കുട്ടികളിലെ ലിംഗമാറ്റ ചികിത്സകൾക്ക് വിലക്ക്: യുഎസ് സഭയിൽ ബിൽ പാസായി

വാഷിംഗ്ടൺ: പ്രായപൂർത്തിയാകാത്ത കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകളും ഹോർമോൺ ചികിത്സകളും നടത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്ന ‘പ്രൊട്ടക്ട് ചിൽഡ്രൻസ് ഇന്നസെൻസ് ആക്ട്’  അമേരിക്കൻ ജനപ്രതിനിധി സഭ പാസാക്കി. 211-നെതിരെ 216 വോട്ടുകൾക്കാണ് ബിൽ വിജയിച്ചത്. ശിക്ഷ: കുട്ടികളിൽ ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തുന്നവർക്കോ അതിന് പ്രേരിപ്പിക്കുന്നവർക്കോ 10 വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം. ജനനേന്ദ്രിയ ശസ്ത്രക്രിയകൾ, കെമിക്കൽ കാസ്‌ട്രേഷൻ (രാസവസ്തുക്കൾ ഉപയോഗിച്ചുള്ള വന്ധ്യംകരണം) എന്നിവ ഈ നിയമത്തിന് കീഴിൽ വരും. ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ നടത്തുന്ന ശസ്ത്രക്രിയകളെ ഈ നിയമത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്‌ലർ ഗ്രീൻ അവതരിപ്പിച്ച ഈ ബിൽ ഇനി ഉപരിസഭയായ സെനറ്റിൽ കൂടി പാസാകേണ്ടതുണ്ട്. എങ്കിൽ മാത്രമേ പ്രസിഡന്റ് ട്രംപിന് നിയമത്തിൽ ഒപ്പുവെക്കാൻ സാധിക്കൂ. എന്നാൽ സെനറ്റിൽ ഇതിന് ആവശ്യമായ ഭൂരിപക്ഷം ലഭിക്കുമോ എന്ന കാര്യത്തിൽ…

സ്വവർഗ വിവാഹം: സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന് യുഎസ് ജഡ്ജി

ടെക്സസ്: അമേരിക്കയിൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയ 2015-ലെ സുപ്രീം കോടതി വിധി  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടെക്സസിലെ ജഡ്ജി ഡയാൻ ഹെൻസ്‌ലി ഫെഡറൽ കോടതിയിൽ ഹർജി നൽകി. തന്റെ മതപരമായ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടി സമവർഗ വിവാഹങ്ങൾ നടത്തിക്കൊടുക്കാൻ ഇവർ വിസമ്മതിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെടാത്ത ജഡ്ജിമാർ ഭരണഘടനാ വിരുദ്ധമായാണ് ഇത്തരം ഒരു അവകാശം സൃഷ്ടിച്ചതെന്നും, വിവാഹം സംബന്ധിച്ച തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്നും ഹർജിയിൽ പറയുന്നു. സമവർഗ വിവാഹം നടത്താൻ വിസമ്മതിച്ചതിന് 2019-ൽ ഹെൻസ്‌ലിക്ക് ഔദ്യോഗികമായി താക്കീത് ലഭിച്ചിരുന്നു. ഇത് തന്റെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഇവർ വാദിക്കുന്നു. ഗർഭഛിദ്രത്തിനുള്ള അവകാശം റദ്ദാക്കിയതുപോലെ, സമവർഗ വിവാഹത്തിനുള്ള അവകാശവും ഇല്ലാതാക്കാനാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രശസ്ത യാഥാസ്ഥിതിക അഭിഭാഷകൻ ജോനാഥൻ മിച്ചൽ ആണ് ഇവർക്ക് വേണ്ടി ഹാജരാകുന്നത്. ഈ കേസ് ഭാവിയിൽ വീണ്ടും അമേരിക്കൻ സുപ്രീം കോടതിയുടെ പരിഗണനയിൽ എത്തിയേക്കാം…

