ജാമിഅ മർകസ് അധ്യയന വർഷത്തിന് തുടക്കം; തിരുചര്യകൾ ഉൾക്കൊണ്ട് ജീവിതം ക്രമീകരിക്കണം: കാന്തപുരം

കോഴിക്കോട്: ആത്മീയതയും ധാർമികതയും സത്യസന്ധതയും നന്മകളും ഉൾക്കൊള്ളുന്ന തിരുചര്യകൾ അനുധാവനം ചെയ്ത ജീവിതം ക്രമീകരിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് മർകസ് ഫൗണ്ടർ ചാൻസലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ജാമിഅ മർകസിന് കീഴിലെ വിവിധ കുല്ലിയ്യകളിൽ പ്രവേശനം നേടിയ വിദ്യാർഥികളുടെ 2025-2026 അക്കാദമിക വർഷത്തെ പഠനാരംഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് നബി(സ്വ)യുടെ മാതൃകാ ജീവിതം പങ്കുവെക്കുന്ന ഹദീസുകൾ ജീവിതത്തിൽ പകർത്താനാണ് വിദ്യാർഥികൾ മത്സരിക്കേണ്ടത്. അത്തരം ജീവിതത്തിനാണ് അർഥവും വിജയവും ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.19 സംസ്ഥാനങ്ങളിൽ നിന്നെത്തിയ ആയിരത്തിലധികം വിദ്യാർഥികൾക്ക് വിശ്രുത ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയിലെ ഹദീസ് ചൊല്ലികൊടുത്താണ് ഉസ്താദ് പഠനാരംഭം കുറിച്ചത്. മർകസ് കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിവിധ ഡിപ്പാർട്ടമെന്റ് മേധാവികളും അധ്യാപകരും പങ്കെടുത്തു. തഖസ്സുസ്, കുല്ലിയ്യ ഉസൂലുദ്ദീൻ, കുല്ലിയ്യ ശരീഅ, കുല്ലിയ്യ ലുഗ അറബിയ്യ, കുല്ലിയ്യ ദിറാസത്തുൽ ഇസ്‌ലാമിയ്യ…

സ്നേഹവീട് അഭയ കേന്ദ്രത്തിലെ അഗതികൾക്ക് നന്മയുടെ വേറിട്ട ‘വിഷുക്കൈനീട്ടം’ തപാലിലെത്തി

അമ്പലപ്പുഴ: അഗതികൾക്ക് വിഷുക്കൈനീട്ടം തപാലിലെത്തി;മനസ്സ് നിറഞ്ഞു,ഒപ്പം അവരുടെ കണ്ണുകളും.സ്വന്തമെന്നു കരുതിയിരുന്നവർ ഉപേക്ഷിച്ചതുമൂലം അമ്പലപ്പുഴ സ്നേഹ വീട് അഭയ കേന്ദ്രത്തില്‍ കഴിയുന്ന വിവിധ മതസ്ഥരായ 22 പേർക്കാണ് വ്യത്യസ്തമായ നിലയിൽ വിഷുക്കൈനീട്ടം ലഭിച്ചത്. നിരാലംബർക്ക് അത്താണിയായി സമൂഹം ഒപ്പമുണ്ട് എന്ന സന്ദേശം നല്കുന്നതിനാണ് ‘വിഷുക്കൈനീട്ടം’ തപാലിൽ അയച്ചതെന്ന് പൊതു പ്രവർത്തകൻ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള പറഞ്ഞു. തലവടി പോസ്റ്റ് മാസ്റ്റർ എൻ.എസ് സതീഷ്,പോസ്റ്റ്മാൻ അനന്ത കൃഷ്ണൻ പിഷാരത്ത് എന്നിവരാണ് ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തിയത്.കോട്ടയം സി.എം.എസ് കോളേജ് വിദ്യാർത്ഥിയും കോളജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയുമായ ഇളയ മകൻ ഡാനിയേലിനോപ്പമാണ് തലവടി പോസ്റ്റ് ഓഫീസിൽ നിന്ന് ഡോ. ജോൺസൺവിഇടിക്കുള ‘വിഷുക്കൈനീട്ടം’ അയച്ചത്. തപാൽ വകുപ്പ് ഈ പദ്ധതി ആരംഭിച്ചിട്ട് മൂന്ന് വർഷമായി.100 രൂപ വിഷുക്കൈനീട്ടമായി അയക്കുന്നതിന് 20 രൂപ കൂടി അധികം…

പ്രൗഢമായി മർകസ് ഹാദിയ കോൺവൊക്കേഷൻ; മതവിദ്യ മനുഷ്യ ജീവിതത്തെ ചിട്ടപ്പെടുത്തും: കാന്തപുരം

