ആലപ്പുഴയില്‍ പക്ഷിപ്പനി വ്യാപകം; കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിൽപ്പന എഫ്എസ്എസ്എഐ നിരോധിച്ചു; ഡിസംബര്‍ 30 മുതൽ ഹോട്ടലുകൾ അടച്ചിടും

ആലപ്പുഴ: പക്ഷിപ്പനി വ്യാപകമായതിനെത്തുടര്‍ന്ന് ആലപ്പുഴയിൽ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിൽപ്പന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിരോധിച്ചു. ഹോട്ടലുകളിലെ കോഴിയിറച്ചി ഉൽപ്പന്നങ്ങളുടെ വിതരണവും നിർത്തിവച്ചു. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഉപഭോക്താക്കളെ ഉദ്യോഗസ്ഥർ തിരിച്ചയച്ചതായി ഹോട്ടലുടമകൾ ആരോപിച്ചു. ഇതിനെതിരെ ഹോട്ടലുടമകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഈ മാസം 30 മുതൽ ഹോട്ടലുകൾ അടച്ചിടാന്‍ തീരുമാനമെടുത്തിട്ടുണ്ട്. എഫ്എസ്എസ്എഐയുടെ നടപടി മുന്നറിയിപ്പില്ലാതെയായിരുന്നുവെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിൽ പക്ഷികൾ കൂട്ടത്തോടെ ചത്തു. ആലപ്പുഴയിൽ മാത്രം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, അമ്പലപ്പുഴ സൗത്ത്, ചെറുതന, പുറക്കാട്, നെടുമുടി, കുമാരപുരം എന്നീ പഞ്ചായത്തുകളിലാണ് പക്ഷികളെ കൊന്നൊടുക്കുന്നത്. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ, അവയുടെ മുട്ട, മാംസം, കാഷ്ഠം (വളം), ശീതീകരിച്ച മാംസം,…

സിപി‌എമ്മിന് വടി കൊടുത്ത് അടി വാങ്ങി ആര്‍ ശ്രീലേഖ; ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്തിനോട് അദ്ദേഹം വാടക കൊടുക്കുന്ന കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിയണമെന്ന് ഈയ്യിടെ തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത് ഇപ്പോള്‍ ബിജെപിക്ക് തലവേദനയായി. ചുമതലയേറ്റതിന്റെ രണ്ടാം ദിവസം ശ്രീലേഖ സ്വീകരിച്ച നിലപാട് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കോർപ്പറേഷൻ കെട്ടിടത്തിലുള്ള പ്രശാന്ത് എം എല്‍ എയുടെ വാടക ഓഫീസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യം എങ്ങനെ പരിഹരിക്കുമെന്ന കാര്യത്തിൽ ബിജെപി നേതൃത്വം പ്രതിക്കൂട്ടിലായിരിക്കുകയാണ്. സി.പി.എമ്മാകട്ടേ അവരുടെ നീക്കത്തിനെതിരെ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കോർപ്പറേഷനു വാടക നൽകുന്ന കെട്ടിടം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കൗൺസിൽ യോഗമാണ്. അത്തരമൊരു സാഹചര്യത്തിൽ, പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ശ്രീലേഖ എന്ത് അധികാരത്തിന്റെ പേരിലാണ് ആവശ്യപ്പെട്ടതെന്നാണ് പ്രധാന ചോദ്യം. ബിജെപിക്കോ ശ്രീലേഖയ്‌ക്കോ ഇതിന് ഉത്തരം നൽകാൻ കഴിയില്ല. സൗഹൃദത്തിന്റെ പേരിലാണ് ഓഫീസ് ഒഴിയാൻ ശ്രീലേഖ ആവശ്യപ്പെട്ടതെന്നാണ് ശ്രീലേഖ പറയുന്നത്.…

