രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു

ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.

പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവഴി പെരുവഴി പെരുമക്കായ്! കേരള സഭയില്‍ കേട്ടവരെല്ലാം ചാടികയറി ചാകര പോലെ! പലവഴി……. ഇനി ഒന്നിനുമൊരു കുറവല്ലിവിടെ മലയാളിക്കു മലനാട്ടിലംഗീകാരം! പലവഴി……. കോരനു കുമ്പിളീ കഞ്ഞിയതോര്‍ത്തോ! പിളരും സംഘടന വളരും പാരകളായ്! പലവഴി…….. നാട്ടില്‍ ചെളി വാരി എറിഞ്ഞു കളിക്കും രാഷ്ട്രീയമിവിടെയു- മങ്ങനെയെന്നോ! പലവഴി……. ഇക്കളി കണ്ടു മടുത്തു മലയാളി! മുക്കിനു മുക്കിനു സംഘടനകള്‍! പലവഴി……… പ്രസ്‌ ക്ലബുകള്‍ നിരവധി! ഫോമാ, ഫോക്കാനാ ലാനായങ്ങനെ! പലവഴി……. ഒന്നിനുമൊരു കുറവില്ലിവിടെ എന്നിട്ടും- മലയാളി മടുത്തു! പലവഴി……..

ഗണ്‍ വയലന്‍സിനെതിരെ വിദ്യാര്‍ഥികളുടെ രാജ്യവ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിങ്ങിനും ഗണ്‍ വയലന്‍സിനുമെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ആണു റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ അമേരിക്കന്‍ തെരുവീഥികളെ പ്രകമ്പനം കൊളളിച്ചു. ഉവാള്‍ഡ, ടെക്‌സസ്, ബഫല്ലോ, ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ഈയിടെ നടന്ന മാസ് ഷൂട്ടിങ്ങുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്നു ലോ മേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണു വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 450 കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ ഉച്ചയ്ക്ക് 12 -ന് ആരംഭിച്ച റാലി പന്ത്രണ്ടു മണിയോടെ സമാപിച്ചു. മൊണ്ടാനയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കോറി ബുഷ് റാലിയെ സംബോധന ചെയ്ത തനിക്കു…

25 പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിനു അനുമതി ആവശ്യപ്പെട്ട് അറ്റോർണി ജനറൽ കോടതിയിൽ

ഒക്കലഹോമ: ഒക്ലഹോമ ജയിലിൽ വധശിക്ഷ കാത്തു കഴിയുന്ന 25 പേരുടെ ശിക്ഷ നടപ്പാക്കുന്നതിനുള്ള തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട്ന അറ്റോർണി ജനറൽ സംസ്ഥാനത്തെ ഉയർന്ന അപ്പീൽസ് കോടതിയിൽ ജൂൺ 10 വെള്ളിയാഴ്ച അപേക്ഷ സമർപ്പിച്ചു .മാരകമായ വിഷം കുത്തിവെച്ച് കൊല്ലുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറൽ കോടതിയിൽ സമർപ്പിച്ച 25 പേരുടെയും വ്യക്തിഗത ഹർജികൾ തള്ളിയതോടെയാണ് വധ ശിക്ഷയുമായി മുന്നോട്ടു പോകാൻ അറ്റോർണി ജനറൽ ജോൺ ഒ കോണർ തീരുമാനിച്ചത് , ആദ്യ വധശിക്ഷ നടപ്പാക്കേണ്ടത് 1997 ൽ ചോക്റ്റോയിൽ മയക്കുമരുന്നു വാങ്ങുന്നതിനു അമ്പതു ഡോളർ നല്കാൻ വിസമ്മതിച്ച സഹപ്രവർത്തകനെ ചുറ്റികകടിച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്‌ വിധിക്കപെട്ട ജെയിംസ് കോഡിങ്ട്ടന്റേത് ഓഗസ്റ് ആദ്യ വാരവും തുടർന്ന് ഓരോ ആഴ്ച ഇടവിട്ടും വേണമെന്നാണ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഓഫ് കറക്ഷൻസ് ആവശ്യപ്പെട്ടിരിക്കുന്നത്.