കാരന്തൂർ: മതവിദ്യാഭ്യാസം മനുഷ്യ ജീവിതത്തെ അഴകും ചിട്ടയുമുള്ളതാക്കുമെന്ന് മർകസ് ഫൗണ്ടർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. മർകസിന്റെ സ്ത്രീ വിദ്യാഭ്യാസ പദ്ധതിയായ ഹാദിയ അക്കാദമിയുടെ കാരന്തൂർ ക്യാമ്പസിലെ കോൺവൊക്കേഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതു തലമുറകളെ രൂപപ്പെടുത്തുന്നതിൽ സ്ത്രീകൾക്ക് വലിയ പങ്കുണ്ടായത് കൊണ്ടുതന്നെ അവർ മതവിദ്യാഭ്യാസത്തിലും മികവ് നേടണമെന്നും ജീവിതത്തിലും കുടുംബത്തിലും അറിവ് പ്രയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. 2023 – 24 അധ്യയന വർഷം പഠനം പൂർത്തീകരിച്ച ഹാദിയ യു ജി, ഹയർസെക്കൻഡറി, ഡിപ്ലോമ ബാച്ചുകളിലെ 132 വിദ്യാർഥികൾക്കാണ് ചടങ്ങിൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തത്. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി പരിപാടി ഉദ്ഘാടനം ചെയ്തു. വി എം അബ്ദുറശീദ് സഖാഫി, മുഹമ്മദ് റാഫി സുറൈജി അസ്സഖാഫി, മുഹമ്മദ്, അബ്ദുസ്സമദ് സഖാഫി സംസാരിച്ചു. സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, സയ്യിദ് ജഅ്ഫർ ഹുസൈൻ ജീലാനി,…

ഇന്ന് ഐശ്വര്യവും സമ്പത്തും നിറഞ്ഞ വിഷു; വിഷുക്കണി കണ്ടുണര്‍ന്ന് മലയാളികള്‍

ഇന്ന് വിഷു, ഐശ്വര്യവും സമ്പത്തും നിറഞ്ഞ ഒരു പുതിയ യുഗത്തിനായുള്ള പ്രാർത്ഥനയുടെയും പ്രത്യാശയുടെയും ദിനം. വിഷുക്കണി കണ്ടും വിഷു കൈനീട്ടം നല്‍കിയും ഇന്ന് നാടെങ്ങും വിഷു ആഘോഷിക്കുന്നു. കാർഷിക സമൃദ്ധിക്കും ഐശ്വര്യത്തിലേക്കും കണ്ണുകൾ തുറക്കുന്ന പ്രത്യാശയുടെ ദിവസമാണ് വിഷു. മേട മാസത്തിലെ വിഷുപ്പുലരിയിൽ കാണുന്ന കണിയുടെ പുണ്യവും സൗഭാഗ്യവും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിഷുദിനത്തിൽ ദർശനത്തിനായി വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വിഷു ആഘോഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണ് വിഷുക്കണി. വരും വർഷത്തിൽ നമ്മുടെ ജീവിതത്തിൽ ഐശ്വര്യവും ഭാഗ്യവും കൊണ്ടുവരിക എന്നതാണ് കണി കാണുക എന്ന ആശയം. അതിനാൽ, പച്ചക്കറികൾ, പഴങ്ങൾ, പുതിയ വസ്ത്രങ്ങൾ എന്നിവ ഉപയോഗിച്ചാണ് വിഷുക്കണി തയ്യാറാക്കുന്നത്, ഇവയെല്ലാം സമൃദ്ധിയുടെ പ്രതീകമാണ്. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങൾ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. പരമ്പരാഗത…

വിഷു ദിനത്തില്‍ ഉണ്ണിക്കണ്ണനെ കാണാന്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ജനമൊഴുകിയെത്തി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. വിഷുപ്പുലരിയിൽ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കണ്ണനെ കണി പതിനായിരക്കണക്കിന് ഭക്തർ എത്തി. പുലർച്ചെ 2.45 മുതൽ 3.45 വരെ ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്കാര മണ്ഡപത്തിലും കാണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചു. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ പുലർച്ചെ 2 മണിക്ക് ക്ഷേത്രത്തിൽ കണി ഒരുക്കി. വിഷുവിനോടനുബന്ധിച്ച് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം (ഏപ്രിൽ 13) രാത്രി തൃപ്പൂക്ക ചടങ്ങിന് ശേഷം വിശ്രമിച്ച കീഴ് ശാന്തിയാണ് കണി ഒരുക്കി നൽകിയത്. ശ്രീകോവിലിലെ മുഖമണ്ഡപത്തിലാണ് കണി ഒരുക്കിയ്ത്. വിഷുക്കണി ദർശനത്തിനായി കാത്തിരിക്കുന്ന ഭക്തരുടെ നീണ്ട നിര ഇന്നലെ വൈകുന്നേരം മുതൽ ക്ഷേത്രത്തിൽ കാണാൻ കഴിഞ്ഞു. അതേസമയം, കണികാണാന്‍ സന്ദർശിക്കുന്ന ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ…

