ചിങ്ങം: ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാ കുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാലും നിരാശപ്പെടരുത്. കന്നി: എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ചര്‍ച്ചകളില്‍നിന്ന് അകന്നുനില്‍ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. നിങ്ങള്‍ ഇന്ന് പ്രകോപിതനാകും. നിങ്ങളുടെ മനസ്സിലുള്ള എന്തോ ഒന്ന് ചിന്തയുടെ വ്യക്തതയെ ബാധിക്കുന്നു. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. നിങ്ങളുടെ അമ്മയുമായി ബന്ധപ്പെട്ട എന്തോ ഒന്ന്, അല്ലെങ്കില്‍ അമ്മ തന്നെ, നിങ്ങളുടെ വിഷമത്തിന് കാരണമാകുന്നുണ്ടാകാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍…
Year: 2026
2026 ഫിഫ ലോക കപ്പ്: പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി; ടീം റൗണ്ട് ഓഫ് 16 ലേക്ക് കടന്നു
2026 ഫിഫ ലോകകപ്പിലെ ആവേശകരമായ റൗണ്ട് ഓഫ് 32 മത്സരത്തിൽ പോർച്ചുഗൽ ക്രൊയേഷ്യയെ 2-1ന് പരാജയപ്പെടുത്തി. ടൊറന്റോയിലാണ് മത്സരം നടന്നത്. അവസാന നിമിഷങ്ങളിലെ ഒരു VAR തീരുമാനം മത്സരത്തെ വളരെയധികം വിവാദപരമാക്കി. രണ്ടാം പകുതിയുടെ തുടക്കത്തിൽ 53-ാം മിനിറ്റിൽ ക്രൊയേഷ്യ മുന്നിലെത്തി. ജോസിപ് സ്റ്റാനിസിച്ചിന്റെ മികച്ച ക്രോസിൽ നിന്ന് ഇവാൻ പെരിസിച്ച് ഗോൾ നേടി തന്റെ ടീമിന് 1-0 ലീഡ് നൽകി. ഗോളിനു ശേഷവും പോർച്ചുഗൽ സമ്മർദ്ദം തുടർന്നു. 68-ാം മിനിറ്റിൽ അവർക്ക് ഒരു പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോ അത് എളുപ്പത്തിൽ ഗോളാക്കി മാറ്റി, ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലെ അദ്ദേഹത്തിന്റെ ആദ്യ ഗോൾ. സ്കോർ 1-1. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുന്നതായി തോന്നി, പക്ഷേ സ്റ്റോപ്പേജ് ടൈമിൽ പോർച്ചുഗൽ ഗോൾ നേടി. റാഫേൽ ലിയോയുടെ മികച്ച ക്രോസിൽ നിന്ന് ഗൊൺകാലോ റാമോസ് ഒരു മികച്ച ഹെഡ്ഡർ…
സാറാമ്മ (71) ജർമനിയിൽ നിര്യാതയായി
കൊളോൺ: റാന്നി മക്കപ്പുഴ ചെറുവാഴക്കുന്നേൽ ഷാജിയുടെ ഭാര്യ സാറാമ്മ (71) ജൂലൈ രണ്ടാം തിയതി വ്യാഴാഴ്ച രാവിലെ ജർമനിയിൽ വെച്ച് നിര്യാതയായി. 45-ൽ പരം വർഷങ്ങൾ ജർമനിയിൽ നേഴ്‌സ് ആയി ജോലി ചെയ്തു വിശ്രമ ജീവിതത്തിലായിരുന്നു പരേത. റാന്നി കഞ്ഞിക്കാവിൽ കുടുബാംഗമാണ്. മക്കൾ: ഡോണാ, ഡെക്‌സി, ഡാർവിൻ. ശവസംസ്‌കാരം പിന്നീട്. For more information: John thomas 972 898 0525
നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും, ‘ബാക്ക് ടു ബാലറ്റ്’ ക്യാമ്പയിൻ ഉദ്ഘാടനവും സംഘടിപ്പിച്ചു
