ദക്ഷിണ കൊറിയയിലെ പട്ടാള നിയമ പ്രഖ്യാപനം: പ്രതികരിക്കുന്നതില്‍ നിന്ന് ജോ ബൈഡന്‍ വിട്ടു നിന്നു

വാഷിംഗ്ടണ്‍: “രാജ്യവിരുദ്ധ” ശക്തികളെ ഇല്ലാതാക്കേണ്ടതിൻ്റെ ആവശ്യകത ഉദ്ധരിച്ച് പ്രതിപക്ഷ നിയന്ത്രിത പാർലമെൻ്റ് കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയയുമായി യോജിച്ചുവെന്ന് ആരോപിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ ഇന്ന് (ഡിസംബര്‍ 3) പട്ടാള നിയമം പ്രഖ്യാപിച്ചു. നിലവിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കുള്ള അസാധാരണമായ പ്രതികരണമാണ് പ്രഖ്യാപനം അടയാളപ്പെടുത്തിയത്. എന്നാല്‍, പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ പട്ടാള നിയമ പ്രഖ്യാപനത്തെക്കുറിച്ച് പ്രതികരിക്കുന്നതില്‍ നിന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വിട്ടു നിന്നു. അംഗോളയിലെ നാഷണൽ മ്യൂസിയം ഓഫ് സ്ലേവറിയിൽ (National Museum of Slavery) സംസാരിക്കവേ, ബൈഡന്‍ പറഞ്ഞു, “തനിക്ക് ഇതുവരെ അതേക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ലഭിച്ചിട്ടില്ല. പൂര്‍ണ്ണ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം പ്രതികരിക്കാം.” പട്ടാള നിയമം പ്രഖ്യാപിക്കാനുള്ള യൂന്‍ സുക് യോളിന്റെ തീരുമാനത്തെക്കുറിച്ച് അമേരിക്കയെ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്ന് ദേശീയ സുരക്ഷാ കൗൺസിലിൻ്റെ വക്താവ് സ്ഥിരീകരിച്ചു. ബൈഡൻ ഭരണകൂടത്തിനുള്ളിലെ പലർക്കും…

ശംഖൊലിയുമായി കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ

മയാമി: അമേരിക്കന്‍ മലയാളി സംഘടനകളില്‍ കാലം അടയാളപ്പെടുത്തിയ കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തങ്ങളായ പരിപാടികള്‍ കൊണ്ട് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ സംഘടനയാണ് . പഴമയുടെ നന്മയും, പുതുമയുടെ സ്വീകാര്യതയും, ഒന്നിച്ചുചേര്‍ത്ത്, ഓര്‍മ്മകളുടെ ഇന്നലകളും, ഇന്നുകളുടെ സംഭവവികാസങ്ങളും; നാളെയുടെ കരുതലുകളും ഒപ്പിയെടുത്ത് അനുദിന ജീവിതത്തിലെ പുത്തന്‍ ആശയങ്ങളും അറിവുകളും പ്രയോജനകരമായി സംയോജിപ്പിച്ച് സൗത്ത് ഫ്‌ളോറിഡായിലെ മുഴുവന്‍ മലയാളി സമൂഹത്തെയും ഒരുമിച്ചുചേര്‍ത്ത് പരസ്പരം അറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി ഒരു സ്മരണിക അണിയിച്ചൊരുക്കുന്നു. ഈ അവിസ്മരണീയമായ സുവനീറിന് ‘ശംഖൊലി’ എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്. ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബ ചിത്രങ്ങള്‍ (ഫാമിലി പിക്ചര്‍) സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്. സൗത്ത് ഫ്‌ളോറിഡായിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമി-ഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ സുവനീറിന്റെ പ്രെജുകളെ ധന്യമാക്കുവാന്‍ അവസരമുള്ളത്. സൗത്ത് ഫ്‌ളോറിഡായിലെ…

ബന്ദികളെ വിട്ടയക്കുക, അല്ലാത്തപക്ഷം അനന്തരഫലങ്ങൾ അതിഭീകരമായിരിക്കും: ഹമാസിന് ട്രംപിൻ്റെ അന്ത്യശാസനം

