എറണാകുളം: നയതന്ത്ര ചാനലിലൂടെ സ്വർണം കടത്തിയ കേസില്‍ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് ഇന്നും തുടരും. രഹസ്യമൊഴി നൽകിയ ശേഷം കേസുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്ന് അവര്‍ പറഞ്ഞു. സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി സ്വപ്‌നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിച്ചത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡി നടത്തുന്ന അന്വേഷണത്തിലും സ്വപ്‌നയുടെ രഹസ്യ മൊഴിക്ക് പ്രാധാന്യമുണ്ട്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന് സ്വപ്നയുടേതായി പുറത്തു വന്ന ശബ്‌ദരേഖ പൊലീസിൻ്റെ പ്രേരണയിലാണെന്ന് സ്വപ്‌ന തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ പങ്കുള്‍പ്പടെ നിരവധി കാര്യങ്ങൾ വെളിപ്പെടുത്താനുണ്ടെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കിയിരുന്നു. എം ശിവശങ്കറിന്‍റെ ആത്മകഥ പ്രസിദ്ധീകരിച്ചതിന് പിന്നലെയാണ് കേസില്‍ കൂടുതല്‍…
Category: KERALA
സിൽവർ ലൈന്‍: അനുമതിക്കായി റെയില്‍വേ ബോര്‍ഡിന് സംസ്ഥാനം കത്തു നല്‍കി
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് വേഗത്തിൽ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി സെൻട്രൽ റെയിൽവേ ബോർഡിന് കത്ത് നൽകി. 2020 ജൂൺ 17 ന് സമർപ്പിച്ച ഡിപിആറിന് അനുമതിക്കായി സംസ്ഥാനം രണ്ട് വർഷമായി കാത്തിരിക്കുകയാണ്. അതേസമയം, പദ്ധതിയെക്കുറിച്ച് റെയിൽവേ ബോർഡ് നിരന്തരം സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടെങ്കിലും ഫലമുണ്ടായില്ല. റെയിൽവേ ബോർഡ് ചൂണ്ടിക്കാണിക്കുന്ന പ്രധാന കാര്യം ഡിപിആർ അപൂർണ്ണമാണ് എന്നതാണ്. റെയിൽവേയുടെ ഭൂമി സംബന്ധിച്ചും സംശയമുണ്ട്. അലൈൻമെൻ്റിൻ്റെ ഭാഗമായ റെയിൽവേ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്താൻ ദക്ഷിണ റെയിൽവേയുമായി ചേർന്ന് സംയുക്ത സർവ്വേ നടത്താൻ ബോർഡ് നിർദേശിച്ചിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട സാങ്കേതിക രേഖകളും ബോർഡ് ആവശ്യപ്പെട്ടു. പദ്ധതി ഉപേക്ഷിക്കേണ്ടി വരുമെന്ന വിലയിരുത്തലുകൾ ഉണ്ടെങ്കിലും മുന്നോട്ടുപോകാനാണ് സർക്കാരിൻ്റെ തീരുമാനം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്‌ച മുമ്പാണ് ചീഫ്…
എസ്.ഐ.ഒ ഏരിയാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു
കൊച്ചി: നാൽപതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ഇസ്‌ലാം: വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ സംസ്ഥാന വ്യാപകമായി ഏരിയാ സമ്മേളനങ്ങൾ പ്രഖ്യാപിച്ചു. കൊച്ചി ഗ്രാൻഡ് സ്ക്വയറിൽ നടന്ന നേതൃസംഗമത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അംജദ് അലി ഇ.