കൊച്ചി: ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാം പതിപ്പിന് സെപ്തംബര്‍ 16ന് മറൈൻ ഡ്രൈവിൽ തുടക്കമാകും. മറൈൻ ഡ്രൈവിലും പിറവത്തുമാണ് സിബിഎൽ മത്സരങ്ങൾ നടക്കുന്നത്. സെപ്തംബര്‍ 30-നാണ് പിറവത്ത് വള്ളം കളി നടക്കുന്നത്. മറൈൻ ഡ്രൈവിൽ CBL-ന്റെ ഭാഗമായി ചെറുവള്ളംകളിയും സംഘടിപ്പിക്കും. സെപ്തംബര്‍ 16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടന വേദി കൂടിയായ മറൈൻ ഡ്രൈവിൽ സാങ്കേതിക സമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ ചെളിനിറഞ്ഞ മണ്ണുണ്ട്. മണ്ണ് നീക്കി കായലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും. യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ അദ്ധ്യക്ഷനായി. ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, കലക്ടർ എൻ.എസ്.കെ.ഉമേഷ്, ടൂറിസം റീജണൽ ജോയിന്റ് ഡയറക്ടർ എ.ഷാഹുൽ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത് ശങ്കർ, കേശവക്കുറുപ്പ്, എ.എം.ഇക്ബാൽ, കെ.കെ.ഷാജു എന്നിവർ സംസാരിച്ചു.
Year: 2023
ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ ജന്മദിനം ഹരിത ദിനമായി ആചരിച്ചു
എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആൻ്റപ്പൻ അമ്പിയായത്തിൻ്റെ 50-ാം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി, ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അത്തിമരച്ചുവട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിൻ്റെ 80-ാം ജന്മദിനത്തിൽ അബ്ദുൾ കലാമിനോടൊപ്പം ആൻ്റപ്പൻ അമ്പിയായം നട്ട 80 മരങ്ങളിൽ ഒന്നാണ് അത്തി മരം. സംസ്ഥാന വനമിത്ര അവാർഡ് ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര അദ്ധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ്ജ് ഫൊറാനാ പള്ളി വികാരി ഫാ. ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ മുഖ്യ സന്ദേശം നല്‍കി. ഫാ. ബെന്നി വെട്ടിത്താനം, ഫാ. ടോണി കോയിൽപറമ്പിൽ, ഡീക്കൻ ജോസഫ് കാമിച്ചേരിൽ, ബ്ലോക്ക് പഞ്ചായത്ത്…
തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം: ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥിരനിക്ഷേപമായി അടിമപ്പണി ചെയ്യാന്‍ കര്‍ഷകരെ കിട്ടില്ല. അധികാരത്തിലിരിക്കുമ്പോള്‍ കര്‍ഷകരെ സംരക്ഷിക്കാത്തവർ കർഷകസ്നേഹം പ്രസംഗിക്കുന്നതിൽ അർത്ഥമില്ല. അസംഘടിത കര്‍ഷകരോട് എന്തുമാകാമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിലപാട് കര്‍ഷകരുടെയടുക്കല്‍ ഇനിയും വിലപ്പോവില്ല. അന്നം തരുന്ന നെല്‍കര്‍ഷകരില്‍ നിന്ന് നെല്ലുസംഭരിച്ചിട്ട് പണം നല്‍കാതെ സര്‍ക്കാരുകള്‍ നിരന്തരം നടത്തുന്ന വിഴുപ്പലക്കലുകളില്‍ പ്രതികരിക്കാന്‍ പൊതുസമൂഹമിന്ന് ഉണര്‍ന്നിരിക്കുന്നു. ഏഴര ലക്ഷം ഹെക്ടറിൽ നിന്ന് നെൽകൃഷി ഒന്നരലക്ഷം ഹെക്ടറിലേക്ക് ഇടിഞ്ഞുവീണിട്ടും കേരളം കാർഷിക രംഗത്ത് കുതിക്കുന്നുവെന്ന് പറയുന്നവരുടെ തൊലിക്കട്ടി അപാരം. പുതുതലമുറ കൃഷി ഉപേക്ഷിക്കുന്നുവെങ്കിൽ അതിന് കാരണം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ദാരിദ്ര്യവും കൃഷി നഷ്ടവുമാണ്. വാഗ്ദാനങ്ങൾ നൽകിയും പ്രഖ്യാപനങ്ങൾ നടത്തിയും…
വെൽഫെയർ പാർട്ടി മങ്കട പഞ്ചായത്ത് നേതൃ സംഗമം സംഘടിപ്പിച്ചു
വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ജംഷീൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു. പാർട്ടി മണ്ഡലം പ്രസിഡന്റ് ഫാറൂഖ് മക്കരപ്പറമ്പ, പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ജമാലുദ്ദീൻ, സെക്രട്ടറി ജാസിം കടന്നമണ്ണ, അസീസ് എ, ഹബീബ് പിപി, അലീഫ് കൂട്ടിൽ, സമീറ സി തുടങ്ങിയവർ സംസാരിച്ചു.