ദുബായ് വിമാനത്താവളത്തില്‍ കസ്റ്റംസില്‍ നൂതന മാറ്റങ്ങള്‍ വരുത്തി ബിനാന്‍സ്

ദുബായ്: പുതിയ സാങ്കേതികവിദ്യയിലൂടെയും ബ്ലോക്ക്‌ചെയിനിലൂടെയും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ആധുനിക ആഗോള കേന്ദ്രമാക്കി മാറ്റാൻ ദുബായ് ഒരുങ്ങുന്നു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ ബിനാൻസുമായി ദുബായ് കസ്റ്റംസ് അടുത്തിടെ ഒരു സുപ്രധാന കരാറിൽ ഒപ്പു വെച്ചു. ക്രിപ്‌റ്റോ-ആസ്തികളെ സാധാരണ വ്യാപാര, ലോജിസ്റ്റിക്‌സ് പ്രവർത്തനങ്ങളിലേക്ക് സംയോജിപ്പിക്കുക, ഡിജിറ്റൽ പേയ്‌മെന്റുകളുടെ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ പ്രാഥമിക ലക്ഷ്യം. ലളിതമായി പറഞ്ഞാൽ, ദുബായിൽ ബിസിനസ്സ് നടത്തുന്ന രീതി പൂർണ്ണമായും നവീകരിക്കുന്നതിനും സർക്കാർ പ്രവർത്തനങ്ങളിൽ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യ സംയോജിപ്പിക്കുന്നതിനും ഈ നടപടി ലക്ഷ്യമിടുന്നു. ദുബായിൽ നടന്ന ബൈനാൻസ് ബ്ലോക്ക്‌ചെയിൻ വീക്ക് 2025 ന്റെ ഭാഗമായി ഒപ്പുവച്ച ഈ കരാർ, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന് ദുബായ് നൽകുന്ന പ്രാധാന്യം പ്രകടമാക്കുന്നു. ലോജിസ്റ്റിക് മേഖലയ്ക്കും ഡിജിറ്റൽ പേയ്‌മെന്റുകൾ പൂർണ്ണമായി പ്രയോജനപ്പെടുത്താൻ കഴിയുന്ന തരത്തിൽ യുഎഇയുടെ ആഭ്യന്തര പേയ്‌മെന്റ് സംവിധാനം വികസിപ്പിക്കുക…

ഹജ്ജിന്റെ പേരിൽ യാചിക്കാൻ എത്തിയ 24,000 പാക്കിസ്താന്‍ കുടിയേറ്റക്കാരെ സൗദി അറേബ്യ നാടുകടത്തി

ജിദ്ദ: വിദേശത്ത് ഭിക്ഷാടനം നടത്തി രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തുന്ന പാക്കിസ്താനികൾക്കെതിരെ സൗദി അധികൃതര്‍ കർശന നടപടി ആരംഭിച്ചു. യാചക കുറ്റം ചുമത്തി സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്ന് ആയിരക്കണക്കിന് പാക്കിസ്താനികളെയാണ് നാടുകടത്തിയത്. ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഇത്തരക്കാരെ തിരികെ കൊണ്ടുവരിക മാത്രമല്ല, അവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് പാക്കിസ്താന്‍ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി വ്യക്തമാക്കി. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എഫ്‌ഐ‌എ) ദേശീയ അസംബ്ലിയുടെ കുറ്റകൃത്യങ്ങളെ സംബന്ധിച്ച സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് മുമ്പാകെയാണ് ഈ കണക്കുകൾ അവതരിപ്പിച്ചത്. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഈ വർഷം മാത്രം സൗദി അറേബ്യ ഏകദേശം 24,000 പാകിസ്താനികളെ നാടുകടത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ (യുഎഇ) നിന്ന് 6,000 പേരെയും, അസർബൈജാനില്‍ നിന്ന് 2,500 പേരെയുമാണ് നാടുകടത്തിയത്. പുണ്യ തീർത്ഥാടനമായ ‘ഉംറ’ നിര്‍‌വ്വഹിക്കാനെന്ന പേരില്‍…

ബഹ്‌റൈൻ ദേശീയ ദിനത്തിൽ കെപി‌എ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനത്തോട് അനുബന്ധിച്ചു റിഫാ ഐഎംസി മെഡിക്കൽ സെന്ററിൽ വെച്ച് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 100-ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് കെ പി എ പ്രസിഡന്റ്‌ അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ പി എ രക്ഷാധികാരിയും മുൻ ലോക കേരള സഭ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ബിജു മലയിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കെ.പി.എ റിഫാ ഏരിയ പ്രസിഡന്റ്‌ സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷനായ ചടങ്ങിൽ റിഫാ ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും, ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ നന്ദിയും പറഞ്ഞു. ഐ എം സി മെഡിക്കൽ സെന്റർ പ്രതിനിധി നിഷയ്ക്ക് കെ.പി.എ പ്രസിഡന്റ് മൊമെന്റോ നൽകി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്…

പാലക്കാട് വംശീയ കൊലപാതകം: വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രം: നഈം ഗഫൂർ