അമേരിക്കയില്‍ പെൺകുട്ടികള്‍ നേരത്തേ പ്രായപൂർത്തിയാകുന്നു: പഠനം

ന്യൂയോർക്ക്: അമേരിക്കയിലെ പെൺകുട്ടികൾ മുൻകാലങ്ങളെ അപേക്ഷിച്ച് നേരത്തെ പ്രായപൂർത്തിയാകുന്നു, ഇത് യുവതികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ദീർഘകാല പ്രതികൂല ഫലങ്ങൾ ഉണ്ടാക്കുമെന്ന് ചില വിദഗ്ധർ ഭയപ്പെടുന്നു. പഠനമനുസരിച്ച്, യു എസിലെ പ്രായപൂർത്തിയാകുന്നതിന്റെ ശരാശരി പ്രായം സ്ത്രീകൾക്ക് ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട 12 വയസ്സിൽ നിന്ന് 10 ആയി കുറഞ്ഞു. വർദ്ധിച്ചുവരുന്ന പൊണ്ണത്തടിയാണ് ഇതിന് കാരണമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇത് പ്രായപൂർത്തിയാകാൻ ത്വരിതപ്പെടുത്തുന്നതിന് മോശം ഭക്ഷണക്രമത്തിന് കാരണമാകുന്നു. മറ്റ് ചിലർ ഇത് പ്രത്യേക ഹോർമോണുകളുടെ അസന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശ്വസിക്കുന്നു, മറ്റുള്ളവർ ഇത് അക്രമാസക്തമായ ബാല്യകാലം മൂലമാണെന്ന് വിശ്വസിക്കുന്നു. നേരത്തെയുള്ള പ്രായപൂർത്തിയാകുന്നതും ക്യാൻസറിന്റെ വികാസവും തമ്മിലുള്ള വിശദീകരിക്കാനാകാത്ത ബന്ധം, ഒരു പെൺകുട്ടി വളരെ വേഗത്തിൽ വളരുന്നത് സൃഷ്ടിക്കുന്ന അസുഖകരമായ അനുഭവങ്ങൾ എന്നിവ പോലുള്ള ദീർഘകാല നെഗറ്റീവ് പ്രത്യാഘാതങ്ങളും ഉണ്ട്. നോർത്ത് കരോലിന സർവകലാശാലയിലെ പൊതുജനാരോഗ്യ ഗവേഷകയായ മാർസിയ ഹെർമൻ-ഗിഡൻസ്, 1990-കളുടെ മധ്യത്തിൽ…

റഷ്യ-ഉക്രെയ്ൻ സംഘർഷം ലോകമെമ്പാടും 11-19 ദശലക്ഷം പട്ടിണിയിലേക്ക് തള്ളിവിടുന്നു: എഫ്എഒ

യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ ഓർഗനൈസേഷന്റെ (എഫ്എഒ) കണക്കുകൾ പ്രകാരം, ഉക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം ആഗോള ഭക്ഷ്യ വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നു. ഇത് 11 മുതൽ 19 ദശലക്ഷം ആളുകൾക്ക് വിട്ടുമാറാത്ത പട്ടിണിയുടെ അപകടസാധ്യതയുണ്ടാക്കുന്നുവെന്ന് പറഞ്ഞു. ആഗോള ഗോതമ്പ് കയറ്റുമതിയുടെ 30% സംയോജിത വിഹിതവുമായി യുദ്ധം ചെയ്യുന്ന രണ്ട് രാജ്യങ്ങളും ലോകത്തിലെ കാർഷിക ഉൽപ്പന്നങ്ങളുടെ പ്രധാന നിർമ്മാതാക്കളാണെന്ന് FAO വക്താവ് ബൗബക്കർ ബെൻ ബെൽഹാസെൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളാണ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. “കുതിച്ചുയരുന്ന വിലകൾ, കാലാവസ്ഥാ ആശങ്കകൾ, ഉയർന്ന വിപണിയിലെ അനിശ്ചിതത്വം” എന്നിവ കാരണം 2022 ൽ കാർഷിക ഉൽപ്പന്ന വിപണികൾ കർശനമാക്കുമെന്ന് പ്രവചിക്കുന്ന എഫ്എഒയുടെ ഏറ്റവും പുതിയ ഫുഡ് ഔട്ട്‌ലുക്ക് റിപ്പോർട്ട് വക്താവ് വെളിപ്പെടുത്തി. ബെൽഹാസന്റെ അഭിപ്രായത്തിൽ ഉയർന്ന അന്താരാഷ്ട്ര ഭക്ഷ്യ വിലകൾ, ആഗോള ഭക്ഷ്യ…

