വാഷിംഗ്ടൺ:ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടത്തിന് വൻതോതിലുള്ള സർക്കാർ ജോലികൾ വെട്ടിച്ചുരുക്കുന്നതിനും നിരവധി ഏജൻസികളുടെ എണ്ണം കുറയ്ക്കുന്നതിനും യുഎസ് സുപ്രീം കോടതി ചൊവ്വാഴ്ച അനുമതി നൽകി. പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിച്ചേക്കാവുന്ന ഈ തീരുമാനം. ട്രംപിന്റെ നിർദ്ദേശപ്രകാരം, യുഎസ് കൃഷി, വാണിജ്യം, ആരോഗ്യം, മാനുഷിക സേവനങ്ങൾ, സംസ്ഥാനം, ട്രഷറി, വെറ്ററൻസ് അഫയേഴ്സ്, കൂടാതെ ഒരു ഡസനിലധികം മറ്റ് ഏജൻസികൾ എന്നിവിടങ്ങളിലെ ജീവനക്കാരെ കുറയ്ക്കുന്നതിനുള്ള പദ്ധതികൾ ഭരണകൂടം ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച പുറപ്പെടുവിച്ച ഒരു ഹ്രസ്വ ഉത്തരവിൽ, പിരിച്ചുവിടൽ പദ്ധതികൾ രൂപീകരിക്കാൻ ഏജൻസികളോട് ആവശ്യപ്പെടുന്ന തന്റെ എക്സിക്യൂട്ടീവ് നടപടികൾ നിയമപരമാണെന്ന ട്രംപ് ഭരണകൂടത്തിന്റെ വാദം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ അധികാരം ഏകീകരിക്കാനുള്ള ട്രംപിന്റെ വിപുലമായ ശ്രമങ്ങൾക്കുള്ള ഏറ്റവും പുതിയ വിജയമാണിത്. ജനുവരിയിൽ ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിൽ സുപ്രീം കോടതി അദ്ദേഹത്തെ പിന്തുണച്ചിരുന്നു.…
Month: July 2025
“തീർത്ഥാടകന്റെ വഴി”യിൽ ഓർത്തഡോക്സ് ഫാമിലി കോൺഫറൻസ്
സ്റ്റാംഫോർഡ് (കണക്റ്റിക്കട്ട്): ആത്മീയ നവീകരണത്തിന്റെ ചൈതന്യത്തോടെയും മൺമറഞ്ഞ പിതാക്കന്മാരുടെ വിശ്വാസം ഉയർത്തിപ്പിടിക്കാനുള്ള ആഗ്രഹത്തോടെയും, മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം ഇന്ന് ഹിൽട്ടൺ സ്റ്റാംഫോർഡ് ഹോട്ടൽ ആൻഡ് കൺവെൻഷൻ സെന്ററിൽ ഫാമിലി & യൂത്ത് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. നാല് ദിവസം നീളുന്ന കോൺഫറൻസ് കേരളത്തനിമയും സഭ പാരമ്പര്യവും വിളിച്ചോതുന്ന മഹത്തായ ഘോഷയാത്രയോടെ ആരംഭിക്കും, തുടർന്ന് ഗ്രാൻഡ് ബാൾറൂമിൽ പൊതുസമ്മേളനത്തോടെ കോൺഫറൻസിന്റെ ഔപചാരികമായ തുടക്കമാവും. വിശ്വാസം ആഴപ്പെടുത്തുന്നതിനും ആത്മീയ പുനരുജ്ജീവനത്തിനുമുള്ള സമയമാണ് കോൺഫറൻസ് എന്ന് ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാർ നിക്കളാവോസ് വിശേഷിപ്പിച്ചു. ഭദ്രാസന മെത്രാപ്പോലീത്തായുടെ ആത്മീയ നേതൃത്വത്തിലും ഭദ്രാസന കൗൺസിലും ഫാമിലി കോൺഫറൻസ് കമ്മിറ്റിയും ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന ഈ കോൺഫറൻസിൽ, ഭദ്രാസനത്തിലുടനീളമുള്ള വൈദികരും വിശ്വാസികളും വളരെ പ്രതീക്ഷയോടെ പങ്കെടുക്കുന്നു. “തീർത്ഥാടകന്റെ വഴി” എന്ന ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം ഫിലിപ്പിയർ 3:20…