ബെര്‍ലിന്‍ ഇന്റര്‍നാഷണ യൂണിവേഴ്സിറ്റിയുടെ വിസ നിയമങ്ങൾ; ഇന്ത്യൻ വിദ്യാർത്ഥികളുടെ ബെർലിൻ സ്വപ്നങ്ങൾ അനിശ്ചിതത്വത്തില്‍

ബെർലിനിലെ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ വിസ, താമസ അവകാശങ്ങൾ അനിശ്ചിതത്വത്തിലായത് അവരുടെ പഠനത്തെയും ഭാവിയെയും അപകടത്തിലാക്കിയതായി റിപ്പോര്‍ട്ട്. ജര്‍മ്മനി: ഇന്റർനാഷണൽ യൂണിവേഴ്സിറ്റി ഓഫ് ബെർലിനിൽ (IU) പഠിക്കുന്ന നിരവധി ഇന്ത്യൻ വിദ്യാർത്ഥികൾക്ക്, അവരുടെ സ്വപ്നം ഇപ്പോൾ ആശങ്കയും അനിശ്ചിതത്വവുമായി മാറിയിരിക്കുന്നു. തുടക്കത്തിൽ ലോകോത്തര ബിരുദം, വാഗ്ദാനമായ ഒരു കരിയർ, യൂറോപ്പിലെ ജീവിതം എന്നിവയിലേക്കുള്ള വഴി വാഗ്ദാനം ചെയ്തിരുന്ന വിദ്യാർത്ഥികൾ ഇപ്പോൾ വിസ നോട്ടീസുകൾ, ജുഡീഷ്യൽ അപ്പീലുകൾ, സാധ്യതയുള്ള നാടുകടത്തൽ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുകയാണ്. ലക്ഷക്കണക്കിന് രൂപ ട്യൂഷൻ ഫീസും വിദ്യാഭ്യാസ വായ്പയും അടച്ച ശേഷമാണ് വിദ്യാർത്ഥികളോട് രാജ്യം വിടാൻ ആവശ്യപ്പെടുന്നതെന്നാണ് റിപ്പോർട്ട് പറയുന്നത്. നിയമം ലംഘിച്ചതുകൊണ്ടല്ല, മറിച്ച് ജർമ്മൻ ഇമിഗ്രേഷൻ അധികാരികൾ അവരുടെ സർവകലാശാലാ പ്രോഗ്രാമുകളുടെ വ്യാഖ്യാനം മാറ്റിയതുകൊണ്ടാണിത്. പല വിദ്യാർത്ഥികളും ഈ മാറ്റം മനസ്സിലാക്കാൻ ശ്രമിക്കുന്നു, കാരണം അവർ അവരുടെ പ്രബന്ധങ്ങളിലും അവസാന…

ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, വിദ്യാർത്ഥി പാർട്ടിയായ എൻ‌സി‌പി പിളർന്നു; ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തെച്ചൊല്ലി പാർട്ടിക്കുള്ളിൽ വിള്ളൽ

2026 ഫെബ്രുവരിയിൽ ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം രൂപീകരിച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര വ്യത്യാസങ്ങളെയും നിരവധി നേതാക്കളുടെ രാജിയെയും തുടർന്നാണിത്. ഏകദേശം 30 സീറ്റുകളിൽ എൻസിപി ഇനി ജമാഅത്തിനൊപ്പം ചേരും. ധാക്ക: ബംഗ്ലാദേശിൽ 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി, നാഷണൽ സിറ്റിസൺസ് പാർട്ടി (എൻസിപി) ഇസ്ലാമിക ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം പ്രഖ്യാപിച്ചു. 2024 ജൂലൈയിൽ രാജ്യത്ത് ഹസീന സർക്കാരിനെതിരെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നുവന്നതാണ് ഈ രാഷ്ട്രീയ സഖ്യം. ജമാഅത്ത് അമീൻ ഷഫീഖുർ റഹ്മാനാണ് പ്രാദേശിക മാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചത്. സഖ്യം നിലവിലുള്ള പാർട്ടികളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി ഉയർന്നു. എൻ‌സി‌പി നേതാക്കളിൽ ഭൂരിഭാഗവും സഖ്യത്തെ പിന്തുണച്ചെങ്കിലും, നിരവധി മുതിർന്ന നേതാക്കളും എക്സിക്യൂട്ടീവ് അംഗങ്ങളും വിയോജിക്കുകയും രാജിവെക്കുകയും ചെയ്തു. പാർട്ടിയുടെ…