അരികുവൽക്കരണത്തിനുള്ള ടൂൾ ആയി മാധ്യമങ്ങൾ മാറരുത്: വെൽഫെയർ പാർട്ടി

തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവിൽ കാണപ്പെടുന്നത്. ഈ സമീപനം തിരുത്തുകയും അടിസ്ഥാന ജനവിഭാങ്ങളുടെ സാമൂഹിക – രാഷ്ട്രീയ പ്രതിനിധാങ്ങളെയും കീഴാളപക്ഷത്ത് നിന്നുള്ള ഉണർവുകളെയും ഉൾകൊള്ളാനും, അവരുടെ ശബ്ദം പൊതുസമൂഹത്തിൽ എത്തിക്കാനുള്ള വിശാലത പരമ്പരാഗത മാധ്യമ സ്ഥാപനങ്ങൾ കാണിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ മീഡിയ ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു. പാർട്ടി സംസ്ഥാന മീഡിയ കോഡിനേറ്റർ ആദിൽ അബ്ദുൽ റഹീം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. മലപ്പുറം, തിരൂർ മേഖലകളിലായി നടന്ന ക്യാമ്പുകളിൽ സംസ്ഥാന കമ്മിറ്റി അംഗം കെകെ അഷ്‌റഫ്‌, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, വൈസ് പ്രസിഡന്റ്‌ ആരിഫ് ചുണ്ടയിൽ, സെക്രട്ടറിമാരായ അഷ്‌റഫ്‌ വൈലത്തൂർ, ജംഷീൽ അബൂബക്കർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സലീന അന്നാര, സൈതാലി വലമ്പൂർ, ശറഫുദ്ധീൻ…

ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പ് മലബാർ സീറ്റ് പ്രതിസന്ധി പരിഹരിക്കണം: നഈം ഗഫൂർ

കണ്ണൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു ഫലപ്രഖ്യാപനങ്ങൾക്ക് മുമ്പുതന്നെ മലബാറിലെ ഹയർസെക്കൻഡറി, ഉന്നതവിദ്യാഭ്യാസ മേഖലകളിലെ സീറ്റ് പ്രതിസന്ധി പൂർണമായും പരിഹരിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ ആവശ്യപ്പെട്ടു. ആവശ്യാനുസരണമുള്ള അധിക ബാച്ചുകൾ മുൻകൂട്ടി അനുവദിക്കില്ലെന്ന സർക്കാർ തീരുമാനം അംഗീകരിക്കില്ല. പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെങ്കിൽ ശക്തമായ വിദ്യാർത്ഥി പ്രതിഷേധം നേരിടേണ്ടി വരും. മന്ത്രിമാരെ തെരുവിൽ തടയുന്നതടക്കമുള്ള പ്രതിഷേധങ്ങൾക്ക് ഫ്രറ്റേണിറ്റി നേതൃത്വം നൽകും. പുതിയ ദേശീയ വിദ്യാഭ്യാസ നയം ആശങ്കകൾ പരിഹരിച്ച് മാത്രമേ സംസ്ഥാനത്ത് നടപ്പിൽ വരുത്താവൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് ദിവസമായി പഴയങ്ങാടി വിറാസ് കാമ്പസിലെ കെ.കെ.കൊച്ച് നഗറിൽ നടന്ന ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന നേതൃസംഗമത്തിൽ സമാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി സുനിൽകുമാർ അട്ടപ്പാടി അധ്യക്ഷത വഹിച്ചു. ഫാത്തിമ തഹാനി നന്ദി പറഞ്ഞു. സംഗമത്തിന് മുഹമ്മദ് സഈദ്, ഗോപു തോന്നക്കൽ, ബാസിത് താനൂർ,…

ഭിന്നശേഷി പരിശീലന കേന്ദ്രത്തിന് ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള നീക്കത്തെ ബിജെപി ന്യായീകരിച്ചു