ധാരാവിക്ക് പിന്നാലെ മോട്ടിലാൽ നഗർ പുനർവികസന പദ്ധതി അദാനിക്ക്; പ്രതിഷേധവുമായി പ്രദേശവാസികള്‍
മുംബൈയിലെ ഗോരേഗാവിലെ മോത്തിലാൽ നഗറിന്റെ പുനർവികസനത്തിനായി അദാനി പ്രോപ്പർട്ടീസും മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയും തമ്മിൽ 36,000 കോടി രൂപയുടെ കരാർ ഒപ്പിട്ടു. ധാരാവിക്ക് ശേഷം അദാനിയുടെ രണ്ടാമത്തെ വലിയ പദ്ധതിയാണിത്. അതേസമയം, കൂടിയാലോചന കൂടാതെ തീരുമാനമെടുത്തതിൽ മോത്തിലാൽ നഗർ നിവാസികൾ എതിർപ്പ് പ്രകടിപ്പിച്ചു. മുംബൈയിലെ ഗോരേഗാവിലെ (പടിഞ്ഞാറ്) മോത്തിലാൽ നഗറിന്റെ പുനർവികസനത്തിനായി അദാനി പ്രോപ്പർട്ടീസ് തിങ്കളാഴ്ച (ജൂലൈ 7) മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയുമായി കരാറിൽ ഒപ്പുവച്ചു . അദാനി ഗ്രൂപ്പ് ആരംഭിക്കുന്ന രണ്ടാമത്തെ വലിയ പുനർവികസന പദ്ധതിയാണിത്. ധാരാവി ചേരി പുനർവികസന പദ്ധതിയുമായി ബന്ധപ്പെട്ട് നേരത്തെ ഇത് വിവാദത്തിലായിരുന്നു. മാർച്ചിൽ, അദാനി ഗ്രൂപ്പ് പദ്ധതിക്കായി ഏറ്റവും ഉയർന്ന ബിഡ് 36,000 കോടി രൂപ നൽകിയിരുന്നു. ലാർസൻ & ട്യൂബ്രോ പോലുള്ള മറ്റ് വൻകിട കമ്പനികളും ഏറ്റെടുക്കാൻ ആഗ്രഹിച്ച 142…
ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്
ദോഹ: ഖത്തറില്‍ സൂഖ് വാഖിഫില്‍ പ്രവര്‍ത്തിക്കുന്ന ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിന് ഖത്തറിലെ മികച്ച കുവൈത്തി ഭക്ഷണശാലക്കുള്ള അവാര്‍ഡ്.ഖത്തറില്‍ മികച്ച കുവൈത്തി ഭക്ഷണ വിഭവങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനമെന്ന നിലക്കാണ് ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ ഈ വര്‍ഷത്തെ ബിസിനസ് എക്‌സലന്‍സ് പുരസ്‌കാരത്തിന് ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റിനെ തെരഞ്ഞെടുത്തത്. കുറഞ്ഞ കാലം കൊണ്ട് തന്നെ ഖത്തറില്‍ സ്വദേശികളുടേയും വിദേശികളുടേയും ഇഷ്ടകേന്ദ്രമായി മാറിയ ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റ് സൂഖ് വാഖിഫിലെത്തുന്ന ടൂറിസ്റ്റുകളുടേയും പ്രിയപ്പെട്ട ഭക്ഷണശാലയാണ്. ബൈത്ത് മറിയം ബ്രദേര്‍സ് റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് ഇന്ത്യാ ഫ്രണ്ട്ഷിപ്പ് അസോസിയേഷന്‍ സിഇഒ ഡോ.അമാനുല്ല വടക്കാങ്ങര പുരസ്‌കാരം സമ്മാനിച്ചു. റസ്റ്റേറന്റ് മാനേജര്‍ റിജാസ് പൗരത്തൊടിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി. പാര്‍ട്ണര്‍മാരായ ഷറഫുദ്ദീന്‍ വരമംഗലം , പി.ടി.മൊയ്തീന്‍ കുട്ടി, ഗ്രീന്‍ ജോബ്‌സ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനു ഗ്രീന്‍ ജോബ്‌സ്, പെര്‍ഫ്യൂം ഗാലറി ഡയറക്ടര്‍…