ഗാസ മുനമ്പിൽ ബന്ദികളാക്കിയവരോട് കടുത്ത നിലപാട് സ്വീകരിച്ച് നിയുക്ത യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. 2025 ജനുവരി 20നകം ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ വൻ നാശമുണ്ടാകുമെന്ന് ഹമാസിന് അന്ത്യശാസനം നൽകി. ഫ്ലോറിഡ: ഗാസ മുനമ്പിൽ ബന്ദികളാക്കിയ ജനങ്ങളെ സംബന്ധിച്ച് കർശന മുന്നറിയിപ്പ് നൽകി അമേരിക്കയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കിൽ മിഡിൽ ഈസ്റ്റിൽ ഭയാനകമായ നാശമുണ്ടാകുമെന്ന് ട്രംപ് ഹമാസിന് വ്യക്തമായ അന്ത്യശാസനം നൽകിയിട്ടുണ്ട്. 2025 ജനുവരി 20 ആണ് ഹമാസിൻ്റെ ബന്ദികളെ മോചിപ്പിക്കാനുള്ള അവസാന തീയതിയായി ട്രംപ് നിശ്ചയിച്ചിരിക്കുന്നത്. ഈ ദിവസം ഡൊണാൾഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്യും. ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ശിക്ഷ നൽകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്രായേലി കണക്കുകൾ പ്രകാരം…

അദാനിയെ അമേരിക്ക അകത്തിടുമോ? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

അമേരിക്ക അദാനിക്ക്‌ പൂട്ടിടുമോ? ഇന്ന്‌ പലരുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമാണ്‌. അമേരിക്കയിലെ ന്യൂയോര്‍ക്ക്‌ കോടതിയില്‍ അദാനിക്കെതിരെ അഴിമതിക്കും തട്ടിപ്പിനും വിശ്വാസ വഞ്ചനക്കും കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. 250 മില്യണ്‍ ഡോളറിന്റെ കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായും അമേരിക്കയില്‍ പണം സ്വരൂപിക്കുന്നതിനായി അത്‌ മറച്ചുവച്ചതായും അമേരിക്കയിലെ ഫെഡറല്‍ പ്രോസ്ക്യൂട്ടര്‍മാര്‍ ഫയല്‍ ചെയ്തതാണ്‌ അദ്ദേഹത്തിനെതിരെയുള്ള കേസ്. ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലാണ് കേസ്‌ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്‌. 2020-24 കാലയളവില്‍ നടന്ന ഇടപാടാണ്‌ കേസിനാസ്പദമായ സംഭവം. 20 വര്‍ഷത്തിനിടെ 2 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍ നേടിയെടുക്കാന്‍ അദാനിയും അദ്ദേഹത്തിന്റെ അന്തരവനും അദാനി ഗ്രൂപ്പിന്റ്‌ എസ്‌ക്സിക്യൂട്ടിവുകളില്‍ ഒരാളുമായ സാഗര്‍ അദാനിയും മറ്റൊരു എസ്ക്സിക്ക്യൂട്ടിവും അദാനി ഗ്രീന്‍ എനര്‍ജിയുടെ സിഇ ഓയുമായ വിനീത്‌ എസ്‌ ജയനും അമേരിക്കയിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ കൈക്കൂലി നല്കിയെന്നതാണ്‌ കേസ്സിന്‌ അടിസ്ഥാനം. ഇവരെക്കൂടാതെ മറ്റ് അഞ്ച്‌ പേരെ കുടി ചേര്‍ത്താണ്‌…

ടെക്സസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് പബ്ലിക് സേഫ്റ്റിയുടെ പുതിയ ഡയറക്ടർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്തു

ഓസ്റ്റിൻ: തിങ്കളാഴ്ച രാവിലെ ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തുള്ള ഫാളൻ ഓഫീസേഴ്‌സ് മെമ്മോറിയൽ സൈറ്റിൽ വെച്ച് ഗവർണർ ഗ്രെഗ് ആബട്ട് ഫ്രീമാൻ എഫ്.മാർട്ടിന് ആചാരപരമായി സത്യവാചകം ചൊല്ലിക്കൊടുത്തു. 15 വർഷത്തോളം ഏജൻസിയെ നയിച്ചതിന് ശേഷം വർഷാവസാനത്തോടെ വിരമിക്കുമെന്ന് കഴിഞ്ഞ വേനൽക്കാലത്ത് പ്രഖ്യാപിച്ച കേണൽ സ്റ്റീവ് മക്രോയ്ക്ക് പകരമാണ് 56 കാരനായ മാർട്ടിൻ എത്തുന്നത്. കഴിഞ്ഞ ആഴ്ച, താങ്ക്സ്ഗിവിംഗിന് ഒരു ദിവസം മുമ്പ്, അവസാനമായി ഡയറക്ടറായി ഓസ്റ്റിനിലെ ടെക്സസ് ഡിപിഎസ് ഹെഡ്ക്വാർട്ടേഴ്‌സ് വിട്ടപ്പോൾ മക്രോ ഉദ്യോഗസ്ഥരോട് വിട പറഞ്ഞു. ക്രിമിനൽ ജസ്റ്റിസിൽ സയൻസ് ബിരുദം നേടിയ മാർട്ടിൻ നോർത്ത് വെസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂൾ ഓഫ് പോലീസ് സ്റ്റാഫ് ആൻഡ് കമാൻഡിൽ നിന്ന് ബിരുദം നേടി. തിങ്കളാഴ്ച നടന്ന ചടങ്ങിൽ ഏജൻസിയുടെ നേതൃത്വത്തെ മാറ്റുന്ന ചടങ്ങിൽ ഗവർണർക്കും പൊതുസുരക്ഷാ കമ്മീഷൻ അംഗങ്ങൾക്കും ഒപ്പം മക്രോയും പങ്കെടുത്തു.

