മന്ത്ര – “കൃഷ്ണായനം” – സ്ട്രാറ്റ് ഫോർഡ് കണക്ടിക്കട്ട് ദുർഗാ ക്ഷേത്രത്തിൽ ഭക്തി നിർഭരമായി സംഘടിപ്പിച്ചു

ഭക്തിയുടെയും ഭാവനയുടെയും നിറവിൽ  സ്ട്രാറ്റ് ഫോർഡ്  കണക്ടിക്കട്ട്  ദുർഗാ ക്ഷേത്രത്തിൽ മന്ത്ര സംഘടിപ്പിച്ച ഏകദിന ‘കൃഷ്ണായനം’ സമീപ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ  ഉൾപ്പടെ നൂറുകണക്കിന് ഭക്തരുടെ സാന്നിധ്യത്തോടെ വിജയകരമായി നടന്നു. ശ്രീകൃഷ്ണൻ്റെ ദിവ്യചരിതവും ധാർമിക സന്ദേശങ്ങളും പങ്കുവെച്ച് ഭക്തരെ ആത്മീയ നിർവൃതിയിലേക്കു നയിച്ച ചടങ്ങായിരുന്നു ഇത്. ദിവസം മുഴുവൻ നീണ്ടു നിന്ന സത്സംഗം, ഭജന, ധ്യാനം, പ്രാർത്ഥനകൾ എന്നീ പരിപാടികൾ ഭക്തർക്കെല്ലാം വേറിട്ട ആത്മീയാനുഭവവും നൽകി. ആയിരത്തി അഞ്ഞൂറോളം ഭാഗവത സപ്താഹങ്ങൾ നടത്തിയിട്ടുള്ള, ദാർശനിക അവതരണത്തിന് പ്രശസ്തനായ യജ്ഞാചാര്യൻ ശ്രീ ഹരി നാരായണൻ നമ്പൂതിരിയും (കിഴക്കേടം), സഹ ആചാര്യൻ ശ്രീ മുരളീധരൻ നമ്പൂതിരിയുംടേയും മുഖ്യ കാർമ്മികത്വത്തിൽ ആയിരുന്നു കൃഷ്ണായനം നടത്തപ്പെട്ടത്. മന്ത്രയുടെ ജനറൽ സെക്രട്ടറി ശ്രീ ഉണ്ണി തോയക്കാട്ട് ഈ പരിപാടിയുടെ പ്രധാന സംഘാടകനായി പ്രവർത്തിച്ചു. കൃഷ്ണായനം  കണക്ടിക്കട്ടിലെ  ആത്മീയ-സാംസ്കാരിക മുന്നേറ്റത്തിന് പുതിയൊരു പ്രചോദനമാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.…

ന്യൂയോർക്കിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം; 50-ൽ അധികം കൗണ്ടി സീറ്റുകൾ പിടിച്ചെടുത്തു

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റിയിൽ നടന്ന പ്രമുഖ വിജയങ്ങളേക്കാൾ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റം സംസ്ഥാനത്തുടനീളം നടന്നതായി റിപ്പോർട്ട്. ഈയിടെ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് പാർട്ടി 50-ൽ അധികം കൗണ്ടി ലെജിസ്ലേറ്റീവ് സീറ്റുകൾ പിടിച്ചെടുത്തു. ഡെമോക്രാറ്റുകൾ 50-ൽ അധികം കൗണ്ടി ലെജിസ്ലേറ്റീവ് സീറ്റുകൾ നേടിയപ്പോൾ, റിപ്പബ്ലിക്കൻമാർക്ക് ഒരേയൊരു സീറ്റ് മാത്രമാണ് പിടിച്ചെടുക്കാൻ സാധിച്ചത്. സാമ്പത്തിക അനിശ്ചിതത്വവും ഫെഡറൽ ഭരണകൂടത്തോടുള്ള ആശങ്കകളുമാണ് ഗ്രാമീണ മേഖലകളിലും പ്രാന്തപ്രദേശങ്ങളിലും വോട്ടർമാരെ ഡെമോക്രാറ്റുകളിലേക്ക് അടുപ്പിച്ചത്. ട്രംപിന് 27 പോയിന്റ് ഭൂരിപക്ഷം ലഭിച്ച ഒസ്‌വെഗോ കൗണ്ടിയിൽ പോലും ഡെമോക്രാറ്റുകൾ അഞ്ച് സീറ്റുകൾ നേടി. നാല് പതിറ്റാണ്ടിനുശേഷം ആദ്യമായി റോച്ചസ്റ്റർ പ്രാന്തപ്രദേശമായ പെൻഫീൽഡിൽ ഡെമോക്രാറ്റിക് സൂപ്പർവൈസറെ തിരഞ്ഞെടുത്തു. സംസ്ഥാനത്തുടനീളമുള്ള ഈ ശക്തമായ മുന്നേറ്റം 2026-ലെ നിർണായക മധ്യകാല തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി റിപ്പബ്ലിക്കൻമാർക്ക് മുന്നറിയിപ്പാണ് നൽകുന്നത്.