ന്യൂനപക്ഷ ഫെല്ലോഷിപ്പ് ആട്ടിമറിയിൽ ഇടപെടുക: എസ്.ഐ.ഒ
മലപ്പുറം: ന്യൂനപക്ഷ ഫെല്ലോഷിപ്പ് അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിപടികൾക്കെതിരെ ഇടപെടൽ ആവശ്യപ്പെട്ട് എസ്.ഐ.ഒ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി സലീം സുൽഫിഖർ ഇ. ടി. മുഹമ്മദ് ബഷീർ എം.പിയെ സന്ദർശിച്ചു. രാജ്യത്തെ ന്യൂനപക്ഷ/അരികുവൽകൃത വിദ്യാർഥികൾക്ക് കാലങ്ങളായി കേന്ദ്രസർക്കാർ നൽകിവരുന്നതാണ് മൗലാനാ ആസാദ് നാഷണൽ ഫെല്ലോഷിപ്പ് (MANF). എന്നാൽ, കഴിഞ്ഞ ആറുമാസമായി ഫെല്ലോഷിപ്പിന് അർഹരായ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രസ്തുത ഫെല്ലോഷിപ്പ് നിലവിൽ ലഭിക്കുന്നില്ല. ഈ വിഷയവുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകിയിട്ടുള്ള വിവരവകാശത്തിന് നിരന്തരം ‘wait and appreciate the constraints’ എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. ഇത് വിദ്യാർഥികളെ തുടർപഠനത്തെ ബാധിക്കുകയും മാനസിക പിരിമുറക്കത്തിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാജ്യത്തെ സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെ സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് എസ്. ഐ. ഒ, ഇ. ടി. മുഹമ്മദ് ബഷീർ എം. പിയെ സന്ദർശിച്ചത്.
കേരള ഗവര്‍ണ്ണര്‍ പിടിവാശി ഉപേക്ഷിച്ച് സംയമനം പാലിക്കണം: കെ. ആനന്ദകുമാര്‍
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാനുള്ള ശ്രമങ്ങളില്‍ നിന്നും പിന്തിരിഞ്ഞ്, സംയമനം പാലിക്കാന്‍ കേരള ഗവര്‍ണ്ണര്‍ തയാറാകണമെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ആനന്ദകുമാര്‍ ആവശ്യപ്പെട്ടു. തന്‍റെ സാന്നിദ്ധ്യമുള്ളിടത്തെല്ലാം കാവിക്കൊടി വേണമെന്ന വാശിയാണ് ഗവര്‍ണ്ണര്‍ക്ക്. രാഷ്ട്രീയ-മത പ്രചാരണത്തിന് രാജ്ഭവന്‍ വേദിയാക്കി, കേരളത്തില്‍ നിലനിന്നുവരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ഭരണഘടനാതീത ശക്തിയാണ് ഗവര്‍ണ്ണര്‍ സ്ഥാനമെന്ന മിഥ്യാധാരണ കൈവെടിയണം. കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനിന്നുവരുന്ന സംവിധാനങ്ങളോട് പൊരുത്തപ്പെടാന്‍ ഗവര്‍ണ്ണര്‍ തയാറാവണം. വിദ്യാഭ്യാസ മേഖലയെ സംഘര്‍ഷഭരിതമാക്കി തന്‍റെ സാന്നിദ്ധ്യം അറിയിക്കാനുള്ള ശ്രമം, ഗവര്‍ണ്ണര്‍ ഉപേക്ഷിക്കണം. ജനാധിപത്യ സംവിധാനത്തില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ ഒരു ഗവര്‍ണ്ണര്‍ക്കും ആവില്ല. സര്‍ക്കാരിനും ജനങ്ങള്‍ക്കും മേല്‍ കുതിരകയറാനും സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനും കേരളജനത ഒരു അധികാരിയേയും അനുവദിക്കില്ല. ജനങ്ങളുമായി ബന്ധമില്ലാത്ത ഉപദേശകരുടെ പിടിയില്‍ നിന്നും മോചിതനായി, അവധാനതയോടെ കാര്യങ്ങള്‍ കാണാനും,…
സേവനം ജീവിതവൃതമാക്കിയ ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ദേശിയ സേവാ ഭാരതി ആലപ്പുഴ ജില്ലാ സമിതി സ്നേഹാദരവ് നല്‍കി
എടത്വ: സേവന പാതയിൽ മൂന്ന് പതിറ്റാണ്ടുകൾ പൂർത്തിയാക്കിയ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാഭവനിൽ ഡോ. ജോൺസൺ വി ഇടിക്കുളയ്ക്ക് ദേശിയ സേവാ ഭാരതി ആലപ്പുഴ ജില്ലാ സമിതി സ്നേഹാദരവ് നല്‍കി. “മാനവ സേവാ മാധവ സേവ” എന്ന ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കുന്ന ദേശിയ സേവാ ഭാരതിയുടെ ആലപ്പുഴ ജില്ലാ സമിതി വാർഷിക സമ്മേളനത്തിൽ വെച്ചാണ് വിശിഷ്ട വ്യക്തികൾക്ക് സ്നേഹാദരവ് നല്‍കിയത്. പ്രസിഡന്റ് ഡോ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള ആരോഗ്യ സർവകലാശാല പ്രോ-വൈസ് ചാന്‍സലര്‍ ലയൺ ഡോ. സി.പി വിജയൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ–സമാധാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഡോ. ജോൺസൺ വി. ഇടിക്കുള നൂറനാട് കുഷ്ടരോഗാശുപത്രിയിൽ നടത്തുന്ന ആതുര സേവന പ്രവർത്തനങ്ങൾ മൂലം ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാർഡ് ഹോൾഡേഴ്സ് റിപ്പബ്ളിക്ക്, ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്സ്,…
കുട്ടികൾക്കായി വേനൽ അവധിക്കാല ക്യാമ്പ്
ദോഹ : അൽ മദ്രസ അൽ ഇസ്ലാമിയ ഖത്തറും അൽ മദ്രസ അൽ ഇസ്ലാമിയ ഇംഗ്ലീഷ് മീഡിയവും സംയുക്തമായി 5 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കു വേണ്ടി സംഘടിപ്പിക്കുന്ന “നൂർ” സമ്മർ ക്യാമ്പിലേക് രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാർത്ഥികൾക്ക് അവധിക്കാലം പ്രയോജനപ്രദമായ രീതിയിൽ ഉപയോഗിക്കാൻ അവസരമൊരുക്കുന്നതാണ് പരിപാടി. ആത്മീയവും ധാർമ്മികവുമായ വളർച്ചക്ക് പ്രാധാന്യം നൽകി ആർട്സ് & ക്രാഫ്റ്റ്, സ്പോർട്സ്, റോബോട്ടിക് എന്നീ മേഖലകൾ ഉൾകൊള്ളിച്ചു കൊണ്ടുള്ളതയിരിക്കും പരിപാടി. ബർവ വില്ലേജിൽ ജൂലൈ 15 മുതൽ ഓഗസ്റ്റ് 14 വരെ, ഞായർ മുതൽ വ്യാഴം വരെ, 3 മണി മുതൽ 6 മണി വരെ ആയിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 77161492 എന്ന നമ്പറിൽ ബന്ധപ്പെടുക.