ആദ്യ ആഴ്ചയിൽ 36 കോടിയിൽപ്പരം കളക്ഷൻ നേടി ദുൽഖർ സൽമാന്റെ കിംഗ് ഓഫ് കൊത്ത വിജയകരമായ രണ്ടാം വാരത്തിലേക്ക്
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ദുൽഖർ സൽമാൻ നായകാനായെത്തിയ കിംഗ് ഓഫ് കൊത്ത ആദ്യ വാരം മുപ്പത്തി ആറു കൊടിയില്പരം രൂപയുടെ കളക്ഷനുമായി രണ്ടാം വാരത്തിലേക്കു കടക്കുന്നു. രണ്ടാം വാരവും ഇരുന്നൂറില്പരം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന ചിത്രം ശക്തമായ ഡീഗ്രേഡിങ്ങുകളെയും ഇന്റർനെറ്റിലെ വ്യാജപ്പതിപ്പുകളെയും മറികടന്നാണ് ഇത്രയും കളക്ഷൻ സ്വന്തമാക്കിയത്. കുടുംബ പ്രേക്ഷകർക്ക് എന്നും സ്വീകാര്യനായ ദുൽഖർ സൽമാനോടുള്ള പ്രേക്ഷകരുടെ ഇഷ്ടം പതിന്മടങ്ങായി വർദ്ധിച്ചു എന്നതിന് തെളിവാണ് ഫാമിലി പ്രേക്ഷകർ തിയേറ്ററിൽ നൽകിയ ഈ സ്വീകാര്യത. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ പതിനാലര കൊടിയില്പര രൂപയും ആർ ഓ ഐ വരുമാനം ഏഴ് കോടിയിൽപരം രൂപയും ഓവർസീസ് തിയേറ്ററുകളിൽ നിന്ന് പതിനഞ്ചു കോടിയോളം രൂപയും ആണ് ചിത്രം കരസ്ഥമാക്കിയത്. കൊത്ത എന്ന സാങ്കൽപ്പികഗ്രാമത്തിലെ രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ രണ്ടു ഗെറ്റപ്പുകളിലുള്ള മിന്നുന്ന പ്രകടനം വ്യക്തമാണ്.…
ദുരഭിമാനക്കൊല: പാക്കിസ്താനില്‍ സ്ത്രീയെ കല്ലെറിഞ്ഞ് കൊന്നു
ദേര ഗാസി ഖാൻ (പാക്കിസ്താന്‍): രാജൻപൂരിലെ ചുച്ച ബോർഡർ മിലിട്ടറി പോലീസ് (ബിഎംപി) സ്റ്റേഷനിൽ ഒരു സ്ത്രീയെ അവരുടെ ഭർത്താവും കൂട്ടാളികളും കല്ലെറിഞ്ഞു കൊലപ്പെടുത്തി. അൽകാനി ഗോത്രത്തിൽപ്പെട്ട യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നെന്നാണ് വിവരം. ഭർത്താവിന് അതേക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് അയാൾ ഭാര്യാസഹോദരനും അയാളുടെ കൂട്ടാളിയും ചേർന്ന് സ്വന്തം ഭാര്യയെ കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തത്. പീഡനമേറ്റ യുവതി പിന്നീട് മരണത്തിനു കീഴടങ്ങി. പിപിസിയുടെ വിവിധ വകുപ്പുകൾ പ്രകാരം ബിഎംപി കുറ്റവാളികള്‍ക്കെതിരെ കേസെടുത്തു. തന്റെ നിരപരാധിത്വം തെളിയിക്കാൻ രണ്ട് വർഷം മുമ്പ് യുവതി ഔസ് (അഗ്നി വിചാരണ), ഔഫ് (വെള്ളം വഴിയുള്ള വിചാരണ) എന്നിവയ്ക്ക് വിധേയയായിരുന്നു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പാർലമെന്റിന്റെ പിന്തുണയുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു
ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരായ ഹർജികളിൽ വാദം കേൾക്കുന്നതിന്റെ 14-ാം ദിവസമായ വെള്ളിയാഴ്ച, ഭരണഘടനാ വ്യവസ്ഥ റദ്ദാക്കാനുള്ള തീരുമാനം രാഷ്ട്രീയ എക്‌സിക്യൂട്ടീവിന്റെ മാത്രം തീരുമാനമല്ലെന്നും, അതിന് പാര്‍ലമെന്റിന്റെ പിന്തുണയുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു. ആർട്ടിക്കിൾ 370 ലെ ‘ശുപാർശ’ എന്ന വാക്ക് ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിയുടെ സമ്മതം റദ്ദാക്കുന്നതിന് ആവശ്യമില്ലെന്ന് സൂചിപ്പിക്കുന്നതായി അശ്വിനി ഉപാധ്യായയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു. ജമ്മു കശ്മീരിൽ നിന്നുള്ള പാർലമെന്റ് അംഗങ്ങളുൾപ്പെടെ മുഴുവൻ പാർലമെന്റുമായും കൂടിയാലോചിച്ചിട്ടുണ്ടെന്നും നീക്കത്തിന് അവരുടെ സമ്മതം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിൽ നിന്ന് വ്യത്യസ്തമായി ജമ്മു കശ്മീരിലെ ഭരണഘടനാ അസംബ്ലിക്ക് അതിന്റെ ഭരണഘടനാ രൂപീകരണ സമയത്ത് ചില പരിമിതികളുണ്ടെന്ന് ദ്വിവേദി വാദിച്ചു. ഇന്ത്യൻ ഭരണഘടന, നീതി, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവയുടെ തത്വങ്ങൾ, ഇന്ത്യയുടെ പ്രദേശം നിർവചിക്കുന്ന ആർട്ടിക്കിൾ 1…
‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു
ന്യൂഡൽഹി: മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിൽ സമിതി രൂപീകരിച്ച് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന പദ്ധതി നടപ്പാക്കാനുള്ള സുപ്രധാന ചുവടുവയ്പ്പുമായി കേന്ദ്ര സർക്കാർ. പൊതുതിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും സമന്വയിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നിയമനിർമ്മാണത്തിന്റെ സാധ്യത പരിശോധിക്കുകയാണ് സമിതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് സർക്കാരിനുള്ളിലെ വൃത്തങ്ങൾ വെളിപ്പെടുത്തി. പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി, ലോ കമ്മീഷൻ, നിതി ആയോഗ് എന്നിവയിൽ നിന്നുള്ള നിർദ്ദേശത്തെക്കുറിച്ചുള്ള മുൻ റിപ്പോർട്ടുകൾ ഈ നീക്കത്തിന് അടിത്തറയിട്ടു. സെപ്തംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സർക്കാർ ഒരു പ്രഖ്യാപനത്തിൽ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്, ഈ കാലയളവിൽ ഈ നിർദ്ദേശവുമായി ബന്ധപ്പെട്ട ഒരു ബിൽ അവതരിപ്പിക്കാൻ കഴിയുമെന്ന ഊഹാപോഹങ്ങൾ ഉയരുന്നുണ്ട്. ഈ വർഷാവസാനം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പും, 2024-ൽ പൊതുതിരഞ്ഞെടുപ്പും നടക്കാനിരിക്കെ, ‘ഒരു…
