ശബരിമല: നീലിമല പാതയിലെ പടികക്കെട്ടുകൾ ഇളക്കി കല്ലുകൾ വിരിച്ചത് തീര്‍ത്ഥാടകര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന്

പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീർഥാടകരുടെ ദുഷ്‌കരമായ പാത തീര്‍ത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഗൂർഖാ ജീപ്പ് ആംബുലൻസുകൾക്കായി നീലമല പാതയിൽ കല്ല് വിരിച്ചത് ശബരിമല യാത്ര ഭക്തർക്ക് ദുഷ്‌കരമായിരിക്കുകയാണ്. പമ്പ മുതൽ ശരംകുത്തി വരെയുള്ള മൂന്നര കിലോമീറ്റർ ദൂരത്തിൽ പരമ്പരാഗത പാതയിലെ പടവുകളെല്ലാം മാറ്റി രണ്ടടി വീതിയിൽ കല്ലുകൾ പാകിയിട്ടുണ്ട്. പ്രതലം പരുക്കനല്ലാത്തതിനാൽ മലകയറ്റം ദുഷ്‌കരമാണ്. തെന്നി വീഴാനുള്ള സാധ്യതയും കൂടുതലാണ്. അടിയന്തര ഘട്ടങ്ങളിൽ നീലിമല, അപ്പാച്ചിമേട് റോഡിൽ ഫോഴ്‌സ് ഗൂർഖ ജീപ്പ് ആംബുലൻസുകൾ സുഗമമാക്കാനാണ് ഭക്തർക്ക് ആശ്വാസമായിരുന്ന പടിക്കെട്ടുകള്‍ ഒഴിവാക്കിയത്. നിലവിൽ നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളുണ്ട്. സ്വാമി അയ്യപ്പൻ റോഡിലൂടെയും ചന്ദ്രാനന്ദൻ റോഡിലൂടെയും ട്രാക്ടറുകളും ഗൂർഖ ജീപ്പുകളും സന്നിധാനത്ത് എത്തിയിരുന്നത്. കുത്തനെയുള്ള നീലിമല- അപ്പാച്ചിമേട് പാതയില്‍ തിരക്കുള്ള സമയത്ത് ജീപ്പ് ഓടിക്കുന്നത് സാഹസികമാണ്. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളെയും ഇത് ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ക്ഷേത്രാചാരസംരക്ഷണസമിതി…

കഴിഞ്ഞ വർഷത്തെ എസ്എസ്എൽസി ഫലം ദേശീയതലത്തില്‍ ഒരു തമാശ പോലെയായിരുന്നു എന്ന് മന്ത്രി ശിവന്‍‌കുട്ടി

തിരുവനന്തപുരം: കഴിഞ്ഞ വർഷം കേരളത്തിൽ എസ്എസ്എൽസി എ പ്ലസ് നേടിയത് ദേശീയ തലത്തിൽ തന്നെ തമാശയായിരുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എ പ്ലസിന്റെ കാര്യത്തിൽ ഇത്തവണ നിലവാരം പുനഃസ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒന്നേകാല്‍ ലക്ഷം വിദ്യാർഥികൾ എ പ്ലസ് നേടിയെന്നായിരുന്നു സ്കൂൾ വിക്കി അവാർഡ് വിതരണ വേദിയിൽ മന്ത്രിയുടെ പരാമർശം. ‘എസ്എസ്എല്‍സി പരീക്ഷ, അതിന്റെ ഫലപ്രഖ്യാപനം, അതുപോലെതന്നെ ഹയര്‍ സെക്കന്ററി പരീക്ഷയുടെ ഫലപ്രഖ്യാപനം ദേശീയതലത്തില്‍ തന്നെ അംഗീകാരമുള്ള ഒരു പരീക്ഷ ഫലമാക്കി മാറ്റുന്നതിനുവേണ്ടി ഞങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്തിട്ടുണ്ടെന്ന കാര്യംകൂടി ഞാന്‍ സൂചിപ്പിക്കുകയാണ്. കഴിഞ്ഞവര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കിട്ടിയത് 1,25.509 കുട്ടികള്‍ക്കാണ്’.- വി ശിവന്‍കുട്ടി പറഞ്ഞു. ‘നമ്മുടെ റിസള്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം 99 ശതമാനം വിജയമാണെങ്കില്‍പോലും എ പ്ലസിന്റെ കാര്യത്തിലൊക്കെ തന്നെ നിലവാരമുള്ള ഒരു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിതുരയിൽ പന്ത്രണ്ടു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്ററെ അറസ്റ്റു ചെയ്തു. വിതുര സ്വദേശി ബെഞ്ചമിനെയാണ് വിതുര പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ അയൽവാസിയായ 68കാരനായ പാസ്റ്ററെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാണ് പെൺകുട്ടി ബലാത്സംഗ ശ്രമത്തിന് ഇരയായത്. സുഹൃത്തിനൊപ്പം പാസ്റ്ററുടെ വീട്ടിലെത്തിയ പെൺകുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി നഗ്നത കാണിച്ചതുൾപ്പെടെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറയരുതെന്ന് ആവശ്യപ്പെട്ട് പാസ്റ്റര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സംഭവശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി സഹോദരിയോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞു. കഴിഞ്ഞദിവസം സ്‌കൂളിലെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സഹോദരിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് 12 വയസുകാരിക്കുണ്ടായ ദുരനുഭവം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ വിതുര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം ബെഞ്ചമിനെതിരെ കേസെടുത്തു. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മക്കള്‍ സ്നേഹം കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ അന്ധരാക്കി