തിരുവനന്തപുരം: വാളയാർ അട്ടപ്പള്ളത്തെ വംശീയ കൊലപാതകം ‘പ്രബുദ്ധ’ മലയാളിയുടെ വംശീയ വിദ്വേഷത്തിൻ്റെയും ഉന്മാദ ദേശീയതയുടെയും ബാക്കിപത്രമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. ‘നീ ബംഗ്ലാദേശിയാണോടാ’ എന്ന ആക്രോശത്തിൽ തന്നെയുണ്ട് ഛത്തിസ്ഗഡ്‌ സ്വദേശിയായ രാമനാരായൻ ഭയ്യാറിൻ്റെ വംശീയ കൊലപാതകത്തിന് പിന്നിലെ സാമൂഹികതയും രാഷ്ട്രീയവും. ഇന്ത്യയിലുടനീളം പൗരത്വം റദ്ദ് ചെയ്യപ്പെട്ട് ആൾക്കൂട്ട മർദ്ദനങ്ങൾക്കും ബുൾഡോസർ രാജിനും വിധേയമാകുന്നവർക്ക് നേരെ നിരന്തരം കേൾക്കാറുള്ള അതേ ആക്രോശമാണിത്. ഈ അപരവിദ്വേഷത്തിൻ്റെ ആക്രോശം സോഷ്യൽ മീഡിയകളിലൂടെയും തെരുവിടങ്ങളിലൂടെയും മുഴക്കുന്ന വംശീയ വെറിയന്മാരെ സധൈര്യം അഴിഞ്ഞാടാൻ വിടുന്ന ഭരണകൂടവും പോലീസും കൂടിയാണ് ഈ വംശീയ കൊലപാതകത്തിന് വഴി വെച്ചിരിക്കുന്നത്. അതിഥി തൊഴിലാളിയായ രാമനാരായൻ ഭയ്യാറിൻ്റെ ദേശവും പേരും അസ്തിത്വവുമെല്ലാം ബംഗ്ലാദേശി എന്ന ഒറ്റ വിളിയിലൂടെ അപ്രസക്തമാക്കപ്പെടുന്നതാണ് ഹിന്ദുത്വ വംശീയവാദത്തിൻ്റെയും ഇസ് ലാമോഫോബിയയുടെയും പ്രഹരശേഷി. ഇലക്ഷൻ രാഷ്ടീയത്തിൽ പോലും ഇന്ത്യയിലെ വംശീയ രാഷ്ട്രീയത്തിനെ നോർമലൈസ്…

അറബി ഭാഷാ ദിനം: വിപുലമായ പരിപാടികളോടെ വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ

വടക്കാങ്ങര: യുണൈറ്റഡ് നാഷൻ പ്രഖ്യാപിച്ച ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ച് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്കൂൾ. അറബി ഭാഷ ദിനത്തിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത സി.ബി.എസ്.ഇ അറബിക് ട്രെയിനറും ഗ്രന്ഥകാരനുമായ സുഹൈൽ മേൽമുറി ഉദ്ഘാടനം ചെയ്തു. ലോകത്ത് നിലനിൽക്കുന്ന ഭാഷകളിൽ ഏറ്റവും സജീവമായ ഭാഷയാണ് അറബി ഭാഷ എന്നും 60 രാജ്യങ്ങളിലായി 242 മില്യൺ ജനങ്ങൾ നിത്യേന അവരുടെ ഭാഷയായി അറബി ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഘോഷത്തോടനുബന്ധിച്ച് 7, 8, 9 ക്ലാസുകളിലെ കുട്ടികൾ തയ്യാറാക്കിയ 3 അറബി കയ്യെഴുത്ത് മാഗസിനുകൾ സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദലി കൊടിഞ്ഞി പ്രകാശനം ചെയ്തു. കുട്ടികളുടെ അറബി ഭാഷയിലെ കഴിവും  രചനാത്മകതയും കൊണ്ട് സമ്പന്നമായ മാഗസിനുകൾ വലിയ പ്രതീക്ഷയാണ് നൽകുന്നത് എന്നും വരുംതലമുറ ഈ ഭാഷയെ നെഞ്ചേറ്റുമെന്ന ഉറപ്പാണ് ഇത് തെളിയിക്കുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ…