രാശിഫലം (28-12-2025 ഞായര്‍)

ചിങ്ങം: നിങ്ങളെക്കുറിച്ച്‌ സുഹ്യത്തുക്കളുടെ കൂട്ടത്തിന് ഒരുപാട്‌ പറയാനുണ്ടാകും. ഒരു വലിയ സുഹ്യദ് വലയത്തെ സ്വാഭാവികമായ പ്രേരണയാലും സാമൂഹികമായ വാഞ്ഛയാലും വളരെയധികം സമയംകൊണ്ടാണ് ഉണ്ടാക്കിയെടുക്കുന്നത്. അവരെ അന്ധമായി വിശ്വസിക്കുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്യും. കന്നി: പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ നല്ല ദിവസമല്ല. ദേഷ്യംനിറഞ്ഞതും കയ്‌പു നിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ചർച്ച ദുഃഖിതരാക്കും. കാര്യമായ ചെലവുകൾകാണുന്നു. തുലാം: ശാരീരികമായി മികച്ച നിലവാരം പുലർത്തുന്നു. തൊഴിൽപരമായി നോക്കുകയാണെങ്കിൽ വളരെ മികച്ച ദിവസമാണ്. സഹപ്രവർത്തകർ വളരെ സഹായകരമാകും. മാത്രമല്ല, വ്യക്തിപരമായി കുടുംബാംഗങ്ങളുമായി ഒരുപാട് സമയം ചെലവഴിക്കുന്നതായിരിക്കും. എല്ലാ ജോലികളിലും വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. അത് പേരും പ്രശസ്‌തിയും നൽകും. വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരെയും സന്തോഷിപ്പിക്കാനുള്ള ഒരു സമയമാണിത്. മെച്ചപ്പെട്ട…

കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലേക്ക് പ്രസിഡന്റ്/വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടന്നു

തിരുവനന്തപുരം: ശനിയാഴ്ച കേരളത്തിലുടനീളം ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ പ്രസിഡന്റ്/വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. കോണ്‍ഗ്രസ് നയിക്കുന്ന യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഏഴ് ജില്ലാ പഞ്ചായത്തുകളിൽ വീതം നിയന്ത്രണം നേടി. ചില പഞ്ചായത്തുകളിൽ, സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, വെൽഫെയർ പാർട്ടി, ട്വന്റി 20 തുടങ്ങിയ പാർട്ടികൾ പ്രസിഡന്റുമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും തിരഞ്ഞെടുപ്പിൽ പ്രധാന സഖ്യങ്ങളുടെ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുന്നു. കോൺഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയും (യുഡിഎഫ്) സിപിഐ എം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും (എൽഡിഎഫ്) ഏഴ് ജില്ലാ പഞ്ചായത്തുകളുടെ നിയന്ത്രണം നേടി, അതത് പ്രസിഡന്റുമാരെയും വൈസ് പ്രസിഡന്റുമാരെയും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത്, എൽഡിഎഫിലെ വി. പ്രിയദർശിനി ജില്ലാ പഞ്ചായത്തിന്റെ പ്രസിഡന്റായും ബിപി മുരളി വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. എറണാകുളം ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിലെ കെ.ജി. രാധാകൃഷ്ണൻ പ്രസിഡന്റായും സിന്ത…

ഫിഫ ലോക കപ്പ് 2026: മലയാളി ഫുട്ബോൾ പ്രേമികൾക്കായി യുഎസ്എ കെഎംസിസി ഹെൽപ്പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു

ന്യൂയോർക്ക്/കേരളം: ടീമുകളുടെ ആധിക്യം കൊണ്ടും ആതിഥേയ രാജ്യങ്ങളുടെ എണ്ണം കൊണ്ടും ശ്രദ്ധേയമാവാൻ പോകുന്ന 2026 ലോക കപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി (USA & Canada KMCC). 48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിലാണ് കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുള്ളത്. ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുസ്‌ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കുകയുണ്ടായി. സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു. മത്സരങ്ങൾ കാണാനെത്തുന്നവർക്കായി…

“പോറ്റിയേ….കേറ്റിയേ….” (നര്‍മ്മ ലേഖനം): രാജു മൈലപ്ര

ഈ കഴിഞ്ഞ പ്രാദേശിക തിരഞ്ഞെടുപ്പ് കാലത്ത് ശബരിമല സ്വര്‍ണ്ണപ്പാളി മോഷണവുമായി സഖാക്കളെ ബന്ധപ്പെടുത്തി വലിയ കോലാഹലമുണ്ടാക്കിയ ഒരു പാട്ടാണ് ‘പോറ്റിയേ കേറ്റിയേ…’ എന്നത്. പാളിയെപ്പറ്റി പാടിയപ്പോള്‍ ചിലര്‍ക്കൊക്കെ പൊള്ളി. തിരഞ്ഞെടുപ്പില്‍ തിരിച്ചടി ഏറ്റത് ഈ നശിച്ച പാട്ടു കാരണമാണെന്നു കരുതി എഴുതിയവനും, പാടിയവനും, പാടിപ്പിച്ചവനും, ഏറ്റു പാടിയവര്‍ക്കുമെതിരേ, ‘വര്‍ഗീയ വിദ്വേഷം പരത്തുന്നു’ എന്ന ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. അതോടുകൂടി ഭൂമി മലയാളത്തിലുള്ളവരെല്ലാം ഈ പാട്ടു വീണ്ടും വീണ്ടും ഏറ്റു പാടി. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന അവസ്ഥയിലായി കേസെടുത്തവര്‍. അയ്യപ്പന്റെ ശ്രീകോവിലിലെ സ്വര്‍ണ്ണപ്പാളികള്‍ ആരൊക്കെയോ ചേര്‍ന്ന് ഗൂഢാലോചന നടത്തി അടിച്ചുമാറ്റി എന്നത് ഒരു സത്യമാണ്. പൂണൂലിട്ടതുകൊണ്ടു മാത്രം പോറ്റിയെന്നു പറഞ്ഞു നടക്കുന്ന ഒരു പൂക്കാണ്ടി കള്ളന്‍ വിചാരിച്ചാലൊന്നും ഒറ്റയ്ക്കു നടത്താവുന്ന ഒരു ഓപ്പറേഷന്‍ അല്ല അത്. ഈ മോഷണ പരമ്പരയിലെ ഒരു ചെറിയ കണ്ണി മാത്രമാണ്…

ക്രിസ്മസ് ലോകത്തിന് നൽകുന്ന സന്ദേശമെന്താണ്?: കാരൂർ സോമൻ (ചാരുംമൂടൻ)

