ന്യൂജേഴ്സി:സാം വർഗീസ് ന്യൂജേഴ്സിയിൽ അന്തരിച്ചു. പരേതനായ ശ്രീ ജോൺ വർഗീസിന്റെയും ശ്രീമതി ഗ്രേസി ജോണിന്റെയും മകനും കൊട്ടാരക്കര കുളത്താക്കൽ ആറന്മുള കുടുംബാംഗവുമാണ്. സഹോദരങ്ങൾ ശ്രീ സ്റ്റാൻലി ജോൺ, ശ്രീമതി സുസൻ തോമസ് എന്നിവരാണ്. ഭാര്യ ദീപാ സാം(പ്രൊഫ: സാം പനംകുന്നേലിന്റെയും പരേതയായ അന്നമ്മ സാമുവേലിന്റെയും മകളാണ്) മക്കൾ : സമാന്ത, സ്റ്റെഫാനി, സാമുവൽ, സ്റ്റീഫൻ . കുടുംബാംഗങ്ങൾ ശ്രീമതി ഷീബ വർഗീസ്, ശ്രീമതി ശോഭാ സാം, ശ്രീ തോമസ് അബ്രഹാം (ബിജു), ശ്രീമതി പ്രഭാ തോമസ് . മുൻ FOMAA നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ അനന്തരവനാണ്. പൊതുദർശനവും ശുശ്രൂഷയും 2025 ഡിസംബർ 7, ഞായർ സ്ഥലം:MTC Philadelphia,1085 Camphill Rd,Ft. Washington, PA 19034 2025 ഡിസംബർ 8, തിങ്കൾ പൊതുദർശനം: 9:00 AM – 10:00 AM ശവസംസ്കാര ശുശ്രൂഷ: 10:00…
Year: 2025
മേരി തോമസ് (87) അന്തരിച്ചു
വാഷിംഗ്‌ടൺ ഡി.സി: കടമ്പനാട് ഐവർകാലായിൽ മഠത്തിൽ പടിഞ്ഞാറ്റേതിൽ മുളകുവിളയിൽ പരേതനായ ജോൺ സി തോമസിന്റെ സഹധർമ്മിണി മേരി തോമസ് (87) വിർജീനിയ ഹെറേണ്ടനില്‍ കർത്താവിൽ നിദ്ര പ്രാപിച്ചു. എഴുപതുകളില്‍ അമേരിക്കയിൽ വന്നതാണ്. ദീർഘകാലം അലക്സാണ്ട്രിയ സിറ്റിക്കുവേണ്ടി ജോലി ചെയ്തിരുന്നു. വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിലെ സജീവാംഗമായിരുന്നു. ശവസംസ്‌കാരം ഡിസംബര്‍ 6 ശനിയാഴ്ച വാഷിംഗ്‌ടൺ സെൻറ് തോമസ് ഇടവകയിൽ ഇടവക വികാരി ഫാ. കെ.ഓ. ചാക്കോയുടെ സഹകരണത്തിൽ സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാർ ഈവാനിയോസ് ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നതാണ്. തുടര്‍ന്ന് മെരിലാന്‍ഡ് 16225 നോർബെക്ക് മെമ്മോറിയൽ പാർക്കിൽ സംസ്ക്കാരവും നടക്കും.
