തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ-ഡോസ്ഡ് കേബിൾ സ്റ്റേ പാലമായ ആലപ്പുഴ തോട്ടപ്പള്ളി നാലു ചിറപ്പാലം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഈ പാലം സംസ്ഥാനത്തിന്റെ അഭിമാനകരമായ പദ്ധതിയാണെന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കവേ മുഖ്യമന്ത്രി പറഞ്ഞു. 60 കോടി 73 ലക്ഷം രൂപ ചെലവിലാണ് പാലം പൂർത്തീകരിച്ചത്. സംസ്ഥാനത്തെ ആദ്യത്തെ എക്സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേ പാലം എന്ന പ്രത്യേകത ഈ പാലത്തിനുണ്ട്. പ്രത്യേക തരം വയറുകൾ ഉപയോഗിച്ച് പാലം കെട്ടുന്ന രീതിയാണ് കേബിൾ സ്റ്റേ ഡിസൈൻ. ഫെറിയിൽ യാത്ര ചെയ്തിരുന്ന നാലുചിറ നിവാസികള്‍ക്ക് പാലം വലിയ ആശ്വാസമായി. ഇതോടെ നഗരത്തിലേക്കും ദേശീയ പാതയിലേക്കുമുള്ള യാത്രാ സമയം 15 മിനിറ്റായി കുറഞ്ഞു. പക്ഷി ചിറകിന്റെ ആകൃതിയിലുള്ള ഈ മനോഹരമായ പാലം വിനോദസഞ്ചാരികളെയും ആകർഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലത്തിന് സമീപം ഒരുക്കിയ വേദിയിൽ നടന്ന…
Category: KERALA
വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ ഭാരവാഹികൾ
മലപ്പുറം: വിമൻ ജസ്റ്റിസ് മൂവ്‌മെൻറ് ജില്ലാ പ്രസിഡണ്ടായി റജീന വളാഞ്ചേരിയെയും ജനറൽ സെക്രട്ടറിയായി ഹസീന വഹാബിനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ബിന്ദു പരമേശ്വരൻ, ജസീല കെപി (വൈസ് പ്രസിഡണ്ടുമാർ) ഷിഫ ഖാജ, സലീന അന്നാര, ഷഹനാസ് തവനൂർ, ബുഷ്‌റ എ (സെക്രട്ടറിമാർ). സംസ്ഥാന ജനറൽ സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, സംസ്ഥാന കമ്മിറ്റിയംഗം സുബൈദ കക്കോടി എന്നിവർ ഭാരവാഹി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ആഗോള ജീൻ കൺവെൻഷനിൽ അംഗീകാരം
2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്‌ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കും. ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp
പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം
തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…
അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായി ആശുപത്രിയില്‍
അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആണ് പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ ഡോ. മഞ്ചുള നായർ, അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയ കുമാർ എന്നിവർ നേതൃത്വം നല്കി.
ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…
എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു
തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…
കേരളത്തിൽ ശക്തമായ മഴ തുടരും; ഒക്ടോബർ 28 വരെ തീരദേശ മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മത്സ്യബന്ധനം നിരോധിച്ചു. ഇന്ന് മുതൽ ഒക്ടോബർ 28 വരെ കേരള തീരത്തും, ഒക്ടോബർ 29 വരെ കർണാടക-ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനം നടത്തരുതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്തും സമീപ സമുദ്ര പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചിലപ്പോൾ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെടുന്നു. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്…
പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിച്ചിരുന്ന കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം സമ്പൂര്‍ണ്ണ പരാജയത്തിലേക്ക് നീങ്ങുന്നു: റിപ്പോര്‍ട്ട്
തിരുവനന്തപുരം: സാക്ഷരതയുടെയും ബൗദ്ധിക ഊർജ്ജസ്വലതയുടെയും വിജയഗാഥയായി ഒരു കാലത്ത് ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരുന്ന കേരളത്തിന്റെ വിദ്യാഭ്യാസ സമ്പ്രദായം സ്ഥാപനപരമായ പരാജയത്തിന്റെ വക്കിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. തെറ്റായ സ്ഥിതിവിവരക്കണക്കുകളും വ്യവസ്ഥാപിത രാഷ്ട്രീയ വിട്ടുവീഴ്ചകളും മാത്രം നിലനിർത്തുന്ന ഒരു പൊള്ളയായ പുറംതോടാണ് സംസ്ഥാനത്തിന്റെ അക്കാദമിക് ഘടനയെന്ന് ഒരു നിർണായക വിലയിരുത്തൽ സൂചിപ്പിക്കുന്നു. വിദ്യാഭ്യാസത്തിന്റെ ആഘോഷിക്കപ്പെടുന്ന “കേരള മോഡൽ” അഭിമാനത്തിന്റെ ഉറവിടത്തിൽ നിന്ന് അനുകമ്പയുടെ വിഷയമായി അതിവേഗം ക്ഷയിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്നു. ഈ ജീർണ്ണതയുടെ അടിസ്ഥാനം ഭരണകക്ഷിയുടെ ഒമ്പത് വർഷത്തെ തുടർച്ചയായ രാഷ്ട്രീയ ഇടപെടലാണെന്ന് ആരോപിക്കപ്പെടുന്നു. വിമർശകരുടെ അഭിപ്രായത്തിൽ, പാർട്ടിയുമായി ബന്ധപ്പെട്ട യൂണിയനുകൾ, പ്രത്യേകിച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ടവ, എസ്‌സിഇആർടി, ഡയറ്റ്, സ്‌കോൾ തുടങ്ങിയ പ്രധാന അക്കാദമിക് സ്ഥാപനങ്ങളെ കീഴടക്കിയിരിക്കുന്നു. അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളായി മാറേണ്ട ഈ സ്ഥാപനങ്ങളെ ഇപ്പോൾ വിശ്വസ്തർക്ക് സുരക്ഷിത താവളങ്ങളായി വിശേഷിപ്പിക്കുന്നു, അവിടെ പലപ്പോഴും പ്രൊഫഷണൽ യോഗ്യതയെക്കാൾ രാഷ്ട്രീയ വിധേയത്വത്തിന്റെ…
ശബരിമല സ്വർണ തട്ടിപ്പ്: അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വര്‍ണ്ണം ബെല്ലാരിയിലെ ജ്വല്ലറിയില്‍ നിന്ന് കണ്ടെത്തി
ബെല്ലാരി: ശബരിമലയില്‍ നിന്ന് കടത്തിയ സ്വര്‍ണ്ണം ബെല്ലാരിയില്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഇന്നലെ വൈകുന്നേരം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സ്വര്‍ണ്ണം വിറ്റ ഗോവര്‍ദ്ധന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സാന്നിധ്യത്തില്‍ എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. 500 ഗ്രാമിൽ കൂടുതൽ ഭാരമുള്ള സ്വർണ്ണക്കട്ടികളായാണ് ജ്വല്ലറിയില്‍ സൂക്ഷിച്ചിരുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയാണ് സ്വർണ്ണം തനിക്ക് വിറ്റതെന്ന് ഗോവർദ്ധൻ ഇന്നലെ സമ്മതിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുളിമാത്തിലെ വീട്ടിൽ നിന്ന് സ്വർണ്ണ നാണയങ്ങളും കണ്ടെടുത്തു. ഏകദേശം 2 ലക്ഷം രൂപയും കണ്ടെടുത്തു. അതേസമയം, ശബരിമല സ്വർണ്ണ മോഷണക്കേസിൽ പ്രത്യേക സംഘത്തിന്റെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ തെളിവെടുപ്പ് ഇന്നും തുടരും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 30 വരെയാണ്. സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ലഭിച്ച സ്വർണ്ണം സുഹൃത്ത് ഗോവർദ്ധന് കൈമാറിയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. ദേവസ്വം ബോർഡിലെ…