കണ്ണൂർ : ദേശിയ പാഠ്യപദ്ധതി കുറുക്കുവഴിയിലൂടെ നടപ്പാക്കാനുള്ള പദ്ധതിയാണ് പി എം ശ്രീ പദ്ധതി എന്നറിഞ്ഞിട്ടും പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തെറ്റായ നയത്തിൽ പ്രതിഷേധിച്ച് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.എം.ശ്രീ പ്രതിഷേധ സംഗമവും മാർച്ചും കണ്ണൂരിൽ വെച്ച് നടന്നു. പ്രതിഷേധ സംഗമം മുൻ കേരള നിയമസഭ സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്തു. ജനങ്ങളെ വഞ്ചിച്ചുകൊണ്ട് ആണ് പി എം ശ്രീ പദ്ധതിയുമായി കേരള സർക്കാർ മുന്നോട്ട് പോകുന്നതെന്നും ഇടതുപക്ഷ സർക്കാർ മരവിപ്പിച്ച പി എം ശ്രീ വീണ്ടും നടപ്പാക്കേണ്ട സാഹചര്യമില്ലെന്നും ബിജെപിയുടെ താൽപ്പര്യങ്ങൾകൊപ്പം ആണ് സതീശനും കൂട്ടാളികളും എന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ വലിയ രീതിയിൽ ഹാക്ക് ചെയ്ത് കൊണ്ട് ബിജെപി തങ്ങളുടെ അധികാരം വെട്ടിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ രാജ്യം ബാലറ്റിലേക്ക് തിരികെ പോകേണ്ട അനിവാര്യഘട്ടത്തിൽ…
15 രേഖകൾ ഹാജരാക്കിയിട്ടും ഇന്ത്യൻ പൗരത്വം തെളിയിക്കാനായില്ല; ദിവസ വേതനക്കാരന്റെ ഹര്‍ജിയില്‍ അസം ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി
ഒരു ദിവസ വേതനക്കാരന്റെ ഇന്ത്യൻ പൗരത്വവുമായി ബന്ധപ്പെട്ട് അസം ഹൈക്കോടതിയുടെ നിര്‍ണ്ണായക വിധി. ഹർജിക്കാരന് തന്റെ ഇന്ത്യൻ പൗരത്വം തെളിയിക്കാൻ കഴിയുന്ന നിയമപരമായി സ്വീകാര്യവും വിശ്വസനീയവുമായ ഒരു തെളിവും ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് കോടതി പറഞ്ഞത്. ഗുവാഹത്തി: ഗുവാഹത്തി ഹൈക്കോടതിയെ സമീപിച്ച ഒരു ദിവസവേതന തൊഴിലാളിയുടെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച കേസ് വഴിത്തിരിവില്‍. വിദേശിയായി പ്രഖ്യാപിച്ച ഫോറിനേഴ്സ് ട്രൈബ്യൂണലിന്റെ തീരുമാനം കോടതി ശരി വെച്ചതാണ് ഹര്‍ജിക്കാരന് തിരിച്ചടിയായത്. ഇന്ത്യൻ പൗരത്വം തെളിയിക്കുന്ന നിയമപരമായി സ്വീകാര്യവും വിശ്വസനീയവുമായ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് കോടതി പറഞ്ഞു. എന്നാല്‍, കാര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, ഹർജിക്കാരന്റെ ഐഡന്റിറ്റി കോടതി പുറത്തുവിട്ടിട്ടില്ല, കാരണം അദ്ദേഹത്തിന് ഇപ്പോഴും കൂടുതൽ നിയമപരമായ ഓപ്ഷനുകൾ ലഭ്യമാണ്. ജൂൺ 30-ന് നടന്ന വാദം കേൾക്കലിന് ശേഷം ജസ്റ്റിസ് കല്യാൺ റായ് സുരാന, ജസ്റ്റിസ് ഷമീമ ജഹാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്…
ആദ്യ അന്താരാഷ്ട്ര വിമാന യാത്ര ജയിലില്‍ അവസാനിച്ചു; 4 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യാത്രക്കാരന്‍ പിടിയിലായി
ന്യൂഡൽഹി: വിദേശ യാത്രകൾ കഴിഞ്ഞ് മടങ്ങുമ്പോൾ സാധാരണയായി എല്ലാവരും കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ചോക്ലേറ്റുകൾ, വിലകൂടിയ പെർഫ്യൂമുകൾ അല്ലെങ്കിൽ മറ്റ് സമ്മാനങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ, മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾക്ക് ആദ്യ വിദേശ യാത്രയിൽ വ്യത്യസ്തമായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു. സമ്മാനങ്ങൾക്ക് പകരം, കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും അമ്പരപ്പിക്കുന്ന ഒരു വസ്തുവുമായാണ് അയാൾ ബാങ്കോക്കിൽ നിന്ന് മടങ്ങിയത്. താന്‍ കൊണ്ടുവന്ന നിയമവിരുദ്ധ വസ്തുക്കൾ ഉപേക്ഷിക്കുന്നതിന് മുമ്പ് തന്നെ, അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് വകുപ്പ് അയാളെ പിടികൂടി. ഏകദേശം ₹4 കോടി (ഏകദേശം $40 മില്യൺ) വിലമതിക്കുന്ന ഉയർന്ന നിലവാരമുള്ള ഹൈഡ്രോപോണിക് കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ജൂലൈ 1 ന് ബാങ്കോക്കിൽ നിന്നുള്ള TG-343 വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തപ്പോൾ, മഹാരാഷ്ട്രയിലെ ഉൽഹാസ്നഗറിൽ നിന്നുള്ള 40 വയസ്സുള്ള ഒരു യാത്രക്കാരൻ വിമാനത്തിലുണ്ടായിരുന്നു.…
രാശിഫലം (02-07-2026 വ്യാഴം)
ചിങ്ങം: കോപം നിയന്ത്രിച്ചില്ലെങ്കില്‍ നിങ്ങള്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. അധ്വാനഭാരം കാരണം ഓഫീസിലും അനുകൂലമല്ലാത്ത സാഹചര്യമായിരിക്കും. വളരെയേറെ കഠിനാധ്വാനം ചെയ്‌തിട്ടും ഫലമുണ്ടാകാത്തത് നിരാശ നല്‍കും. അമ്മയുടെ ആരോഗ്യപ്രശ്‌നം നിങ്ങളെ ഉല്‍കണ്‌ഠകുലനാക്കും. കന്നി: ഇന്ന് നിങ്ങൾ ആരോഗ്യത്തിൻ്റെ കാര്യങ്ങൾ അവഗണിക്കുകയോ മാറ്റി വയ്ക്കുകയോ ചെയ്യരുത്. പഴയ മുറിവുകൾ നിങ്ങളെ വേദനിപ്പിച്ചേക്കാം എങ്കിലും ദിവസം പൊതുവെ സമാധാനത്തിൻ്റെയും സമ്പത്സമൃദ്ധിയുടേതുമായിരിക്കും. ഇന്ന് നിങ്ങൾ കുറേക്കൂടി സമയം ആനന്ദിക്കാനും, രസിക്കാനും കണ്ടെത്തണം. തുലാം: നിങ്ങള്‍ പതിവിലും കവിഞ്ഞ് ഇന്ന് വികാരാധീനനാരായിരിക്കും. നിങ്ങളുടെ ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചയില്ലായ്‌മയോ, നിങ്ങളുടെ അമ്മയുമായുള്ള ഉലഞ്ഞ ബന്ധമോ, ജീവിതത്തിലെ ഒരു പ്രധാന സ്ത്രീയോ ആയിരിക്കാം ഇതിന് കാരണം. മനസ്സിന്‍റെ പിരിമുറുക്കം നീങ്ങിക്കിട്ടാന്‍ ശ്വസനവ്യായാമവും പ്രാര്‍ത്ഥനയും ചെയ്യുക. ഇന്ന് യാത്ര ഫലവത്താകില്ല. അതുകൊണ്ട് ഒഴിവാക്കുക. നിയമ പരമായ രേഖകളും വസ്‌തുവും കുടുംബസ്വത്തും സംബന്ധിച്ച കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോള്‍ തികഞ്ഞ ജാഗ്രത പാലിക്കുക. വൃശ്ചികം: പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനോ, പഴയവ…
അൻസിബയുടെ പരാതിയിൽ ടിനി ടോമിനെ പോലീസ് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: നടി അൻസിബ ഹസ്സന്റെ പരാതിയിൽ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് കടവന്ത്ര പോലീസ് നടൻ ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യും. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴികളും രേഖപ്പെടുത്തും. ടിനി ടോമിന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളൊന്നും പോലീസ് സ്വീകരിക്കില്ല. നടിമാരുടെ മൊഴികൾ പരിശോധിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. അൻസിബ നൽകിയ പരാതിയിൽ ടിനി ടോമിന്റെ വർഗീയ പരാമർശത്തിനെതിരെ കേസെടുക്കാൻ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്നലെ നിർദ്ദേശിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുൾപ്പെടെയുള്ള