40 മില്യൺ ഡോളറിൻ്റെ മയക്കുമരുന്ന് പിടികൂടി; രണ്ട് ഇന്ത്യക്കാർ യുഎസിൽ അറസ്റ്റിൽ

അയോവ :യുഎസിലെ മറ്റൊരു വൻ മയക്കുമരുന്ന് വേട്ടക്കിടയിൽ  രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിലായി. കാനഡയിലെ ഒൻ്റാറിയോ സ്വദേശികളായ ഇരുവരും 40 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്‌നുമായി ഇല്ലിനോയിസ് സ്റ്റേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. അയോവ സ്റ്റേറ്റ് ലൈനിന് സമീപം പതിവ് ട്രക്ക് പരിശോധനയ്ക്കിടെ, 1,100 പൗണ്ടിലധികം മയക്കുമരുന്നുമായി വൻഷ്പ്രീത് സിംഗ് (27), മൻപ്രീത് സിംഗ് (36) എന്നിവരെ പോലീസ് പിടികൂടി. സെമി ട്രെയിലറിൽ ഇവ ഒളിപ്പിച്ചിരിക്കുകയായിരുന്നു, ഇത് വിപുലമായ കള്ളക്കടത്ത് പ്രവർത്തനത്തിൻ്റെ ഭാഗമാകുമെന്ന് സൂചന നൽകി. കാനഡയിൽ നിന്ന് ട്രക്ക് യാത്ര ചെയ്യുമ്പോൾ, ഇത്രയും വലിയ ചരക്ക് അതിർത്തി കടന്നത് എങ്ങനെയെന്ന്  ഈ സംഭവം ആശങ്ക ഉയർത്തി. പിടിക്കപ്പെടാതെ ഒന്നിലധികം അതിർത്തികൾ കടന്ന് ഈ നെറ്റ്‌വർക്കുകൾ എങ്ങനെ ധൈര്യത്തോടെ പ്രവർത്തിക്കുന്നുവെന്ന്  ഇത് എടുത്തുകാണിക്കുന്നു. മയക്കുമരുന്ന് കടത്ത് ആദ്യഘട്ടത്തിൽ തന്നെ തടയാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൂടുതൽ ജാഗ്രത…

ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് ന്യൂയോര്‍ക്കില്‍ ഊഷ്മള വരവേൽപ്പ്

ന്യൂയോർക്ക്: മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിച്ചേർന്ന സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്‌.റവ.ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി. ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തിൽ ഭദ്രാസന ട്രഷറാർ ജോർജ് ബാബു, സഭാ കൗൺസിൽ അംഗം വർഗീസ് പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങൾ ആയ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയി തോമസ് കൂടാതെ റവ.ബിജു പി. സൈമൺ, റവ. ടി. എസ് ജോസ്, റവ. വി. ടി തോമസ്, റവ. ജോസി ജോസഫ്, റവ.ഡോ.പ്രമോദ് സഖറിയ, റവ. ജേക്കബ് ജോൺ, സണ്ണി എബ്രഹാം, സി.വി സൈമൺകുട്ടി, തോമസ് ഉമ്മൻ, തോമസ് ദാനിയേൽ, തമ്പി കുരുവിള തുടങ്ങിയവർ എയർപോർട്ടിൽ സ്വീകരിക്കുവാൻ എത്തിയിരുന്നു.

