ഡിസംബർ 24 മുതൽ അന്താരാഷ്ട്ര യാത്രക്കാർക്ക് റാൻഡം കോവിഡ് പരിശോധന

ന്യൂഡൽഹി: അന്താരാഷ്‌ട്ര വിമാനങ്ങളിൽ എത്തുന്ന നിശ്ചിത എണ്ണം യാത്രക്കാരെ ഡിസംബർ 24 മുതൽ റാൻഡം കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് സർക്കാർ വ്യാഴാഴ്ച അറിയിച്ചു.

പല രാജ്യങ്ങളിലും കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തയച്ചു.

“വിമാനത്തിലെ മൊത്തം യാത്രക്കാരിൽ 2 ശതമാനം വരുന്ന ഒരു ഉപവിഭാഗം എത്തിച്ചേരുമ്പോൾ വിമാനത്താവളത്തിൽ റാൻഡം പോസ്റ്റ്-അറൈവൽ ടെസ്റ്റിംഗിന് വിധേയരാകണം,” ഒരു ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു.

ഓരോ ഫ്ലൈറ്റിലെയും അത്തരം യാത്രക്കാരെ ബന്ധപ്പെട്ട എയർലൈനുകൾ നിർണ്ണയിക്കും.

 

Leave a Comment

More News