പരാതികൾ അന്വേഷിക്കാനാണ് കോടതി നിർദ്ദേശിച്ചത്. പരാതിയിൽ കേസെടുക്കാൻ തെളിവില്ലെന്നായിരുന്നു കടവന്ത്ര പോലീസിന്റെ നേരത്തെയുണ്ടായിരുന്ന നിലപാട്. ഇതിനെതിരെ അൻസിബ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെട്ടത്. മലയാളം സിനിമാ കലാകാരന്മാരുടെ സംഘടനയായ ‘അമ്മ’ യുടെ എക്സിക്യൂട്ടീവ് പാനലിൽ നിന്ന് രാജിവയ്ക്കാൻ കാരണം ടിനി ടോമിന്റെ മാനസിക പീഡനമാണെന്ന് അൻസിബ പരാതിയിൽ പറയുന്നു. ടിനി ടോം…
ഷവര്‍മയും ഷവായും കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു; 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യ വകുപ്പ് ഹോട്ടൽ അടച്ചുപൂട്ടി
ചിറയിൻകീഴ്: കടയ്ക്കാവൂരിലെ തെക്കുംഭാഗം എസ്ആർവി എൽപി സ്കൂളിന് സമീപമുള്ള ‘സിഗ്നേച്ചർ ഡിഷ്’ എന്ന കടയിൽ നിന്ന് ഷവർമയും ഷവായും കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് വയറിളക്കം, ഛർദ്ദി, ഓക്കാനം, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടത്. ഇവര്‍ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഗിരീഷ്, ദീപ, ഹരിത കർമ്മ സേനാംഗങ്ങളായ ശുഭ, സ്നേഹ, സംഗീത്, ആയന്തവിള സ്വദേശികളായ പ്രിയറാണി, രത്നമ്മ, ബിജു, മണി, ആറു വയസ്സുകാരി ദക്ഷിണ, അഞ്ചുതെങ്ങ് വാട സ്വദേശികളായ ഗിരീശൻ (35), ഉദയകുമാർ (58), നിരുപമ (51), ഗ്രീഷ്മ (33), കൃഷ്ണനമ്പൻ (33), ഗൗരി നന്ദപ്പള്ളി (33), (11), ലീമ (35), കടയ്ക്കാവൂർ ഊട്ടുപറമ്പ് സ്വദേശികളായ ഷിബിൻ (35), ഭാര്യ മിന്നു (25), സെയിൽ (രണ്ടര), ഈമി (4),…
ലാഹോർ മിൻഹാജ് സർവകലാശാലയിൽ അന്താരാഷ്ട്ര മത സമ്മേളനത്തിലേക്ക് മുഖ്യ പ്രഭാഷകനായി ഫാ. ഡോ. ജോസഫ് വർഗീസിന് ക്ഷണം; സമ്മേളനം ഒക്ടോബര്‍ 24, 25 തീയതികളിൽ
ന്യൂയോർക്ക്: പാക്കിസ്താനിലെ ലാഹോറിൽ നടക്കുന്ന ലോക മതങ്ങളെക്കുറിച്ച ഒമ്പതാമത് അന്താരാഷ്ട്ര സമ്മേളനത്തിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കാൻ (ICWR-2026) ഫാ. ഡോ. ജോസഫ് വർഗീസിനെ ക്ഷണിച്ചു. ന്യൂയോർക്ക് റോക്ക്‌ലൻഡ് ഹോളി സോഫിയ കോപ്റ്റിക് സ്കൂൾ ഓഫ് തിയോളജിയിലെ ലിറ്റർജിക്കൽ സ്റ്റഡീസ് അഡ്‌ജങ്ക്‌ട് പ്രൊഫസറാണ് ഫാ.ഡോ. ജോസഫ് വർഗീസ് . ‘മുറിവേറ്റ ലോകത്തിന് സൗഖ്യം: മതപരമായ ഉത്തരവാദിത്തവും ഐക്യദാർഢ്യവും പ്രവർത്തനവും’ (‘Healing a Wounded World: Religious Responsibility, Solidarity and Action’) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ മുഖ്യ പ്രമേയം. ഒക്ടോബർ 24, 25 തീയതികളിലാണ് അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നത്. വ്യത്യസ്ത മതങ്ങളുടെ തിയോളജി സംബന്ധിച്ച ഗവേഷണവും സംഭാഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള സമാധാന അന്തരീക്ഷം ശക്തമാക്കുന്നതിനുമായി വിവിധ മതങ്ങളെ പ്രതിനിധീകരിക്കുന്ന പ്രമുഖ പണ്ഡിതരെയും ഗവേഷകരെയും അണിനിരത്തിയാണ് മിൻഹാജ് യൂണിവേഴ്സിറ്റിയിലെ ‘സ്കൂൾ ഓഫ് റിലീജിയൻ ആൻഡ് ഫിലോസഫി’ വർഷം തോറും…