എം സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. സെപ്റ്റംബർ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ നടക്കുന്ന സമ്മേളനങ്ങൾ ഹിന്ദുത്വ വംശീയതക്കും ഇസ്‌ലാമോഫോബിയക്കും എതിരായ ശക്തമായ ചുവടുവെപ്പായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വംശീയതയെ മുറിച്ചുകടന്ന് വിമോചനത്തിന്റെ വാതിലുകൾ തുറക്കപ്പെടുന്ന, അനീതിയിലധിഷ്ഠിതമായ സാമൂഹിക ഘടനയെ മറികടന്ന് നീതിയുടെ സാമൂഹികക്രമം പുലരുന്ന ഒരു പുതുലോകത്തെക്കുറിച്ച ഭാവനയെ നെഞ്ചേറ്റി കൂടുതൽ കരുത്തോടെ മുസ്‌ലിം ചെറുപ്പത്തിന് മുന്നേറാൻ ഏരിയ സമ്മേളനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനങ്ങളുടെ ഭാഗമായി പ്രാദേശിക തലങ്ങളിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടക്കും. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ…
ബഫര്‍സോണിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേക്ക്; ജൂണ്‍ 15ന് സെക്രട്ടറിയേറ്റ് ഉപവാസം
കൊച്ചി: കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണിനെതിരെ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്. രാജ്യത്തെ വന്യമൃഗ സങ്കേതങ്ങള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോലമേഖലയായി നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെയായതിനാല്‍ വിധിക്കെതിരെ സംസ്ഥാന ഗവണ്‍മെന്റ് റിവിഷന്‍ ഹര്‍ജി നല്‍കണമെന്നും പ്രശ്‌നബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കാനാവശ്യമായ അടിയന്തിര നടപടികളാവശ്യപ്പെട്ടും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ഭാരവാഹികള്‍ ജൂണ്‍ 15 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 4 മണി വരെ സെക്രട്ടറിയേറ്റിനു മുന്‍പില്‍ ഉപവസിക്കും. തുടര്‍ന്ന് സര്‍ക്കാരിന് കര്‍ഷകനിവേദനം കൈമാറും. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ ആവശ്യത്തിലേക്ക് കേസ്സ് ഫയല്‍ ചെയ്തപ്പോള്‍ സംസ്ഥാന ഗവണ്‍മെന്റ് കക്ഷി ചേര്‍ന്നിരുന്നുവെങ്കില്‍ രാജസ്ഥാന്‍ വിഷയത്തില്‍ കേരളത്തില്‍ ഇത്തരം സാഹചര്യമുണ്ടാകുമായിരു ന്നില്ലന്ന് യോഗം വിലയിരുത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ ജനാഭിപ്രായം രൂപീകരിക്കുന്നതിനും എല്ലാ കര്‍ഷകപ്രസ്ഥാനങ്ങളെയും ഏകോപിപ്പിക്കുന്നതിനുമായി ജൂണ്‍ 9…
ആദായ നികുതി ഉദ്യോഗസ്ഥരായി ചമഞ്ഞ് വീട്ടില്‍ റെയ്ഡ് നടത്തി സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു
എറണാകുളം: ആലുവയിലെ വീട്ടിൽ നിന്ന് ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് റെയ്ഡ് നടത്തി സ്വര്‍ണ്ണം മോഷ്ടിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. അന്വേഷണം ഊർജിതമാക്കാൻ ആലുവ റൂറൽ എസ്പി കെ കാർത്തിക്കിന്റെ നേതൃത്വത്തിൽ 23 അംഗ സംഘത്തെയാണ് രൂപീകരിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ആലുവ ബാങ്ക് ജംഗ്ഷനു സമീപം മഹാരാഷ്ട്ര സ്വദേശിയായ സഞ്ജയ് കുമാറിന്റെ വീട്ടില്‍ മോഷണം നടത്തിയത്. അനധികൃത സാമ്പത്തിക ഇടപാടുകൾ ഉള്ളതായി വിവരം ലഭിച്ചിട്ടുണ്ടെന്നും, വീട് പരിശോധിക്കണമെന്നും മോഷ്ടാക്കൾ ആവശ്യപ്പെടുകയായിരുന്നു എന്ന് സഞ്ജയ് കുമാര്‍ പറഞ്ഞു. ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയൽ കാർഡും ഇവർ കാണിച്ചിരുന്നു. വീട് പരിശോധിച്ച ശേഷം വീട്ടിൽ നിന്ന് ലഭിച്ച 300 ഗ്രാം സ്വർണവും ഒരു ലക്ഷത്തി എൺപതിനായിരം രൂപയുമായാണ് സംഘം രക്ഷപ്പെട്ടത്. സഞ്ജയ് കുമാറിനെ വിശ്വസിപ്പിക്കാൻ കൈക്കലാക്കിയ സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും വിവരങ്ങൾ എഴുതി വെള്ള പേപ്പറിൽ…