തിരുവനന്തപുരം: കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത് കോൺഗ്രസുകാരാണെന്ന ആക്ഷേപം കാലങ്ങളായി നിലനിൽക്കുന്നതാണ്. പക്ഷേ, പുത്ര/പുത്രി സ്നേഹത്താൽ അന്ധരായ കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ നാടായി കേരളം മാറുകയാണ്. കമ്മ്യൂണിസത്തിന്റെ തീക്കനൽ അണയാതെ സൂക്ഷിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായ കേരളത്തിൽ മക്കളോടുള്ള വാത്സല്യത്താൽ ആക്ഷേപം ഏറ്റുവാങ്ങിയ രണ്ട് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരെയാണ് അടുത്തിടെ ജനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങളുടെ മക്കളുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന ഹീനമായ ആരോപണങ്ങളുടെ നടുവിലാണ്. സിപിഎം ഭരിക്കുമ്പോൾ പാർട്ടി സെക്രട്ടറിയുടെ മകൻ കൂലിപ്പണിക്ക് പോയ നാടാണ് കേരളം. കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം നേതാക്കൾ പിന്തുടരുന്ന വലിയ കാര്യങ്ങളിലൊന്ന് മക്കളെ അധികാരത്തിന്റെ ഇടനാഴികളിൽ നിന്ന് അകറ്റി നിർത്തുക എന്നതായിരുന്നു. ജ്യോതി ബസുവും മണിക് സർക്കാരും ഇക്കാര്യത്തിൽ മാതൃക കാട്ടിയിട്ടുണ്ട്. കേരളത്തിലും അങ്ങനെ തന്നെയായിരുന്നു. എന്നാൽ നായനാർ അധികാരത്തിൽ വന്നതോടെ അൽപം മാറി. നായനാരുടെ…

അട്ടപ്പാടിയിൽ 22കാരൻ മർദനമേറ്റ് മരിച്ചു; അഞ്ച് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു

അട്ടപ്പാടി: അഗളിയിൽ കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോര്‍ (23) എന്ന യുവാവിനെ ഒരു സംഘം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം നടന്നത്. മർദനമേറ്റ് അവശനിലയിലായ നന്ദകിഷോറിനെ അഗളിയിലെ ആശുപത്രിയിലെത്തിച്ച് അക്രമി സംഘം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. സംഭവത്തിൽ‌ നന്ദകിഷോറിന്റെ സുഹൃത്ത് ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അ​ഗളി പൊലീസ് പറഞ്ഞു.