മൂന്നാമത് ലോക കേരളസഭ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; പ്രതീക്ഷയുടെ വര്‍ണച്ചിറകില്‍ അമേരിക്കയില്‍നിന്ന് അനന്തപുരിയിലേക്ക് എത്തുന്നത് ഇവര്‍

ആഗോള മലയാളി സമൂഹത്തെ ഒന്നിച്ചണിനിരത്തിക്കൊണ്ട് മൂന്നാം ലോക കേരളസഭയുടെ പ്രൗഢഗംഭീരമായ സമ്മേളനത്തിന് അരങ്ങൊരുങ്ങുകയാണ് അനന്തപുരിയില്‍. ജൂണ്‍ 16,17,18 തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന മൂന്നാമത് ലോക കേരള സഭയില്‍ കേരളത്തില്‍നിന്നുള്ള ജനപ്രതിനിധികള്‍ക്കൊപ്പം നൂറ്റിഎഴുപതോളം രാജ്യങ്ങളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിദേശ മലയാളികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമൊക്കെ ഇത്തവണ തിരുവനന്തപുരത്ത് വേദി ഉയരും. ഇതുസംബന്ധിച്ച അന്തിമ ഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരികയാണ്. മൂന്നാം ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്ന് എത്തുന്നവര്‍ ഫോമാ പ്രസിഡന്‍റ് അനിയന്‍ ജോര്‍ജ്, ഫൊക്കാന പ്രസിഡന്‍റ് ജോര്‍ജി വര്‍ഗീസ്, ശാസ്ത്രജ്ഞനായ ഡോ. രാമദാസ് പിള്ള, ആഴ്ചവട്ടം ചീഫ്എഡിറ്റര്‍ ഡോ. ജോര്‍ജ് എം. കാക്കനാട്ട് എന്നിവരടക്കം 17 പേരാണ്. കഴി ഞ്ഞ തവണയും 17 പേരായിരുന്നു അമേരിക്കയെ പ്രതിനിധീകരിച്ച് എത്തിയത്. മൂന്നാം ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍നിന്ന് എത്തുന്ന മറ്റുള്ളവര്‍ ഇവരാണ്:…

റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റണില്‍ അന്തരിച്ചു

ഹ്യൂസ്റ്റന്‍: ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ ശെമ്മാശനും ഹ്യൂസ്റ്റന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ദേവാലയ സ്ഥാപകാംഗവുമായ റവ. ഡീക്കന്‍ ടി.എസ്. വര്‍ഗീസ് (80) അന്തരിച്ചു. പത്തനംതിറ്റ ഓമല്ലൂര്‍ ചീക്കനാല്‍ താഴേതില്‍ ശാമുവേലിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഹ്യൂസ്റ്റന്‍ സാംസ്‌ക്കാരിക, ആത്മീയ, ജീവകാരുണ്യ രംഗങ്ങളില്‍ സമഗ്ര സംഭാവനകളര്‍പ്പിച്ച റവ. ടി.എസ് വര്‍ഗീസ് ഹ്യൂസ്റ്റന്‍ എക്യമെനിക്കന്‍ കൺവന്‍ഷന്‍ ആരംഭിക്കുതിനു നേതൃത്വമേകി. കൂടാതെ, അതിഭദ്രാസന കൗൺസില്‍ മെമ്പര്‍, ദേവാലയ ട്രസ്റ്റി, ഹ്യൂസ്റ്റന്‍ മലയാളി അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിലും സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തിരുവല്ല പുല്ലാട് കൈപിലാലില്‍ കുടുംബാംഗം ഗ്രേസി വര്‍ഗീസാണ് സഹര്‍മ്മിണി. മക്കള്‍: വിജി, സില്‍വി, സിബില്‍. ഇന്‍ഡ്യന്‍ പാര്‍ലമെന്റ് മുന്‍ സുരക്ഷ മേധാവി കമാണ്ടര്‍ ടി.എസ്. സാമുവല്‍ (ഡല്‍ഹി), എ.ടി. സാമുവല്‍ സി.പി.എ (ഹ്യൂസ്റ്റന്‍), എലിയാമ്മ വര്‍ഗീസ് (എര്‍ണാകുളം), കുഞ്ഞമ്മ ബേബി…

