ് കർഷകശ്രീ അവാർഡ്: വിജയികള്‍ക്ക് സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും നല്‍കി

ഹൂസ്റ്റൻ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ (മാഗ്) എല്ലാ വർഷവും നടത്തിവരാറുള്ള കർഷകശ്രീ അവാർഡ് ഇത്തവണയും ആഘോഷമായി നടത്തി. അന്നമ്മ തോമസ്, എൽസി സൈമൺ വാളാച്ചേരി എന്നിവർ ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായി. ബാബു മുല്ലശ്ശേരി ചെയർമാനായും ജെയിംസ് തുണ്ടത്തിൽ, മോൻസി കുരിയാക്കോസ് എന്നിവർ കമ്മറ്റി അംഗങ്ങളുമായുള്ള വിധികർത്താക്കളാണ് ഇരുപതോളം കൃഷിക്കാരിൽനിന്ന് ഷുഗർലാൻഡിലുള്ള അന്നമ്മ തോമസിനെയും സൈമൺ വാളാച്ചേരിയുടെ പത്നി എൽസി സൈമനെയും വിജയികളായി തിരഞ്ഞെടുത്തത്. നാൽപ്പതിലധികം പച്ചമരുന്നുകൾ യഥാവിധി കൃഷിചെയ്യുന്ന ജേക്കബ് ചാക്കോയെ (ബേബി) ബഹുമതിയും പ്രശംസാ പത്രവും നൽകി ആദരിച്ചു. ഒന്നാം സ്ഥാനക്കാരിയായ അന്നമ്മയുടെ കൃഷിയിടത്തിൽ അൻപതോളം ചേനകളും എല്ലാ ദിവസവും മുപ്പതു മുതൽ മുപ്പത്തിയഞ്ചു കിലോ പാവക്കായും മറ്റു പച്ചക്കറികളും വിളവെടുക്കുന്നതോടൊപ്പം മുപ്പതോളം താറാവുകളും ഉണ്ട്. രണ്ടാം സ്ഥാനക്കാരി എൽസി വാളാച്ചേരി തന്റെ വിളവെടുപ്പിൽനിന്നു എല്ലാ ആഴ്ച്ചകളിലും ആറു മുതൽ പത്തുവരെ…

ന്യൂയോര്‍ക്ക് സ്റ്റാറ്റൻ ഐലന്റില്‍ തെരുവു നായകളുടെ ആക്രമണത്തില്‍ മൂന്നു കുട്ടികള്‍ക്ക് പരിക്കേറ്റു

സ്റ്റാറ്റൻ ഐലന്റ് (ന്യൂയോർക്ക്): സ്റ്റാറ്റന്‍ ഐലന്റിലെ തെരുവുകളില്‍ അഴിഞ്ഞാടിയ ഒരുപറ്റം നായകളുടെ ആക്രമണത്തിൽ മൂന്നു പെൺകുട്ടികൾക്കു പരിക്കേറ്റു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഒഴിഞ്ഞു കിടന്നിരുന്ന ഒരു വീട്ടിൽ നിന്നാണ് എട്ടു പിറ്റ്ബുൾ വർഗത്തിൽപ്പെട്ട നായകള്‍ തെരുവിലെത്തിയതെന്ന് പറയുന്നു. 250 യോർക്ക് അവന്യുവിലെ വീടിനു മുമ്പിൽ നിൽക്കുകയായിരുന്ന 2, 13, 19 വയസ്സുള്ള പെൺകുട്ടികളാണ് നായകളുടെ കൂട്ടായ ആക്രമണത്തിനിരകളായത്. കാലിലും കൈകളിലും കടിയേറ്റ രണ്ടു വയസ്സുകാരി ഉൾപ്പെടെ മൂന്നു പേരേയും രക്തം വാർന്നൊലിക്കുന്ന സ്ഥിതിയിൽ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ 15 നായകളാണുണ്ടായിരുന്നതെന്ന് പറയുന്നു. അതിൽ എട്ടെണ്ണമാണ് കുട്ടികളെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ മൃഗ നിയന്ത്രണ ഉദ്യോഗസ്ഥരും പൊലീസും ചേർന്ന് നായകളെ പിടികൂടി മൃഗ അഭയകേന്ദ്രത്തില്‍ അടച്ചു. റിച്ച്മണ്ട് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച കുട്ടികൾ ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു.…