പിണറായി വിജയന്റെ മകളായതിനാലാണ് വീണയ്ക്കെതിരെ വിവാദങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്ന് ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: സ്ത്രീകൾ വിവാദങ്ങളിൽ പെട്ടാൽ പ്രത്യേക ഹരത്തോടെ ചർച്ച ചെയ്യപ്പെടുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പിണറായി വിജയന്റെ മകളായതുകൊണ്ടുമാത്രമാണ് വീണ ആക്രമിക്കപ്പെടുന്നതെന്നും ആര്യ രാജേന്ദ്രൻ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ആര്യ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം: വേട്ടയാടപ്പെടുന്നത് സ്ത്രീയായത് കൊണ്ട് ഏതറ്റം വരെയും ആകാമെന്നത് വ്യാമോഹമാണ്. കേരളത്തിൽ നടന്നിട്ടുള്ള വിവാദങ്ങളിൽ സ്ത്രീകൾ ഉൾപെട്ടാൽ അത് ഒരു പ്രത്യേക ഹരത്തോടെ ചർച്ചചെയ്യപെടും. ഇനി വിവാദത്തിന്റെ ഒരു വശത്ത് ഇടതുപക്ഷത്തുള്ള ഏതെങ്കിലും സ്ത്രീ ഉണ്ടെങ്കിൽ ആ ഹരം അതിന്റെ മൂർദ്ധന്യത്തിൽ എത്തും. നിഷ്പക്ഷരെന്നും പുരോഗമനവാദികളെന്നും ലിബറലുകൾ എന്നുമൊക്കെ ലേബലൊട്ടിച്ച് അവതരിക്കുന്നവർ സെലക്ടീവായി മാത്രമേ പ്രതികരിക്കു എന്ന അപഹാസ്യമായ കാഴ്ചയും ഈയിടെയായി കാണാം. പറഞ്ഞ് വന്നത് വീണ വിജയൻ എന്ന സംരഭകയെ കുറിച്ചാണ്.അവർ മാത്രമല്ല ഞാനടക്കം ഇടതുപക്ഷത്തോട് ചേർന്ന് നിൽക്കുന്ന, അല്ലെങ്കിൽ ഇടതുപക്ഷ നിലപാടുള്ള സ്ത്രീകൾക്ക് മേൽ നടക്കുന്ന…

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന് 67 വര്‍ഷത്തെ കഠിന തടവ്

കൊച്ചി: ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസാ അദ്ധ്യാപകനെ പോക്സോ കോടതി 67 വർഷം കഠിന തടവിന് ശിക്ഷിച്ചു. എറണാകുളം നെല്ലിക്കുഴി സ്വദേശി അലിയാർക്കാണ് ശിക്ഷ വിധിച്ചത്. 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി പി സതീഷ് ശിക്ഷ വിധിച്ചത്. 2020 ജനുവരി 19നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. മദ്രസയിലെ മുറിയിൽ വച്ച് തന്നെ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ഫോൺ നൽകി അശ്ലീല വീഡിയോ കാണാൻ നിർബന്ധിക്കുകയും ചെയ്‌തെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയെന്ന നിലയില്‍ കുട്ടിയെ ദുരുപയോഗം ചെയ്തതിന് പോക്‌സോ പ്രകാരം ചുമത്തിയ വകുപ്പുകള്‍ പ്രകാരമാണ് ഇത്രയും ദീര്‍ഘകാലത്തെ തടവുശിക്ഷ പ്രതിക്ക് നല്‍കിയത്. 2022 ജനുവരി 19നാണ് കുട്ടി സംഭവം സുഹൃത്തുക്കളോട് പങ്കുവെച്ചത്. തുടർന്ന് കുട്ടികൾ അദ്ധ്യാപകരെയും ചൈൽഡ് ലൈനിനെയും…

ഉദയ്പൂർ കൊലപാതകം; അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ല: കുമ്മനം രാജശേഖരൻ

രാജസ്ഥാനിലെ ഉദയപ്പൂരിൽ ഒരു ഹിന്ദു യുവാവിനെ അതിനീചമായ രീതിയിൽ തലയറുത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ മത തീവ്രവാദികൾക്കൊപ്പം പ്രതിപക്ഷ പാർട്ടികൾക്കും ഉത്തരവാദിത്തമുണ്ട്. കൊലപാതകത്തെ അപലപിച്ച് പ്രസ്താവനയിറക്കിയതു കൊണ്ട് മാത്രം കോൺഗ്രസിനും ഇടതു പാർട്ടികൾക്കും ഇതിന്റെ പാപഭാരത്തിൽ നിന്ന് രക്ഷപെടാനാവില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കലാപമുണ്ടാക്കിയും അക്രമങ്ങൾ നടത്തിയും രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ഒരു ചെറിയ വിഭാഗം നടത്തുന്ന ആസൂത്രിത നീക്കങ്ങളെ എക്കാലത്തും പിന്തുണയ്ക്കുന്നത് പ്രതിപക്ഷ കക്ഷികളാണ്. രാജ്യം അസ്ഥിരപ്പെട്ടാലും വേണ്ടില്ല, ഏതക്രമത്തെയും പിന്തുണയ്ക്കുന്ന നിലപാടാണ് ഈ പാർട്ടികളുടേത്. മോദി വിരുദ്ധതയുടെ പേരിൽ ദേശദ്രോഹികളെ കൂട്ടുപിടിച്ച് രാജ്യത്തെ ചിന്നഭിന്നമാക്കാമെന്ന ഇവരുടെ വ്യാമോഹത്തിനെതിരെ ദേശാഭിമാനികൾ ഒന്നിക്കേണ്ട സമയമാണിത്. അതിനിന്ദ്യമായ ഒരു കൊലപാതകത്തിനും പ്രധാനമന്ത്രിക്കെതിരായ വീഡിയോ ഭീഷണിക്കും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനം തന്നെ തിരഞ്ഞെടുത്തത് മനപൂർവമാനെന്ന് സംശയിക്കണം. വളരെ വലിയ ആസൂത്രണത്തെ തുടർന്ന് നടന്ന ഈ കൊലപാതകത്തിന്…