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയെ ജൂലൈ 16 ന് തൂക്കിലേറ്റും
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയെ 2025 ജൂലൈ 16 ന് തൂക്കിലേറ്റും. സാമൂഹിക പ്രവർത്തകൻ സാമുവൽ ഭാസ്കരൻ വധശിക്ഷ നടപ്പാക്കുന്ന തീയതി സ്ഥിരീകരിച്ചു. അവരുടെ ജീവൻ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ നയതന്ത്ര ചർച്ചകളും അന്താരാഷ്ട്ര സമ്മർദ്ദവും വർദ്ധിപ്പിക്കുകയാണ്. യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയെ 2025 ജൂലൈ 16 ന് തൂക്കിലേറ്റുമെന്ന് സാമൂഹിക പ്രവർത്തകനും മധ്യസ്ഥനുമായ സാമുവൽ ജെറോം ഭാസ്ക്കരന്‍ സ്ഥിരീകരിച്ചു. യെമൻ സർക്കാരിന്റെ പ്രോസിക്യൂട്ടർ ജയിൽ അധികൃതർക്ക് ഔദ്യോഗിക കത്ത് അയച്ചിട്ടുണ്ടെന്നും അതിൽ തൂക്കിലേറ്റൽ തീയതി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ചർച്ചകളുടെ വാതിലുകൾ ഇപ്പോഴും തുറന്നിരിക്കുന്നു, ഇന്ത്യൻ സർക്കാർ നിലവിൽ അവരുടെ ജീവൻ രക്ഷിക്കാൻ ശ്രമങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. നിമിഷപ്രിയ കൊല ചെയ്യപ്പെട്ടെന്ന് ആരോപിക്കുന്ന യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ കുടുംബവുമായും യെമൻ സർക്കാരുമായും ചർച്ചകൾ…
ചെങ്കടലിൽ ജർമ്മൻ വിമാനത്തിനു നേരെ ചൈന ലേസർ ഉപയോഗിച്ചു; ബെര്‍ലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി ജര്‍മ്മനി പ്രതിഷേധമറിയിച്ചു
അന്താരാഷ്ട്ര ജലപാതകളിലെ സൈനിക സേനകൾ തമ്മിലുള്ള നിയമങ്ങളെയും സുരക്ഷാ പ്രോട്ടോക്കോളുകളെയും കുറിച്ച് ലേസർ സംഭവം ചോദ്യങ്ങൾ ഉയർത്തുന്നു. സമാധാന പരിപാലന ദൗത്യങ്ങളിലെ പ്രവർത്തന മാനദണ്ഡങ്ങളുടെ ലംഘനമാണിതെന്ന് ജർമ്മനി വിശേഷിപ്പിച്ചു. മേഖലയിൽ വർദ്ധിച്ചുവരുന്ന നയതന്ത്ര സമ്മർദ്ദവും ഹൂത്തി ആക്രമണങ്ങളും കണക്കിലെടുത്ത്, യൂറോപ്യൻ യൂണിയൻ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കേണ്ടി വന്നേക്കാം. ചെങ്കടലിൽ ഒരു ചൈനീസ് സൈനിക കപ്പൽ ലേസർ ഉപയോഗിച്ച് ജർമ്മൻ നിരീക്ഷണ വിമാനത്തെ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായി ചൊവ്വാഴ്ച (ജൂലൈ 8) ജർമ്മനി ആരോപിച്ചു. ഈ സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിച്ചു. ജർമ്മൻ വിദേശകാര്യ മന്ത്രാലയം ഇതിനെ “പൂർണ്ണമായും അസ്വീകാര്യമാണ്” എന്ന് വിളിക്കുകയും ചൈനീസ് യുദ്ധക്കപ്പൽ ഉദ്യോഗസ്ഥരുടെയും പ്രവർത്തനങ്ങളുടെയും സുരക്ഷയെ അപകടത്തിലാക്കുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. ജർമ്മനി ശക്തമായ നയതന്ത്ര പ്രതിഷേധം രേഖപ്പെടുത്തുകയും ബെർലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തുകയും ചെയ്തു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യൂറോപ്യൻ യൂണിയൻ…