പ്രതിഷേധങ്ങൾക്കിടയിൽ ലോസ് ഏഞ്ചൽസിൽ അമേരിക്ക ഉച്ചകോടി സമാപിച്ചു

ലോസ് ഏഞ്ചൽസ്: ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളെ ഒഴിവാക്കിയതിനും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെയുള്ള പ്രകടനങ്ങൾക്കിടയിൽ അമേരിക്ക ആതിഥേയത്വം വഹിച്ച അമേരിക്കയുടെ ഉച്ചകോടി ലോസ് ഏഞ്ചൽസിൽ സമാപിച്ചു. ക്യൂബ, നിക്കരാഗ്വ, വെനസ്വേല എന്നിവയെ ഒഴിവാക്കിയത് ഇവന്റിന്റെ മൊത്തത്തിലുള്ള നിയമസാധുതയെക്കുറിച്ച് പ്രശ്നങ്ങൾ ഉയർത്തുകയും വിമർശകരുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്തു. വ്യാപാരം, കുടിയേറ്റം, സാമ്പത്തിക വികസനം, കാലാവസ്ഥാ വ്യതിയാനം, കോവിഡിന് ശേഷമുള്ള വീണ്ടെടുക്കൽ എന്നിവയും അതിലേറെയും ഉൾപ്പെടെ, അവരുടെ രാജ്യങ്ങളെയും പ്രദേശത്തെയും ഭാവിയെ ബാധിക്കുന്ന പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യാൻ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുത്തു. കോൺഫറൻസിൽ, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, അതിർത്തിക്ക് തെക്കുള്ള രാജ്യങ്ങളെ ബാധിക്കുന്ന വൻതോതിലുള്ള കുടിയേറ്റവും സാമ്പത്തിക ദുരിതവും പരിഹരിക്കാൻ പ്രതിജ്ഞാബദ്ധത പുലർത്തുകയും ലാറ്റിനമേരിക്കയിൽ മാത്രം 1.9 ബില്യൺ ഡോളർ കോർപ്പറേറ്റ് നിക്ഷേപം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, തങ്ങളുടെ ഏറ്റവും അടുത്ത…

കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13കാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം

അലബാമ: കള്ളനും പൊലീസും കളിക്കുന്നതിനിടയില്‍ 13 വയസ്സുകാരന്റെ അബദ്ധത്തിലുള്ള വെടിയേറ്റ്, കസിന്‍ മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. ജൂണ്‍ 9 വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. മൊബൈല്‍ കൗണ്ടി ഹോമില്‍ ക്ലോസറ്റിനകത്തു വച്ചിരുന്ന തോക്ക് 13 കാരന്‍ കളിക്കുന്നതിനിടയില്‍ കണ്ടെത്തി. കളിയുടെ അവസാനം മൂന്നു വയസ്സുകാരനെ കണ്ടെത്തിയപ്പോള്‍ കയ്യിലുണ്ടായിരുന്ന തോക്ക് ചൂണ്ടി കാഞ്ചി വലിച്ചു. തോക്കില്‍ വെടിയുണ്ടയുണ്ടായിരുന്നു എന്നത് കുട്ടിക്ക് അറിയില്ലായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ നിന്ന് മനസിലായത്. 22 കാലിബര്‍ എയര്‍റൈഫിളായിരുന്നു അത്. വെടിയുണ്ട മൂന്നു വയസ്സുകാരന്റെ കണ്ണിനുള്ളിലൂടെ തലയില്‍ തറച്ചു കയറുകയായിരുന്നു. അബദ്ധം മനസ്സിലാക്കിയ കുട്ടി ഉടനെ മുതിര്‍ന്നവരെ വിളിച്ചു വിവരം പറഞ്ഞു. ആദ്യം പറഞ്ഞതു മൂന്നു വയസ്സുകാരന്‍ നിലത്തു വീണു പരുക്കേറ്റു എന്നാണ്. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരിക്കലും കുട്ടികളെ കള്ളനും പൊലീസും കളിക്കാന്‍ ഞങ്ങള്‍ അനുവദിക്കാറില്ല. ദുഃഖം താങ്ങാനാകാതെ മാതാപിതാക്കള്‍…