ഫിലഡൽഫിയയിലെ കോട്ടയം അസോസിയേഷന് നവ നേതൃത്വം
ഫിലഡൽഫിയ: അക്ഷര നഗരിയിൽ നിന്നും കുടിയേറിയവരും വടക്കേ അമേരിക്കയിലെ പ്രമുഖ പ്രാദേശിക ചാരിറ്റി സംഘടനയും കാൽനൂറ്റാണ്ടിലധികമായി സാഹോദര്യ നഗരം കേന്ദ്രികരിച്ചു പ്രവർത്തിക്കുന്നതുമായ കോട്ടയം അസോസിയേഷന്റെ വാർഷിക പൊതുയോഗം സണ്ണി കിഴക്കേമുറിയുടെ (പ്രസിഡന്റ്) അധ്യക്ഷതയിൽ നവംബർ 16 ആം തീയതി ശനിയാഴ്ച കൂടുകയുണ്ടായി. ഇതര സംഘടനകളുമായുള്ള സഹകരണവും അംഗങ്ങളുടെ ഇടയിലെ പരസ്പര ഐക്യവുമാണ് കോട്ടയം അസോസിയേഷന്റെ വിജയരഹസ്യമെന്നു തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറയുകയുണ്ടായി. തുടർന്ന് കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് കുര്യൻ രാജൻ (ജനറൽ സെക്രട്ടറി ) വായിക്കുകയും ജോൺ പി വർക്കി (ട്രെഷറർ ) വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് പുതിയ ഭരണ സമിതിയിലേക്ക് സാജൻ വർഗീസ് (പ്രസിഡന്റ് ) ജീമോൻ ജോർജ് ( വൈസ് പ്രസിഡന്റ് ) സഞ്ചു സക്കറിയ (ജനറൽ സെക്രട്ടറി ) സാബു ജേക്കബ് (ജോയിന്റ് സെക്രട്ടറി ) ജോൺ…
കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പാ ബേ എക്യുമെനിക്കലിന്‍റെ ക്രിസ്മസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 7-ന്
ഫ്ളോറിഡ: കേരളാ ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് ടാമ്പാ ബേ എക്യുമെനിക്കലിന്‍റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഫ്ളോറിഡയിലുള്ള ഒട്ടുമിക്ക എപ്പിസ്കോപ്പല്‍ ദേവാലയങ്ങളേയും ഉള്‍പ്പെടുത്തിക്കൊണ്ട് കാല്‍ നൂറ്റാണ്ടിലധികമായി പ്രവര്‍ത്തിച്ചുവരുന്ന ഈ സംഘടന അമേരിക്കന്‍ എക്യുമെനിക്കല്‍ പ്രസ്ഥാനങ്ങള്‍ക്കു തന്നെ ഒരു മാതൃകയാണ്. ക്രിസ്തുവിന്‍റെ സ്നേഹത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുക എന്നതാണ് പ്രസ്ഥാനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം. ലോകശാന്തിക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും വേള്‍ഡ് പ്രയറിനും അടക്കം നിരവധി കര്‍മ്മപരിപാടികള്‍ക്ക് സംഘടന നേതൃത്വം കൊടുക്കുന്നു. യുദ്ധഭീഷണി, മതവിദ്വേഷം, മഹാമാരി എന്നിവയൊക്കെ വര്‍ദ്ധിച്ചുവരുന്ന ഈ സമയത്ത്, സഭകള്‍ ഒന്നിച്ചു ചേര്‍ന്ന് പ്രവര്‍ത്തിച്ച് സമൂഹത്തിന് ശക്തമായ സാക്ഷ്യം നല്കുന്നതിന് കെസിഎഒടിബി എന്ന സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്. ഡിസംബര്‍ 7-ന് ഞായറാഴ്ച 3 മണിക്ക് സെന്‍റ് ജോസഫ് സീറോമലബാര്‍ കാത്തലിക് ദേവാലയ ഹാളില്‍ (5501 വില്യംസ് റോഡ്, സെഫ്നര്‍, ഫ്ളോറിഡ 33584) വെച്ച് പ്രാര്‍ത്ഥനയോടെ പരിപാടികള്‍…