ജനങ്ങളുടെ മുന്നറിയിപ്പ്, തിരുത്താനുള്ള അവസരം: കെ. ആനന്ദകുമാർ

തിരുവനന്തപുരം: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയ മുന്നറിയിപ്പ്, ആത്മപരിശോധന നടത്താനും തിരുത്താനും ലഭിച്ച അവസരമായി ഇടതുമുന്നണി കണക്കാക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ അഭിപ്രായപ്പെട്ടു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളും എണ്ണമറ്റ ജനക്ഷേമ പദ്ധതികളും നടപ്പാക്കിയിട്ടും, പ്രതീക്ഷയ്ക്കൊത്ത് ജനങ്ങളെ മുന്നണിക്ക് അനുകൂലമാക്കാൻ കഴിയാത്തത് ഗൗരവപൂർവം കാണണം. വിമർശനങ്ങളെ ശത്രുതയോടെയല്ല, സംയമനത്തോടെ കാണാൻ കഴിയണം. ജനങ്ങളുടെ ശബ്ദം, കേൾക്കാതെ പോകാനാവില്ല. വലിയ പ്രതീക്ഷയോടെ ഭരണമേല്പിച്ച ഇടതുമുന്നണിയുടെ പല നിലപാടുകളിലും നടപടികളിലുമുള്ള ജനങ്ങളുടെ അവിശ്വാസവും, പോലീസിന്റെയും മുന്നണി പ്രവർത്തകരുടേയും അനാവശ്യ ഇടപെടലുകളും തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ട്. അപാകതകൾ പരിഹരിച്ച് ജനവിശ്വാസം നേടിയെടുക്കാനുള്ള കർമ്മ പദ്ധതികളാണ് മുന്നണിയിൽ നിന്നും സർക്കാരിൽ നിന്നും ഉണ്ടാകേണ്ടത്. ശബരിമല പോലുള്ള സെൻസിറ്റീവ് വിഷയങ്ങൾ എല്ലാ വിഭാഗം വിശ്വാസികളിലും മുറിവേൽപ്പിച്ചിട്ടുണ്ട്. കുറ്റക്കാരെ മാറ്റിനിർത്തിയുള്ള കർശന നടപടികൾ മുന്നണി തലത്തിലും സർക്കാർ തലത്തിലും ഉണ്ടാകണം.…

നാഷണൽ ലേബർ കോൺക്ലേവ് 2025 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: തൊഴിലാളി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തെ തകർക്കാത്ത വികസന ദർശനം രൂപപ്പെടുത്തുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാഷണൽ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ്, ഒരുപക്ഷേ സ്വാതന്ത്ര്യത്തിനുശേഷം നമ്മുടെ രാജ്യം കണ്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സമയത്താണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്രയും വലിയ തോതിലുള്ള ഒരു ലേബർ കോൺക്ലേവ് സംഘടിപ്പിച്ചത്. ഇത് വെറും ഒരു ഔദ്യോഗിക പരിപാടിയായി ചുരുക്കേണ്ട ഒന്നല്ല. മറിച്ച്, തൊഴിലാളി സമൂഹത്തിന്റെ അവകാശങ്ങളും അന്തസ്സും നിലനിൽപ്പും സംരക്ഷിക്കുന്നതിനുള്ള നിയമപരവും രാഷ്ട്രീയവും ജനാധിപത്യപരവുമായ ഒരു പ്രതിരോധ സംവിധാനമായിട്ടാണ് ഇതിനെ കാണേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂലധനത്തിന്റെയും തൊഴിൽ ശക്തിയുടെയും അധികാരങ്ങൾ തമ്മിലുള്ള അസമത്വം ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ഈ സമയത്ത്, തൊഴിലാളിവർഗത്തിനുവേണ്ടി സംസാരിക്കുകയും…

ദേശീയ ലേബർ കോൺക്ലേവ്: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കാനുള്ള സമിതി രൂപീകരിച്ചു

തിരുവനന്തപുരം: തൊഴിൽ നിയമങ്ങളെക്കുറിച്ച് പഠിക്കുന്നതിനും, കേരളത്തിലെ തൊഴിലാളികൾക്ക് തൊഴിൽ നിയമത്തിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി മൂന്ന് നിയമ വിദഗ്ധരുടെ ഒരു സമിതി രൂപീകരിക്കാൻ നാഷണൽ ലേബർ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി പത്രസമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളായിരിക്കും. രണ്ട് ഗവേഷണ വിദ്യാർത്ഥികളും കമ്മിറ്റിയുടെ ഭാഗമാകും. ഒരു മാസത്തിനുള്ളിൽ കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നാല് തൊഴിൽ നിയമങ്ങള്‍ക്കെതിരായ തൊഴിലാളി വർഗത്തിന്റെയും കേരളത്തിന്റെയും ശക്തമായ നിലപാട് പ്രഖ്യാപിച്ചുകൊണ്ടാണ് സംസ്ഥാന തൊഴിൽ വകുപ്പ് സംഘടിപ്പിച്ച ലേബർ കോൺക്ലേവ് അവസാനിച്ചത്. തൊഴിലാളികളുടെ മൗലികാവകാശങ്ങൾ കവർന്നെടുക്കുന്ന നിയമങ്ങൾക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരും. ഇതുസംബന്ധിച്ച് കോൺക്ലേവ് ഏകകണ്ഠമായി ഒരു പ്രമേയം പാസാക്കി. പ്രധാന തീരുമാനങ്ങളും നിലപാടുകളും: 29 പ്രധാന തൊഴിൽ നിയമങ്ങളെ…