രാശിഫലം (27-02-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. മുമ്പ് ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും. കന്നി: ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും. ജീവീത പങ്കാളിയെ കണ്ടുമുട്ടും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. തുലാം: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങളെ മാനസികമായി തളർത്തും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും. ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ…

ജില്ലാ ആശുപത്രി വികസനം തടഞ്ഞുവെക്കുന്നത് മലപ്പുറത്തോടുള്ള രാഷ്ട്രീയ വിവേചനം: വെൽഫെയർ പാർട്ടി

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ 11.89 കോടിയുടെ വികസന പദ്ധതി വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടക്കുന്നത് ഇടത് പക്ഷ സർക്കാരിന്റെ മലപ്പുറത്തോടുള്ള തുടർച്ചയായ അവഗണനയുടെ തെളിവാണെന്ന് വെൽഫെയർ പാർട്ടി ആരോപിച്ചു. പ്രഖ്യാപനങ്ങൾ നടത്തി പ്രചാരണം നേടുകയും പിന്നീട് നടപ്പാക്കൽ വൈകിക്കുകയും ചെയ്യുന്ന സമീപനം ജനങ്ങളെ വഞ്ചിക്കുന്നതാണെന്ന് പാർട്ടി വ്യക്തമാക്കി. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കേണ്ട വിഷയത്തിൽ പോലും മുടന്ത് ന്യായങ്ങൾ പറഞ്ഞ് ഫയലുകൾ കറക്കിക്കൊണ്ടിരിക്കുക ഉത്തരവാദിത്തപ്പെട്ട ഭരണത്തിന്റെ രീതിയല്ല. ജില്ലാ ആശുപത്രിയായി ഉയർത്തിയ സ്ഥാപനത്തിന് ആവശ്യമായ ഒ.പി ബ്ലോക്ക്, അത്യാധുനിക വിഭാഗങ്ങൾ, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവകുള്ള ബിൽഡിംഗ് വൈകിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. മലപ്പുറം ജില്ല ആരോഗ്യപരമായി പിന്നാക്കമെന്ന് ചൂണ്ടിക്കാണിക്കുമ്പോഴും അതിന് പരിഹാരം കാണാനുള്ള പദ്ധതികൾ തന്നെ വൈകിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. ജനങ്ങളുടെ നികുതി പണം വകയിരുത്തിയ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ വികസനവുമായി ബന്ധപ്പെട്ട്…

മെഡിക്കൽ ഫ്രറ്റേൺസ് മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന്

കോഴിക്കോട്: ‘കെയർ ആസ് എ ഫ്രറ്റേണൽ പ്രാക്ടീസ്’ എന്ന തലക്കെട്ടിൽ മെഡിക്കൽ ഫ്രറ്റേൺസ് സംഘടിപ്പിക്കുന്ന മെഡിക്കൽ സമ്മിറ്റ് ഏപ്രിൽ 26 ന് തൃശൂരിൽ വെച്ചുനടക്കും. കോഴിക്കോട് വെച്ചുനടന്ന പരിപാടിയിൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ സമ്മിറ്റിൻ്റെ പ്രഖ്യാപനം നിർവഹിച്ചു. സമ്മിറ്റിൻ്റെ പ്രഖ്യാപനത്തോടനുബന്ധിച്ച് നടത്തിയ വർക്ക്ഷോപ്പിൽ ഡോ. പി.കെ.സാദിഖ്, ഡോ. എ.കെ.സഫീർ, അൻവർ സലാഹുദ്ദീൻ എന്നിവർ സെഷനുകൾ നയിച്ചു. കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന വർത്തമാനകാല വെല്ലുവിളികളും വിദ്യാർത്ഥി പക്ഷത്തുനിന്നുള്ള പരിഹാരങ്ങളും വർക്ക്ഷോപ്പിൽ ചർച്ച ചെയ്തു. മുഹമ്മദ് സഈദ് ടി.കെ, ബാസിത് താനൂർ, ഫയാസ് ഹബീബ്, ഡോ. അഹ്സൻ അലി, ഇഷ്മ സാലിം, ഡോ. നബീൽ അമീൻ, നബ്ഹാൻ താജ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗഞ്ഞ പ്രതിസന്ധികളും ചികിത്സ മേഖലയിലെ നീതിനിഷേധങ്ങളും സമ്മിറ്റിലെ പ്രധാന ചർച്ച വിഷയമാക്കുമെന്ന് മെഡിക്കൽ ഫ്രറ്റേൺസ് ഭാരവാഹികൾ പറഞ്ഞു. മെഡിക്കൽ…

പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണം: വെൽഫെയർ പാർട്ടി

പാലക്കാട് : പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ പഞ്ചായത്തിലെ മൈലം പുള്ളിയിൽ ടോൾ പിരിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവിശ്യപ്പെട്ടു. കരിങ്കല്ലത്താണി മുതൽ ഒലവക്കോട് വരെയുള്ള പ്രദേശത്ത് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മുമ്പ് പൊരിയാനിയിൽ നിർമ്മിക്കാൻ ഉദ്ദേശിച്ച ടോൾ ബൂത്ത് മൈലം പുള്ളിയിലേക്ക് മാറ്റി നിർമ്മിക്കാനുള്ള പദ്ധതിയുമായാണ് അധികൃതർ മുന്നോട്ടുപോകുന്നത്. ദേശീയപാതയുടെ നിലവാരത്തിൽ നിർമ്മിക്കാൻ വേണ്ടി വിഭാവന ചെയ്ത് ഊരാളുങ്കൽ സൊസൈറ്റിയെ ഏൽപ്പിച്ച റോഡ് പണി ദേശീയപാതയുടെ നിലവാരത്തിൽ അല്ല നിർമ്മിച്ചിട്ടുള്ളത്. മുണ്ടൂർ, കരിമ്പ , തച്ചമ്പാറ പഞ്ചായത്തുകളിലെ ധാരാളം പ്രദേശങ്ങളിൽ റോഡ് നിർമ്മാണത്തിലെ അപാകതകൾ കാരണം വാഹനാപകടങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ദേശീയപാതക്ക് ഉണ്ടാവേണ്ട അടിസ്ഥാന സൗകര്യങ്ങൾ പോലും പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ ഒരുക്കിയിട്ടില്ല. മേൽപ്പാലങ്ങൾ, സർവീസ് റോഡുകൾ, ആവശ്യമായ സിഗ്നലുകൾ ഒന്നുമില്ലാതെയാണ് ടോൾ പിരിവിന് വേണ്ടി വീണ്ടും നീക്കങ്ങൾ നടത്തുന്നത്.…

ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ നടക്കുന്ന സമരാഭാസങ്ങൾ സ്പോൺസർ ചെയ്യപ്പെട്ടത്: കെ. ആനന്ദകുമാർ.

ആരോഗ്യ വകുപ്പിനും മന്ത്രിക്കുമെതിരെ കുറേ നാളുകളായി നടന്നുവരുന്ന ആക്രമണ സ്വഭാവത്തിലുള്ള സമരങ്ങൾക്ക് പിന്നിൽ ആഗോള സ്വകാര്യ കുത്തകകളാണെന്ന് സംശയിക്കണമെന്ന് കേരളാ കോൺഗ്രസ്‌ (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആരോപിച്ചു. കേരളത്തിലെ സർക്കാർ, ആരോഗ്യ മേഖലയിൽ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളും, നടന്നുവരുന്ന വികസന പ്രവർത്തനങ്ങളും പലരേയും വിറളി പിടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യ മേഖലയിൽ; പ്രത്യേകിച്ച് അനവധി മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രികൾ ഏറ്റെടുത്തുകൊണ്ട് സഹസ്ര കോടികൾ നിക്ഷേപിച്ച, ആഗോള നിക്ഷേപ കമ്പനികളുടെ താൽപ്പര്യങ്ങളാണ് ഇത്തരം സമരങ്ങൾക്ക് പിന്നിലുള്ളത്. പൊതുജനരോഗ്യ രംഗം തകർന്നാൽ അതിന്റെ ഗുണഭോക്താവ് ആരാണെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമാക്കി ഇന്ത്യയിലെ ആദ്യ അവയവമാറ്റത്തിനുള്ള ആശുപത്രിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയതും, റീജിയണൽ കാൻസർ സെന്ററിന്റെ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്യപ്പെട്ടതും, കൊച്ചിൻ കാൻസർ പ്രവർത്തനം ആരംഭിച്ചതും പലരുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. രണ്ടര…

“അമ്മയായിരുന്നു എന്റെ തണല്‍, കുട്ടികൾക്ക് അപകടങ്ങൾ തിരിച്ചറിയാൻ കഴിയണം”: നടന്‍ മോഹന്‍‌ലാലുമായുള്ള അഭിമുഖത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