ഡിസംബറിന്റെ നഷ്ടം ആർക്ക്? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ
കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാർത്ഥികൾ വോട്ട് പിടിക്കുന്നതിന്റെ തിരക്കിലാണെങ്കിൽ വോട്ടറന്മാർ ആർക്ക് വോട്ട് കൊടുക്കണം ആരെ തിരഞ്ഞെടുക്കണം എന്ന ചിന്തയിലുമാണ്. ജനപ്രിയ വാഗ്ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പത്രികയുമായി മുന്നണികൾ രംഗത്ത് വന്നതോടെ തിരഞ്ഞെടുപ്പ് രംഗം കറികൾക്ക് കടുക് വറക്കുന്നതുവരെയായി.ഇനി അങ്ങ് വാങ്ങി വച്ചാൽ മതി. അതായത് വോട്ടെടുപ്പ് വന്നാൽ മതിയെന്നർത്ഥം. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പാണ് തദ്ദേശ തിരഞ്ഞെടുപ്പ്. പഞ്ചായത്ത് ബ്ലോക്ക് ജില്ല അങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ്. തദ്ദേശ തിരഞ്ഞെടുപ്പ് രാഷ്ട്രീയപരമാണെങ്കിലും കുറച്ചൊക്ക് വ്യക്തിപരമാകും. അത് ഏറ്റവും കൂടുതൽ ഉണ്ടാകുന്നത് പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ്. വാർഡിൽ കൂടി നടക്കുന്നതും സമ്മതിദായകരുടെ സഖ്യ കുറവുള്ളതുകൊണ്ടും വ്യക്തിപരമായി അടുപ്പം സ്ഥാനാർത്ഥികൾക്ക് കൂടുതൽ ഉള്ളതുകൊണ്ടും വാർഡ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം വ്യക്തിപരവുമാകും. എന്നാൽ ബ്ലോക്ക് പഞ്ചായത്ത് അതിൽ രാഷ്ട്രീയം കുടുതലും വ്യക്തിപരം കുറവുമായിരിക്കും. കൂടുതൽ ആൾക്കാരും വിസ്തൃതിയുമുണ്ട് ബ്ലോക്ക് പഞ്ചായത്തിൽ എന്നതാണ്…
താങ്ക്‌സ്ഗിവിംഗ് മുതൽ കാണാതായ ടെക്സാസ് ദമ്പതികളെ ന്യൂ മെക്സിക്കോയിൽ മരിച്ച നിലയിൽ കണ്ടെത്തി
ലബക് (ടെക്സാസ് ):താങ്ക്‌സ്ഗിവിംഗ് മുതൽ കാണാതായ ടെക്സാസ് ദമ്പതികളെ ന്യൂ മെക്സിക്കോയിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം: താങ്ക്‌സ്ഗിവിംഗ് അവധിക്ക് ശേഷം കാണാതായ ടെക്സാസിലെ പ്രായമായ ദമ്പതികളായ ചാൾസ് ലൈറ്റ്ഫൂട്ടിന്റെയും (82) ലിൻഡ ലൈറ്റ്ഫൂട്ടിന്റെയും (81) മൃതദേഹങ്ങൾ കണ്ടെത്തി. കണ്ടെത്തിയ സ്ഥലം: ന്യൂ മെക്സിക്കോയിലെ ട്യുകുംകാരിക്കടുത്തുള്ള ഒരു ഗ്രാമീണ മേഖലയിൽ വെച്ചാണ് കാർസൺ കൗണ്ടി ഷെരീഫ് ഓഫീസ് ഇവരെ കണ്ടെത്തിയത്. പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം, ഇവർ ഹൈപ്പോതെർമിയ (ശരീരതാപം കുറയുന്നത്) ബാധിച്ചാണ് മരിച്ചതെന്ന് കരുതുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ കാറിന് സമീപത്തായിരുന്നു. പാൻഹാൻഡിലിലെ സുഹൃത്തുക്കളെ സന്ദർശിച്ച ശേഷം ലബ്ബക്കിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇരുവരെയും കാണാതായത്. ഇവർക്ക് വേണ്ടി ‘സിൽവർ അലേർട്ട്’ പുറപ്പെടുവിച്ചിരുന്നു. ഇവർക്ക് മൊബൈൽ ഫോണുകളോ ഓക്സിജൻ ആശ്രിതനായിരുന്ന ചാൾസിന് ഓക്സിജനോ ഉണ്ടായിരുന്നില്ല എന്നത് സുരക്ഷാ ആശങ്ക വർദ്ധിപ്പിച്ചു. ദമ്പതികളുടെ മരണത്തിൽ കാർസൺ കൗണ്ടി ഷെരീഫ് ഓഫീസ് അനുശോചനം…
ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലെ ദുരിതം അവസാനിപ്പിക്കണം,പ്രമീള ജയപാൽ ബിൽ അവതരിപ്പിച്ചു
വാഷിംഗ്ടൺ ഡിസി: അമാനവീയമായ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങളിലെ സാഹചര്യങ്ങൾ അവസാനിപ്പിക്കാനും, തടങ്കലിൽ കഴിയുന്നവരുടെ പൗരാവകാശങ്ങൾ സംരക്ഷിക്കാനുമായി കോൺഗ്രസ് പ്രതിനിധി പ്രമീള ജയപാൽ (ഡെമോക്രാറ്റ്, വാഷിംഗ്ടൺ) ‘ഡിഗ്നിറ്റി ഫോർ ഡിറ്റെയ്ൻഡ് ഇമിഗ്രന്റ്‌സ് ആക്റ്റ്’ എന്ന ബിൽ അവതരിപ്പിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയുമായി ബന്ധമുള്ള സ്വകാര്യ, ലാഭകേന്ദ്രീകൃത തടങ്കൽ കേന്ദ്രങ്ങളിലെ മോശം അവസ്ഥകളെ ജയപാൽ ശക്തമായി വിമർശിച്ചു. പ്രമീള ജയപാലും പ്രതിനിധി ആദം സ്മിത്തും ചേർന്നാണ് ബിൽ അവതരിപ്പിച്ചത്. ട്രംപ് ഭരണകൂടം തിരിച്ചെത്തിയ ശേഷം കുറ്റകൃത്യങ്ങൾ ചെയ്യാത്തവരെ ഭയാനകമായ സാഹചര്യങ്ങളിൽ തടവിലാക്കുന്നത് വർധിച്ചതായി ജയപാൽ പറഞ്ഞു. ലാഭത്തിനായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളിൽ ആളുകളെ മോശം സാഹചര്യങ്ങളിൽ പാർപ്പിക്കുകയാണെന്നും അവർ ആരോപിച്ചു. നിലവിൽ 66,000-ത്തിലധികം ആളുകൾ തടങ്കലിലുണ്ട്. ഇവരിൽ 73 ശതമാനത്തിലധികം പേർക്ക് ക്രിമിനൽ കേസുകളില്ല. തിങ്ങിനിറഞ്ഞ സെല്ലുകൾ, മതിയായ ഭക്ഷണം നൽകാതിരിക്കുക, ചികിത്സ നിഷേധിക്കുക തുടങ്ങിയ അമാനവീയ സാഹചര്യങ്ങൾ ഇവിടെ നിലനിൽക്കുന്നതായി…
കരുണ പാർപ്പിട പദ്ധതിക്ക് അമേരിക്കൻ മലയാളികളുടെ കൈത്താങ്ങ്
ഫിലഡെൽഫിയ – ചെങ്ങന്നൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കരുണ പെയിൻ ആൻഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്. ബഹുമാന്യനായ ഫിഷറീസ് സാംസ്കാരിക യുവജന കാര്യ ക്ഷേമമന്ത്രി ശ്രീ. സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കഴിഞ്ഞ ഇരുപതിൽപരം വർഷങ്ങളായി ചെങ്ങന്നൂരും പരിസരപ്രദേശങ്ങളിലുമുള്ള അർഹതപ്പെട്ട നിരാലംബരായ ആളുകൾക്ക് ചികിത്സാസഹായം ഭവന നിർമ്മാണം അവശ്യമരുന്നുകളുടെ വിതരണം കോവിഡ് കാലത്ത് ഓക്സിമീറ്റർ വിതരണം എന്നിങ്ങനെയുള്ള ജനക്ഷേമകരമായ സഹായ പദ്ധതികളുമായി മുൻപിൽ നിൽക്കുന്നു. കരുണയുടെ നേതൃത്വത്തിലുള്ള ഇരുപത്തിയഞ്ചാമത്തെ ഭവനനിർമ്മാണത്തിന് ആണ് അമേരിക്കൻ മലയാളികളായ ഫൊക്കാന നേതാക്കൾ നേതൃത്വം നൽകുന്നത്. ഏകദേശം 15,000 ഡോളർ ചിലവ് പ്രതീക്ഷിക്കുന്ന ഭവന നിർമ്മാണം മാന്നാർ സ്വദേശിക്കും കുടുംബത്തിനുമാണ് നൽകുന്നത്. നിരവധി പ്രവാസികൾ സഹായഹസ്തവുമായി രംഗത്തെത്തി. ഏകദേശം മൂന്നു മാസംകൊണ്ട് നിർമാണം പൂർത്തീകരിച്ചു കേരളത്തിലെ മഴക്കാലത്തിനു മുൻപ് ഈ കുടുംബത്തിന് മഴ നനയാതെ സ്വസ്ഥമായി തലചായ്ക്കാനൊരിടം…