ലോകമെങ്ങും നടക്കുന്ന ക്രിസ്ത്യൻ-ഇസ്ലാം-ഹിന്ദു ഉത്സവങ്ങളെല്ലാം സ്‌നേഹ-സാഹോ ദര്യ- സന്തോഷം പങ്കിടലാണ്. അത് മനുഷ്യമനസ്സിന് ലഭിക്കുന്ന ശാന്തിയും സംതൃപ്തിയുമാണ്. യേശുക്രിസ്തു എന്ന വിപ്ലവകാരിയുടെ അത്ഭുത ജനനത്തിലൂടെ മാനവജാതിക്ക് സമാധാനം, സന്തോഷം, പ്രത്യാശ, കാരുണ്യം, തുല്യ നീതി എന്നിവയാണ് ലഭ്യമായത്. കാലത്തേപോലും കീറിമുറിച്ചു് ബി.സി.എന്നും എ.ഡി എന്നും വേർതിരിച്ച യുഗപുരുഷൻ. ഐക്യ രാഷ്ട്രസഭയുടെ കണക്കനുസരിച്ച് ലോകത്ത് 195 അംഗീകൃത രാജ്യങ്ങളിൽ ബഹുഭൂരിപക്ഷവും ക്രിസ്ത്യൻ രാജ്യങ്ങളാണ്. അവിടെയെല്ലാം യേശുക്രിസ്തു ലോകത്തിന് നൽകിയ സമാധാനം മുത്തുമാ ലകളെപോലെ തെരുവോരങ്ങളിൽ പ്രകാശിച്ചു നിൽക്കുന്നു. നമ്മുടെ ഭദ്രകാളി പുജകൾപോലെ എങ്ങും ക്രിസ്തുമസ് ആഘോഷങ്ങളാണ്. മഞ്ഞു പെയ്യുന്ന, തളിരണിയുന്ന രാവുകളിൽ മാനത്തെ നക്ഷത്രങ്ങൾപോലെ മണ്ണിൽ പ്രകാശിച്ചു നിൽക്കുന്ന പല വർണ്ണങ്ങളുള്ള നക്ഷ ത്രങ്ങളുമായി ആനന്ദിച്ചുകൊണ്ട് കേരളത്തിലും കരോൾ സംഘങ്ങൾ ഉത്സവ രാവുകളിൽ ഡ്രമ്മിന്റെ ഗംഭീര ശബ്ദത്തിൽ വീടുകളിൽ നിന്ന് വീടുകളിലേക്ക് ക്രിസ്മസ് ഗാനങ്ങൾ പാടി പോകുന്നത് കാണാം.യേശു…

ആപ്പിലായ ആശാൻ (സുനിൽ വല്ലാത്തറ, ഫ്ലോറിഡ)

സി പി എം നേതാവും മുൻ മന്ത്രിയും ആയ മണിയാശാൻ എന്ന് നാട്ടുകാരും സഹപ്രവർത്തകരും വിളിക്കുന്ന എം എം മണിയുടെ ബാല്യവും കൗമാര്യവും കഷ്ടതകളും പട്ടിണിയും നിറഞ്ഞതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ ജനിച്ച ആശാൻ മാതാപിതാക്കൾ വർഷങ്ങൾക്കു മുൻപ് ഇടുക്കി ജില്ലയിലെ വന പ്രദേശത്തേയ്ക്കു കുടിയേറിയപ്പോൾ അവരോടൊപ്പം കാടും മലയും വെട്ടി നിരത്തി തരിശ് ഭൂമിയാക്കി കൃഷി ചെയ്താണ് ജീവിതം ആരംഭിച്ചത്. ഓല മേഞ്ഞ വീടിനു ചുറ്റും വനം ആയിരുന്നത് കൊണ്ടു നന്നേ ചെറുപ്പം മുതൽ പുലിയെയും കാട്ടാനയെയും തുടങ്ങി വന്യ മൃഗങ്ങളെ കണ്ടാണ് വളർന്നത്. അറുപതുകളുടെ തുടക്കത്തിൽ കമ്മ്യൂണിസ്റ് പാർട്ടിയിൽ അംഗത്വം എടുത്തു പാർട്ടി പ്രവർത്തനം ആരംഭിച്ച ആശാൻ ഇടുക്കി ജില്ലയിൽ പാർട്ടിയെ കെട്ടിപൊക്കാൻ അഹോരാത്രം പണിയെടുത്തു. ആശാൻ പാർട്ടിക്ക് കൊടുത്ത സംഭാവനകൾ പരിഗണിച്ചു സി പി എം സംസ്‌ഥാന നേതൃത്വം എൺപത്തിയഞ്ചിൽ ആശാനെ പാർട്ടിയുടെ…