തായ്‌ലൻഡിൽ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; 145 പേർ മരിച്ചു; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

തുടർച്ചയായ മഴയെത്തുടർന്ന് തെക്കൻ തായ്‌ലൻഡിൽ ഉണ്ടായ വെള്ളപ്പൊക്കം ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും മോശമായ ഒന്നാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു, മരണസംഖ്യ ഇനിയും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജനജീവിതം പൂർണ്ണമായും തടസ്സപ്പെടുകയും അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. തെക്കൻ തായ്‌ലൻഡിൽ വെള്ളപ്പൊക്കം സാധാരണ ജീവിതത്തെ തടസ്സപ്പെടുത്തി. മരണസംഖ്യ 145 ആയി ഉയർന്നു. മേഖലയിലെ ഏറ്റവും വിനാശകരമായ പ്രകൃതി ദുരന്തങ്ങളിലൊന്നാണ് ഈ ദുരന്തമെന്ന് സർക്കാർ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച വിശേഷിപ്പിച്ചു. സോങ്‌ഖ്‌ല പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്, 110 പേർ മരിക്കുകയും പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾക്ക് കാര്യമായ നാശനഷ്ടമുണ്ടാകുകയും ചെയ്തു. ദിവസങ്ങളായി തുടരുന്ന മഴയെത്തുടർന്നുണ്ടായ കനത്ത വെള്ളപ്പൊക്കം, തെക്കൻ തായ്‌ലൻഡിന്റെ വലിയ ഭാഗങ്ങളെ, പ്രത്യേകിച്ച് മലേഷ്യൻ അതിർത്തിക്കടുത്തുള്ള വാണിജ്യ കേന്ദ്രമായ ഹാറ്റ് യായ് ജില്ലയെ വെള്ളത്തിനടിയിലാക്കി. റോഡുകൾ നദികളായി മാറിയതിനാൽ ആയിരക്കണക്കിന് ആളുകൾ ഉയർന്ന സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. വെള്ളം അപകടകരമായ നിലയിലേക്ക്…

ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ നാശം വിതച്ചു; 46 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേരെ കാണാതായി

ദിത്വ ചുഴലിക്കാറ്റ് ശ്രീലങ്കയിൽ കനത്ത മഴയ്ക്കും മണ്ണിടിച്ചിലിനും കാരണമായി. 46 പേർ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഇന്ത്യ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) തമിഴ്‌നാട്ടിലും തീരദേശ മേഖലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ കൊടുങ്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ദ്വീപിന്റെ മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 300 മില്ലിമീറ്ററിലധികം മഴ പെയ്തത് പല പ്രദേശങ്ങളിലും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി, കിഴക്കൻ, മധ്യ ജില്ലകളിലാണ് ഏറ്റവും രൂക്ഷം. ദുരന്ത നിവാരണ കേന്ദ്രത്തിന്റെ (ഡിഎംസി) കണക്കനുസരിച്ച്, തേയില ഉൽപ്പാദിപ്പിക്കുന്ന മധ്യ ജില്ലയായ ബദുള്ളയിൽ ഇന്നലെ രാത്രി വൈകിയുണ്ടായ വൻ മണ്ണിടിച്ചിലിൽ നിരവധി വീടുകൾ തകർന്നു, 21 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. രാജ്യത്തുടനീളമുള്ള ഏകദേശം 44,000…

ഇമ്രാൻ ഖാന്റെ മരണവാർത്ത പ്രചരിപ്പിച്ചുകൊണ്ട് താലിബാൻ പ്രതികാരം ചെയ്തു: മുൻ മന്ത്രി ഫവാദ് ചൗധരി

പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് മറുപടിയായി അദ്ദേഹത്തിന്റെ സഹായിയും മുൻ മന്ത്രിയുമായ ഫവാദ് ചൗധരി രംഗത്ത്. അഫ്ഗാനിസ്ഥാനും പാക്കിസ്താനും ഇടയിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമാണ് ഈ കിംവദന്തികളെന്ന് അദ്ദേഹം പറഞ്ഞു. യിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നത് തുടരുകയാണ്. അതേസമയം, അഫ്ഗാനിസ്ഥാനും പാക്കിസ്താനും തമ്മിലുള്ള വിവര യുദ്ധത്തിന്റെ ഭാഗമാണ് ഈ അഭ്യൂഹങ്ങളെന്ന് അദ്ദേഹത്തിന്റെ സഹായിയും മുൻ വാർത്താവിനിമയ മന്ത്രിയുമായ ഫവാദ് ചൗധരി പറഞ്ഞു. അഫ്ഗാൻ താലിബാനും പാക്കിസ്താൻ മാധ്യമ റിപ്പോർട്ടുകളും തമ്മിൽ പൊരുതി വിജയം നേടാനുള്ള കളി നടക്കുന്നുണ്ടെന്നും ഇമ്രാൻ ഖാൻ പൂർണ്ണമായും ആരോഗ്യവാനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. വാസ്തവത്തിൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, സോഷ്യൽ മീഡിയയും അഫ്ഗാൻ സ്രോതസ്സുകളും റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന് അവകാശപ്പെട്ടുകൊണ്ടിരിക്കുകയാണ്. പാക്കിസ്താൻ ആർമി ചീഫ് അസിം മുനീറിനെ കുറ്റവാളിയായിട്ടാണ്…

അന്താരാഷ്ട്ര ഹദീസ് പാരായണ സമാപന സമ്മേളനം: ഇന്ത്യൻ ഗ്രാൻഡ് മുഫ്തിക്ക് മലേഷ്യയിൽ ഉജ്ജ്വല വരവേൽപ്പ്

ക്വാലാലംപൂർ: മലേഷ്യൻ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമത്തിന്റെ സമാപന ചടങ്ങിന് നേതൃത്വം നല്കാൻ സർക്കാർ അതിഥിയായി എത്തിയ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർക്ക് ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പ്. മലേഷ്യൻ മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നഈം ബിൻ മുഖ്താർ, പ്രോഗ്രാം ഡയറക്ടർ ഡോ. ബശീർ മുഹമ്മദ് അസ്ഹരി എന്നിവരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളിലെ അംഗങ്ങൾ ഉൾപ്പെട്ട ഔദ്യോഗിക സംഘം ഗ്രാൻഡ് മുഫ്തിയെ സ്വീകരിച്ചു. വിശുദ്ധ ഖുർആന് ശേഷം ഇസ്‌ലാം മത വിശ്വാസികൾ ആധികാരികവും പ്രാമാണികവുമായി കണക്കാക്കുന്ന ഹദീസുകളുടെ പത്തു ദിവസം നീണ്ടുനിൽക്കുന്ന വാർഷിക പാരായണ സംഗമങ്ങൾ 2023 മുതലാണ് മലേഷ്യയിൽ ആരംഭിച്ചത്. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീം ഉദ്ഘാടനം ചെയ്യുന്ന സമാപന സമ്മേളനത്തിൽ ഹദീസ് പാരായണത്തിനും പ്രാർഥനക്കും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി നേതൃത്വം നൽകും.…

തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

വടക്കാങ്ങര : യു.ഡി.എഫ് – വെൽഫെയർ പാർട്ടി വടക്കാങ്ങര 8 ആം വാർഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വടക്കാങ്ങരയിലെ‌ മുതിർന്ന കർഷകരായ ഉരുണിയൻ യൂസുഫ് ഹാജി, ചോലേമ്പാറ അബു എന്നിവർ ഉദ്ഘാടനം ചെയ്തു. മങ്കട ബ്ലോക്ക് പഞ്ചായത്ത് വടക്കാങ്ങര ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ: ഹനീഫ പെരിഞ്ചീരി, മക്കരപ്പറമ്പ് പഞ്ചായത്ത് വടക്കാങ്ങര 8 ആം വാർഡ് യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്വതന്ത്ര സ്ഥാനാർഥി സമീറ തങ്കയത്തിൽ, വാർഡ് അംഗം ഹബീബുള്ള പട്ടാക്കൽ, ശരീഫ് വാഴക്കാടൻ, എ.ടി മുഹമ്മദ്, നാട്ടുകാർ സംബന്ധിച്ചു.

വിജയമെന്നത് ഓരോരുത്തരുടേയും തീരുമാനമാണ് ജെ.കെ.മേനോന്‍

ദോഹ: ജീവിതത്തില്‍ വിജയമെന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണെന്നും ആ തീരുമാനമെടുത്താല്‍ വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കപ്പെടുമെന്നും പ്രമുഖ സംരംഭകനും എബിഎന്‍ കോര്‍പറേഷന്‍, ഐബിപിസി ഖത്തര്‍ എന്നിവയുടെ ചെയര്‍മാനും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു. പ്രവാസി മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ നൂറാമത് പുസ്തകമായ വിജയമന്ത്രങ്ങളുടെ പത്താം ഭാഗം ദോഹയില്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അമാനുല്ല ഒരു ഗ്രന്ഥകാരന്‍ എന്നതിലുപരി ഒരു മോട്ടിവേറ്ററായും ഗൈഡായും സമൂഹത്തില്‍ തന്റെ നിയോഗം നിര്‍വഹിക്കുന്നുവെന്നതാണ് അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നതെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു. പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്‌സ് ഡയറക്ടറുമായ സിവി റപ്പായ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ.അമാനുല്ല വടക്കാങ്ങരയുടെ സര്‍ഗസഞ്ചാരം വിസ്മയകരമാണെന്നും പ്രവാസ ലോകത്തിന് മാതൃകയാണെന്നും പുസ്തകം സ്വീകരിച്ച് സംസാരിച്ച റപ്പായ് പറഞ്ഞു. ഐസിസി അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഐസിസി പ്രസിഡണ്ട്…