ചിലവേറിയ ജീവിതത്തിന് ട്രംപിനെ പഴിച്ച് വോട്ടർമാർ : സർവേ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ ഉയർന്ന ജീവിതച്ചെലവിന് (Affordability Crisis) പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അദ്ദേഹത്തിൻ്റെ വോട്ടർമാർ ഉൾപ്പെടെയുള്ളവർ ഇപ്പോൾ കുറ്റപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു എന്ന് പുതിയ പോളിറ്റിക്കോ സർവേ ഫലം. ചെലവ് ഭാരം: യു.എസിലെ ജീവിതച്ചെലവ് തങ്ങൾക്ക് ഓർമ്മയുള്ളതിൽ വച്ച് ഏറ്റവും മോശമാണെന്ന് ഏതാണ്ട് പകുതിയോളം (46%) അമേരിക്കക്കാർ അഭിപ്രായപ്പെട്ടു. 2024-ൽ ട്രംപിന് വോട്ട് ചെയ്തവരിൽ 37% പേരും ഇതേ അഭിപ്രായക്കാരാണ്. ഉത്തരവാദിത്തം: നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് ട്രംപിനാണ് ഉത്തരവാദിത്തമെന്ന് 46% പേർ പറയുന്നു. ട്രംപിന്റെ ഭരണമാണ് ഉയർന്ന ചെലവുകൾക്ക് കാരണമെന്നും അവർ കരുതുന്നു. രാഷ്ട്രീയ പ്രത്യാഘാതം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന് വിജയം സമ്മാനിച്ച വോട്ടർമാരിൽ ചിലർ അദ്ദേഹത്തിൽ നിന്ന് അകലുന്നതിൻ്റെ സൂചനയാണിത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇത് റിപ്പബ്ലിക്കൻ പാർട്ടിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഭാവിയിലെ തിരഞ്ഞെടുപ്പുകളുടെ പവിത്രത ഉറപ്പാക്കാൻ എസ്‌ഐആർ അത്യാവശ്യമാണ്: സുരേഷ് ഗോപി
കൊച്ചി: രാജ്യത്തുടനീളം, പ്രത്യേകിച്ച് കേരളത്തിൽ, വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം (SIR) നിർബന്ധമാക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. കൊച്ചി കോർപ്പറേഷനിലെ ഡിവിഷൻ 27 ലെ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സ്ഥാനാർത്ഥി കെ.എസ്. രാജേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എളമക്കരയിലെ പുതുക്കലവട്ടത്ത് സംഘടിപ്പിച്ച ബനിയൻ ട്രീ ചാറ്റ് വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലെ തിരഞ്ഞെടുപ്പുകളുടെ പവിത്രതയ്ക്ക് എസ്.ഐ.ആർ അനിവാര്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. രാഷ്ട്രീയം നോക്കി വോട്ട് ചെയ്യാതെ എല്ലാവരും രാജ്യത്തിനുവേണ്ടി വോട്ട് ചെയ്യണം. അല്ലെങ്കിൽ ജനാധിപത്യ സംവിധാനം താറുമാറാകും. യുവാക്കൾക്കിടയിൽ ബോധപൂർവ്വം വോട്ട് ചെയ്യാനുള്ള കഴിവ് വികസിപ്പിക്കുകയും ഭാവി തലമുറകൾക്ക് കൈമാറുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