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ, സംഘടനാ-സാമൂഹിക സാംസ്കാരിക രംഗത്തെ അമേരിക്കൻ മലയാളി പ്രതിഭകളെ കണ്ടെത്തുന്നതിന് നോമിനേഷൻ സ്വീകരിക്കുന്നു

ഡാളസ് :ഡാളസ്സിൽ ജനുവരി 26 നു ഐ പി സി എൻ ടി സ്ഥാപക പ്രസിഡന്റ് ശ്രീ എബ്രഹാം തെക്കേമുറി ഹാളിൽ നടക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അമേരിക്കയിലെ മികച്ച മധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ചവരെ ആദരിക്കുന്ന ചടങ്ങു സംഘടിപ്പിക്കുന്നത് .ചടങ്ങിൽ സാൻ അന്റോണിയ , ഫ്ലോറിഡ , ഫിലാഡൽഫിയ പ്രസ് ക്ലബ് പ്രതിനിധികൾ പങ്കെടുക്കും . ഡിസംബർ 1 ഞായറാഴ്ച വൈകീട്ട് ചേർന്ന ഐ പി സി എൻ ടി എക്സിക്യൂറ്റീവ് യോഗത്തിൽ പ്രസിഡന്റ് സണ്ണിമാളിയേക്കൽ അധ്യക്ഷത വഹിച്ചു, മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്. സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈയയച്ച് സഹായിക്കാൻ…

മലയാളത്തിന്റെ മഹാനടൻ ശ്രീനിവാസനെ കെ എച്ച് എന്‍ എ ആദരിക്കുന്നു

ന്യൂയോര്‍ക്ക്: മലയാള സിനിമാ രംഗത്ത് തന്റേതായ ഒരിടം സൃഷ്ടിച്ച മഹനടനും തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക, ഫെബ്രുവരി 1-ന് കേരളത്തിൽ വെച്ചു നടക്കുന്ന കെ.എച്ച്.എൻ.എ.യുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്‍കി ആദരിക്കുന്നു. അന്നേ ദിവസം തന്നെ സുപ്രസിദ്ധ സാഹിത്യകാരിയും നിരൂപകയുമായ പ്രൊഫ. ഡോ. എം ലീലാവതിക്ക് കെ.എച്.എൻ.എ നാലാമത് ആർഷദർശന പുരസ്കാരം നൽകി ആദരിക്കും. ഇതിനുമുമ്പ് അക്കിത്തം, സി. രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കെ.എച്.എൻ.എ. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “KHNA for Kerala” ചാരിറ്റി പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിവിധ പദ്ധതികളിലായി ഒരു കോടി രൂപയുടെ ധനസഹായമാണ് കേരളത്തിനുവേണ്ടി ഡോ. ജയരാമൻ നേതൃത്വം നൽകുന്ന സേവാ ഫോറം നടപ്പിലാക്കുന്നത്. പ്രൊഫഷണൽ വിദ്യാർത്ഥികൾ, വിധവകൾ, ക്ഷേത്രകലാകാരന്മാർ തുടങ്ങിയവർക്ക് സഹായം, സ്ത്രീകൾക്ക് ബിസിനസ്സ്…

വത്തിക്കാനിലെ സർവ്വമത സമ്മേളനം (ലേഖനം): കാരൂർ സോമൻ, ചാരുംമൂട്

വത്തിക്കാനിലെ മണിമാളികകൾക്ക് മുകളിൽ സമാധാനത്തിന്റെ ചിറകുകൾ വിടർത്തി പ്രാവുകൾ പറക്കുമ്പോഴാണ് കേരളത്തിലെ ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനത്തിൽ പങ്കെടുക്കാൻ വിവിധ രംഗങ്ങളിലുള്ള മലയാളികളെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ പല ഭാഗങ്ങളിൽ മതങ്ങൾ ചിറകുമുളച്ചു് കഴുകനെപോലെ ആകാശത്തും മണ്ണിലും സുഖലോലുപരായി താണ്ഡവമാടുമ്പോൾ ഇവരുടെ കടൽ കടന്നുള്ള യാത്ര ആകാശത്തെയും കഴുകി ശുദ്ധി ചെയ്യാനോ എന്ന് തോന്നി. ലോകത്തു് ഏറ്റവുവുമധികം ജനസംഖ്യയുള്ള ആഗോള കത്തോലിക്ക സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ വന്നവരെ അനുഗ്ര ഹിച്ചു് അനുഗ്രഹപ്രഭാഷണം നടത്തി പറഞ്ഞത് ‘അസഹിഷ്ണത, വിദ്വേഷം’ അവസാനിപ്പിക്കണമെന്നാണ്. ഇസ്രായിലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തിന്റെ വാർഷിക ദിനം കൂടിയായതിനാൽ ലോകസമാധാനത്തിനായി പ്രാർത്ഥിക്കാനും അദ്ദേഹം ലോക ജനതയോടെ ആവശ്യപ്പെട്ടു. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത് ഇന്ത്യയിലാദ്യമായി 1924-ൽ സർവ്വമത സമ്മേളനം ആലുവയിൽ വച്ച് നടന്നു. അന്ന് നൽകിയ സന്ദേശം ‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കുവാനുമാണ്’. ഇന്ത്യയുടെ ആത്മീയ ഗുരുവും…