അന്താരാഷ്‌ട്ര ഹദീസ് പാരായണ സമ്മേളനം: സജീവ സാന്നിധ്യമായി മലയാളി പണ്ഡിതരും വിദ്യാർഥികളും

പുത്രജയ: മലേഷ്യയിലെ ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ നടക്കുന്ന സ്വഹീഹ് മുസ്‌ലിം അന്താരാഷ്‌ട്ര പാരായണ സമ്മേളന വേദിയിൽ മലയാളി സാന്നിധ്യം ശ്രദ്ധേയമാകുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ഹദീസ് പണ്ഡിതന്മാർ സംഗമിക്കുന്ന ഈ ആത്മീയ-വിജ്ഞാന സദസ്സിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ പണ്ഡിതരും വിദ്യാർഥികളുമടക്കം നിരവധി പേരാണ് പങ്കെടുക്കുന്നത്. ഇമാം മുസ്‌ലിം(റ) ക്രോഡീകരിച്ച ആധികാരിക ഹദീസ് ഗ്രന്ഥമായ സ്വഹീഹ് മുസ്‌ലി’മിന്റെ സമ്പൂർണ പാരായണവും, പണ്ഡിത പരമ്പരകളിലൂടെ കൈമാറിവരുന്ന ‘സനദ്’ നൽകലുമാണ് പത്തു ദിവസം നീണ്ടുനിൽക്കുന്ന മജ്‌ലിസിലെ പ്രധാന കാര്യപരിപാടി. ആഗോള തലത്തിൽ അറിയപ്പെടുന്ന മുതിർന്ന പണ്ഡിതന്മാർ നേതൃത്വം നൽകുന്ന ഈ വേദിയിൽ നിന്ന് ഹദീസ് വിജ്ഞാനശാഖയിലെ സൂക്ഷ്മമായ അറിവുകൾ നേരിട്ട് കേട്ടുപഠിക്കാൻ അവസരം ലഭിക്കുകയെന്നത് മലയാളി വിദ്യാർഥികൾക്ക് വലിയൊരു മുതൽക്കൂട്ടാണ്. വിവിധ മത സ്ഥാപനങ്ങളെയും സർവകലാശാലകളെയും പ്രതിനിധീകരിച്ചാണ് കേരളത്തിൽ നിന്നും വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കുന്നത്. മലേഷ്യൻ മതകാര്യ…

രാശിഫലം (28-11-2025 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് അനകൂലമായ ദിവസമാിരിക്കും. വിജയകരമായി എല്ലാ വെല്ലുവിളികളെയും തടസങ്ങളെയും നേരിടാൻ കഴിയും. കച്ചവടത്തില്‍ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. കുടുബജ ജീവിതം സന്തോഷത്തോടെ തുടരും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. വേണ്ട വിധം വിനിയോഗിച്ചാൽ ലാഭം കൊയ്യാം. കുടുംബാന്തരീക്ഷം സംതൃപ്‌തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുമെങ്കിലും പേടിക്കേണ്ടതില്ല. ഈ രാശിക്കാർക്ക് ലാഭമുണ്ടാകാന്‍ വലിയ സാധ്യത കാണുന്നു. തുലാം: നിങ്ങള്‍ ഇന്ന് അതിയായ സന്തോഷത്തിലായിരിക്കും. നിങ്ങളുടെ പെരുമാറ്റം സുഹൃത്തുക്കളിലും സഹപ്രവർത്തകരിലും അപരിചിതരിൽപോലും സന്തോഷമുണ്ടാക്കും. തൊഴില്‍ മേഖലയിൽ നിങ്ങളുടെ അധ്വാനത്തിന് വലിയ നേട്ടം ഉണ്ടാകുകയില്ല. എന്നാൽ അത് എപ്പോഴും അങ്ങനെ തന്നെ തുടരണമെന്നില്ല. ദഹന സംബന്ധമായ പ്രശ്‌നങ്ങളുണ്ടാകാമെന്നതിനാല്‍ ഭക്ഷണക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വം ഇടപെടുക. ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക നിലയ്‌ക്കും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേൽക്കാൻ…