കഴിഞ്ഞ വർഷം ജില്ലയിൽ അനുവദിച്ച താൽക്കാലിക ബാച്ചുകൾ സ്ഥിരപ്പെടുത്തുക: ഫ്രറ്റേണിറ്റി മൂവ്മെന്റ്

കോഴിക്കോട് : ഫ്രറ്റേണിറ്റി ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം ജില്ലയിൽ താത്കാലികമായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ സ്ഥിരപ്പെടുത്തണമെന്നും ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളും ഹയർ സെക്കന്ററി ആക്കി ഉയർത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഭീകരമായ വിദ്യാഭ്യാസ പ്രതിസന്ധി തന്നെയാണ് ജില്ല ഈ വർഷവും നേരിടുന്നത്. 43496 വിദ്യാർത്ഥികളാണ് ജില്ലയിൽ ഈ വർഷം എസ്. എസ്. എൽ. സി വിജയിച്ചത്. പ്ലസ് വൺ, ഐ. ടി. ഐ, പോളി, വി. എച്. എസ്. ഇ അടക്കം സർക്കാർ എയ്ഡഡ് മേഖലകളിൽ ആയി ജില്ലയിൽ ആകെ ഉള്ളത് 34917 സീറ്റുകൾ ആണ്. ഈ വർഷം എസ്. എസ് എൽ. സി പാസ്സായ 8579 വിദ്യാർത്ഥികൾക്ക് സർക്കാർ എയ്ഡഡ് മേഖലകളിൽ പഠനാവസരം നഷ്ടപ്പെടും. ഇത് നികത്താൻ ഇരുന്നൂറിൽ പരം…

റബ്ബർ സ്റ്റാമ്പല്ല, ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരായിരിക്കണം രാഷ്ട്രപതി: യശ്വന്ത് സിൻഹ

തിരുവനന്തപുരം : രാജ്യത്തിന് വേണ്ടത് ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രാഷ്ട്രപതിയാണ് രാഷ്ട്രപതി ഭവനിൽ, അല്ലാതെ റബ്ബർ സ്റ്റാമ്പല്ലെന്ന് ബുധനാഴ്ച തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കാനെത്തിയ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ. രാജ്യം ദുഷ്‌കരമായ സമയങ്ങളിലൂടെ കടന്നുപോകുന്നതിനാലാണ് സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാർഥിത്വം സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് സി.പി.ഐ.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ, കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുമായും നിയമസഭാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. “രാജ്യം ഇപ്പോൾ പണപ്പെരുപ്പത്തിലൂടെയും തൊഴിലില്ലായ്മയിലൂടെയും ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു, അതാണ് സ്ഥാനാർത്ഥിത്വം സ്വീകരിക്കാൻ എന്നെ പ്രേരിപ്പിച്ചത്… ഞാൻ കേരളത്തിൽ നിന്നാണ് തുടങ്ങുന്നത്,” ചൊവ്വാഴ്ച രാത്രി ഇവിടെയിറങ്ങിയ സിൻഹ പറഞ്ഞു. തനിക്ക് തിരഞ്ഞെടുക്കപ്പെടാനുള്ള സംഖ്യയുണ്ടോ എന്ന ചോദ്യത്തിന്, സംഖ്യകൾ തനിക്ക് അനുകൂലമായിരിക്കില്ല എന്നും എന്നാൽ “എല്ലാ തിരഞ്ഞെടുപ്പുകളും കണക്കുകൊണ്ടുള്ള കളിയാകേണ്ടതില്ല” എന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു. ഇത് വികസിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ്. നിയമസഭാംഗങ്ങളെയും നേതാക്കളെയും…