മണിപ്പൂരിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങൾ കണ്ടെടുത്തു; എതിരാളികൾ തമ്മിലുള്ള വെടിവയ്പ്പ് റിപ്പോർട്ട് ചെയ്തു
ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ്, കാങ്പോക്പി, തൗബൽ ജില്ലകളിൽ നിന്ന് കൊള്ളയടിച്ച അഞ്ച് ആയുധങ്ങളും ആറ് വ്യത്യസ്ത തരം വെടിക്കോപ്പുകളും ഏഴ് ശക്തമായ ബോംബുകളും സംയുക്ത സുരക്ഷാ സേന കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളിലെ സായുധ സംഘങ്ങൾ തമ്മിൽ ഇടയ്‌ക്കിടെ വെടിവയ്‌പ്പ് നടന്നതായി പോലീസ് പറഞ്ഞു. എന്നാല്‍, പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേന പ്രതികരിക്കുകയും പിന്നീട് വെടിവയ്പ്പ് ശമിക്കുകയും ചെയ്തു. സ്ഥിതിഗതികൾ സംഘർഷഭരിതമാണെന്നും എന്നാൽ നിയന്ത്രണ വിധേയമാണെന്നും പോലീസ് അറിയിച്ചു. അതേസമയം, അവശ്യവസ്തുക്കളുമായി ഇംഫാൽ-ജിരിബും ദേശീയ പാതയിലൂടെ (NH-37) 220 വാഹനങ്ങളുടെ സഞ്ചാരം ഉറപ്പാക്കിയിട്ടുണ്ട്. അപകടസാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും കർശനമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ, വാഹനങ്ങളുടെ സ്വതന്ത്രവും സുരക്ഷിതവുമായ സഞ്ചാരം ഉറപ്പാക്കുന്നതിന് സെൻസിറ്റീവ് സ്ട്രെച്ചുകളിൽ സുരക്ഷാ കോൺവോയ് നൽകിയിട്ടുണ്ട്.
ആല്‍ബനി മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ‘പൊന്നോണം 2023’ സെപ്തംബര്‍ 15 വെള്ളിയാഴ്ച
ആല്‍ബനി (ന്യൂയോര്‍ക്ക്): മാനുഷരെല്ലാരുമൊന്നുപോലെ വാണിരുന്ന ആ നല്ല നാളെയുടെ സ്മരണ പുതുക്കാന്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഈ വേളയില്‍, ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളും ഓണാഘോഷ ലഹരിയിലാണ്. അവര്‍ക്കായി ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ ഈ വര്‍ഷത്തെ ഓണാഘോഷം ‘പൊന്നോണം 2023’ എന്ന പേരില്‍ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കാനുള്ള ഒരുക്കങ്ങളില്‍ വ്യാപൃതരായിരിക്കുന്നു. സെപ്തംബര്‍ 15 വെള്ളിയാഴ്ച വൈകീട്ട് 5 മണി മുതല്‍ 11 മണിവരെ ആല്‍ബനി ഹിന്ദു കള്‍ച്ചറല്‍ സെന്ററില്‍ വെച്ചാണ് ആഘോഷം. വിഭവ സമൃദ്ധമായ ഓണ സദ്യയും, മഹാബലി തമ്പുരാന്റെ എഴുന്നള്ളത്തും വിവിധ കലാപരിപാടികളും കൊണ്ട് ഇത്തവണത്തെ ഓണം കൂടുതല്‍ വര്‍ണ്ണാഭമാകുമെന്ന് അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ നിന്ന് വിപരീതമായി ഇത്തവണ കേരളത്തില്‍ നിന്നുള്ള കലാകാരന്മാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധങ്ങളായ കലാപരിപാടികളാണ് ഈ ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം.…