വിഴിഞ്ഞം നൊറോവൈറസ് ബാധ: കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ന്യൂഡൽഹി: വിഴിഞ്ഞത്ത് റിപ്പോർട്ട് ചെയ്ത രണ്ട് നോറോവൈറസ് അണുബാധ കേസുകളിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർവൈലൻസ് ഓഫീസറോട് റിപ്പോർട്ട് തേടി. വിഴിഞ്ഞത്തെ സ്‌കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ രണ്ട് കുട്ടികൾക്കാണ് നൊറോവൈറസ് സ്ഥിരീകരിച്ചത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് അവലോകന യോഗം ചേരുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തു. നോറോവൈറസ് ആമാശയത്തിലെ അണുബാധയ്ക്ക് കാരണമാകുന്ന ഒരു വൈറസാണ്. ആമാശയത്തിലെയും കുടലിലെയും ആവരണത്തിന്റെ വീക്കം, കഠിനമായ ഛർദ്ദി, വയറിളക്കം എന്നിവയ്ക്ക് വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരില്‍ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഒരു ജലജന്യ രോഗമാണ് നോറോ വൈറസ് ബാധ. പോഷകാഹാരക്കുറവ്, കുടൽ വീക്കം എന്നിവയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നുവെന്നും രോഗബാധ ദീർഘകാല രോഗാവസ്ഥയ്ക്ക് കാരണമായേക്കാമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ആഗോളതലത്തിൽ പ്രതിവർഷം 685 ദശലക്ഷം നോറോ വൈറസ് കേസുകൾ റിപ്പോർട്ട്…
കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ സംസ്‌കരിക്കാൻ കൊണ്ടുപോയ മാലിന്യത്തിൽ പിഞ്ച് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യം നിറച്ച കൂട്ടിനുള്ളിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളത്തെ സംസ്കരണ പ്ലാന്‍റിലേക്ക് കോട്ടയത്തെ ആശുപത്രികളില്‍ നിന്ന് കൊണ്ടുപോയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറച്ച കൂടിനുള്ളില്‍ നിന്നാണ് ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് ലഭിച്ച കവറിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയതായി വിവിധ സ്രോതസ്സുകളിൽ നിന്ന് മാലിന്യം ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സർക്കാർ ഏജൻസിയായ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഐഎൽ) സ്ഥിരീകരിച്ചു. അതേസമയം, മരിച്ച കുഞ്ഞിന്റെ തലയിൽ നിറയെ രോമങ്ങളുണ്ടെന്നും കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
സിൽവർ ലൈൻ പദ്ധതി നടപ്പാക്കല്‍ വിദഗ്ധരുമായി ആലോചിച്ച ശേഷം മാത്രം: ബൃന്ദ കാരാട്ട്