നമ്മുടെ കുട്ടികൾ ഫോണുകൾ ഉപയോഗിച്ച് നിരവധി അത്ഭുതങ്ങൾ കാണിക്കുന്നുണ്ട്, പക്ഷേ ലോകം വളരെ വലുതാണ്, അതിനുള്ളിലെ ചതിക്കുഴികൾ തിരിച്ചറിയാൻ അവര്‍ക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു മുത്തച്ഛൻ എന്ന നിലയിൽ പുതിയ തലമുറയോട് എന്താണ് പറയാനുള്ളതെന്ന് നടൻ മോഹൻലാലിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. “കുട്ടികൾക്ക് അവരുടെ വിരൽത്തുമ്പിൽ ധാരാളം വിവരങ്ങൾ ലഭിക്കുന്നു. നമ്മുടെ കുട്ടികൾ ഫോണുകൾ ഉപയോഗിച്ച് നിരവധി അത്ഭുതങ്ങൾ കാണിക്കുന്നു, പക്ഷേ ലോകം വളരെ വലുതാണ്. എന്നാൽ അതിനുള്ളിലെ ചതിക്കുഴികൾ തിരിച്ചറിയാൻ അവര്‍ക്ക് കഴിയണം. ചിലപ്പോൾ ചെറിയ കുട്ടികൾക്ക് എല്ലാം എങ്ങനെ തിരിച്ചറിയണമെന്നറിവുണ്ടായിരിക്കുകയില്ല. അതിനാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം മാതാപിതാക്കളിൽ നിന്ന് ഒന്നും മറച്ചുവെക്കരുത് എന്നതാണ്. അത് സ്വകാര്യമായി ചെയ്യരുത്. താന്‍ കാണുന്നത് സ്വകാര്യമായി കാണണമെന്ന നിര്‍ബ്ബന്ധം പിടിക്കരുത്. അവരുടെ അമ്മയ്‌ക്കോ അച്ഛനോ കാണാൻ ഒരു തടസ്സവും ഉണ്ടാകരുത്. അത്തരമൊരു സാഹചര്യം…

ഇരകളുടെ പേരുകള്‍ വെളിപ്പെടുത്തി: മുന്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്കെതിരെ മ്യൂസിയം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു

തിരുവനന്തപുരം: യുട്യൂബ് വഴി ഇരകളുടെ പേരുകളും മറ്റ് വിവരങ്ങളും വെളിപ്പെടുത്തിയതിന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്‌ക്കെതിരെ മ്യൂസിയം പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെ ഇരയുടെ പേര് വെളിപ്പെടുത്തിയെന്നാണ് അവര്‍ക്കെതിരെയുള്ള കുറ്റം. കിളിരൂർ/കവിയൂർ ബലാത്സംഗ കേസുകളെ പരാമർശിക്കുന്ന ഒരു യൂട്യൂബ് എപ്പിസോഡിൽ ഇരകളുടെ മാതാപിതാക്കളുൾപ്പെടെയുള്ള പേരുകൾ വെളിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത (ബിഎൻസ്) വകുപ്പ് 72, പോക്സോ ആക്ട് 23, 23 (2), 23(4) വകുപ്പുകളാണ് ശ്രീലേഖയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 14 ന് സംപ്രേഷണം ചെയ്ത എപ്പിസോഡിൽ കിളിരൂർ കവിയൂർ കേസുകളിലെ ഇരകളെ പരാമർശിച്ചതായും എഫ്‌ഐആറിൽ പറയുന്നു. പോക്സോ വകുപ്പുകൾ പ്രകാരം ശ്രീലേഖയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൗരാവകാശ പ്രവർത്തകൻ ആർ ജയചന്ദ്രൻ നൽകിയ പരാതിയിലാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. നിയമത്തെക്കുറിച്ച്…

പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട് ജീവിക്കുന്നത് ദുഷ്ക്കരമാണ്; വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാധാരണം: പ്രിയങ്ക ഗാന്ധി വാദ്ര

വയനാട്: സ്വന്തക്കാരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട് ജീവിക്കുന്ന വയനാട്ടിലെ ഓരോ കുടുംബത്തിലെയും അംഗമാണ് താനെന്ന് പ്രിയങ്ക ഗാന്ധി എംപി. വയനാട്ടിലെ ജനങ്ങളുടെ ധൈര്യം അസാധാരണമാണെന്നും അവർ കൂട്ടിച്ചേർത്തു. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കി. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിക്കുന്ന 100 വീടുകളുടെ ശിലാസ്ഥാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “ജാതി-മത വ്യത്യാസമില്ലാതെ പരസ്പരം പിന്തുണച്ചാണ് എല്ലാവരും വയനാട് ദുരന്തത്തെ നേരിട്ടത്. അന്ന് ഞാൻ നിങ്ങളുടെ എംപി ആയിരുന്നില്ല. എന്റെ സഹോദരൻ രാഹുൽ ഗാന്ധി അന്ന് വയനാട്ടിലെ എംപിയായിരുന്നു. ഇപ്പോൾ ഞാൻ നിങ്ങളുടെ എംപിയാണ്. ഇപ്പോൾ ഞാൻ നിങ്ങളുടെ കുടുംബത്തിലെ ഒരംഗമാണ്. ആ സമയത്ത് നിങ്ങൾ അനുഭവിച്ച സംഘർഷം എനിക്ക് മനസ്സിലായി. നിങ്ങളുടെ കുടുംബം പഴയ രീതി പുനഃസ്ഥാപിക്കാൻ ശ്രമിച്ചതായും ഞാൻ കേട്ടിട്ടുണ്ട്,” പ്രിയങ്ക പറഞ്ഞു. “പ്രിയപ്പെട്ടവരില്ലാതെ ജീവിതം ദുഷ്‌കരമാണ്. കൃഷിയിടം നഷ്ടപ്പെട്ട് ഓട്ടോ…

ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ ‘ആക്രമണം’: ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

കണ്ണൂര്‍: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ ബുധനാഴ്ച നടന്ന ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് കാസർഗോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി. മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട്, മന്ത്രി ആക്രമിക്കപ്പെട്ടു എന്ന വാദത്തെ എംപി പരിഹസിച്ചു. “കുട്ടിച്ചാത്തൻ” ആയിരിക്കാം അവരുടെ കഴുത്തിൽ ഞെക്കിയതെന്ന് അദ്ദേഹം പറഞ്ഞു, ആരോപിക്കപ്പെടുന്നതുപോലെ കേരള വിദ്യാർത്ഥി യൂണിയൻ പ്രവർത്തകർ മന്ത്രിയെ ആക്രമിച്ചിട്ടില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. സർക്കാരിന് ഒന്നും മറച്ചു വെക്കാനില്ലെങ്കിൽ, സത്യം പുറത്തുകൊണ്ടുവരാൻ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണത്തിന് തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂർ സംഭവത്തിന്റെ “സ്ക്രിപ്റ്റ്” തയ്യാറാക്കിയത് സ്പീക്കർ എ എൻ ഷംസീറാണെന്നും, മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിയതു തന്നെ ഘട്ടം ഘട്ടമായുള്ള സംഭവങ്ങളുടെ ക്രമമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ ക്യാമറാ ദൃശ്യങ്ങളില്‍ നിന്ന് എന്താണ് സംഭവിച്ചതെന്ന് ലോകം കണ്ടതാണെന്നും, ഇനിയും ഈ…

ഇന്ത്യ vs സിംബാബ്‌വെ: ബൗളർമാരെ സഹായിക്കാൻ ടൂർണമെന്റിന് മുമ്പ് ചെപ്പോക്കിലെ ഔട്ട്ഫീൽഡ് നവീകരിച്ചു

ടി20 ലോകകപ്പിൽ സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യ നിർണായകമായ സൂപ്പർ 8 മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ (ചെപ്പോക്ക്) ഇന്ന് വൈകുന്നേരം ഈ മത്സരം നടക്കും. സെമി ഫൈനലിലെത്താൻ വിജയം അനിവാര്യമായതിനാൽ ഇരു ടീമുകൾക്കും ഇത് ഒരു ജയ-പരാജയ പോരാട്ടമാണ്. ഇന്ത്യ ഈ മത്സരത്തില്‍ പൂർണ്ണമായും വിജയ പ്രതീക്ഷയിലാണ്. ടി20 മത്സരങ്ങളുടെ വൈകുന്നേരങ്ങളിൽ മഞ്ഞു വീഴുന്നത് ബൗളർമാർക്ക് കാര്യമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. പന്ത് നനയുകയും ഗ്രിപ്പ് നഷ്ടപ്പെടുകയും ബാറ്റ്‌സ്മാൻമാർക്ക് ഒരു മുൻതൂക്കം നൽകുകയും ചെയ്യുന്നു. ഇതുവരെ, ഈ ലോകകപ്പിലെ വൈകുന്നേരത്തെ മത്സരങ്ങളിൽ മഞ്ഞ് വലിയ സ്വാധീനം ചെലുത്തിയിട്ടില്ല, പക്ഷേ ചെന്നൈയിലെ വർദ്ധിച്ചുവരുന്ന താപനില ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. അതുകൊണ്ട് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷൻ (TNCA) ഇപ്പോൾ ഈ പ്രശ്‌നത്തിന് ഒരു സമർത്ഥമായ പരിഹാരം കണ്ടെത്തിയിരിക്കുന്നു. ടൂർണമെന്റിന് മുമ്പ് ചെപ്പോക്കിലെ ഔട്ട്ഫീൽഡ് നവീകരിച്ചു. മേജർ ലീഗ് ബേസ്ബോൾ ഗ്രൗണ്ടുകളിൽ ഉപയോഗിക്കുന്ന ‘ഡ്യൂ…