ഫൊക്കാനയുടെ മാധ്യമ മുഖമായിരുന്ന ഫ്രാൻസിസ് തടത്തിലിന് ഫൊക്കാനയുടെ കണ്ണീർ പ്രണാമം

ഫൊക്കാനയുടെ അടുത്ത പ്രവർത്തകനും ഫൊക്കാനയുടെ ന്യൂസുകൾ മീഡിയകളിൽ എത്തിച്ചേരുന്ന ഫൊക്കാനയുടെ മാധ്യമ മുഖം ഫ്രാൻസിസ് തടത്തിലിന്റെ വിയോഗം ഓരോ ഫൊക്കാന പ്രവർത്തരെയും ദുഃഖത്തിൽ ആക്കിയിരിക്കുകയാണ്‌. അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാൻ കഴിയാതെ അമേരിക്കൻ മലയാളികൾക്ക് ഒരു അവിശ്വാസിനിയാ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫൊക്കാന അഗാധ ദുഃഖം രേഖപ്പെടുത്തുന്നതെയി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. സ്വന്തം കുടുബത്തിൽ ഉണ്ടായ ഒരു നഷ്‌ടമാണ്‌ ഫ്രാൻസിന്റെ വിയോഗം എന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നതായി ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷർ ബിജു ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പേഴ്‌സ് എന്നിവർ അനുശോചനം അറിയിച്ചു. ദീപിക പത്രത്തിലൂടെ പത്രപ്രവത്തക ട്രെയിനിയായി തൃശൂരിൽ പത്ര പ്രവർത്തന പരിശീലനം ആരംഭിച്ച ഫ്രാൻസിസ് തടത്തിൽ ശ്രദ്ധേയമായ ഒട്ടേറെ…

നാലു പേരുടെ അറുത്തു മാറ്റപ്പെട്ട ശരീര ഭാഗങ്ങള്‍ നദിയില്‍ നിന്ന് കണ്ടെടുത്തു; സംഭവത്തിൽ ഒരാളെ അറസ്റ്റു ചെയ്തു

ഒക്‌ലഹോമ: സൈക്കിൾ സവാരിക്കിറങ്ങിയ നാലുപേരുടെ അറുത്തു മാറ്റപ്പെട്ട ശരീരഭാഗങ്ങൾ ഒക്‌ലഹോമ നദിയിൽ നിന്ന് കണ്ടെടുത്ത സംഭവത്തിൽ കുറ്റവാളിയെന്നു സംശയിക്കുന്ന ജോ കെന്നഡി (67) എന്ന വ്യക്തിയെ ഫ്ലോറിഡയിലെ ഡെയ്ടണ്‍ ബീച്ചില്‍ നിന്ന് അറസ്റ്റു ചെയ്തതായി ലോക്കല്‍ പൊലീസ് ചീഫിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോഷ്ടിച്ച വാഹനത്തിലാണ് ഇയാള്‍ യാത്ര ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു. ഒക്ടോബർ ഒമ്പതിനാണ് മാർക്ക് ചാസ്റ്റിൻ (32), ബില്ലി ചാസ്റ്റിൻ (30), മൈക്ക് സ്പാർക്ക്സ് (32), അലക്സ് സ്റ്റീവൻസ് (29) എന്നിവരെ കാണാനില്ലെന്നു കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയത്. ബില്ലിയുടെ വീട്ടിൽ നിന്ന് നാലുപേർ സംഘമായി ഒക്ടോബർ 9-ന് രാത്രി 9 മണിക്കാണ് ഇവര്‍ വീട്ടില്‍ നിന്ന് പുറത്തുപോയതെന്നു പറയുന്നു. വെടിയേറ്റ് കൊല്ലപ്പെട്ട ഇവരുടെ ശരീരഭാഗങ്ങൾ നദിയിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ടെടുത്തത്. ഇവരിൽ രണ്ടുപേരുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിരുന്നു. ശരീരഭാഗങ്ങൾ അറുത്തു…