കോഴിക്കോട്: പാരിസ്ഥിതിക ആഘാതം ഒഴിവാക്കാൻ വിദഗ്ധരുമായി ആലോചിച്ച ശേഷമേ കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കൂവെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഞായറാഴ്ച കോഴിക്കോട്ട് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. വികസന പ്രവർത്തനങ്ങൾ നടത്തുമ്പോൾ പരിസ്ഥിതി സംരക്ഷിക്കുക എന്നത് എൽഡിഎഫ് സർക്കാരിന്റെ നയമാണ്. അതിനാൽ, സിൽവർ ലൈൻ നടപ്പിലാക്കുന്നതിന് മുമ്പ് വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനെതിരായ ഭരണവിരുദ്ധതയുടെ പ്രതിഫലനമല്ലെന്നും ബൃന്ദ പറഞ്ഞു. ഇതൊരു ഉപതെരഞ്ഞെടുപ്പ് മാത്രമായിരുന്നു, ഫലം സർക്കാരിന്റെ വിലയിരുത്തലല്ല. വോട്ടെടുപ്പ് ഫലം പാർട്ടി ഇതിനകം പരിശോധിച്ചുവെന്നും ട്വന്റി 20 ഉൾപ്പെടെയുള്ള പല ശക്തികളും യുഡിഎഫിനെ സീറ്റ് നേടാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സീറ്റിൽ വിജയിച്ച ഉമാ തോമസിനെതിരായ സൈബർ ആക്രമണത്തോട് പ്രതികരിക്കവെ, വിഷയത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് സിപിഎം നേതാവ്…
സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാര പരിശോധന ആരംഭിക്കുമെന്ന് ഉന്നത തല യോഗം
തിരുവനന്തപുരം: സ്‌കൂളുകളിൽ ഉച്ചഭക്ഷണം കഴിച്ച് നിരവധി കുട്ടികൾ രോഗബാധിതരായ സാഹചര്യത്തിൽ സംസ്ഥാനത്തെ സ്ഥാപനങ്ങളിൽ ഗുണനിലവാര പരിശോധന നടത്താൻ സർക്കാർ തീരുമാനം. ഞായറാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെയും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും സംയുക്തമായി വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പൊതുവിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ സംയുക്ത പരിശോധന നടത്തുമെന്ന് ശിവൻകുട്ടി പറഞ്ഞു. സ്‌കൂളുകളിൽ നൽകുന്ന ഉച്ചഭക്ഷണം സുരക്ഷിതമാണെന്ന സന്ദേശം നൽകുന്നതിനായി ഉദ്യോഗസ്ഥർക്കൊപ്പം മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും സ്‌കൂളുകൾ സന്ദർശിക്കുകയും കുട്ടികളുമായി ഉച്ചഭക്ഷണം കഴിക്കുകയും ചെയ്യും. ശിവൻകുട്ടി തിങ്കളാഴ്ച തിരുവനന്തപുരത്തെ ഒരു സ്‌കൂളിൽ എത്തുമ്പോൾ, ഉച്ചഭക്ഷണം ശുചിത്വത്തോടെ തയ്യാറാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അനിൽ കോഴിക്കോട്ടെ ഒരു സ്കൂള്‍ സന്ദർശിക്കും. തിങ്കളാഴ്ച മുതൽ ജില്ലാ-ഉപജില്ലാ തലങ്ങളിലെ നൂൺ ഫീഡിംഗ് സൂപ്പർവൈസർമാർ…
ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും പത്തനംതിട്ട ജില്ലാ കലക്ടറ് ദിവ്യാ അയ്യര്‍ക്കും കൊവിഡ്-19 പൊസിറ്റീവ് സ്ഥിരീകരിച്ചു; ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനും പത്തനംതിട്ട ജില്ലാ കലക്‌ടർ ദിവ്യ എസ്. അയ്യർക്കും കോവിഡ്-19 പോസിറ്റീവ് കൊവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഇരുവരും ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഇന്ന് (ഞായറാഴ്‌ച) നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ഇരുവരുടെയും പൊതുപരിപാടികള്‍ മാറ്റി വെച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍. അതേസമയം സംസ്ഥാനത്ത് ഇപ്പോള്‍ പടരുന്നത് ഒമിക്രോണ്‍ വകഭേദമാണെന്ന് അധികൃതര്‍ അറിയിച്ചു.