പാലക്കാട്: ഭിന്നശേഷിക്കാർക്കായുള്ള പുതിയ പരിശീലന കേന്ദ്രത്തിന് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർ‌എസ്‌എസ്) സ്ഥാപകൻ കെ ബി ഹെഡ്‌ഗേവാറിന്റെ പേര് നൽകാനുള്ള മുനിസിപ്പാലിറ്റിയുടെ തീരുമാനത്തെ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഞായറാഴ്ച ന്യായീകരിച്ചു. അദ്ദേഹം ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നുവെന്ന് അവർ പറഞ്ഞു. മുൻകാലങ്ങളിൽ സ്ഥാപനങ്ങൾക്ക് ഹെഡ്‌ഗേവാറിന്റെ പേര് നൽകിയിരുന്നതായി ബിജെപി കിഴക്കൻ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ, മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, വൈസ് ചെയർപേഴ്‌സൺ ഇ. കൃഷ്ണദാസ് എന്നിവർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)] സൈദ്ധാന്തികനായ ഇഎംഎസ് നമ്പൂതിരിപ്പാട് ഹെഡ്‌ഗേവാറിനെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി വിശേഷിപ്പിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. “സിപിഐ(എം) ഇഎംഎസിന്റെ പ്രസ്താവന നിരസിക്കുമോ?” എന്ന് അവർ ചോദിച്ചു, ദേശീയവാദ യോഗ്യത തെളിയിക്കാൻ ഹെഡ്‌ഗേവാറിന് കോൺഗ്രസിന്റെയോ സിപിഐ(എമ്മിന്റെയോ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. മലബാർ കലാപത്തിന് നേതൃത്വം നൽകിയ വാരിയൻകുന്നത്ത്…

സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചുള്ള കേരള ഗവര്‍ണ്ണര്‍ അര്‍ലേക്കറിന്റെ പ്രസ്താവന ജനാധിപത്യത്തിന് അപമാനം: കെ സി വേണുഗോപാൽ

കോഴിക്കോട്: സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ നടപടിയെടുക്കേണ്ട സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ കേരള ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് അർലേക്കര്‍ നടത്തിയ പ്രസ്താവനയെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ശനിയാഴ്ച (ഏപ്രിൽ 12, 2025) വിമർശിച്ചു. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേരിലുള്ള കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു, “അര്‍ലേക്കറുടെ പരാമർശങ്ങൾ ജനാധിപത്യത്തിന് അപമാനമാണ്. കേന്ദ്രത്തിനുവേണ്ടി ‘തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളെ പിൻവാതിലിലൂടെ നിയന്ത്രിക്കാൻ’ ചില ഗവർണർമാർ ശ്രമിച്ചിരുന്നു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് സുപ്രീം കോടതിയെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ പ്രേരിപ്പിച്ച ഒരു രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ചത്. കേരള ഗവർണർ എന്തുകൊണ്ടാണ് ഇത്തരം നടപടികളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്? സുപ്രീം കോടതി വിധി കണക്കിലെടുത്ത് തന്റെ അജണ്ട നടപ്പിലാക്കാൻ കഴിയുമോ…

എന്‍. പ്രശാന്തിന്റെ വാദം കേള്‍ക്കുന്നത് തത്സമയ സംപ്രേഷണമോ റെക്കോർഡിംഗോ അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത് ബുധനാഴ്ച ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ മുമ്പാകെ വാദം കേൾക്കുന്നതിന് ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും, നടപടിക്രമങ്ങളുടെ തത്സമയ സംപ്രേഷണമോ റെക്കോർഡിംഗോ അനുവദിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഏപ്രിൽ 11-ന് പ്രശാന്തിന് അയച്ച കത്തിലൂടെ ചീഫ് സെക്രട്ടറി സർക്കാർ നിലപാട് അറിയിച്ചു. ഫെബ്രുവരിയിൽ, ചീഫ് സെക്രട്ടറി മുരളീധരനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനാൽ, വാദം കേൾക്കണമെന്നും അത് റെക്കോർഡ് ചെയ്ത് തത്സമയം സംപ്രേഷണം ചെയ്യണമെന്നും പ്രശാന്ത് അഭ്യർത്ഥിച്ചിരുന്നു. ഏപ്രിൽ 26 ന് വൈകുന്നേരം 4.30 ന് ചീഫ് സെക്രട്ടറിയുടെ ചേംബറിൽ “ആവശ്യാനുസരണം വ്യക്തിപരമായ വാദം കേൾക്കലിനായി” പ്രശാന്ത് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 4 ന് അയച്ച നോട്ടീസിന്റെ തുടർച്ചയായാണ് ഏപ്രിൽ 11 ലെ കത്ത്. തുടർന്ന്, വാദം കേൾക്കലിന്റെ ഓഡിയോ-വീഡിയോ റെക്കോർഡിംഗിനുള്ള അഭ്യർത്ഥന അംഗീകരിച്ചതിന് ചീഫ് സെക്രട്ടറിയോട് പ്രശാന്ത് ഒരു…